സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമയുടെ സാരഥിയെന്ന നിലയില്‍ ആബാലവൃദ്ധം ജ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥിയെന്ന നിലയില്‍ ആബാലവൃദ്ധം നഹൃദയങ്ങളില്‍ നിത്യാദരണീയത നിലനിര്‍ത്തിയ
ഒരു മഹാ പണ്‌ഡിതവര്യനാണ് ശംസുല്‍ ഉലമ എന്ന അപര നാമത്തില്‍ പ്രസിദ്ധനായ ഇ. കെ
അബൂബക്കര്‍ മുസ്‌ലിയാര്‍. അനിതര സാധാരണമായ ഘനഗാംഭീര്യം മുറ്റിനില്‍ക്കുന്ന ശരീര
പ്രകൃതി, ആരെയും ആകര്‍ഷിക്കുന്ന വേഷവിധാനം, പ്രസന്നത സദാ കളിയാടുന്ന വട്ടമുഖം, അതിന്നലങ്കാരമായി തഴച്ചു വളര്‍ന്ന
താടി, രാജകീയവും പ്രൗഢോജ്വലവുമായ തലപ്പാവും ശംസുല്‍ ഉലമ എന്നു കേള്‍ക്കുമ്പോള്‍ ഈ
കാലഘട്ടത്തിലെ ജനമനസ്സുകളില്‍ ഉടന്‍ പ്രതിബിംബിക്കുന്ന രൂപമാണിത്. ഒരു
നൂറ്റാണ്ടിലെ അനുഭവ സമ്പത്തും ആദര്‍ശ മഹിമയുമായി ആ മഹാ മനുഷ്യന്‍ തന്റെ
ജീവിതമത്രയും ദീനീ വിജ്ഞാന പ്രചരണത്തിലായി ചെലവഴിച്ചു. മത വിജ്ഞാനത്തിന്റെ ഓരോ
ശാഖയും കോരിക്കുടിച്ച ആ മഹാജ്ഞാനി ഈ യുഗത്തില്‍ ജീവിച്ച പണ്‌ഡിതരില്‍ പ്രഥമ
ഗണനീയന്‍ തന്നെയായിരുന്നു. ഇസ്‌ലാമിക ആശയങ്ങള്‍ ആരുടെ മുന്നിലും സലക്ഷ്യം സമര്‍ത്ഥിക്കുവാനും
ശാസ്‌ത്രീയമായി തെളിയിക്കുവാനും ശംസുല്‍ ഉലമയെ പോലെ കഴിവുള്ള മറ്റാരും ഇന്നില്ല
കേരളത്തിലെ ഇസ്‌ലാമിക വിജ്ഞാനപ്രചരണത്തിനു നേതൃത്വം നല്‍കിയ ഈ പണ്‌ഡിത കേസരി ഒരു
സര്‍വ്വ വിജ്ഞാനകോശം തന്നെയായിരുന്നു
കുടുംബം
ഹി. 1333 ല്‍ (ക്രി. 1914) കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തച്ചന്‍കണ്ടി എന്ന വീട്ടിലാണ് ഈ മഹാപ്രതിഭ ഭൂജാതനായത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഭാര്യ ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ് കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനും. സൂഫീവര്യനും ത്യാഗിയുമായിരുന്നു. ഇസ്‌ലാമിക വിജ്ഞാന പ്രചരണത്തിലും ദീനീ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ പ്രചരണം സ്വയം ഏറ്റെടുക്കുകയും മത വിഷയങ്ങളില്‍ കൃത്യ നിഷ്‌ഠതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിവരുകയും ചെയ്യുന്ന കുടുംബവുമാണ് മഹാനവര്‍കളുടേത്. പറമ്പില്‍ കടവ് അടിയോട്ടില്‍ അബൂബക്കറിന്റെ മകള്‍ ബീവിക്കുട്ടി-കോയക്കുട്ടി മുസ്‌ലിയാര്‍ ദമ്പതികള്‍ക്ക് പിറന്ന ഇ.. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം ഏഴു പേരും പ്രഗത്ഭരാണ്. പറമ്പില്‍ ബസാറിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുല്‍ ഖാദിരി കമാലുദ്ദീന്‍ ഇ. കെ ഉമ്മര്‍ മുസ്‌ലിയാര്‍ (ന. മ) കാഞ്ഞിരത്തിങ്കല്‍ പള്ളി ഖതീബായിരുന്ന മര്‍ഹൂം ഇ. കെ ഉസ്‌മാന്‍ മുസ്‌ലിയാര്‍ (ന. മ) മര്‍ഹൂം ഇ. കെ അലി മുസ്‌ലിയാര്‍ (ന. മ) സൂഫീ വര്യനായ ഇ. കെ അഹ്‌മദ് മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍ (ന. മ) സുന്നത്ത് ജമാഅത്തിന്റെ അതുല്യനായ പടനായകന്‍ ബിദഈ പ്രസ്ഥാനങ്ങളുടെ പേടിസ്വപ്‌നം സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ (ന:.മ) പുന്ന ഖാസിയായ ഇ. കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ശംസുല്‍ ഉലമയുടെ സഹോദരന്മാരും ആയിഷ, ആമിന എന്നിവര്‍ സഹോദരികളുമാണ്. വെള്ളിമാടുകുന്നിലെ പരേതയായ ഫാത്തിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ അബ്‌ദുസ്സലാം അബ്‌ദു റഷീദ് എന്നീ പുത്രന്മാരും ആയിഷ, ആമിന, നഫീസ, ഹലീമ, ബീവി എന്നീ പുത്രിമാരുമാണ് സന്താനങ്ങള്‍. പാലാട്ട് പറമ്പ് മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി. കെ ഉമ്മര്‍ കോയ ഹാജി, അഹ്‌മദ് വട്ടോളി, കിഴിശ്ശേരി മുഹമ്മദ് ഫൈസി, മാക്കില്‍ മഹമൂദ് എന്നിവര്‍ ജാമാതാക്കളാണ്.
വിദ്യാഭ്യാസം
പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ അക്കാലത്തെ മഹാ പണ്‌ഡിതനായിരുന്നു എന്നു പറഞ്ഞുവല്ലോ. സൂഫിവര്യനും, ത്യാഗിയുമായ അദ്ദേഹം ഇലാഹീ പ്രീതി മാത്രം ലക്ഷ്യമാക്കി സ്വന്തം നാടായ പറമ്പില്‍കടവില്‍ ദര്‍സ് നടത്തിപ്പോന്നു. ആ ദര്‍സില്‍ നിന്നും അനേകം വിദ്യാ ദാഹികള്‍ മധു നുകര്‍ന്നിരുന്നു. അക്കാലത്തെ മത നവോത്ഥാനത്തിനും സമൂഹ സംസ്‌കരണത്തിനും നായകത്വം വഹിച്ച അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു. ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള മക്കള്‍ക്ക് വിദ്യാഭ്യാസവും ആത്മീയ ശിക്ഷണവും നല്‍കിയത്, സുപ്രസിദ്ധ പണ്‌ഡിതനായിരുന്ന മര്‍ഹൂം കുട്ട്യാമു മുസ്‌ലിയാരുടെ അക്കാലത്തെ മഖ്‌ദൂം പണ്‌ഡിതരുടെയും ശിഷ്യഗണങ്ങളില്‍ പ്രധാനിയായ പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ തന്നെ. വിശുദ്ധ ഖുര്‍ആന്‍ മനപാഠമുള്ള പിതാവില്‍ നിന്നും ഖുര്‍ആന്‍ പഠിച്ചു തുടങ്ങി. മഹല്ലി വരെ പിതാവ് ഓതിക്കൊടുത്തു. ജീവിത പ്രാരാബ്‌ധങ്ങള്‍ പേറി പ്രയാസപ്പെട്ടിട്ടും ആരുടെയും ഔദാര്യത്തിനു മുമ്പിലും തന്റെ അഭിമാനവും, മാന്യതയും പണയപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം. തന്റെ സന്താനങ്ങള്‍ക്ക് ശൈശവത്തില്‍ തന്നെ അഭിമാന ബോധവും ത്യാഗബുദ്ധിയും മനോദാര്‍ഢ്യവും പകര്‍ന്നു കൊടുക്കുന്നതില്‍ വളരെ ദീര്‍ഘ ദൃഷ്‌ടിയോടെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പട്ടിണി കിടന്നു വിശന്നു വലയുമ്പോഴും ചിമ്മിണിക്കു കാശില്ലാതെ നിലാവെളിച്ചത്തിലിരുന്ന് അല്‍ഫിയ്യയുടെ ബൈത്തും ശറഹും (പദ്യങ്ങളും വ്യാഖ്യാനങ്ങളും) മന:പാഠമാക്കിയ രംഗം കഥാപുരുഷന്റെ സഹോദരന്‍ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ ഒരവസരത്തില്‍ വിവരിച്ചത് ഓര്‍ത്തുപോവുകയാണ്.
അങ്ങനെ പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ് ഓതിപഠിച്ചത്. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരി ആയിരുന്നു മഹാന്റെ പ്രധാന ഉസ്‌താദ്. ഫത്‌ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ പ്രധാന ഫിഖ്‌ഹ്, വ്യാകരണ ഗ്രന്ഥങ്ങള്‍ പൊന്നാനി സില്‍സില എന്ന പേരില്‍ അറിയപ്പെടുന്ന സിലബസ് അനുസരിച്ച് പൊന്നാനിയിലെ മഖ്‌ദൂം പണ്‌ഡിതരുടെ വ്യാഖ്യാനങ്ങളോടെ പഠിച്ചു തീര്‍ത്ത് പിന്നീട് ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില് എത്തിച്ചേര്‍ന്നു. ശേഷം കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) സമസ്‌ത മുശാവറ അംഗവും ഉന്നത നേതാവുമായിരുന്ന അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. ശൈഖ് അബ്‌ദു റഹീം ഹസ്രത്ത്, ശൈഖ് ആദം ഹസ്രത്ത്, ശൈഖ് അബ്‌ദുല്‍ അലി ഹസ്രത്ത്, ശൈഖ് പട്ട് ഹസ്രത്ത് എന്നീ ഗുരു പ്രമുഖരുടെ ശിഷ്യത്വമായിരുന്നു. ബാഖിയാത്തില്‍ ബഹു അഹ്‌മദ് കോയ ശാലിയാത്തി, പുതിയാപ്പിള അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്‌ഡിതരുമായി പല നിലക്കും ബന്ധപ്പെട്ട് ത്വരീഖത്തും ഇജാസത്തും കരസ്ഥമാക്കിയിട്ടുണ്ട്.
മഹാനവര്‍കളുടെ പാണ്‌ഡിത്യവും കൂര്‍മ്മബുദ്ധിയും കാരണം വെല്ലൂര്‍ ബാഖിയാത്തിലെ പഠന കാലത്ത് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. പ്രഗത്ഭ ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ കോളേജിലെ ഉസ്‌താദുമാര്‍ പല പ്രധാന വിഷയങ്ങളുടെയും ക്ലാസ്സ് തന്നെ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ മഹാന്റെ ക്ലാസില്‍ ആവേശപൂര്‍വ്വം പങ്കുകൊണ്ടു. ചഗ്‌മീനി, സദ്‌റ മുതലായ ശാസ്‌ത്ര ഗ്രന്ഥങ്ങളും മറ്റു കെട്ടു പിണഞ്ഞ ഗഹനങ്ങളായ വിഷയങ്ങളുമായിരുന്നു മഹാന്‍ ക്ലാസ്സ് നടത്തിയിരുന്നത്. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് മഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഓടക്കല്‍ തുടങ്ങിയവരടക്കം പലരും അവിടെ വെച്ച് അദ്ദേഹത്തില്‍ നിന്നും കിതാബ് ഓതിയിരുന്നു. പൂര്‍ണ്ണ മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ ബിരുദ ദാനം നടത്തിയിരുന്ന ശൈഖ് സിയാഉദ്ദീന്‍ ഹസ്രത്ത് ഈ മഹാജ്ഞാനിയുടെ മുഖത്തു നോക്കി അഭിമാന പൂര്‍വ്വം പറഞ്ഞു. താങ്കള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേരുന്നു. താങ്കള്‍ സ്ഥാപനത്തോടുള്ള കടപ്പാട് നര്‍വ്വഹിക്കുക.
മുഫ്‌തി
ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ശൈഖ് അബ്‌ദു റഹീം ഹസ്രത്തും, ശൈഖ് ആദം ഹസ്രത്തും അവിടുത്തെ ഫത്‌വമേധാവികളായിരുന്നപ്പോള്‍ ഇസ്‌ലാമിലെ അനന്തരാവകാശ വിധികള്‍ (ഫറാഇള്) തുടങ്ങിയ വിഷയങ്ങളില്‍ ഫത്‌വ നല്‍കാന്‍ പില്‍ക്കാലത്ത് ശംസുല്‍ ഉലമയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇ. കെ യായിരുന്നു ഏല്‍പിച്ചിരുന്നത്. ശാഫീ ഫിഖ്‌ഹിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മഹാനവര്‍കളിലായിരുന്നു. അനാരോഗ്യം കാരണമാണ് വെല്ലൂര്‍ വിട്ടത്. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട് സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു.
കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ് ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട് മുദരിസായി. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു. സഖാഫി, ഫൈസി, ബാഖവി, ദാരിമി തുടങ്ങി മത വിജ്ഞാനങ്ങളില്‍ ബിരുദമുള്ള പന്ത്രണ്ടായിരത്തോളം പേരടക്കം അനേകം പേര്‍ മഹാന്റെ ശിഷ്യന്മാരായുണ്ട്. ഉള്ളാള്‍ സയ്യിദ് അബ്‌ദു റഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി. എം വലിയുള്ളാഹി മടവൂര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, സഅദിയ്യ മുദരിസ് എ. കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി. പി. എം പാറന്നൂര്‍, വി. പി. എം വില്യാപ്പള്ളി, പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പള്‍ കൊമ്പം മുഹമ്മദ് ഫൈസി… തുടങ്ങിയ പ്രഗത്ഭരായ ശിഷ്യന്മാരുടെ നിര നീളുന്നു.
1957 ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നു വന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. സുന്നീ വിരോധികളെ തൊലിയുരിച്ചു കാണിക്കുന്ന മഹാന്‍ പ്രതിലോമ ശക്തികള്‍ക്ക് എന്നും ഒരു പേടി സ്വപ്‌നമായിരുന്നു. സമസ്‌തയെ കേരള മണ്ണില്‍ ഒരു അജയ്യ സുന്നീ പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മഹാന്റെ തീപ്പൊരി പ്രസംഗവും പുത്തന്‍ പ്രസ്ഥാനങ്ങളെ മുട്ടു കുത്തിക്കാനുതകുന്ന പാണ്‌ഡിത്യവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. പൂനൂരില്‍ നടന്ന സുന്നി-മുജാഹിദ് സംവാദത്തോടെയാണ് മഹാന്‍ പൊതു ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതിനുശേഷം എടവണ്ണ, ഒതായി തുടങ്ങി ഒട്ടേറെ സംവാദങ്ങളില്‍ സുന്നി വിഭാഗത്തിന്റെ വാക്താവായി എതിര്‍ കക്ഷികളെ നേരിട്ടത് അദ്ദേഹമാണ്. മഞ്ചേരിയില്‍ വെച്ച് ക്രിസ്‌ത്യാനികള്‍ക്കെതിരെ നടന്ന സംവാദം ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. വഹാബി മുത്തപ്പന്‍മാര്‍ക്കെതിരെ പൂനൂരില്‍ അദ്ദേഹം തനിച്ച് നടത്തിയ വാദപ്രതിവാദമാണ് മതനവീകരണ പ്രസ്ഥാനത്തിന്റെ ആക്രമണത്തില്‍ നിന്നു മലബാറിനെ തടഞ്ഞു നിര്‍ത്തിയതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരു സമയം ക്രൈസ്‌തവ മിഷനറിമാരുടെ ഭാഗത്തു നിന്നുള്ള ആക്രമണം നേരിട്ടു തോല്‍പിക്കുകവാനും മഹാനവര്‍കളുടെ ഉജ്ജ്വലമായ വാഗ്‌ധോരണിക്കു കഴിഞ്ഞു. ക്രൈസ്‌തവതയുടെ നിരര്‍ത്ഥകത പുതിയ തലമുറയിലെ പണ്‌ഡിതന്മാര്‍ക്കു ബോധ്യപ്പെടുത്തുവാനും ക്രിസ്‌ത്യാനികളെ ആശയപരമായി നേരിടാന്‍ കെല്‍പുള്ള ഒരു പണ്‌ഡിത വ്യൂഹത്തെ വളര്‍ത്തിയെടുക്കുവാനും പലേടത്തും സംഘടിപ്പിച്ച മഹാനവര്‍കളുടെ ക്ലാസ്സുകള്‍ സഹായിച്ചു.
ഖാദിയാനിമതക്കാര്‍ ഖുര്‍ആന്‍, ഹദീസ് തുണ്ടുകള്‍ക്ക് വികല വ്യാഖ്യാനം നല്‍കി ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാനും മുസ്‌ലിം സാധാരണക്കാരുടെ ഈമാന്‍ പിഴപ്പിക്കുവാനും ശ്രമിച്ചപ്പോള്‍ സുന്നി പണ്‌ഡിതര്‍ അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പു നടത്തി. ഖാദിയാനി കുഞ്ഞഹമ്മദ് എന്ന പേരിലറിയപ്പെട്ടിരുന്ന ഖാദിയാനി നേതാവിന്റെ വാദങ്ങള്‍ ഖണ്‌ഡിച്ചു കൊണ്ട് ശംസുല്‍ ഉലമ അന്നൊരു ഗ്രന്ഥം തന്നെ എഴുതി. ഖാദിയാനികളുടെ നട്ടെല്ലൊടിച്ച ഗ്രന്ഥമാണത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അതിന്റെ ഒരു കോപ്പി മഹാന്റെ കൈവശം പോലും അവസാനം ഉണ്ടായിരുന്നില്ല. പഴയങ്ങാടിയിലെവിടെയെങ്കിലുംഉണ്ടാവുമെന്നാണ് മരിക്കുന്നതിന്റെ മുമ്പ് അല്‍ ഇര്‍ഫാദ് മാസികക്ക് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്.
ഖാദിയാനി ഖണ്‌ഡനത്തിനു പുറമെ ഖുതുബയെക്കുറിച്ച് ഒരു ലഘു കൃതിയും മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. ഖിബ്‌ലയുടെ ദിക്കു കണ്ടുപിടിക്കാനായി നമ്മുടെ ഉന്നത കലാലയങ്ങളില്‍ പഠിപ്പിച്ചു വരുന്ന രിസാലത്തുല്‍ മാറദീനി എന്ന മഹല്‍ ഗ്രന്ഥത്തിലെ വിഷയങ്ങള്‍ വിവരിച്ചു കൊണ്ട് ഉന്നത വിദ്യാര്‍ത്ഥികളെ കണക്കിലെടുത്ത് സരള സുന്ദരമായ ശൈലിയില്‍ മഹാന്‍ അറബിയില്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥം നിസ്‌തുലമാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷ മാനിച്ചാണിതു വിവരിച്ചത്.
സ്വഹീഹുല്‍ ബുഖാരിക്കു വ്യാഖ്യാനമായി മഹാന്‍ വളരെയധികം അമൂല്യ വിദ്യാരത്‌നങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. അവയൊക്കെ മഹാനവര്‍കളുടെ ക്ലാസ്സുകളില്‍ എത്തിയവര്‍ക്കു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതു തന്നെ വളരെ പരിമിതമായി മാത്രം കോഴിക്കോട് ശൈഖ് അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നു അലാവുദ്ദീനുല്‍ ഹിമ്മസി എന്ന മാമുക്കോയ തങ്ങളെ അധികരിച്ച് മൗലിദ് ഗ്രന്ഥം, അജ്‌മീരിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്‌തി തങ്ങളെക്കുറിച്ചുള്ള മൗലിദ്, ഖാദിരീ ത്വരീഖതിന്റെ ശൈഖും പണ്‌ഡിതനും സൂഫീവര്യനും ആയ അയിലക്കാട് സഈദ് മുസ്‌ലിയാരെക്കുറിച്ചുള്ള മൗലിദ് എന്നിവയും മഹാനവര്‍കളുടെ രചനകളില്‍ ഉള്‍പ്പെടുന്നു.
വിദ്യാ സദസ്സ്
അത്യധികം ആകര്‍ഷകമായിരുന്നു മഹാനവര്‍കളുടെ വിദ്യാസദസ്സ്. വിദ്യാദാഹികള്‍ക്ക് എന്നും അത് ഒരാവേശമായിരുന്നു. ആ സദസ്സിലെന്ന പോലെ കാതുകൂര്‍പ്പിച്ച്, ശ്വാസമടക്കിപ്പിടിച്ച്, ചലിക്കുന്ന പേനയും, പ്രതീക്ഷയുള്ള നയനവും, നിറയുന്ന ഹൃദയവുമായി ശാന്ത സുന്ദരമായി പഠിക്കാനിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വേദി മറ്റെവിടെയും കാണാന്‍ കഴിയില്ല.
ശംസുല്‍ ഉലമയുടെ ക്ലാസില്‍ മൊട്ടു സൂചി വീണാല്‍ പോലും കേള്‍ക്കാമായിരുന്നു. മറ്റു പല ക്ലാസുകളിലും ഉറക്കം തൂങ്ങുന്നവരെ കാണാം പക്ഷെ മഹാഗുരുവിന്റെ ക്ലാസില്‍ ഒരാളും ഉറക്കം തൂങ്ങുകയോ അശ്രദ്ധമായിരിക്കുകയോ ചെയ്യാറില്ലായിരുന്നു. ഘനഗാംഭീര്യമായിരുന്ന ആ ശബ്‌ദം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചിരുന്നു. ചന്ദ്രബിംബം പോലുള്ള ആ മുഖത്ത് പാരമ്പര്യത്തിന്റെയും പാണ്‌ഡിത്യത്തിന്റെയും ഗാംഭീര്യം വിടരുമായിരുന്നു. ആ പണ്‌ഡിത ജ്യോതിസ്സിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായിരുന്നു ഏവരെയും ആകര്‍ഷിച്ചിരുന്നത്. അനുവാചക ഹൃദയങ്ങളെ വിജ്ഞാനത്തിന്റെയും പ്രായോഗിക വ്യാഖ്യാനത്തിന്റെയും പുത്തന്‍ ചക്രവാളങ്ങളിലേക്കാനയിക്കുകയായിരുന്നു. പൂര്‍വ്വീകരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ മുന്നില്‍ വെച്ചുകൊണ്ട് അവയെ ആധാരമാക്കി ഖുര്‍ആനിന്റെ സമകാലികത ബോധ്യപ്പെടുത്തുകയായിരുന്നു അവിടുത്തെ ഓരോ വാക്കുകളും. ഹദീസ് ശാസ്‌ത്രത്തിലും, ഫിഖ്‌ഹിലും, തന്റേതായ ഒരു പ്രത്യേക ശൈലിയിലും സരണിയിലുമായിരുന്നു കഥാപുരുഷന്‍ ക്ലാസെടുത്തിരുന്നത്. പ്രതിയോഗികളുടെ മുന്നില്‍ ഇരു തല മൂര്‍ച്ചയുള്ള ഖഡ്‌കമായിരുന്നു.
1961 ല്‍ ആദ്യത്തെ ഹജ്ജ് ചെയ്‌ത അദ്ദേഹം രണ്ടു തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. യു. എ. ഇ അടക്കം പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ ഉറുദു, അറബി, സുരിയാനി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. പല വിഷയങ്ങളിലും സംശയം തീര്‍ക്കുവാന്‍ ഈ പണ്‌ഡിത വരേണ്യരെ സമീപിക്കുന്നവര്‍ നിരവധിയായിരുന്നു. ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ പാണ്‌ഡിത്യത്തിലുള്ള അഗാധതയെ വാഴ്‌ത്തിയിരുന്നു. 70 മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തടക്കം നിരവധി മഹല്ലുകളുടെ ഖാളിയായിരുന്നു.
സഹപാഠികള്‍
വെല്ലൂരില്‍ പഠിക്കുന്ന കാലത്ത് പരേതനായ കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് എ. പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, വണ്ടൂര്‍ സ്വദേശി ഇരിയകുളത്തില്‍ ആലിക്കുട്ടി എന്ന ചെറീതു മുസ്‌ലിയാര്‍, വണ്ടൂര്‍ കാപ്പില്‍ അഹ്‌മദ് എന്ന കുട്ട്യാമു മുസ്‌ലിയാര്‍, പ്രമുഖ പണ്‌ഡിതനും കവിയും സാഹിത്യകാരനുമായിരുന്ന വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രിന്‍സിപ്പലുമായിരുന്ന അബ്ദു റഹിമാന്‍ എന്ന കുട്ടി മുസ്‌ലിയാര്‍ ശൈഖ് മുഹമ്മദ് മൗലവി ഉഗ്രപുരം എന്നിവര്‍ സഹപാഠികളായിരുന്നു.
മരണം
1996 ആഗസ്‌ത് 19 ന് പുലര്‍ച്ചെ 5.05 ന് ആ ദീപം പൊലിയുകയായിരുന്നു. സുബഹി ബാങ്കിന്റെ ശബ്‌ദ വീചികള്‍ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കെ മഹാനവര്‍കളുടെ നയനങ്ങള്‍ അടഞ്ഞു. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തുവരുമ്പോഴാണ് അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്. മരണവാര്‍ത്തകേട്ട് നാടും നഗരവും ഞെട്ടി എല്ലാ ഊടു വഴികളും കോഴിക്കോേടക്കൊഴുകി വെള്ളിമാടുകുന്നിലേക്കുള്ള വഴികള്‍ ശുഭ്ര വസ്‌ത്ര ധാരികളാല്‍ നിറഞ്ഞു. പരസഹസ്രം ശിഷ്യ ഗണങ്ങളുടെയും അനുയായി വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത് മഹാ ഗുരുവിനെ അടക്കം ചെയ്‌തു. മഹാനവര്‍കളുടെ ഒരു പിതാമഹനും വരക്കല്‍ തങ്ങളുടെ മഖാമിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
കുടുംബം
ഹി. 1333 ല്‍ (ക്രി. 1914) കോഴിക്കോടിനടുത്ത പറമ്പില്‍ കടവിലെ എഴുത്തച്ചന്‍കണ്ടി എന്ന വീട്ടിലാണ് ഈ മഹാപ്രതിഭ ഭൂജാതനായത്. യമനില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത പണ്‌ഡിത പരമ്പരയിലെ പ്രമുഖനായ കോയക്കുട്ടി മുസ്‌ലിയാരുടെയും ഭാര്യ ബീവിക്കുട്ടിയുടെയും മൂത്ത പുത്രനായിരുന്നു അദ്ദേഹം. പിതാവ് കോയക്കുട്ടി മുസ്‌ലിയാരും അക്കാലത്തെ മഹാ പണ്‌ഡ്‌തന്മാരില്‍ പ്രമുഖനും. സൂഫീവര്യനും ത്യാഗിയുമായിരുന്നു. ഇസ്‌ലാമിക വിജ്ഞാന പ്രചരണത്തിലും ദീനീ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ പ്രചരണം സ്വയം ഏറ്റെടുക്കുകയും മത വിഷയങ്ങളില്‍ കൃത്യ നിഷ്‌ഠതയും ആത്മാര്‍ത്ഥതയും പുലര്‍ത്തിവരുകയും ചെയ്യുന്ന കുടുംബവുമാണ് മഹാനവര്‍കളുടേത്. പറമ്പില്‍ കടവ് അടിയോട്ടില്‍ അബൂബക്കറിന്റെ മകള്‍ ബീവിക്കുട്ടി-കോയക്കുട്ടി മുസ്‌ലിയാര്‍ ദമ്പതികള്‍ക്ക് പിറന്ന ഇ.. കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കം ഏഴു പേരും പ്രഗത്ഭരാണ്. പറമ്പില്‍ ബസാറിലെ മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുല്‍ ഖാദിരി കമാലുദ്ദീന്‍ ഇ. കെ ഉമ്മര്‍ മുസ്‌ലിയാര്‍ (ന. മ) കാഞ്ഞിരത്തിങ്കല്‍ പള്ളി ഖതീബായിരുന്ന മര്‍ഹൂം ഇ. കെ ഉസ്‌മാന്‍ മുസ്‌ലിയാര്‍ (ന. മ) മര്‍ഹൂം ഇ. കെ അലി മുസ്‌ലിയാര്‍ (ന. മ) സൂഫീ വര്യനായ ഇ. കെ അഹ്‌മദ് മുസ്‌ലിയാര്‍ മുറ്റിച്ചൂര്‍ (ന. മ) സുന്നത്ത് ജമാഅത്തിന്റെ അതുല്യനായ പടനായകന്‍ ബിദഈ പ്രസ്ഥാനങ്ങളുടെ പേടിസ്വപ്‌നം സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ (ന:.മ) പുന്ന ഖാസിയായ ഇ. കെ അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവര്‍ ശംസുല്‍ ഉലമയുടെ സഹോദരന്മാരും ആയിഷ, ആമിന എന്നിവര്‍ സഹോദരികളുമാണ്. വെള്ളിമാടുകുന്നിലെ പരേതയായ ഫാത്തിമ ഹജ്ജുമ്മയായിരുന്നു മഹാനവര്‍കളുടെ ഭാര്യ അബ്‌ദുസ്സലാം അബ്‌ദു റഷീദ് എന്നീ പുത്രന്മാരും ആയിഷ, ആമിന, നഫീസ, ഹലീമ, ബീവി എന്നീ പുത്രിമാരുമാണ് സന്താനങ്ങള്‍. പാലാട്ട് പറമ്പ് മുഹമ്മദ് മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ പി. കെ ഉമ്മര്‍ കോയ ഹാജി, അഹ്‌മദ് വട്ടോളി, കിഴിശ്ശേരി മുഹമ്മദ് ഫൈസി, മാക്കില്‍ മഹമൂദ് എന്നിവര്‍ ജാമാതാക്കളാണ്.
വിദ്യാഭ്യാസം
പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ അക്കാലത്തെ മഹാ പണ്‌ഡിതനായിരുന്നു എന്നു പറഞ്ഞുവല്ലോ. സൂഫിവര്യനും, ത്യാഗിയുമായ അദ്ദേഹം ഇലാഹീ പ്രീതി മാത്രം ലക്ഷ്യമാക്കി സ്വന്തം നാടായ പറമ്പില്‍കടവില്‍ ദര്‍സ് നടത്തിപ്പോന്നു. ആ ദര്‍സില്‍ നിന്നും അനേകം വിദ്യാ ദാഹികള്‍ മധു നുകര്‍ന്നിരുന്നു. അക്കാലത്തെ മത നവോത്ഥാനത്തിനും സമൂഹ സംസ്‌കരണത്തിനും നായകത്വം വഹിച്ച അദ്ദേഹം ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു. ശംസുല്‍ ഉലമ ഇ. കെ അബൂബക്കര്‍ മുസ്‌ലിയാരടക്കമുള്ള മക്കള്‍ക്ക് വിദ്യാഭ്യാസവും ആത്മീയ ശിക്ഷണവും നല്‍കിയത്, സുപ്രസിദ്ധ പണ്‌ഡിതനായിരുന്ന മര്‍ഹൂം കുട്ട്യാമു മുസ്‌ലിയാരുടെ അക്കാലത്തെ മഖ്‌ദൂം പണ്‌ഡിതരുടെയും ശിഷ്യഗണങ്ങളില്‍ പ്രധാനിയായ പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ തന്നെ. വിശുദ്ധ ഖുര്‍ആന്‍ മനപാഠമുള്ള പിതാവില്‍ നിന്നും ഖുര്‍ആന്‍ പഠിച്ചു തുടങ്ങി. മഹല്ലി വരെ പിതാവ് ഓതിക്കൊടുത്തു. ജീവിത പ്രാരാബ്‌ധങ്ങള്‍ പേറി പ്രയാസപ്പെട്ടിട്ടും ആരുടെയും ഔദാര്യത്തിനു മുമ്പിലും തന്റെ അഭിമാനവും, മാന്യതയും പണയപ്പെടുത്താന്‍ തയ്യാറല്ലായിരുന്നു അദ്ദേഹം. തന്റെ സന്താനങ്ങള്‍ക്ക് ശൈശവത്തില്‍ തന്നെ അഭിമാന ബോധവും ത്യാഗബുദ്ധിയും മനോദാര്‍ഢ്യവും പകര്‍ന്നു കൊടുക്കുന്നതില്‍ വളരെ ദീര്‍ഘ ദൃഷ്‌ടിയോടെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പട്ടിണി കിടന്നു വിശന്നു വലയുമ്പോഴും ചിമ്മിണിക്കു കാശില്ലാതെ നിലാവെളിച്ചത്തിലിരുന്ന് അല്‍ഫിയ്യയുടെ ബൈത്തും ശറഹും (പദ്യങ്ങളും വ്യാഖ്യാനങ്ങളും) മന:പാഠമാക്കിയ രംഗം കഥാപുരുഷന്റെ സഹോദരന്‍ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍ ഒരവസരത്തില്‍ വിവരിച്ചത് ഓര്‍ത്തുപോവുകയാണ്.
അങ്ങനെ പിതാവില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം വലിയുള്ളാഹി മടവൂര്‍ സി. എം അബൂബക്കര്‍ മുസ്‌ലിയാരുടെ പിതാവും പ്രഗത്ഭ സൂഫീവര്യനും പ്രമുഖ പണ്‌ഡിതനുമായ മടവൂര്‍ കുഞ്ഞായില്‍ കോയ മുസ്‌ലിയാരുടെ അടുത്താണ് ഓതിപഠിച്ചത്. പിന്നീട് വാഴക്കാട് ദാറുല്‍ ഉലൂമില്‍ എത്തിച്ചേര്‍ന്നു. അവിടെ പ്രിന്‍സിപ്പളായിരുന്ന പള്ളിപ്പുറം അബ്‌ദുല്‍ ഖാദിര്‍ ഫള്‌ഫരി ആയിരുന്നു മഹാന്റെ പ്രധാന ഉസ്‌താദ്. ഫത്‌ഹുല്‍ മുഈന്‍, അല്‍ഫിയ തുടങ്ങിയ പ്രധാന ഫിഖ്‌ഹ്, വ്യാകരണ ഗ്രന്ഥങ്ങള്‍ പൊന്നാനി സില്‍സില എന്ന പേരില്‍ അറിയപ്പെടുന്ന സിലബസ് അനുസരിച്ച് പൊന്നാനിയിലെ മഖ്‌ദൂം പണ്‌ഡിതരുടെ വ്യാഖ്യാനങ്ങളോടെ പഠിച്ചു തീര്‍ത്ത് പിന്നീട് ഉപരി പഠനത്തിനായി വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില് എത്തിച്ചേര്‍ന്നു. ശേഷം കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാരുടെ ദര്‍സിലും (മാട്ടൂല്‍) സമസ്‌ത മുശാവറ അംഗവും ഉന്നത നേതാവുമായിരുന്ന അയനിക്കാട് ഇബ്രാഹീം മുസ്‌ലിയാരുടെ ദര്‍സിലും പഠിച്ചു. ശൈഖ് അബ്‌ദു റഹീം ഹസ്രത്ത്, ശൈഖ് ആദം ഹസ്രത്ത്, ശൈഖ് അബ്‌ദുല്‍ അലി ഹസ്രത്ത്, ശൈഖ് പട്ട് ഹസ്രത്ത് എന്നീ ഗുരു പ്രമുഖരുടെ ശിഷ്യത്വമായിരുന്നു. ബാഖിയാത്തില്‍ ബഹു അഹ്‌മദ് കോയ ശാലിയാത്തി, പുതിയാപ്പിള അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്‌ഡിതരുമായി പല നിലക്കും ബന്ധപ്പെട്ട് ത്വരീഖത്തും ഇജാസത്തും കരസ്ഥമാക്കിയിട്ടുണ്ട്.
മഹാനവര്‍കളുടെ പാണ്‌ഡിത്യവും കൂര്‍മ്മബുദ്ധിയും കാരണം വെല്ലൂര്‍ ബാഖിയാത്തിലെ പഠന കാലത്ത് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിട്ടിരുന്നു. പ്രഗത്ഭ ശിഷ്യന്റെ കഴിവു മനസ്സിലാക്കിയ കോളേജിലെ ഉസ്‌താദുമാര്‍ പല പ്രധാന വിഷയങ്ങളുടെയും ക്ലാസ്സ് തന്നെ അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ മഹാന്റെ ക്ലാസില്‍ ആവേശപൂര്‍വ്വം പങ്കുകൊണ്ടു. ചഗ്‌മീനി, സദ്‌റ മുതലായ ശാസ്‌ത്ര ഗ്രന്ഥങ്ങളും മറ്റു കെട്ടു പിണഞ്ഞ ഗഹനങ്ങളായ വിഷയങ്ങളുമായിരുന്നു മഹാന്‍ ക്ലാസ്സ് നടത്തിയിരുന്നത്. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് മഹ്‌യിദ്ദീന്‍ എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍, ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ ഓടക്കല്‍ തുടങ്ങിയവരടക്കം പലരും അവിടെ വെച്ച് അദ്ദേഹത്തില്‍ നിന്നും കിതാബ് ഓതിയിരുന്നു. പൂര്‍ണ്ണ മാര്‍ക്കോടെ ബിരുദം നേടിയപ്പോള്‍ ബിരുദ ദാനം നടത്തിയിരുന്ന ശൈഖ് സിയാഉദ്ദീന്‍ ഹസ്രത്ത് ഈ മഹാജ്ഞാനിയുടെ മുഖത്തു നോക്കി അഭിമാന പൂര്‍വ്വം പറഞ്ഞു. താങ്കള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേരുന്നു. താങ്കള്‍ സ്ഥാപനത്തോടുള്ള കടപ്പാട് നര്‍വ്വഹിക്കുക.
മുഫ്‌തി
ബിരുദം എടുത്ത വര്‍ഷം (1940 മുതല്‍ 1948 വരെ) വെല്ലൂരില്‍ തന്നെ മുദരിസായി നിയമിക്കപ്പെടുകയും അവിടെ അധ്യാപകനായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. ശൈഖ് അബ്‌ദു റഹീം ഹസ്രത്തും, ശൈഖ് ആദം ഹസ്രത്തും അവിടുത്തെ ഫത്‌വമേധാവികളായിരുന്നപ്പോള്‍ ഇസ്‌ലാമിലെ അനന്തരാവകാശ വിധികള്‍ (ഫറാഇള്) തുടങ്ങിയ വിഷയങ്ങളില്‍ ഫത്‌വ നല്‍കാന്‍ പില്‍ക്കാലത്ത് ശംസുല്‍ ഉലമയെന്ന അപരനാമത്തില്‍ അറിയപ്പെട്ട ഇ. കെ യായിരുന്നു ഏല്‍പിച്ചിരുന്നത്. ശാഫീ ഫിഖ്‌ഹിന്റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും മഹാനവര്‍കളിലായിരുന്നു. അനാരോഗ്യം കാരണമാണ് വെല്ലൂര്‍ വിട്ടത്. അനന്തരം മലയാളക്കരയിലെ ഇസ്‌ലാമിക പ്രവര്‍ത്തന രംഗത്തിനു ചൂടും ചുണയും പകര്‍ന്നു കൊണ്ട് സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന വേദിയില്‍ സജീവമായി പ്രത്യക്ഷപ്പെട്ടു.
കേരളത്തിലെത്തിയ അദ്ദേഹം തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്‌ലാം അറബിമദ്രസ, പാറക്കടവ് ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ മുദരിസായി. തുടര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ 1963 മുതല്‍ പ്രിന്‍സിപ്പലായ ശംസുല്‍ ഉലമ 1977 വരെയുള്ള സേവനത്തിനു ശേഷം അവിടം വിട്ടു കാസര്‍കോടിനടുത്ത പൂച്ചക്കാട് മുദരിസായി. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജിന്റെ പ്രിന്‍സിപ്പലായ അദ്ദേഹം മരിക്കുന്നതു വരെ അവിടടെ തുടരുകയായിരുന്നു. സഖാഫി, ഫൈസി, ബാഖവി, ദാരിമി തുടങ്ങി മത വിജ്ഞാനങ്ങളില്‍ ബിരുദമുള്ള പന്ത്രണ്ടായിരത്തോളം പേരടക്കം അനേകം പേര്‍ മഹാന്റെ ശിഷ്യന്മാരായുണ്ട്. ഉള്ളാള്‍ സയ്യിദ് അബ്‌ദു റഹ്‌മാന്‍ കുഞ്ഞിക്കോയ തങ്ങള്‍, സഹോദരന്‍ കൂടിയായ മര്‍ഹൂം ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍, കെ. കെ അബൂബക്കര്‍ ഹസ്രത്ത്, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സി. എം വലിയുള്ളാഹി മടവൂര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, സഅദിയ്യ മുദരിസ് എ. കെ അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി. പി. എം പാറന്നൂര്‍, വി. പി. എം വില്യാപ്പള്ളി, പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പള്‍ കൊമ്പം മുഹമ്മദ് ഫൈസി… തുടങ്ങിയ പ്രഗത്ഭരായ ശിഷ്യന്മാരുടെ നിര നീളുന്നു.
1957 ല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി പൊതുരംഗത്തു കടന്നു വന്ന മഹാനവര്‍കള്‍ ഉജ്ജ്വല വാഗ്മിയും സുന്നീ പ്രസ്ഥാനത്തിന്റെ പടനായകനുമായിരുന്നു. സുന്നീ വിരോധികളെ തൊലിയുരിച്ചു കാണിക്കുന്ന മഹാന്‍ പ്രതിലോമ ശക്തികള്‍ക്ക് എന്നും ഒരു പേടി സ്വപ്‌നമായിരുന്നു. സമസ്‌തയെ കേരള മണ്ണില്‍ ഒരു അജയ്യ സുന്നീ പ്രസ്ഥാനമാക്കി വളര്‍ത്തിയതില്‍ മഹാന്റെ തീപ്പൊരി പ്രസംഗവും പുത്തന്‍ പ്രസ്ഥാനങ്ങളെ മുട്ടു കുത്തിക്കാനുതകുന്ന പാണ്‌ഡിത്യവും ഏറെ പങ്കുവഹിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടോളം സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നു. പൂനൂരില്‍ നടന്ന സുന്നി-മുജാഹിദ് സംവാദത്തോടെയാണ് മഹാന്‍ പൊതു ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതിനുശേഷം എടവണ്ണ, ഒതായി തുടങ്ങി ഒട്ടേറെ സംവാദങ്ങളില്‍ സുന്നി വിഭാഗത്തിന്റെ വാക്താവായി എതിര്‍ കക്ഷികളെ നേരിട്ടത് അദ്ദേഹമാണ്. മഞ്ചേരിയില്‍ വെച്ച് ക്രിസ്‌ത്യാനികള്‍ക്കെതിരെ നടന്ന സംവാദം ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു. വഹാബി മുത്തപ്പന്‍മാര്‍ക്കെതിരെ പൂനൂരില്‍ അദ്ദേഹം തനിച്ച് നടത്തിയ വാദപ്രതിവാദമാണ് മതനവീകരണ പ്രസ്ഥാനത്തിന്റെ ആക്രമണത്തില്‍ നിന്നു മലബാറിനെ തടഞ്ഞു നിര്‍ത്തിയതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. ഒരു സമയം ക്രൈസ്‌തവ മിഷനറിമാരുടെ ഭാഗത്തു നിന്നുള്ള ആക്രമണം നേരിട്ടു തോല്‍പിക്കുകവാനും മഹാനവര്‍കളുടെ ഉജ്ജ്വലമായ വാഗ്‌ധോരണിക്കു കഴിഞ്ഞു. ക്രൈസ്‌തവതയുടെ നിരര്‍ത്ഥകത പുതിയ തലമുറയിലെ പണ്‌ഡിതന്മാര്‍ക്കു ബോധ്യപ്പെടുത്തുവാനും ക്രിസ്‌ത്യാനികളെ ആശയപരമായി നേരിടാന്‍ കെല്‍പുള്ള ഒരു പണ്‌ഡിത വ്യൂഹത്തെ വളര്‍ത്തിയെടുക്കുവാനും പലേടത്തും സംഘടിപ്പിച്ച മഹാനവര്‍കളുടെ ക്ലാസ്സുകള്‍ സഹായിച്ചു.
ഖാദിയാനിമതക്കാര്‍ ഖുര്‍ആന്‍, ഹദീസ് തുണ്ടുകള്‍ക്ക് വികല വ്യാഖ്യാനം നല്‍കി ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പിക്കാനും മുസ്‌ലിം സാധാരണക്കാരുടെ ഈമാന്‍ പിഴപ്പിക്കുവാനും ശ്രമിച്ചപ്പോള്‍ സുന്നി പണ്‌ഡിതര്‍ അതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പു നടത്തി. ഖാദിയാനി കുഞ്ഞഹമ്മദ് എന്ന പേരിലറിയപ്പെട്ടിരുന്ന ഖാദിയാനി നേതാവിന്റെ വാദങ്ങള്‍ ഖണ്‌ഡിച്ചു കൊണ്ട് ശംസുല്‍ ഉലമ അന്നൊരു ഗ്രന്ഥം തന്നെ എഴുതി. ഖാദിയാനികളുടെ നട്ടെല്ലൊടിച്ച ഗ്രന്ഥമാണത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ അതിന്റെ ഒരു കോപ്പി മഹാന്റെ കൈവശം പോലും അവസാനം ഉണ്ടായിരുന്നില്ല. പഴയങ്ങാടിയിലെവിടെയെങ്കിലുംഉണ്ടാവുമെന്നാണ് മരിക്കുന്നതിന്റെ മുമ്പ് അല്‍ ഇര്‍ഫാദ് മാസികക്ക് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞത്.
ഖാദിയാനി ഖണ്‌ഡനത്തിനു പുറമെ ഖുതുബയെക്കുറിച്ച് ഒരു ലഘു കൃതിയും മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. ഖിബ്‌ലയുടെ ദിക്കു കണ്ടുപിടിക്കാനായി നമ്മുടെ ഉന്നത കലാലയങ്ങളില്‍ പഠിപ്പിച്ചു വരുന്ന രിസാലത്തുല്‍ മാറദീനി എന്ന മഹല്‍ ഗ്രന്ഥത്തിലെ വിഷയങ്ങള്‍ വിവരിച്ചു കൊണ്ട് ഉന്നത വിദ്യാര്‍ത്ഥികളെ കണക്കിലെടുത്ത് സരള സുന്ദരമായ ശൈലിയില്‍ മഹാന്‍ അറബിയില്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥം നിസ്‌തുലമാണ്. വിദ്യാര്‍ത്ഥികളുടെ അപേക്ഷ മാനിച്ചാണിതു വിവരിച്ചത്.
സ്വഹീഹുല്‍ ബുഖാരിക്കു വ്യാഖ്യാനമായി മഹാന്‍ വളരെയധികം അമൂല്യ വിദ്യാരത്‌നങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. അവയൊക്കെ മഹാനവര്‍കളുടെ ക്ലാസ്സുകളില്‍ എത്തിയവര്‍ക്കു മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതു തന്നെ വളരെ പരിമിതമായി മാത്രം കോഴിക്കോട് ശൈഖ് അബുല്‍ വഫാ ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നു അലാവുദ്ദീനുല്‍ ഹിമ്മസി എന്ന മാമുക്കോയ തങ്ങളെ അധികരിച്ച് മൗലിദ് ഗ്രന്ഥം, അജ്‌മീരിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്‌തി തങ്ങളെക്കുറിച്ചുള്ള മൗലിദ്, ഖാദിരീ ത്വരീഖതിന്റെ ശൈഖും പണ്‌ഡിതനും സൂഫീവര്യനും ആയ അയിലക്കാട് സഈദ് മുസ്‌ലിയാരെക്കുറിച്ചുള്ള മൗലിദ് എന്നിവയും മഹാനവര്‍കളുടെ രചനകളില്‍ ഉള്‍പ്പെടുന്നു.
വിദ്യാ സദസ്സ്
അത്യധികം ആകര്‍ഷകമായിരുന്നു മഹാനവര്‍കളുടെ വിദ്യാസദസ്സ്. വിദ്യാദാഹികള്‍ക്ക് എന്നും അത് ഒരാവേശമായിരുന്നു. ആ സദസ്സിലെന്ന പോലെ കാതുകൂര്‍പ്പിച്ച്, ശ്വാസമടക്കിപ്പിടിച്ച്, ചലിക്കുന്ന പേനയും, പ്രതീക്ഷയുള്ള നയനവും, നിറയുന്ന ഹൃദയവുമായി ശാന്ത സുന്ദരമായി പഠിക്കാനിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ വേദി മറ്റെവിടെയും കാണാന്‍ കഴിയില്ല.
ശംസുല്‍ ഉലമയുടെ ക്ലാസില്‍ മൊട്ടു സൂചി വീണാല്‍ പോലും കേള്‍ക്കാമായിരുന്നു. മറ്റു പല ക്ലാസുകളിലും ഉറക്കം തൂങ്ങുന്നവരെ കാണാം പക്ഷെ മഹാഗുരുവിന്റെ ക്ലാസില്‍ ഒരാളും ഉറക്കം തൂങ്ങുകയോ അശ്രദ്ധമായിരിക്കുകയോ ചെയ്യാറില്ലായിരുന്നു. ഘനഗാംഭീര്യമായിരുന്ന ആ ശബ്‌ദം ഹൃദയങ്ങളെ കോരിത്തരിപ്പിച്ചിരുന്നു. ചന്ദ്രബിംബം പോലുള്ള ആ മുഖത്ത് പാരമ്പര്യത്തിന്റെയും പാണ്‌ഡിത്യത്തിന്റെയും ഗാംഭീര്യം വിടരുമായിരുന്നു. ആ പണ്‌ഡിത ജ്യോതിസ്സിന്റെ ഖുര്‍ആന്‍ വ്യാഖ്യാനമായിരുന്നു ഏവരെയും ആകര്‍ഷിച്ചിരുന്നത്. അനുവാചക ഹൃദയങ്ങളെ വിജ്ഞാനത്തിന്റെയും പ്രായോഗിക വ്യാഖ്യാനത്തിന്റെയും പുത്തന്‍ ചക്രവാളങ്ങളിലേക്കാനയിക്കുകയായിരുന്നു. പൂര്‍വ്വീകരുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെ മുന്നില്‍ വെച്ചുകൊണ്ട് അവയെ ആധാരമാക്കി ഖുര്‍ആനിന്റെ സമകാലികത ബോധ്യപ്പെടുത്തുകയായിരുന്നു അവിടുത്തെ ഓരോ വാക്കുകളും. ഹദീസ് ശാസ്‌ത്രത്തിലും, ഫിഖ്‌ഹിലും, തന്റേതായ ഒരു പ്രത്യേക ശൈലിയിലും സരണിയിലുമായിരുന്നു കഥാപുരുഷന്‍ ക്ലാസെടുത്തിരുന്നത്. പ്രതിയോഗികളുടെ മുന്നില്‍ ഇരു തല മൂര്‍ച്ചയുള്ള ഖഡ്‌കമായിരുന്നു.
1961 ല്‍ ആദ്യത്തെ ഹജ്ജ് ചെയ്‌ത അദ്ദേഹം രണ്ടു തവണ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ട്. യു. എ. ഇ അടക്കം പല വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. മലയാളത്തിനു പുറമെ ഉറുദു, അറബി, സുരിയാനി, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു. പല വിഷയങ്ങളിലും സംശയം തീര്‍ക്കുവാന്‍ ഈ പണ്‌ഡിത വരേണ്യരെ സമീപിക്കുന്നവര്‍ നിരവധിയായിരുന്നു. ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ പാണ്‌ഡിത്യത്തിലുള്ള അഗാധതയെ വാഴ്‌ത്തിയിരുന്നു. 70 മഹല്ലുകള്‍ ഉള്‍ക്കൊള്ളുന്ന മട്ടന്നൂര്‍ സംയുക്ത ജമാഅത്തടക്കം നിരവധി മഹല്ലുകളുടെ ഖാളിയായിരുന്നു.
സഹപാഠികള്‍
വെല്ലൂരില്‍ പഠിക്കുന്ന കാലത്ത് പരേതനായ കാഞ്ഞങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, നെല്ലിക്കുത്ത് എ. പി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, വണ്ടൂര്‍ സ്വദേശി ഇരിയകുളത്തില്‍ ആലിക്കുട്ടി എന്ന ചെറീതു മുസ്‌ലിയാര്‍, വണ്ടൂര്‍ കാപ്പില്‍ അഹ്‌മദ് എന്ന കുട്ട്യാമു മുസ്‌ലിയാര്‍, പ്രമുഖ പണ്‌ഡിതനും കവിയും സാഹിത്യകാരനുമായിരുന്ന വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പ്രിന്‍സിപ്പലുമായിരുന്ന അബ്ദു റഹിമാന്‍ എന്ന കുട്ടി മുസ്‌ലിയാര്‍ ശൈഖ് മുഹമ്മദ് മൗലവി ഉഗ്രപുരം എന്നിവര്‍ സഹപാഠികളായിരുന്നു.
മരണം
1996 ആഗസ്‌ത് 19 ന് പുലര്‍ച്ചെ 5.05 ന് ആ ദീപം പൊലിയുകയായിരുന്നു. സുബഹി ബാങ്കിന്റെ ശബ്‌ദ വീചികള്‍ കര്‍ണ്ണപുടങ്ങളില്‍ അലയടിച്ചു കൊണ്ടിരിക്കെ മഹാനവര്‍കളുടെ നയനങ്ങള്‍ അടഞ്ഞു. സമസ്‌തയിലുണ്ടായിരുന്ന പ്രശ്‌നങ്ങളില്‍ മരണത്തോടടുത്ത കാലങ്ങളില്‍ മഹാനവര്‍കളില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. യോജിപ്പിനുള്ള സാധ്യതകളെ സംബന്ധിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിച്ചു വരുകയും ചെയ്‌തുവരുമ്പോഴാണ് അദ്ദേഹത്തിന്റെ അന്ത്യമുണ്ടായത്. മരണവാര്‍ത്തകേട്ട് നാടും നഗരവും ഞെട്ടി എല്ലാ ഊടു വഴികളും കോഴിക്കോേടക്കൊഴുകി വെള്ളിമാടുകുന്നിലേക്കുള്ള വഴികള്‍ ശുഭ്ര വസ്‌ത്ര ധാരികളാല്‍ നിറഞ്ഞു. പരസഹസ്രം ശിഷ്യ ഗണങ്ങളുടെയും അനുയായി വൃന്ദത്തിന്റെയും സാന്നിധ്യത്തില്‍ പുതിയങ്ങാടിയിലെ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ മഖാമിനടുത്ത് മഹാ ഗുരുവിനെ അടക്കം ചെയ്‌തു. മഹാനവര്‍കളുടെ ഒരു പിതാമഹനും വരക്കല്‍ തങ്ങളുടെ മഖാമിനടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
ചില സംഘടനകളെ വ്യക്തികളുമായി ചേര്‍ത്ത് പറയുന്നത്
പുരാതനകാലം മുതല്‍ക്കേ തുടര്‍ന്ന് പോരുന്നുണ്ട്. സംഘടനയുടെ നെടുംതൂണായി പ്രവര്‍ത്തിച്ചു
എന്നതാണ് ഈ ചേര്‍ത്ത് വെപ്പിന്റെ പ്രധാനഘടകമായി ഗണിക്കാറുള്ളത്. ഇത്തരം അനുഗ്രഹീത
സ്ഥാനം അലങ്കരിക്കാന്‍ സൗഭാഗ്യം ലഭിച്ചവരായിരുന്നു മഹാനായ ശംസുല്‍ ഉലമ ഇ.കെ
അബൂബക്കര്‍ മുസ് ലിയാര്‍.
അറേബ്യയില്‍ നിന്നും നേരിട്ട് ഇസ് ലാമിക ബന്ധംപുലത്തിയ കേരളത്തിന് വരദാനമായിലഭിച്ച യമനീ പരമ്പര്യത്തിന്റെ കൈവഴികളില്‍ പ്രധാനിയായിട്ടാണ് ശംസുല്‍ ഉലമ കടന്ന് വരുന്നത്. 17-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ് യമനിലെ തരീമില്‍ നിന്നും മുഹമ്മദ് കോയ എന്ന മഹാന്‍ കോഴിക്കോട് കപ്പലിറങ്ങിയത്. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ട കോയക്കുട്ടി മുസ്‌ലിയാരുടെയും അടിയോട്ടില്‍ അബുബക്കറിന്റെ മകള്‍ ഫാത്തിമ്മയുടെയും സന്തതിയായി എ.ഡി 1914-ല്‍ എഴുത്തച്ഛന്‍ കണ്ടി തറവാട്ടിലാണ് ശൈഖുനാ ശംസുല്‍ ഉലമ ജനനം കൊള്ളുന്നത്. മഹാനെ കുടാതെ ഉമര്‍, ഉസ്മാന്‍, അലി, അഹ്മദ്, ഹസന്‍ മുസ്‌ലിയാര്‍, അബ്ദുല്ല എന്നീ പ്രഗത്ഭരായ ഏഴ് ആണ്‍മക്കളും ആമിന, ആയിശ എന്നീ രണ്ട് പെണ്‍ക്കളുമാണ് ഈ ദാമ്പത്യത്തില്‍ ഉണ്ടായിരുന്നത്.
അറേബ്യയില്‍ നിന്നും നേരിട്ട് ഇസ് ലാമിക ബന്ധംപുലത്തിയ കേരളത്തിന് വരദാനമായിലഭിച്ച യമനീ പരമ്പര്യത്തിന്റെ കൈവഴികളില്‍ പ്രധാനിയായിട്ടാണ് ശംസുല്‍ ഉലമ കടന്ന് വരുന്നത്. 17-ാം നൂറ്റാണ്ടിന്റെ പകുതിയിലാണ് യമനിലെ തരീമില്‍ നിന്നും മുഹമ്മദ് കോയ എന്ന മഹാന്‍ കോഴിക്കോട് കപ്പലിറങ്ങിയത്. ഇദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ട കോയക്കുട്ടി മുസ്‌ലിയാരുടെയും അടിയോട്ടില്‍ അബുബക്കറിന്റെ മകള്‍ ഫാത്തിമ്മയുടെയും സന്തതിയായി എ.ഡി 1914-ല്‍ എഴുത്തച്ഛന്‍ കണ്ടി തറവാട്ടിലാണ് ശൈഖുനാ ശംസുല്‍ ഉലമ ജനനം കൊള്ളുന്നത്. മഹാനെ കുടാതെ ഉമര്‍, ഉസ്മാന്‍, അലി, അഹ്മദ്, ഹസന്‍ മുസ്‌ലിയാര്‍, അബ്ദുല്ല എന്നീ പ്രഗത്ഭരായ ഏഴ് ആണ്‍മക്കളും ആമിന, ആയിശ എന്നീ രണ്ട് പെണ്‍ക്കളുമാണ് ഈ ദാമ്പത്യത്തില്‍ ഉണ്ടായിരുന്നത്.
പഠനഘട്ടം
അപാരമായ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് ചെറു പ്രായത്തിലെ കഴിവുതെളിയിച്ച മഹാന്‍ ശാഫീ ഇമാം(റ)യെ ഓര്‍മിപ്പിക്കുന്ന ബുദ്ധിവൈഭവമാണ് പ്രകടിപ്പിച്ചിരുന്നത്. സ്വപിതാവില്‍ നിന്ന് മത പഠനമാരംഭം കുറിച്ച മഹാന്‍ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും, മാത്രമല്ല കേള്‍ക്കുന്നതെന്തും മനഃപാഠമാക്കാനുള്ള അഭൂത പൂര്‍വ്വമായൊരു കഴിവ് മഹാനില്‍ കുടികൊണ്ടിരുന്നു. ചെറുപ്രായത്തിലെ പഠിക്കാന്‍ പ്രത്യേക ഉല്‍സാഹം കാണിച്ച മഹാന്‍ പറയത്തക്ക യാത്രാ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് വീട്ടില്‍ നിന്നു 9 കിലോമീറ്റര്‍ കടന്ന് 1922-ല്‍ കോഴിക്കോട്ടെ കാതിരിക്കോയ ഹാജിയുടെ സ്‌കൂളില്‍ ചെന്നാണ് പഠനം നടത്തിയിരുന്നത്.
സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ വീട്ടില്‍ വെച്ച് മതപഠനം നടത്താനും മഹാന്‍ ബദ്ധശ്രദ്ധാലുവായിരുന്നു. അക്കാലത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠനം തുടര്‍ന്ന മഹാന്‍ പുസ്തക വായനയിലായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഒരിക്കല്‍ പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ മഹാന്റെ റൂമില്‍ ഹൃസ്വസന്ദര്‍ശനം നടത്തിയപ്പോള്‍ ലോകപ്രശസ്ത സാഹിത്യകാരന്മാരുടെ ഇംഗ്ലീഷിലുള്ള ബൃഹത്തായ കൃതികള്‍ കണ്ടെത്തുകയുണ്ടായി. ഈ അവസരത്തില്‍ പിതാവ് മകന്റെ ഈ പോക്കില്‍ അപകടം കണ്ടെത്തുകയും മകന്റെ ഈ പഠന വൈഭവത്തെ ഇസ്‌ലാമിക ദിശയിലേക്ക് തിരിച്ചുവിടാന്‍ ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തു. മഹാന്റെ പണ്ഡിത ഔന്നത്യത്തിലേക്കുള്ള ഒരു വഴിത്തിരിവായി ഈ സംഭവം മാറിയതായാണ് ചരിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാനാവുന്നത്.
1929-30 കാലത്താണ് സൂഫീ വര്യനായ സി.എം വലിയുല്ലാഹിയുടെ പിതാവ് സി.എം കുഞ്ഞിമായിന്‍ കോയ മുസ്‌ലിയാരുടെ സുപ്രസിദ്ധ ദര്‍സായ മടവൂര്‍ പള്ളിദര്‍സില്‍ മഹാനവറുകള്‍ ദര്‍സീപഠനത്തിന് പ്രരംഭം കുറിക്കുന്നത്. ശേഷം മാട്ടൂര്‍,കാപ്പാട്, മട്ടന്നൂര്‍, വാഴക്കാട് തുടങ്ങി അക്കാലത്തെ പ്രസിദ്ധമായ ദര്‍സില്‍ നിന്നും മഹാപണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം കരഗതമാക്കാനും മഹാനായി.
അക്കാലത്ത് അറിയപ്പെട്ട ജ്ഞാനപടുക്കളില്‍ നിന്നെല്ലാം മഹാനവറുകള്‍ വിജ്ഞാനം കരഗതമാക്കി ശിഷ്യത്വം സ്വീകരിച്ചിരുന്നു.അവരില്‍ പ്രധാനികളായിരന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫള്ഫരി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, അഹ് മദ്മുസ് ലിയാര്‍ ശാലിയാത്തി, ശൈഖ് അബ്ദുറഹിം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്….
അപാരമായ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ട് ചെറു പ്രായത്തിലെ കഴിവുതെളിയിച്ച മഹാന്‍ ശാഫീ ഇമാം(റ)യെ ഓര്‍മിപ്പിക്കുന്ന ബുദ്ധിവൈഭവമാണ് പ്രകടിപ്പിച്ചിരുന്നത്. സ്വപിതാവില്‍ നിന്ന് മത പഠനമാരംഭം കുറിച്ച മഹാന്‍ പെട്ടെന്ന് തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കുകയും, മാത്രമല്ല കേള്‍ക്കുന്നതെന്തും മനഃപാഠമാക്കാനുള്ള അഭൂത പൂര്‍വ്വമായൊരു കഴിവ് മഹാനില്‍ കുടികൊണ്ടിരുന്നു. ചെറുപ്രായത്തിലെ പഠിക്കാന്‍ പ്രത്യേക ഉല്‍സാഹം കാണിച്ച മഹാന്‍ പറയത്തക്ക യാത്രാ സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് വീട്ടില്‍ നിന്നു 9 കിലോമീറ്റര്‍ കടന്ന് 1922-ല്‍ കോഴിക്കോട്ടെ കാതിരിക്കോയ ഹാജിയുടെ സ്‌കൂളില്‍ ചെന്നാണ് പഠനം നടത്തിയിരുന്നത്.
സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ വീട്ടില്‍ വെച്ച് മതപഠനം നടത്താനും മഹാന്‍ ബദ്ധശ്രദ്ധാലുവായിരുന്നു. അക്കാലത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠനം തുടര്‍ന്ന മഹാന്‍ പുസ്തക വായനയിലായി ഏറെ സമയം ചെലവഴിച്ചിരുന്നു. ഒരിക്കല്‍ പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍ മഹാന്റെ റൂമില്‍ ഹൃസ്വസന്ദര്‍ശനം നടത്തിയപ്പോള്‍ ലോകപ്രശസ്ത സാഹിത്യകാരന്മാരുടെ ഇംഗ്ലീഷിലുള്ള ബൃഹത്തായ കൃതികള്‍ കണ്ടെത്തുകയുണ്ടായി. ഈ അവസരത്തില്‍ പിതാവ് മകന്റെ ഈ പോക്കില്‍ അപകടം കണ്ടെത്തുകയും മകന്റെ ഈ പഠന വൈഭവത്തെ ഇസ്‌ലാമിക ദിശയിലേക്ക് തിരിച്ചുവിടാന്‍ ശ്രമം നടത്തുകയും അത് വിജയിക്കുകയും ചെയ്തു. മഹാന്റെ പണ്ഡിത ഔന്നത്യത്തിലേക്കുള്ള ഒരു വഴിത്തിരിവായി ഈ സംഭവം മാറിയതായാണ് ചരിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാനാവുന്നത്.
1929-30 കാലത്താണ് സൂഫീ വര്യനായ സി.എം വലിയുല്ലാഹിയുടെ പിതാവ് സി.എം കുഞ്ഞിമായിന്‍ കോയ മുസ്‌ലിയാരുടെ സുപ്രസിദ്ധ ദര്‍സായ മടവൂര്‍ പള്ളിദര്‍സില്‍ മഹാനവറുകള്‍ ദര്‍സീപഠനത്തിന് പ്രരംഭം കുറിക്കുന്നത്. ശേഷം മാട്ടൂര്‍,കാപ്പാട്, മട്ടന്നൂര്‍, വാഴക്കാട് തുടങ്ങി അക്കാലത്തെ പ്രസിദ്ധമായ ദര്‍സില്‍ നിന്നും മഹാപണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനം കരഗതമാക്കാനും മഹാനായി.
അക്കാലത്ത് അറിയപ്പെട്ട ജ്ഞാനപടുക്കളില്‍ നിന്നെല്ലാം മഹാനവറുകള്‍ വിജ്ഞാനം കരഗതമാക്കി ശിഷ്യത്വം സ്വീകരിച്ചിരുന്നു.അവരില്‍ പ്രധാനികളായിരന്നു ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫള്ഫരി, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, അഹ് മദ്മുസ് ലിയാര്‍ ശാലിയാത്തി, ശൈഖ് അബ്ദുറഹിം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്….
ഉപരിപഠനം/ ഭാഷാപരിജ്ഞാനം
വന്ദ്യഗുരുവര്യരില്‍ നിന്നും ആശിര്‍വാദങ്ങളേറ്റുവാങ്ങിയ മഹാന്‍ അവരുടെ ശക്തമായ ആവശ്യം മാനിച്ച് ഉപരിപഠനാശ്യാര്‍ത്ഥം 1937 ല്‍ ബാഖിയാത്തു സ്വാലിഹാത്തിലേക്ക്‌പോയി. മത പഠനത്തോടോപ്പം ഭാഷാ പഠനത്തിലും പ്രത്യേക ശ്രദ്ധചെലുത്തിയ മഹാന്‍ഒട്ടനവധി ഭാഷകള്‍ ഗ്രഹ്യമായിരുന്നു. ക്ലാസില്‍ വൈദേശിക ഭാഷയായ പാര്‍സിയും സുരിയാനിയും സ്വയത്തമാക്കാന്‍ മഹാനവര്‍കള്‍ക്കായി. കുടാതെ അറബിയും ഇംഗ്ലീഷും ഉറുദുവും മലയാളവും സംസ്‌കൃതവും തുടങ്ങി എണ്ണമറ്റ ഭാഷകളില്‍ നല്ല പരിജ്ഞാനവുമുണ്ടായിരുന്നു.
പണ്ഡിതന്മാര്‍ പഴഞ്ചന്മാരായും ലോകം തിരിച്ചറിയാത്തവരായും ചിത്രീകരിക്കുന്ന ഘട്ടത്തിലാണ് ഈ ഭാഷകളെല്ലാം മഹാന്‍ അനായാസം കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് മഹാന്റെപാണ്ഡിത്യഗഹനത നമുക്ക് ഗ്രഹിക്കാനാവുന്നത്. പണ്ഡിതന്മാരെ ഭാഷാപഠന വിരുദ്ധരായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ശംസുല്‍ ഉലമ.
ഭാഷാ പഠനത്തില്‍ മാത്രമല്ല എഴുത്തിലും പ്രസംഗത്തിലും മഹാന്‍ എന്നും ഒരു പടിമുമ്പിലായിരുന്നു. എഴുത്തിലും പ്രസംഗത്തിലും സ്വന്തമായൊരു ശൈലിരൂപപ്പെടുത്തിയെടുക്കാന്‍ മഹാനായി. ആകര്‍ഷകവും ഗഹനവുമായ ആപ്രഭാഷണങ്ങള്‍ സ്മസ്തയുടെയും ഇസ് ലാമിന്റെയും ശത്രുക്കളുടെയും മര്‍മത്തില്‍ കുത്തിനോവിക്കുന്ന അസ്ത്രമായിരുന്നുവെന്നതാണ് നേര്. പ്രസംഗകലയിലെ സാമ്രാട്ടായിവാണിരുന്ന പതി അബ്ദുല്‍ ഖാദര്‍ മുസ് ലിയാരരോടൊപ്പം ജൈത്രയാത്ര നടത്തുകയും ബിദ്അത്തിനെതിരെ കേരളത്തില്‍ ഒന്നടങ്കം ആഞ്ഞടിക്കാനും മഹാന് സാധിച്ചു.
അഭിനവ വാദവുമായി ഖാദിയാനികള്‍ കേരളത്തില്‍ വിത്തിറക്കാന്‍ കഠിനപരിശ്രമം നടത്തിയപ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നതില്‍ മുന്നണിപ്പോരാളിയായി വര്‍ത്തിച്ചത് ശംസുല്‍ ഉലമയായിരുന്നുവെന്നതാണ് ശരി. ഫറോക്കില്‍ ഖാദിയാനികള്‍ക്കെതിരെ നടത്തിയ ചരിത്രപ്രസിദ്ധ പ്രസംഗം ഇതിന് തെളിവ് നല്‍കുന്നുണ്ട്.കുറ്റിച്ചിറയില്‍ ഇസ്‌ലാമിനെ പരിഹസിച്ച് എട്ട് ദിവസം നീണ്ടുനിന്ന ഖാദിയാനികളുടെ പ്രസംഗത്തിന് 9-ാം ദിവസം ശംസുല്‍ ഉലമയുടെ മറുപടി പ്രസംഗം, അത്‌വരെ അവര്‍ കെട്ടിപ്പടുത്ത മുഴുവന്‍ ആശയങ്ങളെയും തകര്‍ത്തെറിയാന്‍ മാത്രം പര്യാപ്തമായിരുന്നു. ഖാദിയാനികള്‍ അമുസ്‌ലിങ്ങളാണ് ലോകത്ത് ആദ്യമായി പ്രഖ്യപിക്കാന്‍ സമസ്തക്ക് ഊര്‍ജ്ജം നല്‍കിയത് ശംസുല്‍ ഉലമയാരുന്നു.
ഇസ്‌ലാമിനെ വെല്ലുവിളിച്ച് ക്രൈസ്തവര്‍ മലപ്പുറം മഞ്ചേരിയില്‍ തടിച്ചുകൂടിയപ്പോള്‍ മഞ്ചേരി സഭാഹാളില്‍വെച്ച് നടത്തിയ സുവ്യക്തവും സുഗ്രാഹ്യവുമായി ശംസുല്‍ ഉലമയുടെ പ്രസംഗത്തിന് മുമ്പില്‍ ക്രിസ്ത്യാനികള്‍ പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു.സുരിയാനി ഭാഷയില്‍ അവതരിച്ച ബൈബിള്‍ സുരിയാനി ഭാഷയില്‍ തന്നെ വായിച്ച് പഴയനിയമവും പുതിയ നയമവുമെന്ന രണ്ട് നിയമസംഹതകളുടെ സാധുതയെ ചോദ്യംചെയ്ത മഹാന്‍ നടത്തിയ പ്രസംഗ ക്രസ്ത്യാനിസത്തിന്റെ അടിക്കല്ലിളക്കുന്നതായിരുന്നു.
വന്ദ്യഗുരുവര്യരില്‍ നിന്നും ആശിര്‍വാദങ്ങളേറ്റുവാങ്ങിയ മഹാന്‍ അവരുടെ ശക്തമായ ആവശ്യം മാനിച്ച് ഉപരിപഠനാശ്യാര്‍ത്ഥം 1937 ല്‍ ബാഖിയാത്തു സ്വാലിഹാത്തിലേക്ക്‌പോയി. മത പഠനത്തോടോപ്പം ഭാഷാ പഠനത്തിലും പ്രത്യേക ശ്രദ്ധചെലുത്തിയ മഹാന്‍ഒട്ടനവധി ഭാഷകള്‍ ഗ്രഹ്യമായിരുന്നു. ക്ലാസില്‍ വൈദേശിക ഭാഷയായ പാര്‍സിയും സുരിയാനിയും സ്വയത്തമാക്കാന്‍ മഹാനവര്‍കള്‍ക്കായി. കുടാതെ അറബിയും ഇംഗ്ലീഷും ഉറുദുവും മലയാളവും സംസ്‌കൃതവും തുടങ്ങി എണ്ണമറ്റ ഭാഷകളില്‍ നല്ല പരിജ്ഞാനവുമുണ്ടായിരുന്നു.
പണ്ഡിതന്മാര്‍ പഴഞ്ചന്മാരായും ലോകം തിരിച്ചറിയാത്തവരായും ചിത്രീകരിക്കുന്ന ഘട്ടത്തിലാണ് ഈ ഭാഷകളെല്ലാം മഹാന്‍ അനായാസം കൈകാര്യം ചെയ്തിരുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് മഹാന്റെപാണ്ഡിത്യഗഹനത നമുക്ക് ഗ്രഹിക്കാനാവുന്നത്. പണ്ഡിതന്മാരെ ഭാഷാപഠന വിരുദ്ധരായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയായിരുന്നു ശംസുല്‍ ഉലമ.
ഭാഷാ പഠനത്തില്‍ മാത്രമല്ല എഴുത്തിലും പ്രസംഗത്തിലും മഹാന്‍ എന്നും ഒരു പടിമുമ്പിലായിരുന്നു. എഴുത്തിലും പ്രസംഗത്തിലും സ്വന്തമായൊരു ശൈലിരൂപപ്പെടുത്തിയെടുക്കാന്‍ മഹാനായി. ആകര്‍ഷകവും ഗഹനവുമായ ആപ്രഭാഷണങ്ങള്‍ സ്മസ്തയുടെയും ഇസ് ലാമിന്റെയും ശത്രുക്കളുടെയും മര്‍മത്തില്‍ കുത്തിനോവിക്കുന്ന അസ്ത്രമായിരുന്നുവെന്നതാണ് നേര്. പ്രസംഗകലയിലെ സാമ്രാട്ടായിവാണിരുന്ന പതി അബ്ദുല്‍ ഖാദര്‍ മുസ് ലിയാരരോടൊപ്പം ജൈത്രയാത്ര നടത്തുകയും ബിദ്അത്തിനെതിരെ കേരളത്തില്‍ ഒന്നടങ്കം ആഞ്ഞടിക്കാനും മഹാന് സാധിച്ചു.
അഭിനവ വാദവുമായി ഖാദിയാനികള്‍ കേരളത്തില്‍ വിത്തിറക്കാന്‍ കഠിനപരിശ്രമം നടത്തിയപ്പോള്‍ ശക്തമായി പ്രതിരോധിക്കുന്നതില്‍ മുന്നണിപ്പോരാളിയായി വര്‍ത്തിച്ചത് ശംസുല്‍ ഉലമയായിരുന്നുവെന്നതാണ് ശരി. ഫറോക്കില്‍ ഖാദിയാനികള്‍ക്കെതിരെ നടത്തിയ ചരിത്രപ്രസിദ്ധ പ്രസംഗം ഇതിന് തെളിവ് നല്‍കുന്നുണ്ട്.കുറ്റിച്ചിറയില്‍ ഇസ്‌ലാമിനെ പരിഹസിച്ച് എട്ട് ദിവസം നീണ്ടുനിന്ന ഖാദിയാനികളുടെ പ്രസംഗത്തിന് 9-ാം ദിവസം ശംസുല്‍ ഉലമയുടെ മറുപടി പ്രസംഗം, അത്‌വരെ അവര്‍ കെട്ടിപ്പടുത്ത മുഴുവന്‍ ആശയങ്ങളെയും തകര്‍ത്തെറിയാന്‍ മാത്രം പര്യാപ്തമായിരുന്നു. ഖാദിയാനികള്‍ അമുസ്‌ലിങ്ങളാണ് ലോകത്ത് ആദ്യമായി പ്രഖ്യപിക്കാന്‍ സമസ്തക്ക് ഊര്‍ജ്ജം നല്‍കിയത് ശംസുല്‍ ഉലമയാരുന്നു.
ഇസ്‌ലാമിനെ വെല്ലുവിളിച്ച് ക്രൈസ്തവര്‍ മലപ്പുറം മഞ്ചേരിയില്‍ തടിച്ചുകൂടിയപ്പോള്‍ മഞ്ചേരി സഭാഹാളില്‍വെച്ച് നടത്തിയ സുവ്യക്തവും സുഗ്രാഹ്യവുമായി ശംസുല്‍ ഉലമയുടെ പ്രസംഗത്തിന് മുമ്പില്‍ ക്രിസ്ത്യാനികള്‍ പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു.സുരിയാനി ഭാഷയില്‍ അവതരിച്ച ബൈബിള്‍ സുരിയാനി ഭാഷയില്‍ തന്നെ വായിച്ച് പഴയനിയമവും പുതിയ നയമവുമെന്ന രണ്ട് നിയമസംഹതകളുടെ സാധുതയെ ചോദ്യംചെയ്ത മഹാന്‍ നടത്തിയ പ്രസംഗ ക്രസ്ത്യാനിസത്തിന്റെ അടിക്കല്ലിളക്കുന്നതായിരുന്നു.
അധ്യാപനഘട്ടം
ഉന്നത പഠനാവശ്യാര്‍ത്ഥം ബാഖിയാത്തിലേക്ക് പോയ മഹാന്‍ അത്ഭുതാവഹമായ പാണ്ഡിത്യം പ്രകടിപ്പിച്ചതിന്റെ ഫലമായി 1940 – 48 വരെ അവിടെ അധ്യാപകനായി സേവന മനുഷ്ഠിക്കാന്‍ അവസരം ലഭിച്ചു. ശാഫി മദ്ഹബിന്റെ മുഫ്തിയായി ആ ഉന്നത മത കലാലയത്തില്‍ ചെറുപ്രായത്തില്‍ തന്നെ മഹാന്‍ നിയമിതനായി. ഇസ്‌ലാമിലെ സങ്കീര്‍ണമായ അനന്തരവകാശ നിയമത്തിന്റെ മേധവിയായും മഹാനെ നിയമിച്ചത് അദ്ദേഹത്തിന്റെ വിജ്ഞാനത്തിലുള്ള ഗഹനതയെ ബോധ്യപ്പെടുത്തുന്നതാണ്.
1948 ല്‍ വസൂരി രോഗം ബാധിച്ചതിനാല്‍ ബാഖിയാത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു. ശേഷം ആറു മാസക്കാലം കോഴിക്കോട് ജെ. ഡി. റ്റിയില്‍ ഉറുദു അധ്യാപകനായി തുടര്‍ന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇസ്‌ലാമിക ജ്ഞാനം പകര്‍ന്ന് നല്‍കാന്‍ അതിയായി ആഗ്രഹിച്ച മഹാന്‍ കേരളത്തില്‍ ഒട്ടനവധി സ്ഥലങ്ങളില്‍ ദര്‍സ് നടത്തുകയുണ്ടായി. തളപ്പറമ്പ്, കരുവന്‍തുരുത്തി, പടന്ന, മാടായി, പാറക്കടവ്, പൂച്ചക്കാട്, തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ദര്‍സുകളില്‍ പ്രധാനപ്പെട്ടവയാണ്. മാത്രമല്ല. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ജാമിഅ നൂരിയ്യ പട്ടിക്കാട്, നന്തിദാറുസലാം, എന്നീ ഉന്നത അറബിക് കോളേജുകളിലും വര്‍ഷങ്ങളോളം മഹാനവര്‍കള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ സമൂഹത്തിനും സമൂദായത്തിനും ഉപകാരപ്പെടുന്ന ഒട്ടനവധി ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ മഹാനായി കേരളത്തിലെ മത-സംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ ഉന്നത പദവിയലങ്കരിച്ച പ്രമുഖരെല്ലാം ഇദ്ദേഹത്തിന്റെ, ശിഷ്യഗണങ്ങളില്‍ പ്രാധാനികളായിരുന്നു. മഹാനായ സയ്യിദ് അബ്ദുറഹിമാന്‍, കെ. സി അബ്ദുല്ല മൗലവി, സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, മൗലാനാ കെ. കെ അബൂബക്കര്‍ ഹസ്രത്ത്, സി. എം വലിയുല്ലാഹി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു. കേരളത്തില്‍ ദീനീ ചൈതന്യം നിലനിര്‍ത്തുന്നതില്‍ ആ മഹാന്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. മഹാനായ ബാഫഖി തങ്ങളുടെയും പൂക്കോയതങ്ങളുടെയും കൂടെ ജാമിഅ അറബിക് കോളേജ് സ്ഥാപിക്കുന്നതില്‍ തീവ്രപരിശ്രമം നടത്തുകയായിരുന്നു മഹാന്‍. ജാമിഅയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന മഹാന്‍ 1963 – 1977 വരെ ജാമിഅയുടെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.
1950 ല്‍ വളാഞ്ചേരിയില്‍ നടന്ന സമസ്തയുടെ 18 ാം വാര്‍ഷിക സമ്മേളനത്തോടെ സമസ്തയിലേക്ക് പ്രവേശിച്ച മഹാന്‍ 1957 ല്‍ പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ ഒഴിവില്‍ തന്റെ 43 ാം വയസ്സില്‍ സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി നിയമിതനായി. 39 വര്‍ഷക്കാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിലകൊണ്ടു. ശൈഖുനാ ശംസുല്‍ ഉലമ 1966 ആഗസ്തില്‍ നിര്യാതനായി. കോഴിക്കോട് പുതിയങ്ങാടി മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
ഉന്നത പഠനാവശ്യാര്‍ത്ഥം ബാഖിയാത്തിലേക്ക് പോയ മഹാന്‍ അത്ഭുതാവഹമായ പാണ്ഡിത്യം പ്രകടിപ്പിച്ചതിന്റെ ഫലമായി 1940 – 48 വരെ അവിടെ അധ്യാപകനായി സേവന മനുഷ്ഠിക്കാന്‍ അവസരം ലഭിച്ചു. ശാഫി മദ്ഹബിന്റെ മുഫ്തിയായി ആ ഉന്നത മത കലാലയത്തില്‍ ചെറുപ്രായത്തില്‍ തന്നെ മഹാന്‍ നിയമിതനായി. ഇസ്‌ലാമിലെ സങ്കീര്‍ണമായ അനന്തരവകാശ നിയമത്തിന്റെ മേധവിയായും മഹാനെ നിയമിച്ചത് അദ്ദേഹത്തിന്റെ വിജ്ഞാനത്തിലുള്ള ഗഹനതയെ ബോധ്യപ്പെടുത്തുന്നതാണ്.
1948 ല്‍ വസൂരി രോഗം ബാധിച്ചതിനാല്‍ ബാഖിയാത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചു. ശേഷം ആറു മാസക്കാലം കോഴിക്കോട് ജെ. ഡി. റ്റിയില്‍ ഉറുദു അധ്യാപകനായി തുടര്‍ന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇസ്‌ലാമിക ജ്ഞാനം പകര്‍ന്ന് നല്‍കാന്‍ അതിയായി ആഗ്രഹിച്ച മഹാന്‍ കേരളത്തില്‍ ഒട്ടനവധി സ്ഥലങ്ങളില്‍ ദര്‍സ് നടത്തുകയുണ്ടായി. തളപ്പറമ്പ്, കരുവന്‍തുരുത്തി, പടന്ന, മാടായി, പാറക്കടവ്, പൂച്ചക്കാട്, തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ദര്‍സുകളില്‍ പ്രധാനപ്പെട്ടവയാണ്. മാത്രമല്ല. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ജാമിഅ നൂരിയ്യ പട്ടിക്കാട്, നന്തിദാറുസലാം, എന്നീ ഉന്നത അറബിക് കോളേജുകളിലും വര്‍ഷങ്ങളോളം മഹാനവര്‍കള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇക്കാലയളവില്‍ സമൂഹത്തിനും സമൂദായത്തിനും ഉപകാരപ്പെടുന്ന ഒട്ടനവധി ശിഷ്യഗണങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ മഹാനായി കേരളത്തിലെ മത-സംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ ഉന്നത പദവിയലങ്കരിച്ച പ്രമുഖരെല്ലാം ഇദ്ദേഹത്തിന്റെ, ശിഷ്യഗണങ്ങളില്‍ പ്രാധാനികളായിരുന്നു. മഹാനായ സയ്യിദ് അബ്ദുറഹിമാന്‍, കെ. സി അബ്ദുല്ല മൗലവി, സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, മൗലാനാ കെ. കെ അബൂബക്കര്‍ ഹസ്രത്ത്, സി. എം വലിയുല്ലാഹി എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു. കേരളത്തില്‍ ദീനീ ചൈതന്യം നിലനിര്‍ത്തുന്നതില്‍ ആ മഹാന്‍ കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. മഹാനായ ബാഫഖി തങ്ങളുടെയും പൂക്കോയതങ്ങളുടെയും കൂടെ ജാമിഅ അറബിക് കോളേജ് സ്ഥാപിക്കുന്നതില്‍ തീവ്രപരിശ്രമം നടത്തുകയായിരുന്നു മഹാന്‍. ജാമിഅയുടെ സ്ഥാപക സെക്രട്ടറിയായിരുന്ന മഹാന്‍ 1963 – 1977 വരെ ജാമിഅയുടെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിക്കുകയായിരുന്നു.
1950 ല്‍ വളാഞ്ചേരിയില്‍ നടന്ന സമസ്തയുടെ 18 ാം വാര്‍ഷിക സമ്മേളനത്തോടെ സമസ്തയിലേക്ക് പ്രവേശിച്ച മഹാന്‍ 1957 ല്‍ പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാരുടെ ഒഴിവില്‍ തന്റെ 43 ാം വയസ്സില്‍ സമസ്തയുടെ മുഖ്യകാര്യദര്‍ശിയായി നിയമിതനായി. 39 വര്‍ഷക്കാലം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിലകൊണ്ടു. ശൈഖുനാ ശംസുല്‍ ഉലമ 1966 ആഗസ്തില്‍ നിര്യാതനായി. കോഴിക്കോട് പുതിയങ്ങാടി മഖാമില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.
Post a Comment
Note: only a member of this blog may post a comment.