January 2020




|Muhammed Jasim Athershery|

ഇതു മൊഴിയല്ല
മനുജന്റെ വ്യഥകളാണ്
മണ്ണിനു വേണ്ടൊരു വാക്കുകളാണ്
ഇതു കഥയല്ല
പൗരന്റെ രോദനമാണ്
പരശതം നിറയുന്ന തേങ്ങലാണ്
ഇതു കാവ്യമല്ല
ഭാരതത്തിന്‍ *അനഘമാണ്
ബധിരത വെടിഞ്ഞൊരു മന്ത്രമാണ്
ഇതു ഭ്രാന്തല്ല
പൂര്‍വ്വികര്‍ നേടിയ അവകാശമാണ്
തകര്‍ക്കാന്‍ കഴിയാത്ത ഐക്യമാണ്
ഇതു ഇന്ത്യയാണ്
ചുവന്ന മണ്ണില്‍ രക്തം പൊടിഞ്ഞ
ചാഞ്ചാട്ടമില്ലാത്ത പൗരരാണ്..!
ഞാന്‍ പൗരനാണ്
ഈ മണ്ണില്‍ പിറന്നൊരു മനുജനാണ്
ഓര്‍ക്കണം സകലരും സര്‍വ്വ നേരം.
ഒരു ചോദ്യം ഹൃത്തിലുണ്ട്
ഉത്തരം തരുമോ നിങ്ങള്‍ ?
'നാനാത്വത്തില്‍ ഏകത്വ 'മെന്ന
വചനമാണോ മനുഷ്യരെ...
സ്‌നേഹം വെടിയാന്‍ പ്രേരണയായത്..?


*അനഘം-മഹത്വം




   

|Alsaf Chittur|

   ഭാരത പൈതൃകത്തിന്റെ അടിവേരുറക്കാനും ഇന്നിതുവരെ രാജ്യം കാത്തു പോന്ന മൂല്യങ്ങളെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന ഫാഷിസ്റ്റ് ചിന്താധാരകള്‍ക്കെതിരെ ഇന്ന് മനുഷ്യജാലിക തീര്‍ക്കുകയാണ്. വൈവിധ്യതയിലും പാരസ്പര്യത നിലനിര്‍ത്തുന്ന പാരമ്പര്യത്തിനെതിരെ ഉയര്‍ന്നു വരുന്ന കറുത്ത കരങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ മുന്നേറേണ്ടത് അനിവാര്യമാണ്. സമകാലിക ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീതി ജനകമായ അന്തരീക്ഷത്തില്‍ നിന്ന് മുക്തി നേടേണ്ടതുണ്ട്. അതിന് ഐക്യം അനിവാര്യമാണ്.
ജാലികയില്‍ കോര്‍ക്കുന്ന ഓരോ കരങ്ങളും ഉയര്‍ത്തി പിടിക്കുന്ന രാജ്യത്തെ ഐക്യബോധമാണ്. പൗരത്വ നിയമ, പൗരത്വ രജിസ്റ്ററും. കാരണം ഇന്ന് നിലനിര്‍ത്തുന്ന കലുശിത അന്തരീക്ഷത്തെ മറിക്കടക്കാന്‍ വേണ്ടത് ഐക്യബോധമാണ്. ഇന്ത്യയുടെ   ചരിത്രം പഠിപ്പിച്ചു തരുന്നതും അതു തന്നെയാണ്. ഏതു മതങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും നിലനില്‍ക്കുന്നത് സമാധാനത്തിന്റെ മാറ്റൊലികളാണ്.
ഭാരതത്തിന്റെ തനതായ മൂല്യങ്ങളെ അംഗീകരിക്കുന്ന ആളുകള്‍ ലോകത്തിന്റെ എമ്പാടുമുണ്ട്. അതി വിശിഷ്ഠസ്വഭാവത്തെ പ്രചരിപ്പിക്കാനും, അത് പകര്‍ത്താനും തയ്യാറായ ഒരുപാട് രേഖകള്‍ നമുക്ക് മുന്നിലുണ്ട്. കാരണം, ഇന്ത്യപകര്‍ന്നു കൊടുക്കുന്ന ആശയങ്ങളെ മതേതരത്വമുള്ള ഒരോ പൗരത്വം അംഗീകരിക്കാനാവുന്നതുമായിരുന്നു. ഇന്ന് ആ പ്രവര്‍ത്തന ലക്ഷ്യം വെച്ച് അവരുടെ ഉന്നമനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഭരണാധിപന്മാര്‍ തന്നെ മുന്നോട്ട് വരുന്നത് അപലഭിക്കേണ്ടത് തന്നെ.
ജനുവരി 29 - ഭരണഘടനയുടെ ചര്‍ച്ചക്ക് കൂടി വഴി തെളിയിക്കുന്നു. പ്രത്യേകിച്ച് ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ രാജ്യം കൃത്യമായി നോക്കിക്കാണുകയും ജനാധിപത്യ രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു. അത്തരം പ്രധിഷേധക്കാരെവരെ ക്രൂര മര്‍ദനങ്ങള്‍ക്കും പോലീസ് ക്രൂരതകള്‍ക്ക് ഇരയാക്കുന്നു. പക്ഷെ തളരാത്ത ഹൃദയവും ഉറപ്പുള്ള ലക്ഷ്യവും അവരെ പിന്നോട്ടടുപ്പിക്കുന്നില്ല. രാജ്യത്തെ സമാധാനത്തിനു വേണ്ടി. പാരമ്പര്യ സ്രോതസുകളുടെ നിലനില്‍പിനു വേണ്ടി ഇന്ന് ഒരുമിക്കുകയാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അച്ചടക്കത്തിന്റെ പടച്ചട്ടയണിഞ്ഞ വിദ്യാര്‍ത്ഥി പടയണി എസ്. കെ. എസ്. എസ്. എഫ് രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇന്ത്യയുടെ തനതായ മൂല്യങ്ങളെ തിരിച്ചുപിടിക്കണം. വര്‍ഗീയ സ്വരങ്ങള്‍ക്ക് വിരാമം കുറിക്കണം. അതിന് പാരസ്പര്യ ബോധവും ഐക്യവും അത്യന്താപേക്ഷിതം നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തണം. അതിന് രാഷ്ട്രം സംരക്ഷിക്കപ്പെടണം. ആ ഒരു ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായി സൗഹാര്‍ദ്ദത്തിനന്റെ കരുതലുമായി മനുഷ്യജാലിക തീര്‍ക്കുന്നത്. 'രാഷ്ട്ര രക്ഷക്ക് സൗഹാര്‍ദത്തിന്റെ കരുതല്‍'


| ബശീർ ഫൈസി ദേശമംഗലം |

എനിക്കൊരു കഥ പറയാനുണ്ട്...
എന്റെ മണ്ണിൽ ശുഭ്ര സാഗരം പോലെ 
എന്റെ മക്കൾ വിരുന്നെത്തുകയാണ്...
ഓർമയുടെ കൂടിച്ചേരൽ..

സമ്മേളനമെന്നു പേരിട്ടു വിളിച്ചാലും,ഇതൊരു ആണ്ടറുതിയാണ്..
ഓർമകളുടെ ആണ്ടറുതി !!
എനിക്കങ്ങനെ പറയാനാണിഷ്ടം!
വിളിക്കാതെയും ഓടിയെത്താവുന്ന ഒരിടം!
അപ്പോൾ ഞാൻ ആരാണെന്നല്ലേ!?
പറയാം..,

ഞാൻ ചീനി..!!
ഏവരുടെയും പ്രിയപ്പെട്ട ചീനിമരം.
പിതൃത്വവും മേൽവിലാസവുമില്ലാതെ 
ഞാൻ തുടങ്ങട്ടെ.
പാതയോരത്തും വഴിവക്കിലും ചില്ല പടർത്തി നില്ക്കുന്ന മേത്തരം കുടുംബത്തിൽ തന്നെയാണെന്റെ ജന്മം.
ബാല്യത്തിലാണത് സംഭവിച്ചത്.
ഏതോ തൃക്കരങ്ങൾ എന്റെ അടിവേര് മാന്തി എന്നെ പറിച്ചുനട്ടു.
ചെന്നെത്തിയതോ..
അക്ഷരപ്പൂവാടിയായ ജാമിഅയുടെ 
മൂന്നുകെട്ടിനുള്ളിലും.

വല്ലാത്തൊരു നിയോഗമായിരുന്നത്.
ഓർക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം.
അസ്ഹാബുൽ കഹ്ഫിന്റെ 'ഖിത്തുമീർ' 
നായയുടെ സേവനസന്നദ്ധത പോലെ നിലത്ത് കാലുറപ്പിച്ച് കൈകൾ വിരിച്ചുള്ള ഈ നിർത്തം തുടങ്ങിയിട്ട് ഇപ്പോൾ 56 ആണ്ടായത്രെ.

എന്റെ മാതാവ് വീണ്ടും വാർഷിക 
മേളന നാളിലേക്കുണരുകയാണ്..
കാലം എത്ര വേഗമാണ് കഥ പറഞ്ഞ് 
കടന്നു പോകുന്നത്!?
എനിക്ക് വയസ്സായിത്തുടങ്ങി..
പക്ഷെ എന്റെ ഓർമ്മകൾക്ക് ഇന്നും 
നിറ യവ്വനമാണ്..

പാണ്ഡിത്യത്തിന്റെ രാജ പ്രതാപികളായ ജ്ഞാനസാഗരങ്ങളേ കണ്ടാണ് ഞാൻ വളർന്നത്..
പി.യം.എസ്.എ.പൂക്കോയ തങ്ങൾ,
ബാഫഖി തങ്ങൾ,
മുസ്തഫ പൂക്കോയ തങ്ങൾ,
മുത്തു തങ്ങൾ 
എന്നിവരുടെ കരതല സ്പർശ സൗഭാഗ്യം കിട്ടി എനിക്ക്.

സത്യത്തിൽ വാർധക്യദശയിലെത്തി നില്ക്കുയാണ് ഞാൻ.
കണ്ണൊക്കെ മങ്ങിത്തുടങ്ങി.
പഴയ മാതിരിയൊന്നും കാതു കേൾക്കുന്നില്ല.
ദേഹത്തിലവിടെയുമിവിടെയും മാറാത്ത മുറിപ്പാടുകൾ.
ഇലയും കായും കൊല്ലം തോറും 
മാറി മാറി വന്നു.

അരനൂറ്റാണ്ട് നീണ്ട ആയുസ്സിനിടക്ക് ആയിരമാണ്ടിന്റെ അനുഭവമുണ്ടാക്കി ഞാൻ. 
എന്തെല്ലാം കണ്ടു.
എന്തെലാം കേട്ടു.
എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ.

കണ്ണീരണിയിച്ച,കുളിരണിയിച്ച 
എത്രയെത്ര അനർഘനിമിഷങ്ങൾ.!കാലത്തിനു പോലും കിട്ടാക്കനിയായ എത്രയോ കാര്യങ്ങൾ 
കാലഹരണപ്പെട്ട അമൂല്യ ജ്ഞാനമായി എന്റെ മടിത്തട്ടിൽ ഞാൻ കൊണ്ടുനടക്കുന്നുണ്ട്.
എന്നെത്തലോടുന്ന കുഞ്ഞിളം കാറ്റിനും എനിക്കും മാത്രം ജ്ഞാതമായവ..!!

പാണക്കാട്ടെ പൊന്നുമോൻ സയ്യിദ് ശിഹാബിന്റെ  കരുണയുടെ നോട്ടം
കണ്ടു എത്രയാണ് ഞാൻ ആത്മ ഹർഷം കൊണ്ടത്..!!

ഇക്കാലയളവിൽ പണ്ഡിത സൂര്യൻമാരെ
കണ്ടു ഞാൻ.
കോട്ടുമല ഉസ്താദിന്റെ  അമര ഓർമകൾ മാഞ്ഞിട്ടില്ല.
ജ്ഞാന സാഗരമായ
കണ്ണിയത്തുസ്താദ്,
ഇല്മിന്റെ രാജ പ്രതാപിയായ
ശംസുൽ ഉലമ,
വ്യാകരണ ശാസ്ത്രത്തിന്റെ ആഴം കണ്ട
കെ.കെ ഉസ്താദ്,
വറഇന്റെ പര്യായമായ കിടങ്ങഴി ഉസ്താദ്,
നിഷ്കളങ്കനായ എരമംഗലം ഉസ്താദ്,
തഖ് വയുടെ മാരിവില്ലഴക്
കാളമ്പാടി ഉസ്താദ്,
കർമ്മശാത്രം കലക്കിക്കുടിച്ച 
മുഹഖിഖുൽ ഉലമ,
മരിക്കാത്ത ഓർമ്മയായി എന്റെ നെഞ്ചകം വിങ്ങിത്തുടിച്ചു നിൽക്കുന്നുണ്ട്..

എനിക്ക്  പിരിയാത്ത കൂട്ടായിരുന്നു.
കറാച്ചി ബാപ്പു ഹാജിയാവട്ടെ എന്നെ ഇപ്പോഴും വാരിപ്പുണർന്നിരിക്കയാണ്.
ആ മനുഷ്യന്റെ മണ്ണടരുകളിലേക്ക് 
എന്റെ സ്നേഹത്തിന്റെ നാരായ വേരുകൾ ആഴ്ത്തി നിൽക്കുന്നു ഞാൻ..

തൃപ്പനച്ചി ഉസ്താദും മൗലയുമാണെനിക്ക് معرفةന്റെ വാതിൽ തുറന്നുതന്നത്.
സാക്ഷാൽ ഖിളറി(അ)നെ പോലും കണ്ടത് ഈ ഫൈളാബാദിൽ നിന്നല്ലേ.
ആരും കാണാത്ത ആരാലും ഗൗനിക്കപ്പെടാത്ത ആരെല്ലാം വന്നുപോയിവിടം.

അനന്തമാണെൻ ഓർമത്താളുകൾ..
മണ്ണോളം താഴ്ന്ന് വിണ്ണോളം പൊന്തിയ റഈസുൽ ഉലമയെന്ന അദ്ഭുതമനുഷ്യൻ എന്റെ തണലു പറ്റി നടന്നില്ലേ.
സങ്കടക്കണ്ണീരിൻ  എത്ര നിമിഷങ്ങൾ സമ്മാനിച്ചു അവി ടുന്ന്.
ഉസ്താദിന്റെ വിയോഗമറിഞ്ഞ് വാവിട്ടുകരഞ്ഞില്ലേ ഞാനും.
ആ മഹമനീഷിയായിരുന്നെന്നെ 
ജീവിതം പഠിപ്പിച്ചത്.

'അടിയങ്ങളോട് കൃഫ ചെയ്യണേ തമ്പുരാനേ..'
എന്ന കല്ല് പോലും അലിയുന്ന കോയകുട്ടി ഉസ്താദിന്റെ പ്രാർത്ഥന..
എല്ലാം എനിക്കിന്ന് നോവുന്ന ഓർമ്മയാണ്  
ജാമിഅയിലെ വരാന്തയിലെ ചാരുകസേരയിലിരുന്ന് എന്നെ കൺതലോടൽ നടത്തുന്ന 
പണ്ഡിതകേസരിമാരെല്ലാം ഒടുവിൽകണ്ണീരോർമ്മയായി..

മറുനാടുകളിൽ ചെന്നു ഉമ്മുൽ മദാരിസീനെ മഹത്വപ്പെടുത്തുന്ന പുഞ്ചിരിപ്പൂമുഖം ശൈഖുൽ ജാമിഅ ഇപ്പോഴും കൂടെയുണ്ട് എന്നതാണ് ആശ്വസം 
നാഥാ..
ദീർഘായുസ് നല്കണേ..

തീർന്നിട്ടില്ല,
ജാമിഅ വിശേഷങ്ങൾ.
എന്റെ തണലിൽ പിച്ച വെച്ച മക്കൾ ഫൈസികളായി ലോകമെംബാടും പ്രകാശം പരത്തുമ്പോൾ എനിക്കഭിമാനം തോന്നുന്നു.
അവർ ഓടി നടന്നത് എന്റെ വേരുകളിൽ ചവിട്ടിയാണ്.

അവർ എന്ന് എന്നെ എന്ന് മറക്കുന്നുവോ അന്ന് അവർ അനുഭവിച്ച എന്റെ തണൽ ചില്ലകൾ അവർക്ക് മഹ്ശറിൽ കടം ബാക്കിയാകും... 
സമയം ഏറെയായല്ലേ.
ഞാൻ നിർത്തിയാലോ..
ഏതായാലും ജാമിഅ നൂരിയ്യയുടെ 
അമ്പത്തി ഏഴാം വാർഷികം നടക്കല്ലേ 2020
ജനുവരി 16 മുതൽ 19 വരെ,

വരണം..
ഞാൻ ഇപ്പോഴും ഇവിടെയുണ്ട്
വഴിക്കണ്ണുമായി എന്റെ മക്കളെ കാണാൻ
എല്ലാവരും നേരത്തെ എത്തിച്ചേരണം.
മറക്കരുതേ..
സ്നേഹപൂർവം 
നിങ്ങളുടെ സ്വന്തം  ചീനി.



|Jasim Atharssery|

മൊബൈലില്‍ മുഖം പൂഴ്ത്തിയിരുന്നപ്പോഴാണ്
അമ്മ മരിച്ചത്
ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കാത്തതിനാല്‍
ഒടുവില്‍ അയല്‍ക്കാരനാണ് അവനെ
ഫോണ്‍ വിളിച്ചു വരുത്തിയത്

നാട്ടില്‍ പ്രളയം വന്നതും
പത്രക്കാരനു സൂര്യാഘാതമേറ്റതും
വാട്ട്‌സ് ആപ്പിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

അജ്ഞാതമായ മിസ്‌ക്കാളുകള്‍
പ്രണയം കൊണ്ടുവരുന്നതും
നോക്കിയിരുന്നതിനാല്‍
ഉറ്റവെരെല്ലാം പിരിഞ്ഞു പോയത്
സുഹൃത്ത് പറഞ്ഞപ്പോഴാണ് അറിഞ്ഞത്

വൃക്ക നിലച്ച് പോയവര്‍ക്കും
കരള്‍ ദ്രവിച്ച് പോയവര്‍ക്കും വേണ്ടി
എന്നും ഛായ ചിത്രങ്ങള്‍ വരും
അവന്‍ മുടങ്ങാതെ ലൈക്കും ഷെയറും
ചെയ്യാറുണ്ട്

വൃക്കയോ....കരളോ....കിട്ടിയോ എന്തോ.....?
ആര്‍ക്കറിയാം
അജ്ഞാതമായ ആ വിളിയില്‍
സ്‌നേഹം ഒഴുകി വരുന്നതും കാത്ത്
പുരതിണ്ണയില്‍ അവനിരുന്നപ്പോള്‍.....പെട്ടെന്ന്
തെരുവില്‍ നിന്ന് സെറന്‍ മുഴക്കി ആമ്പുലന്‍സ്
വന്നു നില്‍ക്കവേ....

വെള്ളയില്‍ പൊതിഞ്ഞ ഉറ്റവരുടെ മരവിച്ച
ശരീരങ്ങള്‍
വരാന്തയിലേക്ക് ഇറക്കി അനുഗമിച്ചപ്പോള്‍
നെറ്റ് വര്‍ക്കില്ലാത്ത
അഞ്ചിതമാം പ്രണയം മറന്ന്
അവന്‍ തരിച്ച് നിന്നു...?



|Alsaf Chittur|
തുടക്കത്തില്‍ ഇന്ത്യയില്‍ ഒരു സംഗീത സമ്പ്രദായമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മദ്ധ്യ കാലഘട്ടത്തില്‍ ഉത്തരേന്ത്യ ഇസ്‌ലാമിക ലോകത്തിന്റെ വ്യത്യസ്ത സംഗീത സ്വാധീനങ്ങളുടെ, വിശേഷിച്ചും പേര്‍ഷ്യന്‍ സംഗീതത്തിന്റെ പ്രഭാവത്തിലായി. അത് ഭാരതീയ സംഗീതം ഹിന്ദുസ്ഥാനി (ഉത്തരേന്ത്യന്‍) കര്‍ണ്ണാടക (ദക്ഷിണേന്ത്യന്‍) എന്നീ രണ്ടു വ്യത്യസ്ത ശാഖകളായി  വിഭജിക്കപ്പെടുന്നതിനിടയാക്കി. എങ്കിലും ഇത് സംഗീത ശാഖകളുടെയും അടിസ്ഥാന സവിശേഷതകള്‍ പൊതുവായുള്ളതായിരുന്നു.
ഭാരതീയ സംഗീതം രണ്ടു തരത്തിലുണ്ട്്. മാര്‍ഗസംഗീതവും (യാഗാത്മകം) ദേശീയ സംഗീതവും (മതേതരത്വം) ഇന്ത്യയില്‍ നാദം എന്നു വിളിക്കുന്ന ഹൃദ്യമായ ശബ്ദമാണ് സംഗീതത്തിന് നിദാനം. രാഗങ്ങള്‍ അഥവാ മേലഡി വിഭാഗങ്ങളായി ഭാരതീയ സംഗീതം വിഭജിക്കപ്പെട്ടിരിക്കുന്നു. പത്തു മുഖ്യ രാഗങ്ങള്‍ അഥവാ മെലഡി വിഭാഗം ജനഗ രാഗങ്ങള്‍ (Paret Scales) ഉണ്ട്. യമന്‍, ബിലാവന്‍, ഖമജ്, ഭൈരവാ പൂര്‍വി, മാര്‍ച കഫി, ആശാവരി, ദൈരവി, തോഡി എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനം.
മുഖ്യരാഗങ്ങള്‍ അഥവാ ജനകരാഗങ്ങള്‍ പിന്നെയും രാഗങ്ങള്‍ തഗിണികള്‍ എന്നീ ഉപ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനാല്‍ നമുക്ക് ഏതാണ്ട് ഇരുന്നൂറ് തരം ആര്‍ഗ്രഗാനങ്ങളുണ്ട്. ഓരോ രാഗത്തിന് അഞ്ച് നോട്ടുകള്‍ വേണം : ഒരുപ്രധാന നോട്ടും (വാദി എന്നു വിളിക്കപ്പെടുന്നു) രണ്ടാമത്തെ നോട്ടും (സംവാദി) മറ്റുള്ളവ സഹായക നോട്ടുകളും (അനുവാദി), വ്യത്യസ്ത വേഗതയിലാണ് രാഗങ്ങള്‍ ആലപിക്കുന്നത്. ചിലര്‍ ഒരു പ്രത്യേക സ്വരത്തിന് (Pitch)  നീങ്ങുന്നു. സംഗീതത്തിന് താളം, ചയം, മാത്ര എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്ന താളക്രമങ്ങള്‍ 
ഉണ്ട്.  'ഒരു നിശ്ചിത എണ്ണം ബീറ്റുകളാല്‍ സ്വര വിന്യാസം(com.posed)ചെയ്യപ്പെട്ട ഛന്ദ്രാബന്ദമായ പദസമുച്ചയത്തിന്റെ ഒരു  പൂര്‍ണ്ണ ചക്രമാണ് താളം' ലയം വേഗതയാണ്, സാവധാനം, ഇടത്തരം, അതിവേഗം താളത്തിന്റെ അറ്റവും ചെറിയ ഘടകമാണ് മാത്ര.
അങ്ങനെ അനേകം നോട്ടുകളുടെ പൂര്‍ണ നോട്ടുകളുടെ പൂര്‍ണ വ്യാപ്തി ഒരു സംഗീത രചനക്കായി കോര്‍ത്തിണക്കപ്പെടുന്നതിനെ രാഗം എന്നു വിളിക്കും. ഒരു ഉപകരണത്തിന്റെയും അകമ്പടിയില്ലാതെ ആലപിക്കാം. എങ്കിലും പൊതുവെ ഏതെങ്കിലും തന്ത്രിവാദത്തിനു പുറമെ തബലയും ഈ കാര്യത്തിനായ ഉപയോഗിക്കാറുണ്ട്. അവ ഓരോ കാലങ്ങളിലും പകലോ രാത്രിയോ പ്രതേക സമയങ്ങളിലും ആലപിക്കാറുണ്ട്.

ഭാരതീയ സംഗീത ശാഖകള്‍


പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള ദല്‍പകിസുല്‍ത്താനേറ്റിന്റെ സ്ഥാപനത്തോടെ വന്ന ഉത്തരേന്ത്യയിലെ ഇസ്‌ലാമിക മേല്‍ക്കൊയ്മയോട് ബന്ധപ്പെട്ടതാണ് ഇന്ത്യയിലെ രണ്ടു വ്യത്യസ്ത രീതികളിലുള്ള സംഗീതാഭ്യാസനം. ഉരുത്തിരിഞ്ഞു വന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുസ്ഥാനിലും ദക്ഷിണേന്ത്യയിലെ കര്‍ണ്ണാട്ടിക്കും പേര്‍ഷ്യന്‍ തുര്‍ക്കി സവിശേഷതകള്‍ ഉള്ളതിനാല്‍ ഹിന്ദുസ്ഥാനി സംഗീതം കര്‍ണ്ണാട്ടിക്കില്‍ നിന്നും വിപിന്നമായി കരുതപ്പെടുന്നുണ്ടെങ്കിലും പേര്‍ഷ്യയിലേയും മധ്യേഷയിലേയും സംഗീതജ്ഞര്‍ കുറഞ്ഞ പക്ഷം പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യം വരെയെങ്കിലും ഉത്തരേന്ത്യയിലെ രാജസദസ്സുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നു ഇന്ത്യയിലെ ഈ രണ്ടു മുഖ്യ ക്ലാസിക്കല്‍ ശൈലികള്‍ ഭൂമിശാസ്ത്ര പരമായി, വടക്ക് ഇന്തോ- ആര്യന്‍ വര്‍ഗത്തില്‍പെട്ടഭാഷകളുടെയും തെക്ക് ദ്രാവിഡവര്‍ഗത്തില്‍പ്പെട്ട ഭാഷകളുടെയും ഭാഷാ മേഖലകളുമായി  അനുരൂപപ്പെട്ടിരിക്കുന്നു. അവഗ്രഥനപരമായി, അന്തര്‍ലീനമായരിക്കുന്ന ഒരേ സമ്പ്രദായത്തിന്റെ രണ്ടു വിഭിന്ന രീതികളായി രണ്ടിനെയും കരുതാമെങ്കിലും നിദ്ധാത വ്യവസ്ഥകളും ചരിത്രങ്ങളും രചനകളും ഗായകരും അടങ്ങിയ  വ്യത്യസ്ത രീതികളായാണ് ഈ രണ്ടു സമ്പ്രദായങ്ങളും ഇന്ത്യയില്‍ പരിഗണിക്കപ്പെടുന്നത്.
അടിസ്ഥാന സങ്കല്‍പങ്ങളായ പിച്ച്(സ്വരം) താളരീത(രാഗതാളം) എന്നിവ, മീറ്റര്‍ (താള,താലം) ഇരു സമ്പ്രദായങ്ങള്‍ക്കും പൊതുവായുള്ളവയാണ്് ഏകഗായകനായി ഒരു ഗായകനോ വാദ്യക്കാരനോ താളാത്മക മേളക്കാരനായി ഒരു ചെണ്ടക്കാരനോ ഒപ്പം തന്‍പുരയുടെ മുഴക്കവും അടങ്ങിയ ഒരേതരം പ്രകടന സംവിധായമാണ് ....... ഉപയോഗിക്കുന്നത്. ഒരൊറ്റ ഗായകനാണു പാടുന്നതെങ്കില്‍ ഉപകരണം വായിക്കുന്ന ഒരു പക്കമേളക്കാരനും സന്നിഹിതനായിരിക്കും.

ഹിന്ദുസ്ഥാനി സംഗീതം


ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നവര്‍ അതിന്റെ ഉത്ഭവം ഡല്‍ഹിയിലെ സുല്‍ത്താനിന്റെ കാലത്ത് കണ്ടത്തുന്നു. ഈ കാലത്തെ അമീര്‍ ഖുസ്രു (1253-1325 എസി) ആണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും ആദ്യത്തെ ചരിത്ര പുരിഷന്മാരിലൊരാള്‍ സിത്താറും, തബലയും നിരവധി രാഗങ്ങളും മറ്റു സംഗീത ഇനങ്ങളും കണ്ടുപിടിച്ചത് അദ്ധേഹമാണെന്ന് പരമ്പരാഗതമായി കരുതപ്പെടുന്നുണ്ടെങ്കിലും ഈ നിഗമനങ്ങള്‍ക്കുള്ള യഥാര്‍ത്ഥ തെളിവുകള്‍ വ്യക്തമല്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പരമകാഷ്ഠ മുകള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ (1556-1605) സദസ്സിലെ രക്‌നങ്ങളിലൊരാളായ മഹാനായ താന്‍ സെനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മിക്ക ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഇന്ന് തങ്ങളുടെ സംഗീത  വംശ പരമ്പര ഗായകനും വാദ്യോപകരണ വാദകനുമായിരിക്കുന്ന താന്‍ സെനില്‍ ആരംഭിക്കുന്നു. ഒരു മീറ്ററിന് അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു രചനയില്‍ നിന്ന് അധിഷ്ഠിതമാണ് ഹിന്ദുസ്ഥാനി സംഗീത പരിപാടി. ഈ രചനയില്‍ നിന്ന് തയ്യാറെടുപ്പുകളില്ലാത്ത വകഭ്രദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സാധാരണമായി ഏതു രാഗത്തിലാണോ (താളരീതി\മെലഡി വിഭാഗം) രചിക്കപ്പെട്ടിരിക്കുന്നത് അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതായി പറയപ്പെടുന്ന താരതമ്യേന ഹൃസ്വമായ ഈ കനമാണ് (ട്യൂണ്‍) ചിട്ടപ്പെടുത്തിയ സംഗീതം.
കച്ചേരി ആരംഭിക്കുന്ന ഒരു ആലാവ് കൊണ്ടാണ് ധ്രക പദിയും (നാലു വിഭാഗങ്ങളുള്ള രചന) വാദ്യേപകരണ വിഭാഗങ്ങളിലും ആലിപ്പുലിവും മീറ്റര്‍ അനുസരിച്ചുള്ള വാദ്യമേളങ്ങളുടെ ആഭാവം സവിശേഷതയായി. 
മൂന്ന് മേജര്‍ ശൈലികളിലും നിരവധി മൈനര്‍ ശൈലികളിലും ഹിന്ദുസ്ഥാനി വായിപ്പാട്ട് ആലപിക്കപ്പെടുന്നു. ഏറ്റവും പഴയതും ഏറ്റവും കര്‍കശമായത് ധ്രുവദ് എന്നറിയപ്പെടുന്ന നാലു ഭാഗങ്ങളുമുള്ള ഒരു സംഗീത രചനയാണ് ഇന്നുള്ള മുഖ്യ ക്ലാസിക്കല്‍ ആലാപന രൂപം. വയാല്‍ (പേര്‍സ്, ഭവന) എന്നറിയപ്പെടുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു കച്ചേരിയുടെ അന്ത്യത്തില്‍ ഇതേ തുടര്‍ന്ന് തുമ്രി എന്നറിയപ്പെടുന്ന ഒരു ലൈറ്റ് ആലപിക്കപ്പെടുന്നു.

കര്‍ണ്ണാടക സംഗീതം


കര്‍ണ്ണാടക സംഗീതമായി ഇന്ന് ആലപിക്കപ്പെടുന്നത് ക്രിമൂര്‍ത്തികള്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ മൂന്ന് സംഗീത രചയിതാക്കിളില്‍ നിന്ന് - ത്യാഗരാജ (1759-1847),ശ്യാമ ശാസ്ത്രി(1736-1827) ഭീക്ഷിതര്‍(1775-1835) ഏറ്റവും അടുത്ത് ഉരുത്തിരിഞ്ഞു വന്നതാണ് രാജ സദസ്സുകളുടെ പരിലാളന അസര്‍തു ലഭിച്ചിരുന്നില്ലെങ്കിലും വിജയന ഗരത്തിന്റെ പതനത്തെ (1565) തുടര്‍ന്ന്. ദക്ഷിണേന്ത്യന്‍ സംഗീത പരിലാളിനത്തിന്റെ കേന്ത്ര ബിന്ദുവായിത്തീര്‍ന്ന തഞ്ചാവൂരിന്റെ ഏതാനും മൈലുകളുടെ പരിതിയിലായിരുന്നു. ത്രിമൂര്‍ത്തികള്‍ അവരുടെ ജീവിതത്തിന്റെ അതിക ഭാഗവും ചിലവഴിച്ചിരുന്നത്. പരമോന്നത കലാകാരനുമായി താഗരാജ ആദരിക്കപ്പെടുന്നു. തെക്ക് സംഗീത നൈപുണ്ണ്യ ദര്‍ശനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അദ്ധേഹം. അദ്ധേഹത്തിന്റെ അടുത്ത ശിഷ്യന്മാരില്‍ പലരും തൊവില്‍ പരമായി സംഗീത ജ്ഞാനിയായിരുന്നില്ല. മറിച്ച് ഭക്തരായിരുന്നു.
കര്‍ണ്ണാടക സംഗീതത്തില്‍ മൂന്ന് പ്രധാന സംഗീത വക്ര ഭ്രദങ്ങളും ചെറിയ ചില വക്ര ഭ്രദങ്ങളും അടങ്ങിയിരിക്കുന്നു. ഒരു കച്ചേരിയുടെ ആദ്യ ഇനമായി അവതരിക്കപ്പെടുന്ന പത്ത് അടങ്ങിയ വികസിച്ച 'എയ്റ്റിയൂസ്' പ്രാസുള്ള രചനയായി വര്‍ണ്ണം മിക്കപ്പോഴും പതിനെട്ടാം ശതകത്തിലെ ത്രിമൂര്‍ത്തികളുമായി ബന്ധപ്പെട്ടിക്കുന്ന ക്ലാസിക്കല്‍ രചനാ രീതിയായി കൃതിമൂലധസ്ഥാനു സാരമായി ഭക്തിപരമാസം പല്ല വിഭാഗത്തിലെ താള വിത്യാസം സവിശേഷ മാതയായ പുതിയതോ കടമെടുത്തതോ ആയ ഒരു രചനാ രീതിക്കൊപ്പം മീറ്ററില്ലാത്ത വിപുലമായി ഭാഗങ്ങളെഉള്‍ക്കൊള്ളുന്ന കൂടുതല്‍ അഗോഹ്യമായ ഒരു തരം സംഗീത രൂപമാണ് .രാഗം-താനം-പല്ലവി പലപ്പോഴും യഥാര്‍ത്ഥത്തിലുള്ള പ്രയോഗത്തില്‍ ക്രിതി ആസ്ഥാനം വഹിക്കുമെങ്കിലും തത്വത്തില്‍ ഒരു കര്‍ണ്ണാടക സംഗീത കച്ചേരിയുടെ കേന്ദ്ര വസ്തുവാണ് രാഗം, താസം, പല്ലവി.
ഇരു സമ്പ്രദായങ്ങള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളുടെ ഒരു പരമ്പര ഉണ്ടക്കാമെങ്കിലും അവ ഘടനാ പരമായ സമാന ഘടകങ്ങള്‍ പങ്ക് വഹിക്കുന്നുണ്ട്. ഉദാഹരണമായി കര്‍ണ്ണാടക സംഘീതത്തിലെ ആലാപനം പലതരത്തിലും ഹിന്ദുസ്ഥാനി ആലാപനത്തിനോട് തുല്ല്യമാണ്. രണ്ടും ഒരു രാഗത്തിന്റെ വിശദീകരണ ഘടനമായി വേര്‍ത്തിരിക്കുന്നു.

പ്രധാന ഭാരതീയ രാഗങ്ങള്‍


ഭാരതീയ ശാസ്ത്രീയ സംഗീതത്തില്‍ ആറ് പ്രധാന രാഗങ്ങളും മുപ്പത് രാഗിണികളുമുണ്ട്. സംഗീത വര്‍ഷത്തിലെ ഋതുക്കളും ദിവസത്തിലെ മണിക്കൂറുകളും ഗായകന്റെ ഭാവവുമായി താഭാത്മ്യപ്പെട്ടിരിക്കുന്നു. ഭാരതീയ വര്‍ഷം ആറുല്ലതുക്കളായി വിപജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഋതുവിനും അതിന്റെതായ രാഗവും ഉണ്ട്. ഭൈവ, ഹിന്ദോള, മേഘ, ശ്രീരാഗ, ദീപക്, മന്‍ഗാസ് എന്നിവയാണ്.മുഖ്യ രാഗങ്ങള്‍. ഭാരതീയ സംഗീത സങ്കല്‍പ്പെത്തില്‍ രാഗിണികളുമായി വിവാഹിതനായിരിക്കുന്ന ഒരു അര്‍ധ ദേവനാണ് ഓരോ രാഗവും. അങ്ങനെ ആറ് രാഗവും മുപ്പത് രാഗിണികളുമുണ്ട്. ദിവസത്തെ ആറ് ഭാഗങ്ങളായി വിപജിച്ചിരിക്കുന്നു  ഓരോ ഭാഗത്തിനും ഒരു പ്രത്യേക രാഗം നിശ്ചയിച്ച് നല്‍ക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഭൈരവി രാഗം സാധാരണമായി പുലര്‍ച്ചെ 4 നാലു മണിക്കും 8 എട്ടു മണിക്കുമിടയില്‍ ഹിന്ദോളം 8 മുതല്‍ 12 മണിവരെയും മേഘ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4 വരെയും ശ്രീരാഗ 4 മണി മുതല്‍ 8 വരെയും ഗീപക്ക്് 8 മണി മുതല്‍ അര്‍ദ്ധ രാത്രി 12 വരെയും  മല്‍ക്കൗസ് അര്‍ദ്ധ രാത്രിമുതല്‍ പുലര്‍ച്ചെ 4 വരെയും ആലപിക്കുന്നു.



|Alsaf Chittur|

ഏകാന്ത പതികരായ്
ഏകനെ തേടി
ഏതോ ദിക്കിലേക്ക്
ഏകരായ് അലഞ്ഞവര്‍....!

അനുരാഗ തീവ്രതയില്‍
അഹദിനെ ഏറ്റിയോര്‍
അല്ലലില്ലാതെ....
ആയുസ്സ് നീക്കിവര്‍....!

ഇഷ്ടഭോജനം
ഇനി വേണ്ടെന്നു വെച്ചു
ഇഷ്ടമുള്ള തേകനാണെന്നും
ഇടതടവില്ലാതെ മൊഴിഞ്ഞവര്‍....!

വര്‍ണ്ണ്യമില്ലാതെ...
വചസ്സുകള്‍ തിങ്ങി
വഹ്ദാനിയ്യത്തിന്റെ രാഗങ്ങള്‍
വാക്കോ ചുരുക്കി വെച്ചു....!

ദീര്‍ഘ ദൂരം സഞ്ചരിച്ചു
ദൈര്‍ഘ്യം ദുഷ്‌കരമായില്ല
ദുനിയാവും പരിത്യജിച്ചു
ദേഹയെ ആശ്വസിപ്പിച്ചു

ജ്ഞാന ജീവാമൃതമായ
ജഗത്പതിയെ അറിഞ്ഞവര്‍
ജീവന്റെ അംശവും, അതിലപ്പുറവും
ജവാബായ ഭരമേല്‍പ്പിച്ചവര്‍

ഭയമില്ലവര്‍ക്കൊരു ഖല്‍ബിനെയും
ഭാരമതേറിയില്ലവര്‍ക്കതൊരിക്കലും
ഭീരുത്വം തൊട്ടു തീണ്ടിയില്ല
ഭാഗങ്ങളില്‍ നാഥനുണ്ടല്ലോ....!

നിത്യശാന്തിതേടി
നിത്യവും ദിക്‌റിലായ്
നിസാരം എന്ന് വിളിച്ചവര്‍
നാം തേടും ഐഹികത്തെ

പാപഭാരങ്ങള്‍ ഭയപ്പെടുത്തുന്നു
പശ്ചാതാപം പതിവാക്കി
പതറിയില്ല വാക്കുകള്‍
പരിപാലകനെ സ്മരിക്കുമ്പോള്‍

മനുഷ്യര്യമെന്ന ഇരുട്ടില്‍ നിന്ന്
മോചിതനായ് നടന്നവര്‍
മറകള്‍ നീക്കി മുന്നോട്ട് ഗമിച്ചു
മന്നാന്റെടുക്കലെത്തി നിന്നു

ഹൃദയം നിറച്ചുവെച്ച
ഹാര്‍ദവ പരിമളം
ഹരമായ് ഉയര്‍ന്നുവന്നു
ഹര്‍ഷമായ് പരന്നൊഴുകി

സസ്‌നേഹം സര്‍വ്വാതിപതിയോട്
സര്‍വ്വവും സമര്‍പ്പിച്ചു
സ്വശരീരവും മറ്റുള്ളതും
സാഷ്്ടാംഗത്തിലായ് എപ്പോഴും....!






     


|Irshad Tuvvur|
ഗോള ഗണത്തില്‍ മുസ്‌ലിം ഗണത്തെ സുന്നി ശീഈ എന്ന ലേബലിലാണ് എണ്ണുന്നത്. 80% സുന്നികളും 20% ശീഇകളും എന്നാണ് കണക്ക്. ഇറാഖ്, ഇറാന്‍, സൗദി, ബഹ്‌റൈന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് ശീഇസം കൂടുതലായും കണ്ടുവരുന്നത്. അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ നേര്‍വിപരീത ആശയങ്ങളാണ് ശീഇസം പ്രചരിപ്പിക്കുന്നത്.

പദോല്‍പത്തി


        'ശീഅത്തു അലി' എന്ന അലി(റ) ന്റെ പാര്‍ട്ടി സംഘടന എന്നതില്‍ നിന്നാണ് ശീഇസം എന്നതിന്റെ പദവ്യാപ്തി. ശിയാക്കള്‍ എന്നവര്‍ അറിയപ്പെടുന്നു.

ഉത്ഭവം, വളര്‍ച്ച


അലി (റ) ന്റെ പിന്നില്‍ ഒരു വിഭാഗം അണിനിരക്കുകയും ഖലീഫ പദവിലേക്ക് ഉയര്‍ത്തി കാണിക്കുകയും ഇസ്‌ലാമിക ഖിലാഫത്തില്‍ വിഭിന്നത്ത് സൃഷ്ടിക്കുന്നതില്‍ വഴിമരുന്നായിട്ടുമായിരുന്നു തുടക്കം. യമനില്‍ നിന്നും വന്ന അബ്ദുല്ലാഹി ബ്‌നു സബ്ഹ് എന്ന ജൂതനാണ് ശീഇസത്തിന് ശില പാകുന്നത്. ആ സമയത്താണ് ഉസ്മാന്‍ (റ)ന്റെ കൊലപാതകം നടക്കുന്നത്. വതത്തിന് പിന്നാലെ കൊലയാളികളെ പുറത്ത് കൊണ്ട് വരണമെന്ന ആവശ്യം ശക്തമാവുകയും ഘാതകര്‍ക്കെതിരില്‍ നടപടി എടുക്കാന്‍ വേണ്ടി പത്‌നി ആയിശ (റ) ന്റെ നേതൃത്വത്തില്‍ ഒരു നിവേദക സംഘം ഖലീഫ അലി (റ) യിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ച് സംഘത്തെ  അലി (റ) ന്റെ സംഘം തടയകയും യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. ഈ യുദ്ധമാണ് സിഫീന്‍ യുദ്ധമെന്ന പേരില്‍ അറിയപ്പെടുന്നത്. ഖലീഫ അലി (റ) ഖിലാഫത്തിനെ മുആവിയ (റ) എതിര്‍ക്കുകയും അവര്‍ക്കെതിരില്‍ യുദ്ധത്തിന് തയ്യാറാവുകയും യുദ്ധത്തില്‍ മുആവിയ്യ (റ)ന്റെ സംഘം ഖുര്‍ആന്‍ കുന്തത്തില്‍ ഉയര്‍ത്തി വന്നതോടെ അലി (റ)  സൈനത്തോട് സന്ധിയോടെ പിരിയാന്‍ ആവിശ്യപ്പെട്ടു. ഈ തീരുമാനം ചിലരെ ചൊടിപ്പിച്ചു. അവര്‍ അലി (റ) നെ കൊലപ്പെടുത്തി. ഇതിന്റെയൊക്കെ പര്യവസാനം വളര്‍ന്ന് വരുകയായിരുന്നു ശീഈ പ്രസ്ഥാനം.

ലക്ഷ്യം


ഉമര്‍ (റ) ന്റെ കാലത്തും ഉസ്മാന്‍ (റ) ന്റെ കാലത്തും ഇസ്‌ലാം ദ്വിഗ് വിജയങ്ങളോടെ ലോകത്ത് വ്യാപിച്ച് തുടങ്ങി വിശാല പ്രവിശ്യകളായിരുന്ന റോം, പേര്‍ഷ്യ ഇസ്‌ലാമിന്റെ പരുതിയില്‍ വരുകയും ഇസ്‌ലാം ജനഹൃദ്യമാവുകയും ചെയ്തപ്പോള്‍ ഇസ്‌ലാമിനെ നാമാവശേഷമാക്കാന്‍ ജൂതര്‍ ചെയ്ത ഗൂഢ തന്ത്രമാണ് ശീഇസം. ഇസ്‌ലാമിന്റെ പതനം അഭ്യന്തരം വഴി തകര്‍ക്കുക എന്നതു കൂടി വെച്ചാണ് ശീഇസത്തിന്റെ സൃഷ്ടി. പുറമെ നിന്ന് ഇസ്‌ലാമിസം നടിക്കുകയും അകത്ത് പച്ചക്കള്ളവും നിറച്ച് വെച്ചതാണ് ശീഇസം.


ശീഇസം ; വര്‍ത്തമാനം


ഇറാന്‍ കേന്ദ്രീകരിച്ചുള്ള പ്ലാറ്റ് ഫോമാണ് അവരുടെ മുഖ്യ ആസ്ഥാനം. ഖുമൈനിയുടെ ലക്ഷക്കണക്കിന് സുന്നികളുടെ കൂട്ടകൊലയിലൂടെ രാജ്യം പിടിച്ചെടുത്ത് ആധിപത്യം സഷ്ടിച്ച് അതിന്റെ മറവില്‍ തീര്‍ത്ത ഇറാനിയന്‍ വിപ്ലവമാണ് ആധുനിക ശീഇസത്തിന്റെ അടിത്തറ. ശീഇസം എന്ന വിശ്വാസ ധാരക്കുപ്പുറത്ത്് മുളച്ച് പൊന്തിയ ഇസ്‌ലാമിക രാഷ്ട്രീയമാണ് അവര്‍ നിരത്തിവെച്ചത്.
ഇറാഖില്‍ ശീഇസത്തിന്റെ വൈരിയായ സദ്ദാം ഹുസൈനെ അമേരിക്കയുമായി ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു. 
സുന്നിസത്തിന്റെ വേരറുക്കാന്‍ ലോകത്തിന്റെ പല കോണിലേക്ക് ശീഇസം വ്യാപിപ്പിക്കുന്നു. സൈബര്‍ വിങ്ങുകളില്‍ നിറഞ്ഞ് നിന്നും ശീഇസം ലോകത്ത് വ്യാപനം തീര്‍ത്തു. പലരും ആകൃഷ്ടരായി പെട്ട്‌പോയി. ഇറാനില്‍ 25% സുന്നികള്‍ ഇന്നുമുണ്ട്. അവര്‍ക്ക് നിസ്‌കരിക്കാന്‍ സുന്നിപള്ളികള്‍ പോലുമില്ല എന്നാല്‍ 1% മാത്രമുള്ള ജൂതര്‍ക്ക് 25 ഓളം സനഗോഗുകളുണ്ട്. ശീഇസത്തിന്റെ നഗ്ന സത്യങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്. സുന്നിസത്തോടുള്ള വൈര്യമാണ് ഇതിലേക്ക് നയിച്ചത്. ഇറാനിലെ ശീഇസത്തിന്റെ പ്രബോധന ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് ഇസ്‌റാഈല്‍ സാറ്റ്‌ലൈറ്റുകളാണ്.
ഇറാനിലെ പല യുനിവേഴിസിറ്റികളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേറ്റ്‌മെന്റടക്കം സൗജന്യ വിദ്യാഭ്യാസം നല്‍കി മറുഭാഗത്ത് ശീഇസത്തിന്റെ കൊടിയുമായി സ്വദേഷത്ത് പോയി ശീഇസത്തിന്റെ വളര്‍ച്ചക്കായി മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യനേഷ്യയില്‍ കഴിഞ്ഞ അഞ്ച് ആണ്ടുകള്‍ക്ക് മുമ്പ് ശീഇകള്‍ അപൂര്‍വ്വമായിരുന്നു എന്നാല്‍ ഇന്ന് 50 ലക്ഷത്തോളം ശീഈ ആശയക്കാരാണ് രാജ്യത്ത് ആകെയുള്ളത്. അത് വിദ്യഭ്യാസത്തിന്റെ വിപ്ലവം കൊണ്ട് സാധിച്ചതായിരുന്നു. 
സൗദി, ഖത്തര്‍, ഒമാന്‍, ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളില്‍ അവര്‍ക്കിന്ന് വ്യക്തമായ ഇടമുണ്ട്. മാത്രമല്ല ഭരണസിരാ കേന്ദ്രങ്ങളിലും മറ്റും വ്യക്തമായ സ്വാധീനം കൂടിയുണ്ട്. 

ശീഇസം ; വിശ്വാസ വൈകല്യങ്ങള്‍ 


വിശ്വാസാചാരങ്ങളില്‍ ഗുരുതരമായ വീഴ്ചയാണ്അവരില്‍ നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. അത് തീവ്ര നിലപാടുകളും ആശയങ്ങളുമാണ് ഗുരുതരവീഴ്ചയിലേക്ക് അവരെ എത്തിച്ചത്. വിഭാഗീയതര്‍ക്ക് മുന്നില്‍ പല ആശയങ്ങളും വിഭിന്ന മാവുന്നു. വിശ്വാസാചാരങ്ങളിലെ വീഴ്ച വന്‍ പ്രത്യാഘാതങ്ങളിലേക്കാണ് ഇവരെ നയിക്കുന്നത്. പരിശുദ്ധ ഖുര്‍ആനിനേയും    ഖുലഫാഉറാഷിദീങ്ങളേയും നിശിതമായി വിമര്‍ശിക്കുന്നു. പരിശുദ്ധ ഖുര്‍ആനില്‍ إنّ علينا جمعه എന്ന സൂക്തത്തെ إنّ على جمعه قرانه എന്നാക്കി علينا എന്നതിനെ علي എന്നാക്കി نا  എന്നതിനെ സുന്നികള്‍ കൂട്ടിചേര്‍ത്തതാണെന്നും അവര്‍ വിശ്വസിക്കുന്നു. ശഹാദത്ത് കലിമയില്‍  علي  എന്ന് കൂട്ടി ചേര്‍ത്ത്‌വച്ചു ബാങ്കില്‍ ومولناعلي  എന്നതും അവരുടെ കൂട്ടിചേര്‍ക്കലാണ്. ആദം നബി (അ) അര്‍ഷില്‍ മുഹമ്മദ് (സ) പേര് മാത്രമല്ല അലി (റ) ന്റെ പേര് കൂടി കണ്ടിരുന്നു എന്നതും ചരിത്ര വികൃതം തന്നെ. നബിയുടെ നുബൂവത്തിനെ എതിര്‍ത്തു. ജിബ്‌രീല്‍ (അ) ന് തെറ്റ്പറ്റി പോയെന്നും മാറി പോയതാണെന്നും അവര്‍ വാധിക്കുന്നു. അവരുടെ കിത്താബുകളില്‍ ജിബ്‌രീല്‍ (അ) ന് തെറ്റ് പറ്റിയെന്നും നബിയുടെ മേല്‍ വഹീയ്യ് മാറിഇറക്കുകയായിരുന്നുവെന്നുമുള്ള ഗുരുതരമായ ആശയങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. 
മാത്രമല്ല, ഖുര്‍ആന്‍ അപൂര്‍ണമാണെന്നും അവര്‍ വാധിക്കുന്നു. യഥാര്‍ത്ഥ ഖുര്‍ആന്‍ ഇമാം മഹ്ദിയുടെ കയ്യിലാണെന്നും അവര്‍ വിശ്വസിക്കുന്നു. 
യഥാര്‍ത്ഥ ഖുര്‍ആന്‍ ന്യൂനതയും ആകാശത്ത് പിടിച്ച് വെക്കുകയും ചെയ്തു. അവരുടെ വിശ്വാസത്തില്‍ യഥാര്‍ത്ഥ ഖുര്‍ആന്‍ مصحف فاطمي   യാണ്. സ്വഹാബാക്കളെയും ഖുലഫാഉറാഷിദീങ്ങളെയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. അലി (റ) ന് അവര്‍ സര്‍വ്വ ആധിപത്യം വരെ കല്‍പ്പിക്കുകയുണ്ടായി. അലി (റ)ന് നാലാം ഖലീഫ സ്ഥാനം നല്‍കിയതില്‍ അവര്‍ക്ക് ശക്തമായ അരിശമുണ്ടായിരുന്നു. ആ ഒളിയമ്പുകളെല്ലാം അവര്‍ സ്വഹാബത്തിനും മൂന്ന് ഖുലഫാഉറാഷിദീങ്ങള്‍ക്കുമെതിരെ അഴിച്ച് വിടുകയാണ് ചെയതത്.
നിസ്‌കാരങ്ങള്‍ക്ക് ശേഷം അബൂബക്കര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍(റ), മുആവിയ്യ(റ), ആയിശ (റ) എന്നിവരെ ശപിക്കുകയാണെങ്കില്‍ അല്ലാഹു അവരിലേക്ക് അടുക്കും(ഫറൂഉല്‍ കാഫി). എത്ര ഗുരുതരമായ ആശയങ്ങളാണ് അവര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അത്യുന്നത സ്ഥാനീയരായ, സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്തയറിയിച്ച ഖുലഫാഉറാഷിദീങ്ങളും നബി പത്‌നി മാരും സ്വഹാബിമാരും മഹാ ഭാഗ്യവന്മാരാണ്. പക്ഷെ അവര്‍ പറയുന്ന ആശയ വൈകല്യങ്ങള്‍ കാരണമായിട്ട് ردّة വരെ സംഭവിച്ചേക്കാവുന്നതല്ലേ....! 

സമാപ്തം


ഖുര്‍ആന്‍ സ്വഹാബത്തും ഇജ്മാഇനെയും അവര്‍ നിശിദ്ധമായി വിമര്‍ശിക്കുന്നു. അവരുടെ വികല ആശയങ്ങള്‍ വലിയ തോതില്‍ വിശ്വാസികള്‍ക്കിടയില്‍ ദ്രുവീകരണം സൃഷ്ടിക്കുന്നുണ്ട്. 
വിശ്വാസി സമൂഹം ഇവരുടെ ഗുരുതര വീഴ്ചകള്‍, വികലാശയങ്ങളും വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട് അവരുടെ ചതിക്കുഴിയില്‍ പലരൂപത്തിലായി നമുക്ക് ചുറ്റും മറഞ്ഞ് കിടപ്പുണ്ട്. അഹ്‌ലുസുന്നത്തി വല്‍ജമാഅത്തില്‍ നിന്നും വ്യതിചലിക്കാതെ സത്യത്തിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്. 


|Alsif Chittur|

   വിടപറയുകയാണ് ഒരു വര്‍ഷം. ഓര്‍മ്മകളുടെ അറകളില്‍ ഒരുപാട് സമ്മാനങ്ങള്‍ വിതറിയിട്ടാണ് 2019 യാത്ര പറയുന്നത്. ഉറ്റവരും ഉടയവരും തുടങ്ങി പലരും ആറടി മണ്ണില്‍ തല ചായ്ച്ചുറങ്ങുകയാണ്. കര്‍മ്മവും വാചകങ്ങളും ജീവിതവും ഇവിടെ വിലയിരുത്തപ്പെടുകയാണ്. വിദ്ധ്വേഷമില്ലാത്ത, വൈരാഗ്യമില്ലാത്ത സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും ഹര്‍ഷാരവങ്ങള്‍ മന്ദമാരുതനായ് തഴുകിയെത്തുകയാണ്. അതോടൊപ്പം വ്യഥയും, വിവേചനവും ഋതുഭേതങ്ങള്‍ പോലെ വന്നടുത്തു. 2019 വിടപറയുമ്പോള്‍ പരിചിന്തനത്തിന്റെ വാതായനങ്ങള്‍ മാടിവിളിക്കുകയാണ്. ഒരു പുതിയ ലോകത്തേക്ക് സര്‍വ്വസജ്ജമായ പരിവര്‍ത്തനത്തിലൂടെ നിറപുഞ്ചിരിയോടെ കാലെടുത്തു വെക്കണം.
ദിശാസൂചികകളായി ഒരുപാട് അനുഭവങ്ങള്‍ നമുക്കുമുന്നിലുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ പരതുമ്പോള്‍ സങ്കോചവും സ്‌നേഹവും അതിലുപരി ആശങ്കകള്‍ അധികമായി വെളിപ്പെടുന്ന അവസ്ഥയിലാണ് ഈ അവസാന നിമിശം നില്‍ക്കുന്നത്. മറക്കാന്‍ ശ്രമിക്കുന്നവയാണ് പലതുമെങ്കിലും അറിയാതെ ആ നോവിന്റെ വിതുമ്പല്‍ ശ്രവണേന്ദ്രിയങ്ങളെ പിന്തുടരുന്നുണ്ട്. ഒരുപാട് വീടുകളില്‍ ഇനിയും സന്തോഷത്തിവന്റെ വെട്ടം പടര്‍ന്നിട്ടില്ല. പ്രളയം മറക്കാതെ എത്തിയപ്പോള്‍ മുന്‍ കാലത്തെക്കാള്‍ ഭീതിപടര്‍ത്തുകയും അതിലുപരി മനുഷ്യ ഐക്യത്തിന്റെ പാരസ്പര്യ ബോധത്തിന്റെ മുകുസോദാഹരണം വിഭാവനം ചെയ്തു. പാതാറും കവളപ്പാറയും ഒരു വശത്ത് സങ്കടം പറയുമ്പോള്‍ നൗഷാദിനെ പോലുള്ള മഹാ മനസ്‌കരെ ലോകം അറിഞ്ഞതും സ്മരണീയമാണ്.
വര്‍ഷാവസാനം രാജ്യ കണ്ടത് പ്രതിഷേധ പ്രകടനങ്ങളുടെ ജ്വാലകളെയാണ്. മതേതരത്വവും ജനാധിപത്യവും  രാജ്യത്തിന്റെ ജീവനാഡിയാണെന്ന്് പ്രഖ്യാപിക്കാന്‍ ഐക്യപ്രകടനങ്ങള്‍ സാധ്യമായിട്ടുണ്ട്. മതങ്ങള്‍ പറയുന്ന സമാധാനാന്തരീക്ഷം രാജ്യം ഏറ്റെടുത്തത് ഏകസ്വരത്തിലൂടെയായിരുന്നു. 'നിങ്ങള്‍ പരസ്പരം സൂക്ഷമതയിലും നന്മയിലും സഹായിക്കുക' എന്ന പരിശുദ്ധ ഖുര്‍ആന്റെ വചനം നെഞ്ചിലേറ്റിയ  മുസല്‍മാന് ഒരിക്കലും തിന്മയുടേയോ അക്രമത്തിന്റെയോ വാഹകരാവാന്‍ സാധിക്കില്ല. 'ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനമുണ്ടെന്ന്' പഠിപ്പിച്ച ക്രൈസ്തവന് പ്രകോപനത്തിന്റെ ആഴത്തെ ഇഷ്ടപ്പെടാന്‍ സാധിക്കില്ല. ' മാ വിദ്ധുഷാവഹൈ' എന്ന തത്വം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഹൈന്ദവന് വിദ്ധ്വേഷമെന്തെന്ന് ചിന്തിക്കാന്‍ പോലും തുനിയില്ല. സര്‍വ്വ മതങ്ങളും പ്രചരിപ്പിക്കുന്നത്. സമാധാനമാണ്, പാരസ്പര്യബോധമാണ്. 2019 പകര്‍ന്ന് നല്‍കുന്ന ഏറ്റവും വലിയ സന്ദേഷം ഒരുമയാണ്. ഐക്യബോധമാണ്. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഐക്യത്തിന് സാധ്യക്കുമെന്ന് പൗരത്വ ഭേതകതി നിയമത്തിനെതിരെയും ഭാരതീയ പൗരത്വ പട്ടികക്കെതിരെയും നടക്കുന്ന  പ്രതിഷേധങ്ങള്‍ പ്രകമാക്കുന്നു. ഭരണഘടന വിരുദ്ധതക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഒരുമിക്കുന്ന കാഴ്ചയോടെയാണ് 2019 സമാപ്പിക്കുന്നത്.
ഒരു പുതുവത്സരം കൂടി സമാഗതമായിരിക്കുന്നു. നഷ്ടപ്പെട്ടു പോയതിനെ തിരിച്ചുപിടിക്കാനുള്ള സമരമാണ് ഇനി നടക്കേണ്ടത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഹൃദയാന്തരങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാകണം. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യബോധത്തിന്റെയും പുതിയ തിരിനാളങ്ങള്‍ പൂര്‍വ്വോപരി ശോഭയോടെ പ്രോജ്ജ്വലിക്കണം. നാടിന്റെ നന്മക്കായി ഒരുമിച്ച ദീരധേശാഭിമാനികളുടെ വഴിത്താരയില്‍ തെല്ലുവിത്യാസം കൂടാതെ അനുഗമിക്കണം. പാരമ്പര്യ മാതൃകകളെ പളുങ്കുപോലെ സംരക്ഷിക്കണം. മാനുഷീക മൂല്യങ്ങളെ  വിലമതിക്കണം. രാജ്യത്തിന്റെ അന്തസത്തയെയും പരിപാവനത്തെയും അംഗീകരിക്കുകയും പരിഗണിക്കുകയും വേണം.
പുതുവര്‍ഷം പുതു മോഡികളോടെ പുതിയ സംരഭങ്ങളുടെ തുടക്കമാവണം. നാടിനുപകരിക്കുന്ന കര്‍മ്മങ്ങള്‍ കൊണ്ട് ഹര്‍ഷ പൂരിതമാക്കണം. വ്യഥകളൊഴിവാക്കി വര്‍ണ്ണാഭമായ ജീവിതം കൊണ്ട് നന്മയുള്ള നാളെയെ സൃഷ്ടിക്കാന്‍ സാധിക്കണം. 

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget