ഹജ്ജ് മാനവികതയുടെ മഹാ സംഗമം





പരിശുദ്ധിയുടെ പരിമളം തുളുമ്പുന്ന വിശുദ്ധ ഹജ്ജിനായി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും മാനവിക സംഗമ ഭൂമിയായ മക്കയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് നാം നിലകൊള്ളുന്നത്. ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളില്‍ പരമപ്രധാനമായ ഹജ്ജ് കര്‍മ്മം പണവും ശാരീരിക ശേഷിയുമുള്ള ഏതൊരു വിശ്വാസിയും ജീവിതത്തിലൊരിക്കലെങ്കിലും നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന് ശറഅ് പഠിപ്പിക്കുന്നു. ജനിച്ച നാടിനോടും ഉടയവരോടും ഉറ്റവരോടും ഭൗതികമായ സര്‍വ്വ സുഖങ്ങളെയും ത്യജിച്ച് ഇലാഹിലേക്ക് ഹിജിറ പോവുകയാണ് ഓരോ വിശ്വാസിയും ഹജ്ജിലൂടെ ചെയ്യുന്നത്. ഹൃദയാന്തരങ്ങളില്‍ ഇലാഹീ ചിന്തയും പ്രണയവും കോറിയിടുന്ന ആത്മസാഫല്യത്തിന്റെ കഥ പറയുന്ന ഹജ്ജ് ഖലീലുല്ലാഹി ഇബ്‌റാഹീം(അ)ന്റെയും ബീവി ഹാജറ(റ)യുടെയും പുത്രന്‍ ഇസ്മാഈല്‍(അ)ന്റെയും ത്യാഗോജ്ജ്വലമായ ജീവിതത്തന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഹജ്ജിന്റെ തുടക്കം മുതല്‍ ഒടുക്കംവരെയുള്ള ഓരോ കര്‍മ്മങ്ങളിലും ബീവി ഹാജറ(റ)യുടെ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. എല്ലാത്തിലും ഉപരി ദേശ,ഭാഷ,വര്‍ഗ്ഗ,വര്‍ണ്ണ വൈജിത്യങ്ങള്‍ക്കപ്പുറം മനുഷ്യര്‍ ഒന്നാണെന്ന ഇസ്‌ലാമിന്റെ മാനവ ഐക്യമെന്ന മഹിത സന്ദേശം കൂടിയാണ് ഓരോ ഹജ്ജും. കഅ്ബയും അറഫയും മിനയും മുസ്ദലിഫയും പിന്നെ സഫ-മര്‍വ്വയും പരിശുദ്ധ ഹജറുല്‍ അസ്‌വദും വിശ്വാസിയുടെ ഹൃത്തടത്തെ ആത്മീയ വെണ്മകൊണ്ട് പ്രഭപരത്തുമ്പോള്‍ അവ ഓരോന്നിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാണ് ഇവിടെ.


കഅ്ബയും മക്കാദേശവും 

ഭൂമിയുടെ ഒത്തമദ്ധ്യത്തിലായി നിലകൊള്ളുന്നതും ആദ്യത്തേതുമായ ഈ പരിശുദ്ധ ഭവനത്തെ അല്ലാഹുവിന്റെ കല്‍പനപ്രകാരം മലക്കുകളാണ് നിര്‍മ്മിച്ചത്. എഴുപതിനായിരം മലക്കുകള്‍ ദിനംപ്രതി പ്രദിക്ഷണം ചെയ്യുന്ന വാനലോകത്തെ ബൈത്തുല്‍ മഅ്മൂറിന് നേരെ താഴെ ഭൂമിയില്‍ ഇവിടെയുള്ളവര്‍ക്ക് പ്രദിക്ഷണം ചെയ്യാന്‍ വേണ്ടിയാണ് അല്ലാഹു കഅ്ബയെ പണിയിച്ചത്. വിശുദ്ധ ഖുര്‍ആനില്‍ അല്‍ബൈത്ത്, ബൈത്ത്, ഖിബ് ല തുടങ്ങി വിവിധ പേരുകളില്‍ പരിചയപ്പെടുത്തിയ ഇതിന്റെ പുനര്‍ നിര്‍മ്മാണം അബുല്‍ ബശര്‍ ആദം(അ)മും ശേഷം കാര്യമായ മാറ്റങ്ങളോടെ ഇബ്‌റാഹീം(അ)ഉം മകന്‍ ഇസ്മാഈല്‍(അ)ഉം ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചതുരാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഭവനത്തില്‍ ജനങ്ങള്‍ക്ക് ത്വവാഫിന് അടയാളമായിട്ട് സ്വര്‍ഗ്ഗത്തിലെ കല്ലായ ഹജറുല്‍ അസ് വദാണ്. ഒമ്പത് മുഴത്തില്‍ പണിത കഅ്ബ ഖറൈശികളുടെ കാലത്ത് പതിനെട്ട് മുഴമാക്കി. ഇസ്മാഈല്‍ നബി(അ) മുതല്‍ നിരവധി മഹാത്മാക്കള്‍ ആ പുണ്യ കഅ്ബ നിര്‍മ്മിച്ചു. ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് വിജനമായ മക്കയില്‍ എന്റെ നാഥാ.. ഇതിനെ ഒരു സുരക്ഷിത രാജ്യമാക്കേണമേ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍ക്ക് കായ്കനികളെക്കൊണ്ട് ആഹാരം നല്‍കേണമേ എന്ന ദുആക്ക് അല്ലാഹു ഉത്തരം നല്‍കിയതിന്റെ അടയാളമാണ് ഇന്ന് കാണുന്ന നാഗരിക മക്ക.


ഹജറുല്‍ അസ് വദ്

കഅ്ബയുടെ തെക്ക്കിഴക്കില്‍ സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ് വദിനെ ചുംബിച്ചുകൊണ്ടാണ് മുത്ത് നബി(സ്വ) തങ്ങള്‍ ത്വവാഫ് തുടങ്ങിയിരുന്നത്. മഞ്ഞുകണത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന ഹജറുല്‍ അസ് വദ് പാപത്താല്‍ കറുത്തതാണത്രേ. ചുവപ്പു കലര്‍ന്ന കറുപ്പ് നിറത്തില്‍ ഇരുപത് സെന്റീമീറ്റര്‍ നീളമുള്ള ഇത് സ്വര്‍ഗത്തിലേതാണ്. ജനകോടികള്‍ സഹസ്രാബ്ദങ്ങളായി വിശുദ്ധിയോടെ ചുണ്ടുകള്‍ ചേര്‍ത്ത ഈ കല്ല് നഗ്നനേത്രം കൊണ്ട് കാണാനാവുന്നത് ഹൃദയഭേദകം തന്നെയാണ്.


സ്വഫ-മര്‍വ്വ 

നിശ്ചയം സ്വഫയും മര്‍വ്വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്. (അല്‍ബഖറ-158) ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നായ സഅ്‌യ് മിനുസമേറിയ കല്ല് എന്നര്‍ത്ഥമുള്ള സ്വഫക്കും ചെറിയ കല്ലുകളുടേത് എന്നര്‍ത്ഥമുള്ള മര്‍വക്കുമിടയിലാണ്. മനുഷ്യപിതാവ് ആദം(അ), ബീവി ഹവ്വാഅ് (റ) ഇരുവരുടെയും തുടങ്ങി പൊള്ളുന്ന മക്കയുടെ ആ മണലില്‍ കുഞ്ഞിന് വേണ്ടി നഗ്ന പാദവുമായി ഓടിയ മഹതി ഹാജറ(റ)യുടെ പാദം പതിഞ്ഞ മണ്ണാണിത്. തീക്ഷണമായ ആ പരീക്ഷണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും ജനലക്ഷങ്ങള്‍ ഈ മണ്ണില്‍ സഅ്‌യ് ചെയ്യുന്നത്. കുഞ്ഞിന് വേണ്ടി ഒരുമ്മ ഓടിയത് പിന്നീട് വിശ്വാസിടുടെ വിശുദ്ധ കര്‍മ്മത്തിലെ ഒന്നായി റബ്ബ് നിശ്ചയിച്ചുവെന്നത് ഒരു സ്ത്രീയുടെ ത്യാഗത്തെ റബ്ബ് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. പുണ്യം തേടി പരകോടി ജനത ഇന്നുംം എന്നും ആ മണ്ണില്‍ പാദം പതിക്കുകയാണ്. ആത്മീയത തളം കെട്ടിനില്‍ക്കുന്ന ഈ മണ്ണില്‍ പ്രാര്‍ത്ഥനകള്‍കൊണ്ട് ഭക്തി നിര്‍ഭരമാക്കാന്‍ ഹജ്ജിനായ് എത്തുന്നവര്‍ ശ്രദ്ധിക്കണം.

അറഫ

   ഹറമിന്റെ പരിധിയില്‍ തെക്കുകിഴക്കായി 20സാ അകലെയാണ് അറഫ. പ്രവിശാലമായ ഈമൈതാനത്താണ് ആദം(അ)ഉം ഹവ്വാഅ്(റ)യും കണ്ടുമുട്ടിയത്. അറഫ(തിരിച്ചറിഞ്ഞു)എന്ന പേരുവന്നതിങ്ങനെയാണ്. പുണ്യനബിയുടെ ചരിത്ര പ്രസിദ്ധമായ ഹജ്ജതുല്‍വിദാഇന് സാക്ഷിയായ ഈ മണ്ണില്‍ തൂവെളളയില്‍ പാല്‍ക്കടല്‍ തീര്‍ത്ത വിശ്വാസികള്‍ സംഘമിക്കുന്നു. ഹജ്ജിന്റെ മര്‍മപ്രധാനമായ ഒന്നാണ് അറഫയില്‍ രാപാര്‍ക്കല്‍ الحج العرفة അറഫയാവുന്നു എന്ന വചനം ഇതിന്റെ فضل നെ വ്യക്തമാക്കുന്നു. പകലില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമായ ദിനം ഹാജിമാര്‍ ഈ മണ്ണില്‍ പാര്‍ക്കുന്ന അറഫാദിനത്തിലാണ്. മുത്ത് നബിയുടെ തുടക്കം നിരവധിപ്രവാചകരുടെ പാദംപതിഞ്ഞ ഈ മണ്ണിന്الله പ്രാര്‍ത്ഥനക്ക് ഉത്തരമുള്ള സ്ഥലമെന്ന സ്രേഷ്ടതനല്‍കിയിട്ടുണ്ട്. ആരും നിര്‍വൃതിയില്‍ ഒരോ ഹാജിയും ഈ മണ്ണില്‍ നിലകൊള്ളുമ്പോള്‍ അറിയാതെ കണ്‍തടം നിറഞ്ഞ് പോവും.


മിന മുസ്ദലിഫ

  ഉമ്മയുടെ ഗര്‍ഭപാത്രം പോലെ മിന വികസിക്കുമെന്ന ഇബ്‌നു അബ്ബാസ്(റ)ന്റെ വചനത്തിന്റെ പൊരുള്‍ ഓരോവര്‍ഷവും കൂടിവരുന്ന
ഹാജിമാരെ ഒരുപോലെ സ്വീകരിക്കുന്ന മ്‌ന താഴ്‌വര തെളിയിക്കപുന്നത്.
  അയ്യാമുത്തശ്‌രീഫിന്റെ രാത്രിതളിലധികവും ഇവിടെ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബാത്തില്‍ പെട്ടതാണ്. (ഫ:മുഈ)
  ഹജ്ജിന്റെ ഓരോ കര്‍മങ്ങളിലും ബീവി ഹാജറ(റ)യുടെ കഥകള്‍
സ്മരിക്കുന്നുണ്ട്. പിശാചിനെ ആട്ടിയോടിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാ
ണ് മിനയിലെ കല്ലേറ്.ഇങ്ങനെ തുടങ്ങി ഹജ്ജിന്റെ  മുഴുവന്‍ ചലനവും ആത്മാവിനെ സ്ഫുടം ചെയ്യുന്നു.
   ഇസ്മാഈല്‍(അ) ന്റെ പാദം കൊണ്ടിടത്ത് ജിബ്‌രീല്‍(അ) ചിറകിട്ടടിച്ചപ്പോള്‍ ഉറവ കൊണ്ട് ഇന്നും വറ്റാത്ത ജലപ്രവാഹമായ  സംസം
ആത്മീയ ജലമാണ്.ഭൂമിയിലെ മറ്റൊരു വള്ളത്തിലുമില്ലാത്ത പോഷകം അതിലടങ്ങിയിട്ടുണ്ട്.ഹജ്ജിനെത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും  വര്‍ദ്ധിക്കുമ്പോള്‍ സംസമിന്റെ ഉറവ ഒരിറ്റു പോലും കുറഞ്ഞില്ല എന്നത് എത്ര അത്ഭുതകരമാണ്.ഒരു പ്രത്യേക കാരണത്തിന്
1 മിനുട്ടില്‍ 8000 ലിറ്റര്‍ മോട്ടോര്‍ വെച്ച് 24 മണിക്കൂര്‍ പമ്പ് ചെയ്തിട്ടും
വറ്റാതെ കിടന്ന ആ കിണറ്റിലെ ജലം നേരിട്ട് പാനീയം ചെയ്യുന്നതിനെ ഏത് ഭാഷയിലാണ് നിര്‍വചിക്കാനാവുക.

ഹജിന്റെ സന്ദേശം 

ജനങ്ങളെ നാം നിങ്ങളെ ഒരു പരുഷ്യനില്‍ നിന്നും സ്ത്രിയില്‍ നിന്നും സൃഷ്ട്ടിച്ചു. നിങ്ങള്‍ ഗോത്രങ്ങളും ശാഖകളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ അല്ലാഹവിന്റെ അടുത്ത് ഉത്തമന്‍ തഖ്‌വയുള്ളവനാണ് (സൂറത്തുല്‍ ഹുജറാത്ത്) വ:ഖുര്‍ആന്റെ ഈ വചനത്തെ ലോകത്തിന് മുമ്പല്‍ സാക്ഷ്യപ്പെടുത്തുകയാണ് ഹജ്ജ് സംഗമങ്ങള്‍ പഞ്ചനേരങ്ങളില്‍  പള്ളിയില്‍  ഒരു മിച്ചുകുടുന്ന വിശ്വസികള്‍ ആഴ്ച്ചയില്‍  അല്‍പം കൂടി ബൃഹത്തായി ജുമുഅ സംഗമം നടത്തുന്നു. വര്‍ഷത്തിലൊരിക്കെ ലക്ഷങ്ങള്‍ ഒരുമിച്ചുകൂടി തിരുപ്പിറവികൊണ്ട പുണ്യനാട്ടില്‍ മാനവ സംഗമം നടത്തുന്നു. പണ്ഡിതനും പാമരനും പണക്കാരനും പണിക്കാരനും മുതലാളിയും തൊഴിലാളിയും കറുത്തവനും വെളുത്തവനും അറബിയും അനറബിയും ഉന്നതനും സാധാരണക്കാരനും ഒരേ വേഷത്തില്‍ ഒരേ മന്ത്രത്തില്‍ പരിശുദ്ധ കഅ്ബ വലയം ചെയ്യുന്നു. അവിടെ മിനയിലും അറഫയിലും സംഗമിക്കുന്നു. കൊട്ടാരത്തില്‍ നിന്ന് വന്നവനും കുടിലില്‍ നിന്നെത്തിയവനും ആ മണ്ണില്‍ ഒരുമയുടെ സാഹോദര്യത്തിന്റെ കഥ പറയുന്ന എങ്ങും തല്‍ബിയത്തിന്റെയും പ്രാര്‍ത്ഥനയുടെയും ധ്വനികള്‍ മാത്രം. കണ്‍തടങ്ങളില്‍ ആത്മീയതയുടെ അശ്രുകണങ്ങള്‍ മാത്രം. കറുത്തവന്റെ പാദം പതിഞ്ഞിടത്താണ് വെളുത്തവന്‍ നെറ്റി വെക്കുന്നു. പരസ്പരം പുഞ്ചിരി സലാം പറഞ്ഞും സ്‌നേഹ സൗഹൃദത്തിന്റെ ഇത്രയും വലിയ സംഗമം നടക്കുന്ന മറ്റേതാണുള്ളത്. അമേരിക്കയിലെ ചീഞ്ഞുനാറുന്ന വര്‍ണവെറിക്ക് നടുവില്‍ വെന്തുരുകി പിന്നീട് ഹിദായത്തിന്റെ വെളിച്ചംകൊണ്ട മാലിക് അശ്ശഹബാസ്സ്(മാല്‍കം എക്‌സ്) എന്ന അമേരിക്കയുടെ വംശീയ വിമോചകന്‍ അറഫാ മണ്ണില്‍ ഹജ്ജ് കര്‍മ്മത്തിനിടയില്‍ ഇരിക്കവെ മറ്റുള്ളവര്‍ ചോദിച്ചു താങ്കളെ ഇവിടെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് എന്താണ്? അപ്പോള്‍ മാലിക് അശ്ശഹബാസ്സ് പറഞ്ഞു. സാഹോദര്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഫം പുടക്ക് തതുല്ല്യമായ വെളുത്ത വസ്ത്രത്തില്‍ ഉറ്റവരോടും ഉടയവരോടും താല്‍കാലികമായി ബന്ധം വിഛേദിച്ച് സാമ്പത്തിക ബാധ്യതകള്‍ കൊടുത്തുവീട്ടി ബന്ധപ്പെട്ടവരോടൊക്കെ ക്ഷമാപണങ്ങള്‍ നടത്തി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ജനിച്ച മണ്ണിനോടും നാടുനോടും താല്‍കാലികമായി വിടപറയുന്ന ഈ യാത്ര മരണത്തിന്റെ ബാഹ്യരൂപം കൂടിയാണ്. മരണം എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തഖ് വയുള്ളവരാണ് എന്ന ഖുര്‍ആനിക സന്ദേശത്തെ സാക്ഷാല്‍കരിക്കുകയാണ് ഹജ്ജിന്റെ അത്യന്തിക ലക്ഷ്യം.
സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റൊരുപ്രതിഫലമില്ലെന്നാണ് തിരുനബി(സ) തങ്ങള്‍ അരുള്‍ ചെയ്യുന്നത്. അരുതായ്മകളില്ലാതെ നിര്‍വഹിക്കപ്പെടുന്ന ഹജ്ജിന് ഒരുമ്മ പ്രസവിച്ച  പിഞ്ചുകുഞ്ഞിന്റെ ഹ്യദയമായിരിക്കും എന്നും അവിടുന്ന് അരുള്‍ ചെയ്യുകയുണ്ടായി.
വര്‍ത്തമാനക്കാലത്തിന്റെ നെറികേടായ,സെല്‍ഫി,യെ പരിശുദ്ധമണ്ണില്‍ പോലും ഉപയോഗിക്കുന്നവരും പ്രശസ്തിക്കോ മറ്റോ പടച്ചവന്റെ വജ്ഹില്ലാതെ പുണ്ണ്യകര്‍മം മേന്മയുടെ മുദ്രയായ്കാണുന്നവരും ഈ പ്രതിഫലത്തിന്നന്യമാണ്. ഇവ രണ്ടും ഇന്നും കാണുന്ന വേദന നിറഞ്ഞ സത്യമാണ്.
സ്വീകാര്യകരമായ മര്‍ഗത്തില്‍ ഹജ്ജും തിരുനബിയുടെ ചാരത്തുനിന്ന്  റൗള ദര്‍ശിക്കാനും അതിലൂടെ ഇലാഹിലേക്ക് ലയിച്ചു ചേരുവാനും നമിക്ക്  തൗഫീഖ് നല്‍കട്ടെ.


                                                                                                                                Ali Karippur

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget