Articles by "ആതമീയം"

 പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച മുഹമ്മദീയ മൗലിദ് (പ്രവാചക പ്രകീർത്തന കാവ്യം ) ആണ് മൻഖൂസ് മൗലിദ്۔പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോൾ ശൈഖ് മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാൻ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. എന്നാൽ  ഇതിലെ ഓരോ വരികളും  ശിർക്കുകൾ കൊണ്ട് പൊതിഞ്ഞതാണെന്ന് പൊതുസമൂഹത്തിനു മുന്നിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് വിമർഷകർ. വാസ്തവത്തിൽ  ശിർക്ക് എന്താണെന്ന്  ഈ കൂട്ടർക്ക് മനസ്സിലായിട്ടില്ല. ഇവർ ഉന്നയിക്കുന്ന വരികൾ ശിർക്കാണെന്ന്    പറയുന്നതിനെ നമുക്ക് ചർച്ച ചെയ്യാം അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

1- ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ

‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ...  , ആ വിശകത്തിൽ അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്

ഈ വരിയിൽ  വിമർഷകർ ഉന്നയിക്കുന്നത് ഇത് ദോഷങ്ങൾ പൊറുക്കാൻ നബിയോട് ആവശ്യപ്പെടുന്നു  അപ്പോൾ  അല്ലാഹുവിനോട് തുല്യമാക്കി റസൂലിനെ എന്നുള്ളതാണ്. അതിനാൽ  മങ്കൂസ് മൗലൂദ് ശിർക്കാണെന്ന് വാദിക്കുന്നു. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ഈവരിയിൽ  എവിടെയാണ്  പാപമോചനം തേടുന്നത്..?  അല്ലെങ്കിൽ ഇസ്തിഗ്ഫാർ ചെയ്യുന്നത്...?  ഇത്തരത്തിൽ പറ്റുമോ, ഇല്ലയോ എന്ന ചർച്ച നമ്മൾക്ക് വിശദീകരിക്കാം. ഇൻഷാ അള്ളാഹ്. അതിനുമുമ്പ് ഈ വരിയുടെ പൊരുൾ നമുക്കാദ്യം മനസ്സിലാക്കാം.

മുകളിൽ പറഞ്ഞ വരികളിൽ,  പാപമോചനത്തിന് ഉപയോഗിച്ചിട്ടില്ല അവിടെ ഉന്നയിച്ചത് أشكو എന്നതാണ് .എന്നാൽ  ഈ വാക്കും പാപമോചനത്തിൻ്റെ വാക്കും(أستغفر) ഒന്നാണോ...? അത് ആദ്യം നിങ്ങൾ മനസ്സിലാക്കുക. പിന്നെ أشكو ഈ വാക്ക് ഉപയോഗിക്കാൻ പറ്റുമോ..? അടുത്ത ചോദ്യം  എന്നാൽ  ഇതിന് മറുപടിയായി തന്നെ നമുക്ക് സ്വഹാബത്ത് കാണിച്ചു തന്നിട്ടുണ്ട്. ആ തെളിവുകളിലേക്ക് നമുക്ക് കടക്കാം.  മഹാനായ ഇമാം ത്വബ്റാനി അവിടത്തെ ഗ്രന്ഥത്തിൽ പറയുന്നു

عن عثمان بن بشر.قال سمعت عثمان بن أبي العاص.يقول شكوت إلى رسول الله صلى الله عليه وسلم نسيان القرآن.فضرب صدري بيده فقال يا شيطان اخرج من صدر عثمان قال عثمان فما نسيت منه شيئا بعد أحببت (المعجم الكبير. ٨٢٦٨)

ഇവിടെ മഹാനായ സ്വഹാബി ശിർക്ക് ചെയ്തോ..?

عن جرير بن عبد الله البجلي .قال ما حجبني رسول الله صلى الله عليه وسلم منذ أسلمت.ولارآني إلا تبسم في وجهي.ولقد شكوت إليه أني لاأثبت على الخيل .فضرب بيده في صدري وقال اللهم ثبته واجعله هاديا مهديا(ابن ماجة ١٥٩)

ഇവിടെയും  സ്വഹാബി  റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആയോ..?

عن ابي هريرة قال شكوت إلى  رسول الله صلى الله عليه وسلم سوء الحفظ قال افتح كساءك قال ففتحه قال ضمه قال نسيت بعد شيئا. (صحيح البخاري ١١٩)

ഇവിടെയും സ്വഹാബി റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആകുമോ..?

ഈ സന്ദർഭങ്ങളിലെല്ലാം നബി തങ്ങൾ  നിരോധിച്ചിട്ടില്ല. മറിച്ച് അതിനുള്ള പരിഹാരം പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. ഇതിൽ നിന്നും മനസ്സിലായി  ഇത്തരത്തിലുള്ള പ്രവർത്തനം  അനുവദനീയമാണെന്ന്. ഒരാൾക്ക്  വല്ല ബുദ്ധിമുട്ടും സംഭവിച്ചാൽ  അവൻ നാട്ടിലെ കാര്യപ്പെട്ട വ്യക്തിയോട് വേവലാതി പറയുന്നതുപോലെ നമ്മുടെ  നേതാവാണ് നബി തങ്ങൾ അപ്പോൾ നമ്മൾ നബിയോടാണ് പറയേണ്ടത് നബിതങ്ങൾ നമ്മുടെ നേതാവാണെന്ന് ഹദീസിൽ നിന്ന് തന്നെ നമ്മൾക്ക് വ്യക്തമാക്കാം

حدثني  أبو هريرة قال قال رسول الله صلى الله عليه أنا سيد  ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع (صحيح المسلم ٦٠٧٩)

മുകളിൽ പറഞ്ഞ ഹദീസിൽ يوم القيامة ഈ പ്രയോഗം കൊണ്ട് ദുന്യാവിൽ നേതാവല്ല  എന്ന് കിട്ടുകയില്ല കാരണം ഇമാം നവവി തങ്ങൾ  വിശദീകരിച്ചിട്ടുണ്ട് ഇവിടെ ഉദ്ദേശം  ദുന്യാവും ആഖിറവും ആണന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുകളിൽ പറഞ്ഞ ഹദീസുകളിൽ നിന്നും മനസ്സിലായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രശ്നമില്ല എന്ന്  അല്ലാഹു റസൂലും ഒരുപോലെയാണ് എന്നും പറയാൻ പറ്റുകയില്ല എന്ന്. അതുകൊണ്ടാണ് ഈ വാക്കുകൾ സ്വഹാബത്ത് ഉപയോഗിച്ചത്. അതുതന്നെയല്ലേ നമ്മളും മൗലിദിൽ ഉന്നയിച്ചത്. അതുപോലെതന്നെ    "റ ഊഫ്" "റഹീം" എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. എന്നാൽ ഖുർആനിൽ ഈ പ്രയോഗം  നബി തങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് റസൂലും അല്ലാഹു ഒരുപോലെയാണെന്ന് പറയാൻ പറ്റുമോ...?

(لَقَدۡ جَاۤءَكُمۡ رَسُولࣱ مِّنۡ أَنفُسِكُمۡ عَزِیزٌ عَلَیۡهِ مَا عَنِتُّمۡ حَرِیصٌ عَلَیۡكُم بِٱلۡمُؤۡمِنِینَ رَءُوفࣱ رَّحِیمࣱ)(سورة التوبة ١٢٨)

എന്നാൽ സ്വഹാബത്തിൻ്റെ കാലത്ത്  شكوت എന്നതിനേക്കാൾ ഗൗരവമുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.

അവതാ "أتوب"أعوذ" ഇവകളെല്ലാം റസൂലിലേക്കും ചേർത്തുകൊണ്ട്  സ്വഹാബത്ത് പറഞ്ഞതായി ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം

عن أبي مسعود أنه كان يضرب علامه فجعل يقول أغوذ باالله قال فجعل يضربه فقال أغوذ بارسو الله فتركه فقال رسول الله صلى الله عليه وسلم والله الله أقدر عليك منك عليه (صحيح المسلم ٤٣٩٩)


حدثنا عبد الله بن مسلمة عن مالك عن نافع عن القاسم بن محمد عن عائشة رضي الله عنها زوج النبي صلى الله عليه وسلم أنها أخبرته أنها اشترت نمرقة فيها تصاوير فلما رآها رسول الله صلى الله عليه وسلم قام على الباب فلم يدخل فعرفت في وجهه الكراهية قالت يا رسول الله أتوب إلى الله وإلى رسوله ماذا أذنبت قال ما بال هذه النمرقة فقالت اشتريتها لتقعد عليها وتوسدها فقال رسول الله صلى الله عليه وسلم إن أصحاب هذه الصور يعذبون يوم القيامة ويقال لهم أحيوا ما خلقتم وقال إن البيت الذي فيه الصور لا تدخله الملائكة(صحيح البخاري ٥٦١٦ )

ഈ പറയപ്പെട്ട രണ്ടു ഹദീസുകളിലും  ഉപയോഗിച്ച വാക്കുകൾ നോക്കുക  ഇക്കാരണത്താൽ  സ്വഹാബികൾ മുശ്രിക്ക് ആണെന്ന് പറയാൻ പറ്റുമോ..?

ധാരാളം തെളിവുകൾ നമ്മൾ കൊണ്ടുവന്നു  മുകളിൽനിന്ന് മനസ്സിലാകുന്നത്  എല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നാണെങ്കിലും  റസൂലിനോട് തേടി ചോദിക്കൽ പ്രശ്നമില്ല എന്നുള്ളതാണ്. അതുപോലെ തന്നെയാണ് മൗലിദിൽ നമ്മൾ കൊണ്ടുവന്ന വരിയും ഒരു പ്രശ്നവും ഇല്ലാത്തതാണ് . കാരണം  ഇതെല്ലാം സ്വഹാബികളുടെ മാതൃകയാണ്. സുന്നികളെ മുശ്രികാക്കുന്നവർ സ്വഹാബത്തിനെയും മുശ്രികാക്കേണ്ടി വരും അള്ളാഹു കാത്തുരക്ഷിക്കട്ടെ.

ഇത്തരത്തിലുള്ള തെളിവുകൾ  ഇനിയും ധാരാളം  പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്

ഇനി  നബിയോട് പൊറുക്കലിനെ ചോദിക്കാൻ പറ്റുമോ? മഹാന്മാർ എന്തു പറഞ്ഞു എന്ന് നോക്കാം

ولو انهم اذظلموا أنفسهم جاءوك فاستعفروا الله واستغفرلهم الرسول لوجدوا الله توابارحيما

ഇതിൻ്റെ  തഫ്സീർ പരിശോധിക്കാം 

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فاستعفروا الله عنده ويسألوه أن يستعفر لهم فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفرلهم (ابن كثير.الرازي)

ഖുർആനിലും പറയുന്നത്  നബി തങ്ങളിലേക്ക് പാപമോചനത്തിനു അർപ്പിക്കാനാണ്  അതിന്റെ തഫ്സീറുകളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്  ഇത്തരത്തിലുള്ള വിഷയങ്ങൾ  മുൻനിർത്തി  മുസ്ലിമിനെ മുശ്രിക്ക് ആകുന്നവർ ഖുർആനിനെ മുക്തകണ്ഠം വിമർശിക്കാനാണ് അല്ലാഹു കാത്തു രക്ഷിക്കട്ടെ....

ഇതിൽ എല്ലാം പറയുന്നത്  അല്ലാഹുവിന്റെ റസൂലിലേക്ക്  ഖേദിച്ചുമടങ്ങുക  അള്ളാഹു നിങ്ങൾക്ക് പൊറുറത്തു തരുന്നതാണ്. ഇതിൽ നിന്നും മനസ്സിലായി അല്ലാഹുവിന്റെ റസൂലിലേക്കും ഖേദിച്ചു മടങ്ങാം

ധാരാളം തെളിവുകൾ  നമ്മൾ പരാമർശിച്ചു സത്യം മനസ്സിലാക്കി ഖേദിച്ചുമടങ്ങുക. മൗലിദ് ഓതണം എന്ന് നിർബന്ധമില്ല  പക്ഷേ ചെല്ലുന്നവരെ മുശ്രിക് ആക്കാൻ  പാടില്ല,  അങ്ങനെ മുശ്രിക്ക് ആക്കിയാൽ സ്വഹാബത്തിലേക്ക്  ശിർക്കിനെ ചേർക്കേണ്ടിവരും അല്ലാഹു കാത്തു രക്ഷിക്കട്ടെ

ഇതിൽ പരാമർശിച്ച തെളിവുകൾ കിതാബുകളുടെ പേജ് നമ്പറിൽ വ്യത്യാസം സംഭവിക്കാം ബാബുകൾ അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

"തുടരും ഇൻഷാ അള്ളാ"














|✍️മുഹമ്മദ്‌ ബഷീർ താഴെക്കോട്|


പ്രവാചക പ്രകീർത്തനങ്ങളുടെ കാവ്യശകലങ്ങൾ സംക്ഷിപ്തമായ രീതിയിൽ കോർത്തിണക്കിയതാണ് മൻഖൂസ് മൗലിദ്.സൈനുന്ദീൻ മഖ്ദൂം ഒന്നാമന്റെ തിരു കൈകളാൽ രൂപാന്തരപെട്ടതാണ് ഈ കാവ്യ രചന.
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ കേരളീയ മലബാറിൽ താണ്ഡവമാടിയ പ്ലേഗ്,  വസൂരി പോലുള്ള മാരകമായ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാനായി  മലബാറിന്റെ രക്ഷാ കേന്ദ്രവും ആത്മീയ നേതൃനിരയുടെ പുണ്യഭൂമിയുമായ പൊന്നാനിയിലെ വലിയ മഖ്ദൂമിന്റെ അടുക്കൽ വന്ന് ജനങ്ങൾ സങ്കടം പറഞപ്പോൾ അവിടുന്ന് പ്രശ്ന പരിഹാരമായി പറഞ് കൊടുത്ത ഒരു പരിഹാരമാർഗ്ഗം കൂടിയായിരുന്നു.
ഇദ്ദേഹം ആത്മീയ ധാരയിൽ ഖാദിരി ത്വരീഖത്തിന്റെ ശൈഖുമാണ്.
കേരളത്തിൽ വളരെ ഏറെ പ്രചാരമുള്ള ഈ കാവ്യരചന ആഗോളതലത്തിലും ശ്രദ്ധിക്കപ്പെടുന്ന
ഒരു പ്രവാചക പ്രകീർത്തനം കൂടിയാണ്.
വിഘടിതവാദികൾ വളരെ ആക്ഷേപിക്കുന്ന ഒരു മൗലിദ് കൂടിയാണ് മൻഖൂസ് മൗലിദ്
ഇശ്ഖിന്റെ കുത്തൊഴുക്കിൽ മുത്ത് റസൂലിനോട് പാപമോചനത്തിനായി ആവശ്യപ്പെടുന്ന ഈരടികൾ ഈ കാവ്യരചനയിൽ കാണുന്നു എന്നത് തന്നെയാണ് ഇതിന് കാരണം.
ഈ കാവ്യരചനയുടെ അവസാനമുള്ള ദുആയിൽ പതിനഞ്ച്, പതിനാറ് നൂറ്റാണ്ട് കാലഘട്ടത്തിൽ കേരളത്തെ പിടിച്ചുലച്ചിട്ടുള്ള സാക്രമിക രോഗങ്ങളിൽ നിന്നും കാവലിനെ തേടുന്നവരികൾകാണാം.
കേരളീയ പണ്ഡിതൻ മഖ്ദൂം (റ )ന്റെ  രചനയിലായത് കൊണ്ടാവാം മലബാറിൽ ഇത് ഇത്ര ഏറെ പ്രസിദ്ധിയാർജ്ജിക്കാൻ കാരണം.


മഹത്തുക്കളും,മൻഖൂസും


പ്രവാചക പുംഗവരുടെ കവികളായി അവിടുത്തെ അനുചരരിൽ നിന്ന് മുന്നൂറിൽ പരം ആളുകളെ പ്രതിപാതിക്കുന്നുണ്ട്. ഹസ്സാനുബ്നു സാബിതും, കഅബ് ബ്നു സുഹൈറുമെല്ലാം ഇവരിൽ പ്രധാനികളെന്ന് മാത്രം.
മൻഖൂസ് മൗലിദിന്റെ രചനക്ക് ശേഷം ഇത് വരെയുള്ള പണ്ഡിത മഹത്തുക്കളെല്ലാം അതിനെ വളരെയധികം
ആദരിക്കുകയും, അംഗീകാരം നൽകുകയും പല പ്രയാസ, പ്രതിസന്ധി ഘട്ടങ്ങളിലും ഇത് ചെല്ലാൻ നിദ്ദേശിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.ഇവരിൽ പ്രധാനികളാണ് ഇൽമിലും, ഹിക്മതിലും പ്രോഞ്ജലിച്ച് നിന്ന പൊന്നാനി മഖ്ദൂമുമാർ, പിന്നീട് മമ്പുറം സയ്യിദ് അലവി മൗലദ്ധവീലയിലുടെയും ,അവിടുത്തെ മുരീദായ
വെളിയംകോട് ഉമർ ഖാസിയിലൂടെയുമെല്ലാം
ഇതിന് പ്രോത്സാഹനം നൽകപ്പെട്ടു.

ഒരു പ്രദേശത്ത് പകർച്ചവ്യാദി പിടിപെടുകയും ആളുകൾ പ്രയാസപ്പെടുകയും ചെയ്തപ്പോൾ മമ്പുറം തങ്ങളോട് ആവലാതി ബോധിപ്പിക്കുകയും
ചെയ്തപ്പോൾ അവർക്ക് ഒരു കൊടി നൽകുകയും കൊടിയുമായി സ്വലാത്ത് ഉരുവിട്ട് ഗ്രാമ ഗ്രാമാന്തരം സഞ്ചരിക്കാനും അവസാനം ഒരു കുന്നിന് മുകളിൽ കയറി മൻഖൂസ് മൗലിദ് പാരായണം ചെയ്ത് പിരിയാനുമായിരുന്നു കൽപ്പിച്ചത്. താനൂര് പ്രദേശത്ത് വർഷത്തിലൊരു പ്രാവശ്യം, ഇന്നും നടന്ന് വരുന്ന മൻഖൂസ് മൗലിദ് സ്ഥാപിച്ചതിൽ വെളിയംകോട് ഉമർഖാസി(റ)ന്റെ നിർദേശപ്രകാരമാണെന്ന് പറയപ്പെടുന്നുണ്ട്.അത് പോലെ തന്നെ അല്ലാഹുവിന്റെ ആരിഫീങ്ങളിൽ പ്രധാനിയായ ബഹുമാനപ്പെട്ട  അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയുടെ ചരിത്രങ്ങളിലും അദ്ദേഹം പല പ്രദേശങ്ങളിലും ഇതിന് നേതൃത്വം നൽകിയതായി കാണാൻ കഴിയും. ബഹുമാനപ്പെട്ട സമസ്തക്ക് ഒരു പാട് കാലം നേതൃത്വം നൽകിയ ഖുത്ബി മുഹമ്മദ് മുസ്ലിയാർ പാനൂരിൽ നാൽപ്പത് വർഷം മൻഖൂസ് മൗലിദ് ദർസ് നടത്തിയതായി കാണാം.
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഖസീദത്തുൽ  ബുർദയടക്കമുള്ള അറിയപ്പെട്ട പ്രവാചക പ്രകീർത്തന കാവ്യങ്ങളിലധികവും രചിക്കപ്പെടാനുണ്ടായ പശ്ചാതലം പലവിധ മാറാവ്യാദി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.

മലബാറും മൻഖൂസും


ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പ്രവാചക കാവ്യമായ ബുർദതുശ്ശരീഫയെക്കാൾ ഏറെ കേരളത്തിൽ പ്രചുര പ്രചാരം നേടിയ പ്രവാചക കാവ്യമാണ് മൻഖൂസ് മൗലിദ്‌. കേരളീയ മലബാറിലെ പല വീടുകളിലെയും മുഖ്യമായ പല പരിപാടികളെല്ലാം നടക്കുന്നതും ഈ കാവ്യ വായനക്ക് ശേഷമായിരിക്കുമെന്നത് കേരള മലബാറിന്റെ ഒരു വ്യത്യസ്ത സവിശേഷതയാണ്.
പ്രവാകർ (സ)യുടെ അനുയായി വൃന്ദങ്ങളിൽ നിന്നും നേരിട്ട് ദീൻ പഠിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്.പ്രശസ്ത സ്വഹാബി മുഗീറത്ബ് ശുഅബ(റ)കേരളം സന്ദർശിച്ചത് ചരിത്രത്തിൽ കാണാം. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും അവരിൽ നിന്ന് പകർത്തിയവരാണ് കേരള ജനത.
പിന്നീട് കേരളീയ മുസ്‌ലിംകൾക്ക് നേതൃത്വം നൽകിയത് പൊന്നാനി മഖ്ദൂമുമാരും, യമനീ സാദാത്തുക്കളുമാണ്.

 കോവിഡ് സാഹചര്യത്തിൽ മാല മൗലിദുകളുടെ പ്രാധാന്യം 


 വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി എല്ലാം താളം തെറ്റിച്ചിരിക്കുന്നു. ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നു, ഇത്തരം ഒരു സാഹചര്യത്തിലും വിശ്വാസികളായ നമുക്ക് ആത്മീയമായ പരിഹാരമാർഗ്ഗങ്ങൾ തന്നെയാണ് ഏറ്റവും മുഖ്യം. മുൻഗാമികളായ നമ്മുടെ മഹത്തുക്കളും പണ്ഡിതന്മാരും, ഇത്തരം ആത്മീയ പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് കൃത്യമായി പഠിപ്പിച്ചു തരികയും അത് എങ്ങനെയാണ് നിർവ്വഹിക്കേണ്ടത് എന്ന് കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. ഇവിടെ മൻഖൂസ്  മൗലിദിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ ചരിത്രം നമ്മുടെ മുമ്പിൽ വളരെ വ്യക്തമാണ്. പ്രസ്തുത ആത്മീയ പരിഹാര മാർഗങ്ങളിൽ നാം ഒന്നുകൂടെ ശ്രദ്ധ പതിപ്പിക്കേണ്ടിരിക്കുന്നു 

മദീനയും പകർച്ച വ്യാധികളും


തിരുദൂതർ അന്ത്യവിശ്രമം കൊള്ളുന്നതും, അവിടത്തേക്ക് അഭയം നൽകുകയും ചെയ്ത പുണ്യ ഭൂമിയുമാണ് മദീന. അത് കൊണ്ട് തന്നെ തിരുനബി മദീനയെ വല്ലാതെ പ്രിയം വെക്കുകയും മദീനക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുകയും ചെയ്തതായി ഹദീസുകളിൽ കാണാം .
മദീനയുടെ എല്ലാ പ്രവേശന കവാടങ്ങളിലും മലക്കുകൾ പാറാവ് നിൽക്കുന്നു, മദീനയിൽ പ്ലേഗും,  ദജ്ജാലും പ്രവേശിക്കില്ല. (ഹദീസ്)
കോവിഡ് ബാധിച്ച് മദീനയിൽ മരണം സംഭവിച്ചതിനെത്തുടർന്ന് തിരുവചനത്തെയും മദീനയേയും ആക്ഷേപിക്കുന്ന നിരീശ്വര, വിഘടിതവാദികൾ യാഥാർത്ഥ്യം മനസ്സിലാക്കത്തതാണ് ഇതിന് കാരണം.തിരുവചനത്തിലൂടെ നബി(സ) പറഞ്ഞത് പ്ലേഗിനെ സംബന്ധിച്ച് മാത്രമാണ്. പ്ലേഗ്എന്നത് മഹാമാരികളിൽ വളരെ ഏറെ അപകടകാരികൂടിയാണ്‌.ഇത് ഒരു സ്ഥലത്ത് പടർന്ന് പിടിച്ചാൽ നൂറ്റാണ്ടുകൾ നിലനിൽക്കുകയുംചെയ്യും.






അമീൻ നിഷാൽ അരീക്കോട്

            കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പരിശുദ്ധ ഇസ്ലാമിന്റെ യഥാർത്ഥ ആശയാദർശങ്ങൾ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത്‌  കൊണ്ട് മുസ്ലിം ഉമ്മത്തിനെ മത സാമൂഹിക വൈജ്ഞാനിക രംഗങ്ങളിൽ പുരോഗതിയിലേക്കും ഉന്നമനത്തിലേക്കും  നയിക്കുക എന്ന മഹത് കർത്തവ്യമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. സമുദായത്തിന് നേരിന്റെ  ദിശ തെളിയിച്ചുകൊണ്ട് ഈ  സംഘശക്തിയുടെ പ്രയാണം ആദർശ വിശുദ്ധിയുടെ 9 പതിറ്റാണ്ടുകൾ പിന്നിട്ടു കൊണ്ട് ഒരു നൂറ്റാണ്ടിലേക്ക് കട ക്കുകയാണ്. 

 ആദർശ വിശുദ്ധിയുടെ 94 വർഷങ്ങൾ 


         1926 ലാണ്  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപീകൃതമാകുന്നത്. മലബാർ കലാപത്തെ തുടർന്ന് കേരള മുസ്ലിംകൾക്കിടയിൽ ഉടലെടുത്ത അരക്ഷിതാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് പ്രവാചകന്റെ കാലത്ത് തന്നെ പരിശുദ്ധ ഇസ്ലാമിന്റെ പ്രകാശമെത്തിയ കേരളത്തിൽ, കേരള മുസ്ലിംകൾ അക്കാലമത്രയും അനുവർത്തിച്ചുപോന്നിരുന്ന വിശ്വാസാനുഷ്ടാനങ്ങളെയും  ആചാരങ്ങളെയും തള്ളിപ്പറഞ്ഞു കൊണ്ടും കേരള മുസ്‌ലിംകളുടെ മേൽ ഒന്നടങ്കം ശിർക്കാരോപിച്ചു കൊണ്ടും പുത്തനാശയക്കാർ സമുദായത്തിൽ ചിത്രതക്ക് ഒരുമ്പിട്ടെറങ്ങി.

 മുസ്ലിംകളെ ആശയപരമായും രാഷ്ട്രീയപരമായും  ഭിന്നിപ്പിക്കുന്നതിനുവേണ്ടി ലോകാടിസ്ഥാനത്തിൽ തന്നെ ബ്രിട്ടീഷുകാരും സാമ്രാജ്യത്വ ശക്തികളും രൂപംകൊടുത്ത വഹാബിസം പോലെയുള്ള തീവ്ര സലഫി പ്രസ്ഥാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വർ തന്നെയായിരുന്നു കേരളത്തിലും അനൈക്യത്തിന്റെ വിത്തുപാകിയത്. ഈ ഒരു ദൗർഭാഗ്യകരമായ  സാഹചര്യത്തിൽ കാലഘട്ടത്തിന്റെ അനിവാര്യതയും ആവശ്യകതയും ആയിട്ടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന മഹിത പ്രസ്ഥാനം രൂപീകൃതമാവുന്നത്.അത്കൊണ്ട് തന്നെ പരിശുദ്ധ ഇസ്ലാമിന്റെ വിശ്വാസങ്ങളെയും  ആചാരങ്ങളെയും അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ യഥാർത്ഥ വിധികൾ അനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് സമസ്തയുടെ പ്രഥമവും മുഖ്യവുമായ ദൗത്യം. സമസ്തയെ മറ്റിതര  പ്രസ്ഥാനങ്ങളിൽ നിന്ന്  വ്യത്യാസമാക്കുന്നതും ഈ ആദർശ വിശുദ്ധിതന്നെ. മുഹമ്മദ് നബി (സ്വ)യും  സ്വഹാബത്തും താബിഉകളും 

        സച്ചിരതരായ മുന്ഗാമികളും കാണിച്ചുതന്ന ഒരു വഴിയിലൂടെ അതിന്റെ തുടർച്ച എന്ന നിലക്കാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിലകൊള്ളുന്നത്. അതിനാൽ തന്നെ ഇതര പ്രസ്ഥാനങ്ങളെ പോലെ ആശയങ്ങളും നിലപാടുകളും മാറ്റിപറയേണ്ട ദുരവസ്ഥയോ അല്പംപോലും അപചയമോ  സമസ്ത നാളിതുവരെ നേരിട്ടില്ല. 

     രൂപീകരണ കാലം തൊട്ടു തന്നെ  സമസ്ത അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനെതിരെയുള്ള കടന്നുകയറ്റത്തിനും  പ്രചാരണങ്ങൾക്കുമെതിരെ സമസ്ത ശക്തമായ പ്രതിരോധ കോട്ട കെട്ടുകയും അത്തരം അബദ്ധങ്ങളെകുറിച്ചും തെറ്റിദ്ധാരണങ്ങളെ കുറിച്ചും ജനങ്ങളെ ഉൽബുദ്ധരാക്കുകയും ചെയ്തു.ആദ്യ കാലങ്ങളിൽ സമസ്ത തുടർച്ചയായി നടത്തിയ ബഹുജന വാർഷിക സമ്മേളനങ്ങൾ പ്രധാനമായും ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു.വഹാബികളുടെ വികലമായ ആശയങ്ങളുടെ പാപ്പരത്വവും  പൊള്ളത്തരങ്ങളും തുറന്നുകാണിച്ച ഇത്തരം സമ്മേളനങ്ങൾ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ സത്യ പന്ഥാവിൽ ജനങ്ങളെ അടിയുറപ്പിച്ചു നിർത്തി. മുജാഹിദ്, ജമാഅത്ത്, തബ്ലീഗ് പോലെയുള്ള പുത്തൻ പ്രസ്ഥാനങ്ങൾക്കെതിരെയും കള്ള ത്വരീഖത്ത് കൾക്കെതിരെയും സമസ്ത ശക്തമായ നിലപാട് സ്വീകരിച്ചു.ഖാദിയാനികൾ ഇസ്ലാമിന് പുറത്താണെന്ന് പറയാൻ ലോകത്ത് ആദ്യമായി ആർജ്ജവം കാണിച്ചത് സമസ്ത യായിരുന്നയായിരുന്നു.

    തുടർന്ന് ബിദഇകൾക്കെതിരെ  പലതവണ ജനമധ്യയുള്ള  പരസ്യ സംവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളും സമസ്തയുടെ ഉലമാക്കൾ നടത്തിയിട്ടുണ്ട്. 1933 നാദാപുരത്ത് നടന്ന ലിഖിതമായ വാദപ്രതിവാദം ആണ് കേരളത്തിൽ നടന്ന ആദ്യത്തേത്. തുടർന്ന് പൂനൂർ, താനാളൂർ, നന്തി,എടത്തറ,  കുറ്റിച്ചിറ, വാഴക്കാട് കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ വാദപ്രതിവാദങ്ങൾ നടന്നു. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ മുതൽ പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരും വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാരും ശംസുൽ ഉലമയും ഇ കെ ഹസ്സൻ മുസ്‌ലിയാരും ഒക്കെ നടത്തിയ ആദർശ പടയോട്ടം വഹാബികളെ കേരളത്തിൽ  നിന്ന് തുരത്തുകയും  കേരളത്തെ  അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിന് വളക്കൂറുള്ള മണ്ണക്കി മാറ്റുകയും ചെയ്തു.ഒരു നൂറ്റാണ്ട് കാലം കിണഞ്ഞു പരിശ്രമിച്ചിട്ടും ബിദഈ പ്രസ്ഥാനങ്ങൾ  കേരളത്തിൽ ഇപ്പോഴും  നാമമാത്രമായി മാത്രം അവശേഷിക്കാൻ കാരണം സമസ്തയുടെ ഇത്തരം ശക്തമായ ആദർശ നിലപാടുകളും പോരാട്ടങ്ങളും ആണ്. Skssf ന്റെ ഇസതിഖാ  മയിലൂടെ ഇന്നും സമസ്ത ആ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്നു.മംഗലാപുരം സംവാദവും ഈയിടെ  നടന്ന ആലപ്പുഴ, കോഴിക്കോട് സംവാദങ്ങളും ആദർശ സംരക്ഷണങ്ങളിൽ നിന്ന് സമസ്ത  ഒരിഞ്ച് പോലും പിന്നോട്ടില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നവയായിരുന്നു. 

 സാംസ്‌കാരിക വിദ്യാഭ്യാസ നവോത്ഥാനം


    ആദർശ പ്രചരണത്തിന് പുറമെ  സമുദായത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്ക് വേണ്ടിയും സമസ്ത അക്ഷീണം പ്രയത്നിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേരള മുസ്‌ലിംകൾക്ക്  മതപരമായും  സാമ്പത്തികപരമായും  രാഷ്ട്രീയപരവുമായിട്ടുള്ള  ഉയർന്ന നിലവാരവും വളർച്ചയും സമസ്ത കേരളത്തിൽ സാധ്യമാക്കിയ തുല്യതയില്ലാത്ത  നവോത്ഥാന സാംസ്കാരിക പ്രവർത്തനങ്ങൾ മൂലമാണ്. എന്നാൽ സമുദായത്തിൽ നവോത്ഥാനവും പുരോഗതിയും കൊണ്ടുവന്നത് തങ്ങളാണെന്ന് പുത്തനാശയക്കാർ അവകാശപ്പെടുന്ന ഒരു പ്രവണത കാലങ്ങളായു ണ്ട്. അവരുടെ ആ കുപ്രചരണം കേരള സർക്കാരിന്റെ സ്കൂൾ പാഠപുസ്തകങ്ങളിൽ വരെ കടന്നുകൂടിയിരിക്കുന്ന ഈ സാഹചര്യത്തിൽ സമസ്തയുടെ നവോത്ഥാനം ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

     ഒരു  സമുദായത്തിന്റെ  സാംസ്കാരിക വളർച്ചയിൽ ആ സമുദായം വെച്ചുപുലർത്തുന്ന മതബോധത്തിന് പ്രധാന പങ്കുണ്ട്.ഇത് മനസ്സിലാക്കി തന്നെ സമസ്ത മത വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകി. 1951 സെപ്തംബർ 17 ന് തുടക്കം കുറിച്ച ലോകത്ത് തന്നെ തുല്യതയില്ലാത്ത സമസ്തയുടെ മദ്രസ സംവിധാനം കേരളത്തിൽ ഒരു മത വിദ്യാഭ്യാസ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. 65 വർഷങ്ങൾക്കിപ്പുറം പതിനായിരത്തിലേറെ മദ്രസകളിൽ ആയി 12 ലക്ഷത്തോളം വിദ്യാർത്ഥികൾ ആണ് ഇന്ന് മദ്രസകളിലൂടെ മതവിദ്യ നുകരുന്നത്. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, ബംഗാൾ പോലെയുള്ള ഇതരസംസ്ഥാനങ്ങളിലും  ഗൾഫ് രാജ്യങ്ങളിലും മലേഷ്യപോലുള്ള മറ്റു  മുസ്‌ലിം രാജ്യങ്ങളിലും ഇന്ന് സമസ്തക്ക്  മദ്രസകൾ ഉണ്ട്.

          അതുപോലെതന്നെ മതത്തെ ആഴത്തിൽ മനസ്സിലാക്കിയ മതപണ്ഡിതർ ഉയർന്നു വരുവാൻ വേണ്ടി സമസ്തക്ക് കീഴിലുള്ള മഹല്ലുകളിൽ മുസ്ലിംപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായ പള്ളിദർസുകൾ പ്രൗഢിയോടെയും  പരിശുദ്ധിയോടെയും കൂടി  നിലനിൽക്കുന്നു.കേരളമുസ്ലിം ഉമ്മത്തിന്റെ സംസ്കാര രൂപീകരണത്തിലും  ആത്‌മീയമുന്നേറ്റങ്ങളിലും  പ്രധാന ഘടകമായത് ഇത്തരം പള്ളിദര്സുകളും അവിടങ്ങളിൽ നിന്ന്  പഠിച്ചിറങ്ങിയ മഹാന്മാരുമാണ്. അതേസമയം തന്നെ ഇസ്ലാമിക പ്രബോധന  പ്രവർത്തനങ്ങൾ കാലോചിതമായി നടത്താൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കാനും ഇസ്ലാമിക വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലേക്ക് ഉയർതാനും മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തെയും സമസ്ത പരിപോഷിപ്പിക്കുന്നു. ഇത്തരംസ്ഥാപനങ്ങളിലൂടെ മത വിദ്യാഭ്യാസത്തോടൊപ്പം തന്നെ ചരിത്രവും ശാസ്ത്രവും വിവിധ ഭാഷകളും  പഠിച്ച വിദ്യാർത്ഥികൾ കേരളത്തിനും സമസ്തക്കും അഭിമാനമായി ഇന്ന് ലോകോത്തര യൂണിവേഴ്സിറ്റികളിൽ ഉന്നത വിദ്യാഭ്യാസം നേടുകയും  ലോകത്തിന്റെ  വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക പ്രബോധകരായി വർത്തിക്കുകയും ചെയ്യുന്നു. 

      ഇത്തരം സ്ഥാപനങ്ങളിൽ ദാറുൽ ഹുദായിക്ക് കീഴിൽപ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കേരളത്തിനകത്തും പുറത്തുമായി 7000ത്തോളം വിദ്യാർത്ഥികളും വളാഞ്ചേരി മര്കസിന് കീഴിൽ 90ഓളം  വാഫി സ്ഥാപനങ്ങളിലായി എണ്ണായിരത്തോളം വിദ്യാർത്ഥികളും ജാമിയ നൂരിയക്ക് കീഴിലെ 60 ഓളം  ജൂനിയർ കോളേജുകളിലായി 4500 ഓളം വിദ്യാർത്ഥികളും പഠിക്കുന്നു.

   അത് പോലെ തന്നെ കുട്ടികളെ ശൈശവത്തിൽ തന്നെ മതകീയ ചുറ്റുപാടിൽ വളർത്തുന്നതിന് വേണ്ടി അൽബിർ പ്രീസ്കൂളിനും സമസ്ത ഇപ്പോൾ തുടക്കം കുറിച്ചിട്ടുണ്ട്.സമസ്തക്ക് ഒരു നേഴ്സറി പോലും നടത്താനറിയില്ല എന്ന് അധിക്ഷേപിച്ചവർക്ക് മുമ്പിൽ പട്ടിക്കാട് MEA എൻജിനീയറിങ് കോളേജ് വരെ  സ്ഥാപിച്ചുകൊണ്ട് സമസ്ത അതിന്റെ വിദ്യാഭ്യാസ നവോത്ഥാനം തുടരുകയാണ്.

   സമസ്തയുടെ ഇത്തരം വിദ്യാഭ്യാസ നവോതാന ത്തിലൂടെയുണ്ടായ മതബോധ മാണ് കേരളമുസ്ലിംകളുടെ ഉന്നമനത്തിന് നിദാനം. ആ മതബോധമാണ് ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കാൻ കേരളമുസ്ലിംകളെ പ്രാപ്തമാക്കിയതും കേരളത്തിൽ മതസൗഹാർദ്ദമുണ്ടാക്കിയതും.തീവ്രവാദത്തോട് സമസ്ത ഒരിക്കലും രാജിയായില്ല.അത് കൊണ്ട് തന്നെ തീവ്രവാദത്തിന്റെ ഒരു കണികപോലും ഇന്നേവരെ സമസ്തക്ക് മേൽ ആരോപിക്കപ്പെട്ടില്ല. ബാബരി പ്രശ്നം കത്തിനിന്ന കാലത്ത് സമസ്ത സമൂഹത്തിൽ സമാധാനമുണ്ടാക്കാനും തീവ്ര ചിന്തയിൽ നിന്ന് മുസ്ലിം യുവതയെ സംരക്ഷിക്കാനും വേണ്ടി 'ശാന്തിയാത്ര' സംഘടിപ്പിച്ചു.അത്തരം സന്ദർഭങ്ങളിൽ സമസ്ത സ്വീകരിച്ച നിലപാടുകൾ പലപ്പോഴും  ഭരണകൂടത്തിന്റെയും നിയമപാലക്കാരുടെയും പ്രശംസക്ക് വരെ ഇടയാക്കിയിട്ടുണ്ട്.

     ശരീഅത് സംരക്ഷണത്തിനായും സമസ്ത ശക്തമായി നിലകൊണ്ടു.1985ലെ ഷാബാനു കേസ് മുതൽ വിവിധ ഘട്ടങ്ങളിൽ ശരീഅത്തിന്റെ കടക്കൽ കത്തി വെക്കാനുള്ള ചില ഗൂഡശക്തികളുടെ നീക്ക ങ്ങൾക്കെതിരെയെല്ലാം  സമസ്ത അവസരോചിതമായി തന്നെ പ്രതിരോധ മതിൽ തീർത്തു.ഇത്തരം ഘട്ടങ്ങളിൽ ഭിന്നതകൾ മാറ്റിവെച്ച് ഇതര മുസ്‌ലിം സംഘടനകളോടപ്പം സമസ്ത സമരരംഗത്തേക്ക് ഇറങ്ങിയപ്പോൾ സമുദായവും ഭരണകൂടവും ഒരേപോലെ സമസ്തയുടെ നിലപാടുകൾക്ക് കാതോർത്തു.യുക്തിവാദികളും മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്താഗതിക്കാരും 'ദീൻ ഇലാഹി'ക്കാരും ശരീഅത്തിനെതിരെ ഉറഞ്ഞുതുള്ളാൻ കണ്ണിൽ എണ്ണയൊഴിച് കാത്തിരിക്കുന്ന ഇക്കാലത്തും സമസ്ത തന്നെയാണ് സമുദായത്തിന് പ്രതീക്ഷയും കാവലും.

    ഈ  മതബോധം തന്നെയാണ് ഭൂരിപക്ഷ കേരള മുസ്‌ലിംകളെ ഒരേ സാമൂഹ്യരാഷ്ട്രീയ ചേരിയിൽ അണിനിരത്തിയതും. അതുവഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കേവലം ഒരു വോട്ട് ബാങ്ക് എന്നതിനപ്പുറം ഒരു രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി മാറാനും കേരള മുസ്‌ലിംകൾക്ക് സാധിച്ചു.

 സമകാലിക പ്രസക്തി 

        ഫാഷിസം അതിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രമായ രീതിയിൽ കളം  വാഴുന്ന സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ സമസ്തയുടെ പ്രാധാന്യം വർദ്ധിച്ചു വരികയാണ്. ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിലും എവിടെയൊക്കെ മുസ്ലിംകൾക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടോ അപ്പോഴെല്ലാം സമുദായത്തിലെ ഭിന്നതയാണ് അതിന് ഒരു പരിധിവരെ ഹേതുവായത്. ഇസ്ലാമിനെ തകർക്കാൻ വേണ്ടി ശത്രുക്കൾ ഉപയോഗിച്ചതും ഈ 'ഡിവൈഡ് ആൻഡ് റൂൾ'എന്ന നയമാണ്. അതിന്റെ പരിണിതഫലമാണ് വഹാബിസം തൊട്ട് ഐഎസ് വരെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും. എല്ലാ കാലത്തും ഇസ്ലാമിക പാരമ്പര്യത്തെയും മുൻഗാമികളായ മഹത്തുക്കളെയും തള്ളിപ്പറഞ്ഞും  ഇസ്ലാമിന്റെ മഹത്തായ ദര്ശനങ്ങൾക്കും പൊതുനേതൃത്വത്തിനും എതിരായിട്ടുമാണ് ഇത്തരം സംഘങ്ങൾ  ഉദയം ചെയ്തത്. ഇത് ലോക മുസ്‌ലിംകൾക്കിടയിൽ ഭിന്നിപ്പും അതുവഴി നഷ്ടവും മാത്രമാണ് സമ്മാനിച്ചത്. ഈ കൂട്ടർ തന്നെയാണ് മുസ്ലിം ലോകത്ത് എക്കാലത്തും നടന്നിട്ടുള്ള എല്ലാ കുഴപ്പങ്ങളുടെയും  ചിത്രതയുടെയും ഉത്തരവാദികളും. 
     അതേസമയം തന്നെ യഥാർത്ഥ ഇസ്ലാമിന്റെ  അഥവാ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ  ആശയാ ദർശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ആത്മീയമായ ഒരു പാരമ്പര്യത്തിന്റെയും  നേതൃത്വത്തിന്റേയും  തണലിൽ ജീവിക്കുന്ന ഒരു വിഭാഗത്തെയും അന്നും ഇന്നും കാണാനാവും. അവർ ഇസ്ലാമിനെ സങ്കുചിതമായി കണ്ടില്ല; മറിച്ച് ഇസ്ലാമിന്റെ മഹത്തായ മാനവിക ദർശനങ്ങളും ബഹുസ്വരതയും ലോകത്ത് പ്രചരിപ്പിച്ചു.അത് ലോകത്ത്  സമാധാനവും സാഹോദര്യവും നിലനിർത്തി. ഇസ്ലാം  ഇ കാലമത്രയും നേടിയ വലിയ നേട്ടങ്ങളുടെയും വിജയങ്ങളുടെയുമെല്ലാം  പിന്നിൽ ഈ 'സൂഫി' ഇസ്ലാമാണ്. 
 ആ ഒരു പാരമ്പര്യത്തിലൂടെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേരള മുസ്ലിം ഉമ്മത്തിനെ  നയിക്കുന്നതും. പൗരത്വ പ്രശ്നവും മറ്റുമായി രാജ്യത്ത് മുസ്‌ലിംകളുടെ നിലനിൽപ്പിന് തന്നെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചെയ്യേണ്ടതും ഈ ആത്മീയ ചേരിയിൽ അണിനിരന്ന്  കൊണ്ട് നമ്മുടെ പാരമ്പര്യവും ഐക്യവും കാത്തുസൂക്ഷിക്കുക എന്നുള്ളതാണ്. നാം ഒരിക്കലും വികാരത്തിന് അടിമപ്പെടരുത്. എടുത്തു ചാടുന്ന ഒരു സമീപനവും നമ്മിൽ നിന്ന് ഉണ്ടാവാൻ പാടില്ല. അങ്ങിനെയെങ്കിൽ ആധുനിക ഇറാഖിന്റേയും  സിറിയയുടെയും നിർഭാഗ്യകരമായ ചരിത്രം നമുക്കും ആവർത്തിക്കേണ്ടി വരും. മറിച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നമ്മുടെ മഹാന്മാരായ നേതാക്കളുടെ നിലപാടിനൊപ്പം അടിയുറച്ചു നിൽക്കുകയും അവർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ യഥാവിധി പാലിച്ചു കൊണ്ട് ആത്മീയമായ ഒരു ഊർജ്ജം കൈമുതലാക്കി സംയമനത്തോടുകൂടി നീങ്ങുകയുമാണ് വേണ്ടത്. അങ്ങിനെയെങ്കിൽ ചരിത്രത്തിലുടനീളം കാണാനാവുന്ന ശത്രുക്കൾക്കെതിരെയു ള്ള ഇസ്ലാമിന്റെ വിജയ് ചരിത്രം ആവർത്തിക്കാൻ നമുക്കുമാവും.




 | Usthad CK Abdurahman Faizy Aripra 

വിജ്ഞാനം അല്ലാഹുവില്‍ നിന്നുള്ള പ്രകാശമാണ്. ഇസ്‌ലാമിന്റെ ആത്മാവാണ് വിജ്ഞാനം. അറിവില്ലാത്തവന്റെ ജീവിതം അര്‍ത്ഥശൂന്യമാണ്. അറിവുള്ളവനും അറിവില്ലാത്തവനും സമന്മാരല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇല്‍മുള്ളവന്റെ പ്രതാപം പതിന്മടങ്ങായിട്ട് അവശേഷിക്കും. അജ്ഞതയുള്ളവന്‍ മരണശേഷം നാശത്തിലാണ്.
ഒരാള്‍ക്ക് ജ്ഞാനം നല്‍കപ്പെട്ടാല്‍ നിശ്ചയം അവന് ധാരാളം നന്മകള്‍ നല്‍കപ്പെടുന്നതാണ്. സത്യവാശ്വാസികള്‍ക്കും അറിവ് നല്‍കപ്പെട്ടവര്‍ക്കും ധാരാളം പദവികള്‍ അല്ലാഹു നല്‍കും. നന്മയുടെ വാഹകര്‍ക്കാണ് വിജ്ഞാനം നല്‍കപ്പെടുക .തിന്മയുമായി ജോലിയാകുന്നവര്‍ക്ക് വിജ്ഞാനമെന്ന പ്രകാശത്തെ പ്രശോഭിപ്പിക്കാന്‍ സാധിക്കില്ല. ഒരു വിദ്യാര്‍ത്ഥി മത വിജ്ഞാനം നുകരാന്‍ കടന്നുവരുമ്പോള്‍ അവനെ അല്ലാഹു നന്മയുടെ കണ്ണിയാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട് എന്നതാണ് അവന്‍ മനസ്സിലാക്കേണ്ടത്.
അല്ലാഹു വല്ലവനിലും നന്മ ഉദ്ദേശിച്ചാല്‍ അവനെ ദീനില്‍ വിജ്ഞാനം ഉള്ളവനാക്കും എന്ന ഹദീസ് ഇവനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അല്ലാഹുവിന്റെ പ്രത്യേകമായൊരു തിരഞ്ഞെടുപ്പില്‍ നമ്മള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഭംഗിയായി അവസാനിപ്പിക്കേണ്ട ഉത്തരാവാദിത്വം നമുക്ക് തന്നെയാണ്.
പവിത്രമായ ഇസ്‌ലാം മഹത്തായ കരങ്ങളിലൂടെയാണ് പ്രചാരണം കൊണ്ടത്. അല്ലാഹു ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരിലൂടെ ആ ദിവ്യ വെളിച്ചം ലോകത്താകമാനം പ്രചരിപ്പിച്ചു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)തങ്ങള്‍ ഇസ്‌ലാമിനെ പൂര്‍ത്തീകരിച്ചു.
ഉലമാക്കള്‍ അമ്പിയാക്കളുടെ അനന്തരവകാശികളാണ് എന്ന ഹദീസിലൂടെ ഉലമാക്കളാണ് പൂര്‍ത്തീകരണം കൊണ്ട ഇസ്‌ലാമിന്റെ തനിമയെ കാത്തുസൂക്ഷിക്കേണ്ട ദൗത്യം  ഏറ്റടുക്കേണ്ടവരെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ഒരു വിദ്യര്‍ത്ഥി മറ്റു സംരംഭങ്ങളില്‍ നിന്ന് അകന്ന് നിന്ന് മത വിജ്ഞാനം നുകരാന്‍ കടന്നു വരുമ്പോള്‍ പ്രവാചകന്മാരടക്കമുള്ള മഹത്തുക്കളുടെ കണ്ണിയിലേക്ക് ചേരാനുള്ള ആദ്യ പടിയിലേക്കാണ് അവന്‍ പ്രവേശിക്കുന്നത്. വലിയൊരു അമാനത്താണ് മത വിജ്ഞാനം നുകരാനെത്തുന്ന വിദ്യാര്‍ത്ഥി ഏറ്റെടുക്കുന്നത്.  പൂര്‍വ്വീകരായ പണ്ഡിതമഹത്തുക്കള്‍ ഇവിടെ നിര്‍വ്വഹിച്ച മഹത്തായ ദൗത്യത്തിന്റെ അനന്തരം ഏറ്റെടുക്കുകയാണ്.
വിദ്യാര്‍ത്ഥി എന്നതിനപ്പുറം സമൂഹം മുതഅല്ലിമിന് വലിയ മഹത്വം നല്‍കുന്നുണ്ട്. മഹത്തായ ഒരു ദൗത്യ നിര്‍വ്വഹണത്തിനാണ് അവന് പ്രവേശിച്ചിട്ടുള്ളതെന്ന ബോധ്യം മനസ്സിലാക്കി  തന്നെയാണ് സമുദായം മുതഅല്ലിമിന്റെ സര്‍വ്വ ചെലവുകളും വഹിച്ച് അവനെ ഒരു പണ്ഡിതനാക്കി വളര്‍ത്തിയെടുക്കുന്നത്. കേവലം ഒരു പഠനം എന്നതിനപ്പുറം ഒരു സമുദായത്തിന് നന്മയുടെ വഴി കാണിക്കേണ്ട ദൗത്യം നിര്‍വ്വഹണത്തിനുള്ള തയ്യാറെടുപ്പിന്റെ പ്രാരംഭ ഘട്ടമാണെന്ന് മനസ്സിലാക്കി ആഴത്തിലുള്ള അറിവ് സമ്പാതനത്തിനു  അഹോരാത്രം പരിശ്രമിക്കുക തന്നെ ചെയ്യണം. നമുക്ക് മുമ്പില്‍ പഠിക്കുക എന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. അതിനാവിശ്യമായ സര്‍വ്വതും സമുദായം ചെയ്തു തരുന്നുണ്ട്. പ്രവാചകന്മാരും അനുചരന്മാരും പൂര്‍വ്വ കാല പണ്ഡിത മഹത്തുക്കളും സഹിച്ച ത്യാഗങ്ങളൊന്നു കിത്താബുക്കള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സര്‍വ്വ ത്യാഗവും സഹിച്ച്് പഠനം നിര്‍വ്വഹിക്കണമെന്ന ബോധമെങ്കിലും മുതഅല്ലിമിനുണ്ടാവണം.
മുതഅല്ലിം നന്മയുടെ  പ്രതീകമാണ്. മാതാപിതാക്കള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഐശ്വര്യമാണ്.
ഒരു നാട്ടില്‍ മത വിജ്ഞാനം നുകരുന്ന ഒരു വിദ്യാര്‍ത്ഥി ഉണ്ടാവുകയെന്നത് ആ നാടിന്റെ വലിയൊരു സൗഭാഗ്യമാണ്. അത് പോലെതന്നെ ഒരു നാട്ടില്‍ മത വിജ്ഞാനം പകര്‍ന്നു കൊടുക്കുന്ന പള്ളി ദര്‍സകളും ഇതര മത കലാലയങ്ങളും ഉണ്ടാകുക എന്നത് ആ നാടിന് വലിയ കാവലും അനുഗ്രഹവുമാണ്.
വിജ്ഞാനം നുകരുന്ന വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായിട്ട് മലക്കുകള്‍ അവന് സംരക്ഷണം നല്‍കും. ആകാശ ഭൂമികള്‍ക്കിടയിലുള്ള സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കും. കാരുണ്യത്തിന്റെ മാലാഖമാര്‍ സദാ സമയവും മുതഅല്ലിമിന്റെ സമീപമുണ്ടെങ്കില്‍ മുതഅല്ലിമിന്റെ സാന്നിധ്യം അനുഗ്രഹം തന്നെയാണ്.
പ്രവാചകന്റെ കാലഘട്ടത്തില്‍ രണ്ട് സഹോദരങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ നബി തങ്ങളുടെ വിജ്ഞാന സദസ്സിലേക്കും മറ്റൊരാള്‍ ജോലിക്കും പോവും. ഒരിക്കല്‍ ജോലിക്ക് പോകുന്നയാള്‍ നബി തങ്ങളോട് തന്റെ സഹോദരനെ സംബന്ധിച്ച് ആവലാതി പറഞ്ഞു. നിനക്ക് ഉപജീവന മാര്‍ഗം നല്‍കപ്പെടുന്നത് ഇവനെ കൊണ്ടാണ് എന്നായിരുന്നു.
ഒരു വിദ്യാര്‍ത്ഥി വിജ്ഞാനത്തിന്റെ വഴി തിരഞ്ഞെടുത്താല്‍ അതില്‍ നിന്നും പിന്തിരിയാത്ത കാലത്തോളം അവന്‍ നന്മയുടെ വഴിയിലാണ്. അവന്റെ  ചലനാശ്ചലനങ്ങള്‍ക്കൊക്കെ മഹത്തായ പ്രതിഫലമുണ്ട്. വിജ്ഞാനം നുകരാന്‍ പുറപ്പെടുന്ന ഒരുത്തന്‍ അതില്‍ നിന്നും മടങ്ങുന്നത് വരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്ന ഹദീസ് മുതഅല്ലിമിന്റെ മഹത്വത്തെ നമുക്ക്് മനസ്സിലാക്കി തരുന്നുണ്ട്.
ഉണര്‍ന്നത് മുതല്‍ ഉറക്കം വരം മുതഅല്ലിമിന്റെ ഓരോ പ്രവര്‍ത്തനവും നന്മയുടെ വഴിയിലാണ്. എണീറ്റയുടെനെ തഹജ്ജുദ് നമസ്‌കാരത്തില്‍ തുടങ്ങി മുഴുവന്‍ ജമാഅത്തിലും പങ്കെടുത്ത് റവാത്തിബ് സുന്നത്ത് നമസ്‌കാരങ്ങളും വിത്‌റും ളുഅയും നിര്‍വ്വഹിച്ച് ഹദ്ദാദ് നിത്യമാക്കി നിശ്ചിത ദിവസത്തിനുള്ളില്‍ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത് പള്ളി ദര്‍സിലാണെങ്കില്‍ സര്‍വ്വ സമയത്തും ഇഅ്ത്ക്കാഫിന്റെ നിയ്യത്തുമായി ജീവിക്കുന്ന മുതഅല്ലിമിന്റെ ജീവിതം വര്‍ണനകള്‍ക്കപ്പുറമാണ്. ഒരു മുതഅല്ലിമിന്റെ വസ്ത്രധാരണ രീതി നബി തങ്ങളുടെ സുന്നത്തിന്റെ ഭാഗമാണ്.
ഇബ്‌നു അബ്ബാസ് (റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങളില്‍ നിന്നും  ഏറ്റവും നല്ല  വസ്ത്രം വെള്ള വസ്ത്രമാണ്.
ഇല്‍മു കൊണ്ട് ജോലിയാവല്‍ തന്നെ ഏറ്റവും ശ്രേഷ്ടമായ ആരാധനകളില്‍ പെട്ടതുമാണ്.
നിര്‍ബന്ധിത ആരാധന കര്‍മ്മങ്ങള്‍ക്ക് ശേഷം അറിവ് സമ്പാദിക്കുന്നതിനേക്കാള്‍ ഏറ്റവും ശ്രേഷ്ടമായത് മറ്റൊന്നില്ലായെന്ന് ഇമാം ശാഫിഈ (റ)പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യലോ എന്ന് ചോദിക്കപ്പെട്ടപ്പോഴും അതിനേക്കാള്‍ ശ്രേഷ്ടം വിജ്ഞാനം സമ്പാദിക്കല്‍ തന്നെയാണെന്നാണ് ഇമാം ശാഫിഈ (റ)മറുപടി പറഞ്ഞത്.
അല്ലാഹു നന്മ ഉദ്ദേശിച്ചവന് വിജ്ഞാനം തേടുന്നതിനേക്കാളും മനപ്പാഠമാക്കുന്നതിനേക്കാളും ശ്രേഷ്ടമായ പല ഇബാദത്തുകളും ജീവിത്തതില്‍ നിത്യമാക്കുന്ന യഥാര്‍ത്ഥ മുതഅല്ലിം അല്ലാഹുവിന്റെ വലിയ്യ് അല്ലെങ്കില്‍ പിന്നെ ആരാണ്. അല്ലാഹുവിന്റെ വലിയ്യ് എന്നൊക്കെ നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ പറയാന്‍ കാരണം ഇതു തന്നെയാണ്.
വിജ്ഞാനം തേടി പ്രവേശിച്ച വഴി സ്വര്‍ഗത്തലേക്കുള്ള എളുപ്പ വഴിയാണ്. ഒരു മനുഷ്യനെ സന്മാര്‍ഗത്തിലാക്കിയാല്‍ അതിന്റെ പ്രതിഫലം മഹത്തരമാണ്. മുതഅല്ലിം തന്റെ പേരിനൊത്ത് ത്യാഗം ചെയ്ത് ബുദ്ധിമുട്ടുകളെല്ലാം സഹിച്ച് മര്യാദകളെല്ലാം പാലിച്ച് മുന്‍ഗാമികള്‍ കോര്‍ത്ത് വെച്ച നന്മയുടെ കണ്ണിയില്‍ ചേരാന്‍ പഠനവുമായി മന്നോട്ട് പോവുക.


  |Ali Karippur|

നുഷ്യമനസിന് ആനന്ദം നല്‍കുന്നതും ബന്ധങ്ങള്‍ ഊഷ്മളതമാക്കുകയും ചെയ്യുന്ന ആഘോഷങ്ങളെ ഇഷ്ടപ്പെടാത്തതായി ആരും ഇല്ല. വിനോദവും കളിയും മനസ്സിന് ഉന്മേശം നല്‍കുന്നതായാല്‍ അല്‍പമെങ്കിലും ആനന്ദിക്കാന്‍ സമയം കണ്ടെത്തുന്നവനാണ് മനുഷ്യന്‍. ബന്ധങ്ങളെ ഊഷ്മളമാക്കുന്നതില്‍ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നുണ്ട്. അതിര്‍ വരമ്പുകള്‍ ഉണ്ടെന്നു മാത്രം. മനുഷ്യനെ സൃഷ്ടിക്കപ്പെട്ടത് തന്നെ ആരാധിക്കാന്‍ വേണ്ടിയാണല്ലോ?  അതിനാല്‍ അവന്റെ ചലന നിശ്ചലങ്ങള്‍ മുഴുവനും ഇലാഹീ ബന്ധത്തില്‍ അധിഷ്ടിതമാകണം. സന്താപ സല്ലാപ വേളയില്‍ റബ്ബിനെ ഓര്‍ത്തുകൊണ്ടാകണം. അവനാണ് വിശ്വാസി. ആഘോഷങ്ങളും ആനന്ദങ്ങളും അവനില്‍ ഇലാഹി ചിന്തകള്‍ക്ക് വഴി ഒരുങ്ങതാവണം. അഥവാ ആഘോഷങ്ങളിലും അതീയതയുറ്റി നില്‍ക്കണം. ആത്മീയതയുടെ അടയാളങ്ങളായ ധാനധര്‍മ്മം, പ്രാര്‍ത്തന, തസ്ബീഹ് ,തഹ്‌ലീല്‍, സിലത്തുറഹ്മ് എന്നിങ്ങനെയുള്ള നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ മുഴികികെണ്ടാണ് വിശ്വാസി ആഘോഷങ്ങളെ വരവേല്‍ക്കേണ്ടത്. 
ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണ് ആധരിക്കപ്പെട്ടത്. ഒന്ന് ആത്മസംസ്‌കരണത്തിനായ് കാരുണ്യവാന്‍ തന്ന 30 ദിനരാത്രങ്ങള്‍ക്ക് ശേഷമുള്ള ചെറിയ പെരുന്നാള്‍. രണ്ട് ആത്മ സമര്‍പണത്തിന്റെ മഹിത ചരിത്രം സ്മരിപ്പിക്കുന്ന ബലിപെരുന്നാള്‍ സ്രഷ്ടാവിലേക്ക് അടുക്കാന്‍ അടിമ ചെയ്യുന്ന കര്‍മങ്ങളില്‍ ശ്രേഷ്ടമായ നോമ്പ് പോലും നിശിദ്ധമാക്കപ്പെട്ട ഈ ദിനങ്ങള്‍ ആഘോഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ് പക്ഷേ... ഈ ആഘോഷത്തിന്‍ നിറവും മണവും നഷ്ടപ്പെട്ട ആധുനികതയില്‍ പെരുന്നാള്‍ ദിനങ്ങള്‍ക്ക്  നിറം മങ്ങുകയാണ്. കാരണം പുത്തന്‍ വസ്ത്രവും രുചികരമായ ഭക്ഷണവും ലഭ്യമാക്കുക എന്നതാണ് ആഘോഷമെന്ന വിദ്വാധാരണ നമ്മില്‍ വന്നു കൂടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം കല്‍പിക്കുന്ന ആഘോഷങ്ങള്‍ വ്യക്തി ബന്ധങ്ങള്‍ക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും ദൃഢത നല്‍കാനുള്ളതാണ് സ്‌നേഹം പങ്ക് വെക്കാനുള്ളതാണ്. കുടുംബ ബന്ധങ്ങളും അയല്‍പക്ക ബന്ധങ്ങളും കൂട്ടിയുറപ്പിക്കാന്‍ കൂടിയുള്ളതാണ് ചെറിയ പെരുന്നാളിലും വലിയ പെരുന്നാളിലും ഇത്തരം ബന്ധങ്ങളില്‍ അധിഷ്ടിതമായ ആഘോഷങ്ങള്‍ക്ക് നാം സമയം കണ്ടെത്തണം. അതിലൂടെ നമുക്ക് ആത്മീയ നേട്ടം കൈവരിക്കാനാകും. സുഭിക്ഷമായ ഭക്ഷണവും പുത്തന്‍ ഉടയാടവും ഇന്നിന്റെ യുഗത്തില്‍ നിത്യ സംഭവമാണ്. പെരുന്നാള്‍ ദിനത്തില്‍ താനും കുടുംബവും പരിപൂര്‍ണ്ണ സന്തോഷത്തില്‍ കഴിയുമ്പോള്‍ വകയില്ലാത്ത അയല്‍വാസി പട്ടിണി കിടക്കരുത് എന്ന നിര്‍ബന്ധം കൊണ്ടാണ് ഇസ്‌ലാം ഫിത്‌റ് സകാത്ത് നിര്‍ബന്ധമാക്കിയത്. 
മാത്രമല്ല ആരും സംസ്‌കാരത്തിന്റെ ദിനരാത്രങ്ങള്‍ക്ക് പരിസമാപ്തിയായി വന്നെത്തുന്ന ഈദുല്‍ ഫിത്‌റ് റമളാനിന്റെ സുന്നത്ത് ദിനങ്ങള്‍ വിടപറയുമ്പോള്‍ നൊമ്പരപ്പെടുന്ന വിശ്വാസി ഹൃദയങ്ങള്‍ക്ക് സന്തോഷം നല്‍കാനുള്ളതാണ്. അഥവാ ആത്മാവിനെ സംസ്‌കരിച്ചവനാണ് ഈ ദിനത്തിന്റെ ആഘോഷം തിരിച്ചറിയാനാകൂ. പരകോടി മാലാഖമാര്‍ ഭൂമിയില്‍ വന്നിറങ്ങി പവിത്രമാവുന്ന പെരുന്നാളിന്റെ രാവും പകലും പ്രാര്‍ത്തന കൊണ്ട് ധന്യമാവുകയാണ്. 
ദുനിയാവിലെ പെരുന്നാള്‍ ആഖിറത്തെ ഓര്‍മപ്പെടുത്തുന്നതാണെന്ന് പറയപ്പെട്ടിട്ടുണ്ട്. സന്തോഷത്തോടെ ഒന്നിച്ച് ഭക്ഷണം കഴിച്ചും സ്‌നേഹം പങ്ക് വെച്ചും വാഹനത്തില്‍ യാത്രചെയ്തും ചിരിച്ചും കളിച്ചും ഉല്ലസിക്കുന്നവരെ അന്നുകാണാം. അതേ സമയം ഉറ്റവര്‍ അകന്ന പട്ടിണിയില്‍ വേദനയുടെ കൈപ്പുരുചിയില്‍ മുഖം വെളുപ്പിക്കാന്‍ കഴിയാത്തവരെയും നമുക്ക് കാണാം. ഇതു തന്നെയല്ലേ പരലോകത്തെയും അവസ്ഥ. ചിലമുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ദിനം. അനുവദിച്ച സമയത്ത് സല്‍കര്‍മ്മങ്ങള്‍ വര്‍ത്തിച്ച് പരലോകത്തേക്ക് സമ്പാദിച്ചവന്‍ അന്ന് സന്തോഷിക്കും. മറിച്ചുള്ളവര്‍ ദുഃഖിക്കുകയും ചെയ്യും . ഈദിന്റെ രഹസ്യമായ ഈ സന്ദേശങ്ങള്‍ ഉള്‍കൊണ്ട് ആഭാസങ്ങള്‍ക്ക് വേണ്ടി ആദരിക്കപ്പെടേണ്ട ആഘോഷങ്ങളെ മാറ്റിവെക്കാതെ ആത്മീയതയില്‍ അധിഷ്ടിതമാവാന്‍ നാം തയ്യാറാവണം.


|Irshad Tuvvur|


 അദ്ധ്യാത്മിക മേഖലയിലെ മികച്ച ഏടാണ് സൂഫിസം. അല്ലാഹുവിന്റെ സാമീപ്യത്തെ കാംക്ഷിച്ച് ഇഹലോകത്തോടുള്ള അത്യാഗ്രഹങ്ങളെ അടിച്ചൊതുക്കി നിറ സമൃതിയോടെ ഇലാഹീ ചിന്തകളാല്‍ സമ്പുഷ്ടമാക്കുന്ന ഒരു ജീവിത ശൈലിയാണ് സൂഫിസം. ഇഹലോകത്തെ പാടെ വിപാടനം എന്നല്ല മറിച്ച് മാതൃക പരമായ ജീവിതശൈലിയെ സുകൃത സ്മരണിയിലൂടെ ഇലാഹീ സ്മരണയിലേക്ക് എത്തിക്കുക എന്നതാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്.
    ആധുനിക ലോകത്തെ മാനവിക മനങ്ങളിലെ ദുര്‍മേദസ്സുകളെ ഉഛാടനം ചെയ്ത് തികഞ്ഞ ഒരു മുസ്ലിം എന്ന സവാക്യമാകും സൂഫിസത്തിന് ശരിയാവുക. സൂഫിസത്തിന്റെ സരണിതലങ്ങളെ എഴുത്തുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും തിട്ടപ്പെടുത്തി സ്‌കെയില്‍ ചെയ്യല്‍ അസാധ്യമാണെന്നിരിക്കെ സൂഫിസത്തിന്റെ ഉപരിപ്ലവമായ ആശയലോകത്തെ എടുത്ത് കാണിക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി


    സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി വിശകലനം ചെയ്യുമ്പോള്‍ വിവിധ പദ നിഷ്പത്തികള്‍ ചൂണ്ടിക്കാണിക്കാനാവും. സൂഫി എന്നത് കര്‍ത്താവിനെയും സൂഫിസം എന്നത് കര്‍മത്തേയും സൂചിപ്പിക്കുന്നു. ഭാഷാ പണ്ഡിതര്‍ തന്നെ വിവിധ ഉറവിടങ്ങള്‍ എടുത്തുദ്ധരിക്കുന്നുണ്ടെങ്കിലും മുഖ്യമായി ഗണിക്കാനുള്ളത് അഹ്‌ലുസുഫയെയാണ്. നബി (സ) ക്ക് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന വാദവും കുറവല്ല. ജാഹിലിയ്യാ കാലത്ത് കഅ്ബാലയം പരിചരിക്കുന്ന സുഫ് എന്ന വിഭാഗം ഉണ്ടായിരുന്നു. ഗൗസ് ബ്‌നു മുറ എന്നവര്‍ക്ക് മക്കളുണ്ടാകാന്‍, കഅ്ബാലയത്തില്‍ അവരുടെ മാതാവ് ഗൗസിന്റെ തലയില്‍ ഒരു രോമ തുണികെട്ടിയിരുന്നു. അവരില്‍ നിന്ന് ലോപിച്ച് വന്നതാണ്. പക്ഷെ അതിലേക്കാള്‍ മുന്‍ഗണന സുഫ എന്ന പദനിഷ്പത്തിയിലേക്ക് തന്നെയാണ് ഭാഷാ ഭണ്ഡിതര്‍ നല്‍കാറുള്ളത്. നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ ഓരം ചേര്‍ന്ന് ജീവിച്ച സ്വഹാബികളിലേക്ക് ചേര്‍ത്തിയാണത്.
    മറ്റൊരിഭിപ്രായം സ്വഫ് എന്നതാണ്. നിസ്‌കാരത്തില്‍ അടങ്ങിയൊതുങ്ങി ചിട്ടക്കെട്ടുന്നവരാണ് സൂഫികള്‍ എന്ന് അര്‍ത്ഥം സങ്കല്‍പിച്ചവരും കുറവല്ല.
    സ്വഫാഅ്, സ്വഫ്‌വത് എന്ന മൂലധാതുവില്‍ നിന്നാണ് സൂഫി എന്നതും ഇമാം ഖുറൈശി അഭിപ്രായപ്പെടുന്നു. ശുദ്ധത, തെളിമ, പെണ്‍മ എന്നഅര്‍ത്ഥത്തില്‍ ഹൃദയം ശുദ്ധിയും ഭക്തിയും നിറഞ്ഞവരാണവര്‍ എന്നതാണവരുടെ അഭിപ്രായം.
    രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള 'സ്വൂഫ്'  എന്നതാണ് പദനിശ്പത്തി എന്നഭിപ്രായപ്പെട്ടവരമുണ്ട്. ഇമാം അബ്ന്നസര്‍ സറാജ്, ഇബ്‌നുവല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആ വാദക്കാരാണ്. സൂഫികള്‍ രോമവസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നതു കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം.
    രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള സ്വൂഫ് പദനിഷ്പത്തി എന്നഭിപ്രായപ്പെട്ടവരുമുണ്ട്. ഇമാം അബ്ന്നസര്‍  സറാജ്, ഇബ്‌നുല്‍ ഖല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആവാദക്കാരാണ്.  സൂഫികള്‍ രോമ വസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നത് കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നെത് എന്നതാണ്  അവരുടെ അഭിപ്രായം.
    അര്‍ത്ഥവും സാരാംശവും പദനിശ്പത്തിയും പലതാണെങ്കിലും ഉദ്ദേശശുദ്ധി പരമായ ലക്ഷ്യം മാത്രമായിരുന്നു എന്ന് അബ്ദുല്‍ ഖാദര്‍ ഈസ (റ) വിവരിക്കുന്നുണ്ട്. സ്വാഭാവത്തിന്റെയോ ഇഹ്‌സാനിന്റെയോ  ഇസ്ലാമിന്റെയോ ഏത് ഭാഗത്ത് കൂടെ  വീക്ഷിക്കുകയാണെങ്കിലും അത്യാന്തിക ലക്ഷ്യം അല്ലാഹുവിലേക്കുള്ള സമീപ്യമായിരുന്നു.


സൂഫിസത്തിന്റെ വളര്‍ച്ച


    ഇസ്‌ലാമിന്റെ ആദ്യ കാലങ്ങളില്‍ തന്നെ സൂഫികള്‍ ഉണ്ടായിരുന്നു എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ തന്റെ ഹഖാഇഖു അനി തസ്വവ്വുഫ് എന്ന് ഗ്രന്ഥത്തില്‍ പറയുന്നത്. പക്ഷേ അവര്‍ സൂഫി എന്ന ലേഭലില്‍ അറിയപ്പെട്ടിരുന്നില്ല. കാരണം അത്തരമൊരു നാമകരണത്തിന്റെ ആവിശ്യമില്ല എന്നതിലുപരി അവരെല്ലാം വറഇന്റെയും തഖ്‌വയുടെയും സുഹ്ദിന്റെയും ജീവിതാത്മാക്കളായിരുന്നു അവര്‍.
    അത് പോലെ തന്നെയായിരുന്നു സ്വഹാബിമാരും, നബി ജീവിതമായിരുന്നു അവരുടെ കേന്ദ്രം. അവരുടെ പര്‍ണ്ണ ശാലയും ശൈഖുല്‍ മാശാഇഖും എല്ലാം നബി ജീവതമായിരുന്നു. പക്ഷേ അവരാരും അത്തരമൊരു നാമകരണത്തില്‍ അറിയപ്പെട്ടില്ല. അവര്‍ ശുദ്ധീകരിക്കപ്പെട്ടവരായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും ചുറ്റുപ്പാടും അത്തരമൊരു ആശയത്താല്‍ സമ്പുഷ്ടമായിരുന്നു.
    മുഹമ്മദ് ബ്‌നു ഇസ്ഹാഖ് ബ്‌നു യാസര്‍ തന്റെ മക്കാ ചരിത്രത്തില്‍ മക്കയില്‍ ആരോരുമില്ല ആ കഅ്ബയില്‍ ഒരു ത്വവാഫ് ചെയ്യുന്ന ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ഇതിനെ ആധാരമാക്കി അബുന്നസര്‍ സറാജ് ത്വൂസി നബി ആഗമനത്തിന് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന് ഉദ്ധരിക്കുന്നുണ്ട്.
    ചുരുക്കത്തില്‍ സ്വഹാബികള്‍ തന്നെയാണ് സൂഫിസത്തിന്റെ മൂര്‍ത്തിരൂപങ്ങള്‍ എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ ഉദ്ധരിക്കുന്നത്. പ്രകടമായ സൂഫി ചിന്തകളും അദ്ധ്യാത്മിക രൂപങ്ങളും അവരില്‍ പ്രകടമായില്ല. പക്ഷെ ഹൃദയ ശുദ്ധിയും ജീവിത വിശുദ്ധിയും അവര്‍ തന്നെയായിരുന്നു തസ്വവ്വുഫിന്റെ ആചാര്യന്മാര്‍.
    സ്വഹാബത്തിന്റെ കാലഘട്ടത്തിന് ശേഷം ആദ്യമായി സൂഫി എന്ന നാമത്തിന് അര്‍ഹരായത് അബൂഹാശിമും(റ),ജാബിര്‍ ബ്‌നു ഹയ്യാന്‍ (റ) വുമാണെന്നാണ് മഅ്മൂന്‍ രാജാവിന്റെ സന്നിധിയിലെത്തിയ അഭൂ ഹാശിം സൂഫി ജീവിതത്തിന്റെ വക്താവ് എന്ന് മഅ്മൂന്‍ സന്നിധിയില്‍ വെച്ച് പ്രസ്താവിക്കുന്നത് ഇബ്‌നുല്‍ ഖല്‍ദൂന്‍ ഉദ്ധരിക്കുന്നുണ്ട്.

സൂഫിസത്തിന്റെ നിര്‍വജനങ്ങള്‍


    മഹത്തുക്കള്‍ ഒരുപാട് നിര്‍വജനങ്ങള്‍ സൂഫിസത്തിന് നല്‍കിയിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി പറയുന്നു. ശാശ്വത വിജയത്തിന് വേണ്ടിയുള്ള സ്വഭാവ ശാരീരിക ശുദ്ധീകരത്തെ കുറിച്ചറിയലാണ് തസ്വവ്വുഫ്.
    ശൈഖ് അഹ്മദ് സറൂഖി പറയുന്നു ഹൃദയ ശുദ്ധീകരണവും അല്ലാഹു എന്ന ചിന്തയില്‍ തനിപ്പിക്കലുമാണ് എന്ന് തന്റെ ഖവാഇദുതസവ്വുഫ് എന്ന കിത്താബില്‍ പരാമര്‍ശിക്കുന്നു. ഇമാം ജുനൈദ് തിരുസുന്നത്തിന്റെ പ്രയോഗികതയും ദുസ്വഭാവങ്ങളെ വിപാടനം ചെയ്യലുമാണ്  എന്ന് തസ്വവ്വുഫിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ജുനൈദ് (റ) വിന്റെ ഭാഷയില്‍ തിരുസുന്നത്തിന്റെ പ്രയോഗിക ജീവിതത്തിന്റെ നിലനിര്‍ത്തലാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
    ഇമാം അബൂ ഹസന്‍ ശാദുലി (റ) ഹൃദയ ശുദ്ധീകരണവും സാരീരിക ചിട്ടപ്പെടുത്തലും വിര്‍ദുകളും അല്ലാഹുവിന്റെ വിധിന്യായങ്ങളാണ് എന്ന് തന്റെ നൂറുതഹ്ഖീഖ് എന്ന കിതാബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
    പണ്ഡിതരില്‍ ചിലര്‍ രേഖപ്പെടുത്തുന്നു. സ്വഭാവമാണ് തസ്വവ്വുഫ്. സല്‍സ്വഭാവ ശാക്തീകരണത്തിലൂടെയാണ് തസ്വവ്വുഫ് കരസ്ഥമാക്കാന്‍ സാധിക്കുന്നത്.
    പണ്ടിതര്‍ രേഖപ്പെടുത്തിയ തസ്വവ്വുഫിന്റെ നിര്‍വജനങ്ങള്‍ മുഴുവനും ഐഹിക ജീവിതത്തില്‍ നിന്നും പാരത്രിക ജീവതത്തിലേക്കുള്ള ഒളിച്ചോട്ടവും നാഥന്റെ സംപ്രീതിയെ അന്യേഷിക്കലുമാണെന്ന് കാണിക്കാന്‍ കഴിയുന്നു.
    സ്വബ്‌റ്, തവക്കുല്‍, ഇഖ്‌ലാസ്, ഭയം, ഭക്തി, സ്‌നേഹം തുടങ്ങിയവ യെല്ലാം നാഥന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന സംജ്ഞ വിട്ട് വേണം തസ്വവ്വുഫിനെ വായിക്കാന്‍.
    തൃപ്തി, സഹനം, സൂചന, ഗുര്‍ബത്ത് (അന്യത), രോമ വസ്ത്ര ധാരണം, യാത്ര, ദാരിദ്രം എന്നീ എട്ട് സ്വഭാവങ്ങളാണ് ജുനൈദുല്‍ ബഗ്ദാദി (റ) തന്റെ കശ്ഫുല്‍ മഹ്ശൂബില്‍ രേഖപ്പെടുത്തുന്നത്.
    ആന്തരിക ജ്ഞാനം (മഅ്‌രിഫത്തുന്നഫ്‌സ്) ആത്മ സംസ്‌കരണം എന്നിവയിലൂടെയല്ലാതെ സൂഫിസത്തിലേക്ക് എത്താന്‍ കഴിയുകയില്ലെന്നും പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്.
    മഅ്‌രഫത്തുന്നഫ്‌സിന് വേണ്ടിയുള്ള ത്വരയും  അന്യേഷണവുമാണ് സൂഫിസമെന്ന് ഇമാം ഗസ്സാലി (റ) നിര്‍വചിക്കുന്നുണ്ട്. ഇതേ ആശയക്കാരാണ് ഇബ്‌നു അറബിയ്യഅബ്ദുല്‍ അന്‍സാരിയ്യ (റ) യും.
    ലോകത്ത് ഇത്തരമൊരു ആശയത്തിന്റെ മേല്‍ കെട്ടിപ്പടുത്ത ഒരു സ്വതസിദ്ധ ശൈലിയാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്. കോലം കെട്ടല്‍ എന്ന പ്രതിഷ്ഠം സൂഫിസത്തിന് അന്യമാണ്.

ചരിത്രത്തിലെ സൂഫി ലോകം


    മുഹമ്മദ് നബി (സ)ക്ക് മുമ്പ് തന്നെ സൂഫിസം എന്ന ആശയതലങ്ങള്‍ ഉണ്ടായിരുന്നു എന്നഅഭിപ്രായം മാറ്റിവെച്ചാല്‍ പരമപ്രധാനമായും സൂഫിസത്തെ അടയാളപ്പെടുത്തിയത് നബി ജീവിതത്തിലൂടെയായിരുന്നു. ആ ജീവിതം പകര്‍ത്തിയ സ്വഹാബത്ത് അവിടുത്തെ സൂഫി ജീവിതം അതുപോലെ അനുധാവനം ചെയ്തു. സൂഫിസത്തിന്റെ മുഖ്യധാര നാമങ്ങളും ശൈലികളും അവരില്‍ അന്തര്‍ഹനീയമായിരുന്നു. നാല് ഖലിഫമാര്‍ തന്നെയായിരുന്നുസ്വഹാബിമാരില്‍ പ്രമുഖര്‍. എണ്ണമറ്റ ത്വരീഖത്തുക്കാര്‍ മുഴുവന്‍ അലി (റ)ലൂടെയാണ്  വ്യാപിച്ചത്. നബ്ശബന്തി ത്വരീഖത്ത് അബൂബക്കര്‍ (റ) യിലൂടെയുമാണ്.
    സഅ്ദുബ്‌നു അബീ വഖാസ് (റ), സല്‍മാനുല്‍ ഫാരിസ് (റ), അമ്മാര്‍ ബ്‌നു യാസര്‍ (റ), അബൂ ഹുറൈറ (റ), അഭൂദ്ദര്‍റാഅ്, ബ്‌നു അബ്ബാസ് (റ) ഇവരൊക്കെ വിവിധമേഖലകളില്‍ സ്ഥാനമലങ്കരിച്ചപ്പോഴും സൂഫിസത്തിന്റെ അത്യുന്നത പദവികള്‍ താണ്ടിയവരായിരുന്നു. പ്രവാചക ജീവിതവും സ്വഹാബി കാലഘട്ടം കഴിഞ്ഞ ശേഷം താബിഈങ്ങള്‍ക്കിടയില്‍ ഒരു വന്‍ പ്രകാശനം തന്നെ സൂഫി മേഖലയില്‍ കാഴ്ചവെച്ചു.
    അനുചരന്‍ കാണിച്ച വഴിയെ ആ സൂഫി പാത പിന്തുടര്‍ന്നവരായിരുന്നു താബിഈങ്ങള്‍. ക്രിസ്താപ്തം എട്ടാം നൂറ്റാണ്ടില്‍ കൂഫയം ബസ്വറയും ഖുറാസാനുമായിരുന്നു സൂഫിചിന്തയുടെ പ്രഭവ കേന്ദ്രങ്ങള്‍. ഇമാം ഹസനുല്‍ ബസരി(ഹി-101), മാലിക് ബ്‌നു ദീനാര്‍(ഹി-140), ഹബീബ് ഹജ്മി(ഹി-134), ഇബ്‌റാഹീമുബ്‌നു അദ്ഹം(ഹി-159),സുഫ്‌യാനു സൗരി (ഹി-161),അബ്ദുല്ലാഹി ബ്‌നു മുബാറക്ക്(ഹി-85), റാബിഅത്തുല്‍ അദവിയ്യ അല്‍ ബസരിയ്യ(ഹി-184) തുടങ്ങിയ പ്രമുഖരായിരുന്നു അന്നത്തെ സൂഫികള്‍. അവരൊക്കെ ജീവിതത്തില്‍ കാണിച്ച ശുദ്ധതയും തെളിമയും കാത്ത് സൂക്ഷിച്ചവരായിരുന്നു. ഇവരില്‍ പ്രമുഖരായിരുന്നു ഹസനുല്‍ ബസരി (റ), അലി (റ) ന്റെ ശിഷ്യന്‍ കൂടിയായിരുന്നു. നൂറോളം പരം ആത്മീയാചാര്യരോടൊപ്പം ജീവിക്കുകയും സ്വഹാബത്തിന്റെ ജീവിത ശുദ്ധത ജീവിതത്തില്‍ പച്ച കുത്തിയവരായിരുന്നുഅവര്‍. തനിക്ക് രോഗം വന്നപ്പോള്‍ വൈദ്യ സഹായം തേടുന്നതിലുപരി നബി കാവ്യമെഴുതി ജീവിതം തവക്കുലാക്കിയ ഒരു പ്രമുഖ സൂഫിയായിരുന്നു ഇമാം ബൂസൂരി (റ).
    കൊട്ടാരിത്തിലെ സുഖ സൗകര്യ വശ്യാഢംഭരങ്ങളെല്ലാം നിരസിച്ച് ഏകാന്ത ജീവിതത്തില്‍ കഴിഞ്ഞ് കൂടിയ ഇബ്രാഹിം ബ്‌നു അദ്ഹം (റ)ലും നമുക്ക് കാണാനാകുന്നത് ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടി നാഥനിലേക്ക് ഒരുങ്ങിതയ്യാറാക്കുകയായിരുന്നു. കൂലിപ്പണി ചെയ്ത് ജീവിക്കുകയും  ഖനാഇന് ഉത്തമ ഉദാഹരണമായി ജീവിക്കുകയും ചെയ്തു.
    സുഫ്‌യാനു ബ്‌നു സൗരി (റ), ബൂസൂരി (റ)നെപോലെ അഗാധജ്ഞാനമുള്ളവരായിരുന്നു. അബ്ബാസി ഭരണകൂടത്തിന്റെ ,സ്ഥാനമാനങ്ങള്‍ വേണ്ടന്ന വെച്ച് സുഫിയാന്‍ (റ) ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ തരണം ചെയ്തു.
    അവരൊക്കെ താബിഈങ്ങളില്‍ പ്രമുഖരായിരുന്നു. അവരൊക്കെ കാഴ്ച വെച്ച തസവ്വുഫിന്റെ സമുന്നതമായ സ്ഥാനങ്ങള്‍ നമുക്ക് ഉദാത്ത മുതൃകയാണ്. അവരൊക്കെ വെട്ടിതെളിച്ച സൂഫി പാത ഇന്നും പ്രശോഭിച്ച് നില്‍ക്കുന്നു എന്ന് പരമമായ സത്യമാണ്.
    ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ശഫീഖ് ബല്‍ഖി (റ) ന്റെ തവക്കുല്‍ സമ്പന്ധിച്ചചരിത്രങ്ങള്‍ സൂഫി ജ്ഞാനത്തിന് എന്നും മുതല്‍കൂട്ടാണ്. അബൂ യസീദ് ബിസ്താമിയുടെ  ഫനാഅ് (റ) വും സൂഫി ചരിത്രത്തിലെ മികച്ച ഏടുകളായി എണ്ണുന്നു. ഹാരിസ് മുഹാസബി ദാര്‍ശനിക സൂഫിസത്തിന്റെ പ്രോദ്ഘാടകനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രിയാഉല്‍ ലി ഹുഖൂലില്ലാഹ് എന്ന ഗ്രന്ഥം സൂഫി മേഖലക്ക് മികച്ച സംഭാവനയാണ് അര്‍പിച്ചത്. ക്രിസ്താബ്ദും പത്താം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായിരുന്നു ജുനൈദുല്‍ ബഗ്ദാദി (റ)(ഹി-298). വഴിയെ വരുന്ന എല്ലാ സൂഫിയാക്കള്‍ക്കും ഗുരുവായിരുന്നു മഹാനവറുകള്‍. തത്വ ജ്ഞാനത്തിലും, കര്‍മ്മ ശാസ്ത്രത്തിലും മറ്റു വിവിധ ഫന്നുകളിലും അഗാധ ജ്ഞാനമായിരുന്നു ശൈഖ് ജുനൈദ്(റ).
     ഉന്മാദവസ്ഥയേക്കാള്‍ (സക്‌റ്) സുബോധാവസ്ഥ (സഹ്‌വ്) അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഉന്മാദാവസ്ഥ ആത്മനിയന്ത്രണവും ആത്മബോധവും നഷ്ടപ്പെടുത്തുമെന്ന് അവര്‍ വാധിച്ചു. ഈ വിഷയത്തനെതിരായിരുന്നു ഹല്ലാജിന്റെ സൂഫിസം. പണ്ഡിതവേശധാരിയായി തന്നെ ജീവിക്കാന്‍ ജുനൈദുല്‍ ബാഗ്ദാദി തയ്യാറായി. ഖുര്‍ആനിക ജീവിതത്തിലൂടെ പ്രവാചക ജീവിതം കൈമുതലാക്കിയ മഅ്‌രിഫത്തിന്റെ ഉന്നിദ്ര ഭാഗമായിരുന്നു അവരുടേത്. ഇബ്‌റാഹിം അല്‍ ഖവ്വാസ് (ഹി-291), അബുല്‍ ഹസന്‍ അസൂരി(ഹി-298), ഉമര്‍ ബ്‌നു ഉസ്മാന്‍(ഹി-298), അബുന്നസര്‍ സറാജ് എന്നിവരും പത്താംനൂറ്റാണ്ടിലെ വജ്രശോഭിത സൂഫി താരങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സൂഫിസത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവരുടെ കാലത്ത് സാധിച്ചു. വിശ്വ വ്യഖ്യാത സൂഫിഗ്രന്ഥങ്ങള്‍ തന്നെ ഇവരൊക്കെ രചിച്ച സമര്‍പ്പിച്ചതും സൂഫി മേഖലക്ക് ഉന്നത സ്ഥാനമാണ് നല്‍കിയത്.
    പന്ത്രണ്ടാം നൂറ്റാണ്ടില്‍ സൂഫി ഉത്ഥാനത്തിന് പുതിയ ഒരു ഏടാണ് ഇമാം ഗസ്സാലി (റ), എന്നിവര്‍ നല്‍കിയത്. പാണ്ഡിത്യത്തിന്റെ അനുപമ വ്യക്തി കൂടിയായിരുന്നു ഗസ്സാലി (റ). നൂറ് കണക്കിന് കിത്താബുകള്‍ അദ്ദേഹം രചിച്ചുണ്ട്. തന്റെ സത്യാന്യേഷണ സംഭവങ്ങളുടെ ബ്യഹത്ത് ഗ്യന്ഥമാണ്.
     ഇഹ്യാ ഉലൂമദ്ദീന്‍ എന്ന വിശ്വ വിഖ്യാതമായ ക്ലാസിക്കല്‍ ഗ്രന്ഥം സൂഫി ചിന്തകള്‍ക്ക് എന്നും മുതല്‍ കൂട്ടാണ്. ഖുര്‍ആനിക നബി ജീവിതത്തിന്റെ പിന്‍ബലത്തില്‍ രചിച്ച തന്റെ ഗ്രന്ഥങ്ങളെല്ലാം തസവ്വുഫ് ചരിത്രത്തിലെ മികച്ച ഏടുകളായി ഗണിക്കാന്‍ കഴിയും.
    അതിലുപരി സൂഫി എന്ന സംജ്ഞതക്ക് ജനമദ്ധ്യേകൂടുതല്‍ ജനശ്രദ്ധ നേടി കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് കഴിഞ്ഞു  എന്നുള്ളതും ശ്രദ്ധേയമാണ്.
    എന്നാല്‍ ശൈഖ് ജീലാനി (റ)(ഹി-561) കാര്‍മ്മിക രംഗത്ത് സൂഫിസത്തെ കൊണ്ട് വന്ന പ്രതിഭ കൂടിയായിരുന്നു. ഖന്‍ഖാന്‍ ജീവിതങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലത കൈവന്നതും അവിടുത്തെ ആത്മീയ നിറ പകിട്ടുകള്‍ കൊണ്ടായിരുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ത്വരീഖത്തിലൊന്ന് ശൈഖ് ജീലാനിയുടെ ഖാദിരി ത്വരീകത്താണ്. സൂഫി ലോകത്തെ ഔനിത്യ നാമങ്ങളുടെ ഉടമ കൂടിയായിരുന്നു അവര്‍. ഖുത്ബുല്‍ അക്താബ്, ഗൗസ് തുടങ്ങി നാമങ്ങളുടെ രാജകീയരുമാടിരുന്നു അവര്‍.
    തുടങ്ങി വിഖ്യാത സൂഫി വിരചിക ഗ്രന്ഥങ്ങള്‍ സൂഫി ലോകത്തോടുള്ള സംഭാവന കൂടിയാണ്. പ്രഭാശണ മാര്‍ഗമായിരുന്നു തസ്വവ്വഫിന്റെ തുടര്‍ മന്നോട്ടുള്ള ഗമനങ്ങള്‍ക്ക് അധികവും ഉപയോഗിച്ചിരുന്നത്. 
    12-13 സൂഫി ലോകത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന് പറയുവാനുള്ള കാരണം തലയെടുപ്പുള്ള തസവ്വുഫിന്റെ ആചാര്യന്മാര്‍ തന്നെയാണ്. മാത്രമല്ല ഖാദിരിയ്യ, നഖ്ശബന്തിയ്യ, യസ്സാവിയ്യ, ഖസാനിയ്യ, സുഹ്‌റ വര്‍ദീയ്യ, രിഫാഇയ്യ തുടങ്ങി ത്വരീഖത്തിന്റെ ആഭിര്‍ഭാവം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സുവര്‍ണ ചരിതം കൂടുതല്‍ പ്രയോഗിതമാണത്.
    13-ാം നൂറ്റാണ്ടിലെ പ്രമുഖ തസ്വവ്വുഫിന്റെ പ്രഭവ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാനമലങ്കരിച്ചു. ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) ന്റെ അധ്യാത്മീക മേഖലകള്‍ കൂടുതല്‍ നിറം നല്‍കിയത് ഭാരതീയര്‍ക്കായിരുന്നു. തസ്വവ്വുഫിന്റെ അഭിവാജ്യ അധ്യായങ്ങള്‍ അധ്യായങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നതില്‍ വിജയഗാഥ രചിച്ചവരാണവര്‍. ഇന്ത്യയിലെ സുല്‍ത്താനായി ഇന്നും വാഴ്ത്തുന്നതും  ഇന്ത്യയില്‍ സംസ്‌കാരത്തിലെ  സര്‍വ്വാഗീകൃത ആശ്രമ കേന്ദ്രമായി മാറിയതും സൂഫി ജീവിതത്തിലെ പ്രകാശ ധാരകളകള്‍ കൊണ്ടായിരുന്നു.
    അതേക്കാലക്കാരായിരുന്നു ജലാലുദ്ദീന്‍ റൂമി(ഹി-671) യും ഇബ്‌നു അറബിയും(ഹി-637) സൂഫി ലോകത്തെ ക്ലാസിക്കല്‍ കൃതികള്‍ക്കിരുവരും പിറവി കൊടുത്തു എന്നതും ശ്രദ്ധേയമാണ്. റൂമിയുടെ മസ്‌നവിയും ഇബ്‌നു അറബിയുടെ സൂഫി പ്രായണത്തിന്റെ സമസ്യങ്ങളെ തകര്‍ത്തെറിഞ്ഞ് തസവ്വുഫിന്റെ കാതലായ ഭാഗങ്ങള്‍ സമൂഹസമഷ്യം അവതരിപ്പിച്ച മസ്‌നവിയുടെ ആത്മീയ ധാര ഇന്നും ലോകത്ത്  വിശ്വ വിഖ്യാതമായ കൃതിയായി എണ്ണുന്നു ഇബ്‌നു ഫരീദ്(632)ഫഖ്‌റുദ്ദീന്‍.
    ഇമാം ബൂസ്വൂരി (603) തുടങ്ങിയവരും അക്കാലത്തെ പ്രമുഖരായിരുന്നു. അവിടുന്നങ്ങോട്ട് പതിനെട്ടാം നൂറ്റാണ്ട് വരെ വിരചിതമായ സൂഫികള്‍ ധാരാളമുണ്ടായിരുന്നു. അവനില്‍ പ്രധാനിയായിരുന്നു ശൈഖ് അഹമ്മദ്(ഹി-971). അവരൊക്കെയും സൂഫിസത്തിന്റെ പാതയില്‍ അതുല്യമായ സംഭാവന അര്‍പിച്ചവരായിരുന്നു.


കേരളീയ പരിസരത്തിലെ സൂഫിസത്തിന്റെ വില


    സൂഫി പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ ജീവിത സത്യങ്ങളെ കാണിച്ചു തന്ന ഒരു വലിയ സമൂഹം തന്നെ കേരളീയ സൂഫിസത്തിന്റെ പരിസരത്തിലുണ്ട്. കേരളത്തില്‍ എത്തിയ ആദ്യ സ്വഹാബിമാരാണ് സൂഫിസത്തിന് ശില പാകിയത്. കേരളീയ സാഹചര്യത്തില്‍ ഒട്ടുമിക്ക ചരിത്രങ്ങളിലും സൂഫി പങ്ക് ഏറെയാണ്. കെട്ടും മട്ടും ചമഞ്ഞ് ദൂരങ്ങള്‍ ചുറ്റുന്ന സൂഫികള്‍ എന്നതിലുപരി സാമൂഹിക പരിസരത്ത് നിന്ന് സാംസ്‌കാരിക ഇടപ്പെടലില്‍ കൂടി സൂഫിസം പ്രചരിപ്പിച്ചവരായിരുന്നു. വിവിധ ത്വരീഖത്തുകളുടെ പ്രചരണം ഇവിടെ സൂഫി സാന്നിധ്യം കൂടുതല്‍ ഊര്‍ജസ്വലമാക്കി. സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്ലിയാര്‍, വരക്കല്‍ മുല്ല കോയ തങ്ങള്‍, ഖാസി മുഹമ്മദ്, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ തുടങ്ങയ ഒട്ടനവധി വഹത്തുക്കള്‍ സൂഫിസത്തിന് മുന്‍ പന്തിയില്‍ നിന്നു. ഒരു സൂഫി ലേബല്‍ ചമഞ്ഞ് നടത്തുക എന്നതിലുപരി, സാമൂഹിക മത സാംസ്‌കാരിക ഇടങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചു. തസ്വവ്വുഫിന്റെ ആധികാരികത വെളിപ്പെടുത്തുക കൂടി ചെയ്യുകയുമായിരുന്നു. കേരളത്തില്‍ അവരുടെയൊക്കെ അദ്ധ്യാത്മിക ചലനം കൊണ്ടാണ് ഇത്രത്തോളം ബഹുമുഖ ചരിത്രം സൂഫിസത്തിന് നേടി കൊടുക്കാന്‍ സാധിച്ചത്. ധാരാളം മഹത്തുക്കള്‍ ഇന്നു മുണ്ട്. അവരില്‍ പ്രധാനികളാണ് മുകളില്‍ ചേര്‍ത്തുവച്ചത്. സൂഫിസം ഒരു പ്രസ്ഥാനം എന്നതിലുപരി ജീവിത വൈവിധ്യങ്ങളിലെ സൂഫിസമാണ് കേരളത്തിലെ സൂഫിസം.
    ആത്മീയ സദസ്സുകള്‍, പ്രഭാഷണ പരമ്പരകള്‍, ഉറുദികള്‍, ദിക്‌റ് ഹല്‍ഖകള്‍ തുടങ്ങിയവയൊക്കെയും കേരളിത്തിലെ സൂഫിസത്തിന്റെ മുഖ ചിത്രങ്ങളായി എണ്ണാനായി കഴിയും. വെറുമൊരു കൊട്ടിഘോഷം എന്നതല്ല ആദ്ധ്യാത്മികത്വത്തിന്റെ മികച്ച ഏടുകള്‍ തന്നെ കൂട്ടിച്ചേര്‍ക്കാന്‍ കേരളീയ പരിസരത്തില്‍ സൂഫിസത്തിന് കഴിഞ്ഞു. മമ്പുറം തങ്ങളും ഇതിനൊരു ഉദാത്ത മാതൃകരായിയെന്ന് കാണാന്‍ കഴിയും. തന്റെ ജീവിത വഴികള്‍ തന്നെ സൂഫി ചിന്തകളാല്‍ സമ്പുഷ്ടമായിരുന്നു. മാഹാന്‍ ഒരിക്കലും ജനമധ്യ വിപാടനം ഒഴിവാക്കിയല്ല സൂഫിസം ജീവിതത്തില്‍ സന്നി വേഷിപ്പിച്ചത്. ഈ സമൂഹിക ചുറ്റുപാടില്‍ നിന്ന് തന്നെയായിരുന്നു തന്റെ വീഥി. ബ്രിട്ടീഷ് കാരോടുള്ള വൈഥികത വിശ്വാസികളുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ചും മത സൗഹാര്‍ദത്തിന്റെ കാരണം സൂഫിസത്തിന്റെ യഥാര്‍ത്ഥ സത്ത ആവോളം ജീവിതത്തില്‍ ഗ്രഹിച്ചുയെന്ന് തന്നെയാണ്. അത്തരമൊരു. വായനില്‍  സൂഫിസം ജന സാമൂഹികതയില്‍ അരികുവല്‍ക്കരിക്കുന്നത് കേദകരം തന്നെ. ശൈഖ് ജീലാനി(റ),ചിശ്തി (റ)യുടെ ഉദാത്ത സാന്നിധ്യം എടുത്തു കാണിച്ചത് സൂഫി ജീവിതത്തിന്റെ അടിവരയലാണ്. മക്കസാമൂഹിക ചുറ്റുപാടില്‍ അത്തരമൊരു വ്യാഖ്യാനം നല്‍കാന്‍ മടിക്കുന്നവര്‍ ഉപരിതല ഇസ്‌ലാമിനെ നോക്കി പഠിച്ചതുകൊണ്ടാണ്. ഇസ്‌ലാമിക പ്രഭാവത്തിന്റെ മുഖ്യ കാര്യ ദര്‍ശികള്‍ പ്രവാചകര്‍ക്ക് ശേഷം സൂഫികളാണ് എന്ന പരമാര്‍ത്ഥത്തിലേക്കാണ് വെളിച്ചം വീശുന്നത്. തമസ്സിന്റെ കരിമ്പടകള്‍ മാറ്റി തസ്വവ്വുഫിന്റെ തല്ലജങ്ങള്‍ കത്തിച്ചുവെച്ചപ്പോള്‍ പ്രശോഭിതമായത് ഇസ്ലാമിന്റെ പ്രൗഡിയുടെ ഗോപുരങ്ങളായിരുന്നു.
    മഖ്ദൂമിയന്‍ പരമ്പരവും മികച്ച ഏടുകളാണ് സൂഫി പാരമ്പര്യത്തില്‍ തുന്നി ചേര്‍ത്തത്. വൈജ്ഞാനിക തലത്തില്‍ തന്നെ സൂഫി നിര്‍ദേശങ്ങള്‍ കൊണ്ട് മികച്ച മാതൃക സൃഷ്ടിച്ചവരാണ് മഖ്ദൂമിയര്‍. സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ മഴുവന്‍ പണ്ഡിതന്മാരും സൂഫിസത്തിന്റെ മികച്ച അദ്ധ്യായങ്ങളായിരുന്നു. 
    കേരളീയ സാഹചര്യത്തിലെ സാമൂഹികമായ ഈ ഐക്യവും അച്ചടക്കവും പണിത് വെക്കുന്നതില്‍ സൂഫിസത്തിന്റെ പങ്ക് വ്യക്തമാണ്. സൂഫിസം അരികവല്‍കരിച്ച് ആക്ഷേപിക്കുന്നവര്‍ക്ക് മമ്പുറവും പൊന്നാനിയും വരക്കലും തുടങ്ങിയ ഒട്ടനവധി മസാറുകളും നേരിന്റെ സൂഫി അടയാളമായി ഉന്തി നില്‍ക്കുന്നത് അവര്‍ക്ക് തലവേദനയാണ്. കേരളിത്തലെന്നല്ല ഭാരതീയ സംസ്‌കാരത്തിലും സൂഫി സാന്നിദ്ധ്യമാണ് മത സൗഹാര്‍ദത്തിന്റെയും അച്ചടക്ക മനോഭാവത്തിന്റയും വിത്തിറക്കിയെന്നതില്‍ പക്ഷാന്തരമില്ല.


                      



   വസന്തത്തിന്റെ പര്യവസാനത്തെയാണ് റബീഉല്‍ ആഖര്‍ അടയാളപ്പെടുത്തുന്നത്. പുണ്യ വസന്തത്തില്‍ നിന്നുള്ള ഒത്തിരി അദ്ധ്യാത്മിക അധ്യായങ്ങള്‍ തുന്നി ചേര്‍ത്ത മാസം കൂടിയാണിത്. പ്രവാചക നിദര്‍ശന സ്മരണകളുടെ രണ്ടാം മാസം തന്നെ എന്നു പറയാം.
        സുല്‍ത്താനുല്‍ ഔലിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ), റഈസുല്‍ മുഹഖിഖ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍(ന.മ),പണ്ഡിത സൂര്യ തേജസ്സ് ശംസുല്‍ ഉലമ(ന.മ), ജീവിതം കൊണ്ട് സൂഫിസം പഠിപ്പിച്ച അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍ മുസ്ലിയാര്‍(ന.മ), സമസ്തയുടെ ആധുനിക സംഘാടകന്‍ ടി.എം ബാപ്പു മുസ്ലിയാര്‍(ന.മ)തുടങ്ങിയ മഹത്തുക്കളുടെ സുകൃത സ്മരണകളാല്‍ സമ്പുഷ്ടമാണ് ഈ മാസം. ആ സുകൃത സരണികള്‍ ഉണര്‍ന്നു പാട്ടായി ചരിത്രത്തോടോതുന്നതും സമ്പുഷ്ടം തന്നെ. ആദ്ധ്യാത്മികതയെ പരിപോഷിച്ച് വര്‍ണ പകിട്ടേകിയതിന്റെ ചിത്രങ്ങളായിരുന്നു അവരുടെ പച്ചയായ ജീവിതങ്ങള്‍. ആ പച്ച ജീവിതങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് നാമും അവരോടടുക്കുന്നത്.
അല്ലാഹുവിനെ സ്‌നേഹിച്ച് അടുത്തറിഞ്ഞവര്‍, പ്രീതി കാംഷിച്ച് നടന്നവര്‍, ആത്മീയ ദാഹം തീര്‍ത്തവര്‍, ഇലാഹീ പ്രീതിയിലേക്കുള്ള രാപ്രയാണത്തില്‍ മിന്നാ മിനുങ്ങിന്‍ നറുങ്ങ് വെട്ടം പോലും ആയുധമാക്കിയവര്‍, ഘോരമായ മഴയത്തും ഇലാഹീ പ്രയാണത്തിന്റെ ആത്മാവനേഷിച്ചിറങ്ങി നനഞ്ഞ് കുളിച്ചവര്‍, ഹഖീകത്തിന്റെ വജ്ര മുത്തുകളെ ആഴക്കടലില്‍ നിന്നും കരസ്ഥമാക്കിയവര്‍, ജീവിതം മെഴുകുതിരി സമാനമാക്കി ചുറ്റും അറിവും അദബും അദ്ധ്യാത്മികതയും പ്രകാശിപ്പിച്ചവര്‍, പരീക്ഷണങ്ങളുടെ ഇടിമിന്നലുകള്‍ കൊണ്ട് മുഖം കരുവാളിക്കാതെ ക്ഷമയുടെ പടയങ്കിയേന്തിയവര്‍. പുഞ്ചിരി കൊണ്ട് മാനവ മനസ്സിലെ മലീമസതകളെ കഴുകി കളഞ്ഞവര്‍...... 
  സമ്പുഷ്ടതയുടെ പര്യായം തന്നെയാണ് റബീഉല്‍ ആഖര്‍ നമുക്ക് മുന്നില്‍ തുറന്ന് തന്നിരിക്കുന്നത്. ഓരോ അദ്ധ്യയങ്ങള്‍ ആഴമേറിയതും ചിന്തോദ്ദീപകവുമാണ്. ഒരോ ഏടും ദൈര്‍ഘ്യ മേറിയ ജീവിത വഴികളില്‍ നമുക്ക് പ്രകാശം തരികയാണ്. ആ പ്രകാശഗോപുരങ്ങളാണ് നമ്മുടെ വഴികാട്ടികള്‍. നേരിന്റ പാതയിലെ സമാനതകളില്ലാ സമസ്യകളെ സംപൂരണം ചെയ്യുന്ന ചരിത്ര സുകൃതങ്ങളുടെ സമ്പുഷ്ടതയെയാണ് റബീഉല്‍ ആഖര്‍ ഉയര്‍ത്തിപിടിക്കുന്നത്.


                                                                      Irshad Tuvvur
                                                                        9746834141


|





     മുസ്‌ലിം ജനസാമാന്യത്തിന്റെ നാവിന്‍ തുമ്പിന്‍ ഉമിനീരിനൊപ്പം ഊറി നില്‍ക്കുന്ന വിശുദ്ധ നാമമാണ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), ആത്മീയ ലോകത്ത് അത്യുന്നത സ്ഥാനമലങ്കരിക്കുന്നവരാണവര്‍, അധ്യാത്മ ലോകത്ത് ചോദ്യം ചെയ്യപ്പെടാത്ത,എക്കാലത്തെയും ചക്രവര്‍ത്തിയാണ് ശൈഖ് ജീലാനി (ഖ.സി). ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വിസ്മൃതമാവുകയും മുസ്‌ലിംകള്‍ കേവലം നാമം പേറുന്ന ജഢങ്ങള്‍ മാത്രമായി അധഃപതിക്കുകയും ചെയ്ത ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ സായാഹ്നത്തിലാണ് ശൈഖവര്‍കളുടെ നിയോഗമുണ്ടായത്. കല്‍പനങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയും നിരോധിക്കപ്പെട്ടവ സമ്പൂര്‍ണമായി വര്‍ജിക്കുകയും ചെയ്ത ഇഷ്ടദാസന്മാരെ അല്ലാഹുവിന്റെ പ്രീതിക്കു പാത്രമായ പുണ്യാത്മാക്കളെ അവര്‍ പല പദവികള്‍ ഉയര്‍ത്തുമെന്നും അനുഗ്രഹത്തിന്റെ ഉന്നതങ്ങളില്‍ വാഴിക്കുമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ അര്‍ത്ഥ ശങ്കക്കിടമില്ലാതെ പ്രസ്താവിക്കുന്നുണ്ട്. ഇത്തരത്തില്‍ ദൈവപ്രീതിക്കര്‍ഹമായ സിദ്ധാത്മാക്കളുടെ നേതാവായിട്ടാണ് ശൈഖവര്‍കള്‍ ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്നത്.
കളിപ്രായത്തില്‍ തമാശക്കുപോലും കള്ളം പറയാത്ത വ്യക്തി ഒരത്ഭുതമല്ലേ, ഭൗതികമായ സകല സുഖ സൗകര്യങ്ങളും ത്യജിച്ചു ആത്മീയ ചിന്തയും ആരാധനയുമായി 25 വര്‍ഷമാണ് ശൈഖവര്‍കള്‍ മരുഭൂമിയിലും വനാന്തരങ്ങളിലും ഏകാന്തവാസം അനുഷ്ഠിച്ചത്. ജീവചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇത് ഇരുപത്തിയഞ്ചിലും അമ്പതിനും വയസ്സിനിടക്കാണ് . ഒരു മനുഷ്യന്റെ സര്‍വ്വ വികാരങ്ങളും ഓജസ്സും തിളച്ചു മറിയുന്ന പ്രായം മുഴുകെ ഭൗതിക വിരഹം വരിക്കുക! ജീവിതത്തിലെ ആദ്യത്തെ 25 വര്‍ഷത്തില്‍ ശൈശവം ഒഴിച്ചുള്ള കാലമെല്ലാം വിജ്ഞാന സമ്പാദനത്തിലും ആത്മീയ ശിക്ഷണത്തിലും മുഴുകുക! ഇങ്ങനെ അഗ്നി സ്ഫുടം ചെയ്ത 50 കഴിഞ്ഞ സ്വാതികനാണ് തന്റെ സമൂഹത്തില്‍ ആത്മീയ ഗുരുവായി വന്നു നിന്ന ഗൗസുല്‍ അഅ്‌ളം (ഖ.സി).
പിന്നീടുള്ള ജീവിതമോ ? പകലിന്റെ ഏറിയ പങ്കും ജനങ്ങള്‍ക്ക് ഉദ്‌ബോധനവും വിജ്ഞാനവും നല്‍കാന്‍ വിനിയോഗിച്ചു. രാത്രിയുടെ മുഖ്യഭാഗവും ഖുര്‍ആന്‍ പാരായണത്തിലും നിസ്‌കാരത്തിലും ഏര്‍പ്പെട്ടിരുന്നു, ഒരുപാട് വലിയ അത്ഭുതകരമായ കറാമത്തുകള്‍ക്ക് ഉടമയാണ് മഹാനവര്‍കള്‍, ചെറുപ്പം മുതലേ ഇലാഹീ ചിന്തയില്‍ ജീവിച്ച് ജീവിതം മുഴുവന്‍ റബ്ബാനിയ്യത്തിലായി വിലായത്തിന്റെ പദവി എത്തിച്ച മഹാനാണ് ശൈഖ് ജീലാനി(റ), ഒരുപാട് കറാമത്തുകള്‍ കേട്ടുകേള്‍വിയുള്ളവര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തല്‍ നിരര്‍ത്ഥകമാണ്. എന്നാലും ,ഒരിക്കല്‍ തന്റെ മദ്രസാ പരിസരത്ത് തടിച്ച് കൂടിയ ജനങ്ങള്‍ക്ക് മഹാനവര്‍കള്‍ മതോപദേശം നല്‍കുകയായിരുന്നു, പെട്ടെന്ന് കഠിനമായ മഴ പെയ്തു, ജനങ്ങള്‍ കൂട്ടം വിട്ട് നാലു ഭാഗത്തേക്കും ഓടി. ഇതു കണ്ട് ആകാശത്തേക്ക് നോക്കി കൊണ്ട് ആ ദിവ്യാത്മാവ് പറഞ്ഞു : 'ഞാന്‍ നിനക്ക് വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നു, നീ അവരെ നാലുപാടും  ഓടിച്ച് കളയുന്നു.' ഇതു മൊഴിഞ്ഞതും മദ്രസയുടെ ഭാഗത്ത് മഴ നിന്നു. മദ്രസയും പരിസരവുമൊഴിച്ച് മറ്റു സ്ഥലത്തെല്ലാം മഴ കഠിനമായി തുടരുകയും ചെയ്തു. ഇതു മഹാനവര്‍കളുടെ കറാമത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആത്മീയ പരിപോഷണത്തിനായി അവലംബിച്ച ഖാദിരിയ്യഃത്വരീഖത്തിന്റെ ശൈഖാണ് മഹാനായ ഗൗസുല്‍ അഅ്‌ളം അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), മഹാനവര്‍കള്‍ക്ക് അനേകായിരം ശിഷ്യരും ആത്മീയ ഖലീഫമാരുമുണ്ടായിരുന്നു, ജീവിതം മുഴുവനും ഒരു ആത്മീയ ലോകമായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആത്മീയ ജീവിത രംഗത്ത് പദമൂന്നുവാന്‍ മഹാനവര്‍കള്‍ തീരുമാനിക്കുകയും ഒരു ആത്മീയ ഗുരുവെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെയാണ് ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) എന്ന ആത്മീയ ഗുരുവിന്റെ ശിഷ്യത്വം മഹാനവര്‍കള്‍ സ്വീകരിക്കുന്നത്. ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) ഇമാമുല്‍ ഔലിയ ഹസ്രത്ത് അലി (ഖ.സി) അവരുടെ ശിഷ്യ പരമ്പരയില്‍ പെട്ടവരാണ് മഹാനവര്‍കള്‍. അല്ലാഹു തആലാ അവരുടെയൊക്കെ മദദിലായി ജീവിക്കാനും അവരുടെ ബറക്കത്ത് കൊണ്ട് ഇല്‍മ് കരസ്ഥമാക്കാനും നമുക്ക് തൗഫീഖ് നല്‍കട്ടെ.
                                                   
     
                                                                                            Muhammed  Musthafa Papinippara 




അങ്ങനെ ഒരു ന്യുഇയര്‍ ആഘോഷിക്കാന്‍ പോവുകയണ് ലോക മുസ്ലീങ്ങള്‍. ഹിജ്റ വര്‍ഷമാണ് നമ്മുടെ ഔദ്യോഗിക കലണ്ടര്‍. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ജീവിതത്തിലെ നിര്‍ണായക സംഭവമായ ഹിജറയെ ആസ്പദമാക്കിയും അനുസരിച്ചുമാണ് ഹിജ്റ വര്‍ഷം തയ്യാറാക്കിയിട്ടുള്ളത്. അറേബ്യ ഒന്നടങ്കം ഇസ്‌ലാമിന്നധീനപ്പെടുകയും കാലനിര്‍ണയത്തിന് പുതിയ അവലംബം ആവിശ്യമായി വരികയും ചെയ്തപ്പോള്‍ വിശദമായ കൂടിയാലോചനയിലൂടെ രണ്ടാം ഖലീഫ ഉമര്‍(റ) തന്റെ ഭരണകാലത്ത് ഹിജ്റയെ അടിസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചത്. ചന്ദ്രനെ ആസ്പദക്കിയത് കൊണ്ട് ചാന്ദ്രിക കലണ്ടര്‍ എന്നും അറിയപ്പെടുന്നു. ഓരോ ന്യൂഇയറും മനുഷ്യന് ആത്മവിചാരണ നടത്താനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ മദ്യപിച്ച് കൂത്താടാനല്ല. മുസ്്ലീംങ്ങളായ നാം ഇംഗ്ലീഷ് കലണ്ടറിന്റെ ന്യൂഇയര്‍ അല്ല ആഘോഷിക്കേണ്ടത്.

ഹിജ്റ കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം. നിഷിദ്ധമാക്കപ്പെട്ടത് എന്നര്‍ത്ഥം വരുന്ന മുഹറം യുദ്ധം ഹറാമാക്കിയ മാസമാണ്. മുഹറം അള്ളാഹുവിന്റെ മാസമാണ് (ഹദീസ്). ഇബ്്ലീസിന് സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടതും ആദം നബിയുടെ തൗബ സ്വീകരിച്ചതും ഇദ്രീസ് നബി(അ)നെ നാലാനാക്കാശത്തേക്ക് ഉയര്‍ത്തിയതും നൂഹ് നബി(അ)ന്റെ കപ്പല്‍ കരക്കണിഞ്ഞതും ഇബ്്റാഹീം നബി(അ)നെ അള്ളാഹുവിന്റെ ഖലീലായി തിരഞ്ഞെടുത്തതും നംറൂദിന്റെ തീകുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും യഅ്ഖൂബ് നബിയുടെ കാഴ്ച തിരിച്ചു കിട്ടിയതും യൂനുസ് നബി മത്സ്യ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടതും സുലൈമാന്‍ നബിക്ക് രാജാധികാരം ലഭിച്ചതും മൂസാ നബിയെയും കൂട്ടാളികളെയും ഫിര്‍ഔന്റെ കിങ്കരന്‍മാരില്‍ നിന്ന് രക്ഷപ്പെടത്തിയതും ഫിര്‍ഔനെയും കൂട്ടാളികളെയും ചെങ്കടില്‍ മുക്കികൊന്നതും ദാവൂദ് നബിയുടെ തൗബ സ്വീകരിച്ചതും ഈസാ നബിയെ ആകാശത്തേക്കുയര്‍ത്തയതും മുഹമ്മദ് നബി(സ)യെ പാപ സുരക്ഷതരായി പ്രഖ്യാപിക്കപ്പെട്ടതും മുഹറം പത്തിനായിരുന്നു എന്ന് ചരിത്രം പറയുന്നു. മുഹറം 9,10 നും നോമ്പനുഷ്ഠിക്കല്‍ വളരെയധികം സുന്നത്തുള്ളതാണ്. മുഹറം പത്തിലെ നേമ്പ് ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഹദീസില്‍ സ്ഥിപ്പെട്ടു വന്നിട്ടുണ്ട്. മറ്റെരു പ്രധാനപ്പെട്ട മാസമാണ് റബീഉല്‍ അവ്വല്‍. നബി(സ) ജനിച്ച മാസമാണിത്. മറ്റെരു മാസമാണ് പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍. അവസാന മാസമായ ദുല്‍ഹിജ്ജ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സ്മരണകള്‍ ഓര്‍ത്തു കോണ്ടുള്ള ബലിപെരുന്നാളും ഹജ്ജ് കര്‍മ്മവുമാണ്. എന്നാല്‍ ഇന്നത്തെ സമൂഹം ഈ ന്യൂഇയറിന് മറക്കുകയാണ്.

സമയം മനുഷ്യ ജീവിതത്തില്‍ അത്യാവശ്യമാണ്. സമയവുമായി ബന്ധപ്പെട്ട ജീവിതമാണ് മനുഷ്യന്റെത്. ആയുസ്സിന് മണക്കൂറുകളായും ദിവസങ്ങളായും ആഴ്ചകളായും മാസങ്ങളായും വര്‍ഷങ്ങളായും നോക്കുമ്പോള്‍ ആകെ കുറച്ച് ദിവസമാണ് മനുഷ്യന് ലഭിക്കുന്നത്. എന്നിട്ടെന്താ പടച്ചോനെ ഞാന്‍ ഏതു നിമിഷവും മരിക്കാം എന്ന ബോധം അപ്പോള്‍ അവന്‍ മറക്കുകയാണ്.

അള്ളാഹു പറയുന്നു: അക്കൂട്ടര്‍ മരണമടുത്താല്‍ എന്റെ രക്ഷിതാവേ നീയെങ്ങാനും അവധി പിന്തിച്ചാല്‍ ഞാന്‍ സ്വദഖ ചെയ്യാം, ഞാന്‍ സ്വാലിഹങ്ങളില്‍പ്പെട്ടവനാവാം, ഏതെരു നഫ്സിനെയും അല്‍പ്പംതന്നെ അള്ളാഹു പിന്തിക്കുകയില്ല. (മൂനാഫിഖൂന്‍ 11,12)

നബി(സ) പറഞ്ഞു: ആരോഗ്യവും ഒഴിവുസമയവും എന്ന മഹത്തായ രണ്ട് അനുഗ്രഹങ്ങളില്‍ അധികപേരും വഞ്ചിക്കപ്പെട്ടിരിക്കുന്നു (ഹദീസ്). പണം കൊണ്ട് ക്ലോക്ക് വാങ്ങാം, പക്ഷേ സമയം വാങ്ങാന്‍ കഴിയില്ല എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ഈ പുതുവത്സര പുലരി നമുക്ക് ആത്മവിചാരണ നടത്താനും നന്മകള്‍ പ്രവര്‍ത്തനും അള്ളാഹുവിലേക്ക് ഖേദിച്ച് മടങ്ങാനും നാഥന്‍ ഭാഗ്യം നല്‍കട്ടെ ....


                                                           |Muhammed Mashood Kumaramputhur|



    പുതിയൊരു വര്‍ഷം കടന്നുവരുകയാണ്. പിന്നിട്ട കാലത്തിലെ പ്രവൃത്തികളെ എടുത്തുനോക്കി വിശാല വിചാരണ നടത്തേണ്ട സമയമാണിത്. കാരണം നബി(സ) പറഞ്ഞുവല്ലൊ :' പരലോക വിചാരണക്ക് മുമ്പ് നിങ്ങളുടെ ശരീരങ്ങളെ നിങ്ങള്‍ വിചാരണ ചെയ്യുക. അതുപോലെ കര്‍മ്മങ്ങളെ വിലയിരുത്തുകയും ചെയ്യുക'. ഇക്കാലമത്രയും നമ്മുടെ ആരാധനകളുടെ അവസ്ഥ എന്തായിരുന്നുവെന്ന് ചിന്തിക്കുകയും നാഥനോട് ഖേദിച്ചിമടങ്ങുകയും ചെയ്യേണ്ട അവസരമാണിത്. ഒരുപാട് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും നാഥനോട് അടുക്കാന്‍ നമുക്ക് കഴിഞ്ഞോ എന്ന് മനസ്സിലാക്കാന്‍ സാധിക്കേണ്ടതുണ്ട്.
യഥാര്‍ത്ഥത്തില്‍ നാഥന്‍ എന്തിനാണ് നമ്മളെ സൃഷ്ടിച്ചിട്ടുള്ളത്? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു : ' എനിക്ക് ആരാധന അര്‍പ്പിക്കാന്‍ വേണ്ടിയിട്ടല്ലാതെ മനുഷ്യവര്‍ഗത്തെയും ഭൂതവര്‍ഗത്തെയും നാം സൃഷ്ടിച്ചിട്ടില്ല(അദ്ദാരിയാത് 56). നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ആരാധനയാവുകയാണ് വേണ്ടത്. അതിനുള്ള മാര്‍ഗം അല്ലാഹു തന്നെയാണ്. അവന്റെ മാര്‍ഗത്തില്‍ പ്രവേശിക്കുക, ഉദ്ദേശം ശുദ്ധിയുള്ളതാവുക. ഈ സന്ദര്‍ഭത്തില്‍ ഹൃദയത്തിനാണ് വലിയ പങ്കുള്ളത്. ഹൃദയസാന്നിദ്ധ്യം ഇവിടെ അനിവാര്യമാണ്. കാരണം ഉദ്ദേശങ്ങള്‍ (നിയ്യത്തുകള്‍) അല്ലാഹുവിന്റെ തൃപ്തിയാണ് എന്നുള്ളതാണ്. ആരാധനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നിസ്‌കാരം. ഈ നിസ്‌കാരം മതത്തിന്റെ സ്തംഭവും ദൃഢവിശ്വാസത്തിന്റെ കെട്ടുകയറുമാകുന്നു. ആരാധനകളുടെ ശിരോഭാഗവും , അനുസരണാപരമായ പ്രവൃത്തികളില്‍ പ്രധാനവുമാകുന്നു. കര്‍മശാസ്ത്രത്തില്‍ ഇമാം ഗസ്സാലി(റ) രചിച്ചിട്ടുള്ള ബസീത്ത്,ഒസീത്ത്,വജീസ് എന്നീ ഗ്രന്ഥങ്ങളില്‍ നിസ്‌കാരത്തിന്റെ മൂലതത്വങ്ങളും അതിന്റെ സര്‍വ്വശാഖകളും വിശദീകരിച്ചിട്ടുണ്ട്. കര്‍മശാസ്ത്രത്തില്‍ അപൂര്‍വ്വമായും, അസാധാരണമായും ഉണ്ടാവാറുള്ള അതിന്റെ അതിന്റെ അതിന്റെ ശാഖകളെ വിശദീകരിക്കുവാന്‍ ഇമാം ഗസ്സാലി(റ) കൂടുതല്‍ ശ്രദ്ധയും തിരിച്ചുവിട്ടിട്ടുണ്ട്. ഫത്‌വ നല്‍കുന്നവന് അതില്‍ നിന്ന് സഹായം തേടാനുള്ള ഒരു ഖജനാവാകുവാനനും അഭയത്തിനായി ഓടിയെത്തുന്നവന് ഒരു ലക്ഷ്യമാകുവാനും വേണ്ടിയാണെന്ന് ഇമാമവര്‍കള്‍ പറഞ്ഞിട്ടുണ്ട്.
   ഇത്തരത്തിലുള്ള നിസ്‌കാരത്തെ നാമെങ്ങനെയാണ് സമീപിക്കുന്നത്? അല്ലാഹു പറയുന്നു: 'എന്നെ സ്മരിക്കാന്‍ വേണ്ടി നിങ്ങള്‍ നമസ്‌കരിക്കുക' 'നീ അശ്രദ്ധരാല്‍ ആയിപ്പോകരുത് ' എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ' നിങ്ങള്‍ മസ്തിച്ചവരായ അവസ്ഥയില്‍ നിസ്‌കരിക്കരുത്.നിങ്ങള്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നത് വരെ!' എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു. ഇതിന്റെ അര്ത്ഥം പലവക ഉദ്ദേശങ്ങളാലുള്ള മസ്താവലാണെന്നും അല്ല ഇഹലോക ബന്ധത്തെ പ്രേമിക്കുന്നതിനാലുള്ള മസ്താവലാണെന്നും പറയപ്പെട്ടിട്ടുണ്ട്. അപ്പോള്‍ നമ്മുടെ ആരാധന കര്‍മങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് നിര്‍വ്വഹിച്ചത്. നബി(സ) പറഞ്ഞിരിക്കുന്നു : ' ആരെങ്കിലും രണ്ടു രകഅത്ത് നിസ്‌കരിച്ചത് ഇഹലോക സംബന്ധമായ കാര്യങ്ങളെപ്പറ്റി അവന്റെ മനസ്സില്‍ ചിന്തിക്കാതെയാണെങ്കില്‍ അവന്റെ കഴിഞ്ഞുപോയ തെറ്റുകളെല്ലാം പൊറുക്കപ്പെടും'.
     നിസ്‌കാരം ഒരു ഉദാഹരണം മാത്രം. ബാക്കി എത്രയെത്ര കര്‍മങ്ങളാണ് നമ്മുടെ ശരീരം നിര്‍വ്വഹിച്ചിട്ടുള്ളത്. അവിടെ ചിന്തിക്കേണ്ടത്. തികഞ്ഞ ഹൃദയസാന്നിദ്ധ്യത്തോടുകൂടെ എത്രകണ്ട് അല്ലാഹുവിനുവേണ്ടി നമ്മള്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട് എന്നതാണ്. നശ്വരമായ ഈ ഭൂവില്‍ നാഥന്‍ നല്‍കിയ അനുഗ്രഹങ്ങള്‍ വാങ്ങിച്ച് അവന് നന്ദിചെയ്യാതെ പോകരുത്. ഒരു വര്‍ഷംകൂടി വിടപറയുമ്പോള്‍ നമ്മുടെ ചിന്തകള്‍ അല്ലാഹുവിന്റെ സാമീപ്യത്തിലേക്കെത്താനുള്ളതായിരിക്കണം. കാരണം, നിഴലുപോലെ മരണം ഏതുസമയത്തും നമ്മളെ പിടികൂടും. അതുകൊണ്ടാണ് സ്വയം വിചാരണ ചെയ്യാന്‍ പറയുന്നത്. ഒരുപാട് മുന്‍ഗാമികള്‍ ഇതിന് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. പക്ഷെ ചിന്തിക്കാനുള്ള ശേഷിയുണ്ടായിട്ടും നാമത് ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബഹുവന്ദ്യനായ ശൈഖ് അബ്ദുറഹ്മാന്‍ അദ്ദാരിമി അന്നഖ്ശബന്തി(ഖ:സി) അവര്‍കള്‍ പറയുന്നു : 'നീ ഒറ്റപ്പെടുന്നതിന് മുമ്പ് രക്ഷപ്പെടുക'. ഇതിന്റെ വിശാലമായ അര്‍ത്ഥത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ എവിടെയാണ് മാറ്റം അനിവാര്യമെന്ന മനസ്സിലാകും. കര്‍മ്മങ്ങളില്‍ ഇഹ്‌സാന്‍ വേണം. സൂഫിസത്തിന്റെ കാതലാണത്. അവസരങ്ങള്‍  തന്നെ തേടിവന്നിട്ടും അതിനെ പരിഗണിക്കാതെ പോയതുകാരണം ഖേദിക്കേണ്ടിവന്ന ഒരുപാടാളുകളുടെ ജീവിതം നമുക്ക് പകരുന്നത് ഗുണകാംക്ഷയാണ്. നിസ്സാരമായ ഈ ലോകത്ത് ആരുടെയോ സ്വീകാര്യത ലഭിക്കാന്‍ വേണ്ടി അത്വധ്വാനം ചെയ്യുക എന്നത് ശരിയല്ല. മുതനബ്ബി തന്റെ കവിതയില്‍ പറയുന്നു :
    ' ശപിക്കട്ടെ നാഥനീ ലോകത്തെ
     ഒട്ടക സവാരിക്കാരനു കാലുകുത്താന്‍
     ഇതൊരു ചീത്തസ്ഥലം
     മാന്യതയുള്ളവര്‍ക്കിവിടെ പീഢനം മാത്രം'
ഇതുപോലെ കര്‍മ്മങ്ങളെ തെറ്റിന്റെ മാര്‍ഗത്തിലാക്കി നടന്നകന്ന കാലങ്ങള്‍ ഇവിടെ ഓര്‍ക്കണം. ഒര്‍ക്കുന്നത് റബ്ബിനോട് വിനയാന്വിതനായി പാപമോചനമഭ്യര്‍ത്ഥിക്കാന്‍ വേണ്ടിയാവണം. നാം പിന്തുടരേണ്ടത് പ്രവാചക കാലഘട്ടത്തെയാണ്. കാരണം, നബി(സ) പറഞ്ഞത് 'കാലഘട്ടങ്ങളില്‍വെച്ച ഏറ്റവും നല്ലത് എന്റെ കാലഘട്ടമാണ്' . അത്തരംത്തിലൂടെ വിജയം നേടാന്‍ നമുക്ക് സാധിക്കും. ഗ്രന്ഥങ്ങള്‍ കൂടെയുണ്ടായത് യാതൊരു പ്രയോജനവും ഇല്ല. പ്രശസ്ത കവി കുഞ്ചന്‍ നമ്പ്യാര്‍ അതിനെക്കുറിച്ച് പറയുന്നത്
    'ഗ്രന്ഥം കരത്തിലുണ്ടായാല്‍ മതിയല്ല
     ചന്തത്തിലര്‍ത്ഥം ഗ്രഹിച്ചേ ഫലം വരൂ
     അന്ധനായുള്ളവന്‍ ദീപം കരത്തിങ്ക-
      ലേന്തി നടന്നാല്‍ വഴിയറിഞ്ഞീടുമോ?'
   ഒരുപാട് ഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും വളര്‍ന്ന ആളുടെ പക്കല്‍ അതനുസരിച്ചുള്ള കര്‍മ്മങ്ങള്‍ ഇല്ലായെങ്കില്‍ അതുകൊണ്ട് എന്തുപകാരമാണുള്ളത്? ഇമാം ഗസ്സാലി(റ) പറയുന്നത് 'കര്‍മ്മങ്ങളില്ലാത്ത അറിവ് ഭ്രാന്താണ്' എന്നാണ്. നാം പ്രവര്‍ത്തിക്കേണ്ടവരാണ്. കാരണം, ഈ ലോകം 'പരലോകത്തേക്കുള്ള കൃഷിയിടമാണ്'. ഇവിടെ അധ്വാനിച്ച് അതിന്റെ ഫലം വാങ്ങുകയാണ് അല്ലാഹുവിന്റെ കോടതിയില്‍. 'മുഹറം' അടുത്തെത്തുമ്പോള്‍ സര്‍വ്വപാപങ്ങളില്‍ നിന്നും നാഥനോട് പാപമോചനം തേടി ഹൃദയ ശുദ്ധിയുള്ളവരായി പുതുസമയങ്ങളെ വരവേല്‍ക്കാനും കര്‍മ്മങ്ങളെ ഇഖ്‌ലാസോടുകൂടെയുള്ളതുമാക്കി മാറ്റണം. നാഥന്‍ തുണക്കട്ടെ 


                                                                                                                            Alsif Chittur


       അഹ്‌ലുബൈത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നബി കുടുംബമാണ്. അഹ്‌ലുല്‍ ബൈത്ത്, ആലുമുഹമ്മദ് ഈ അര്‍ത്ഥത്തിന്‍ ഉപയോകിക്കപ്പെടുന്നു. പ്രവാചക കുടുംബത്തിന്റെ പവിത്രത അടയാളപ്പെടുന്നതാണ് ഉദ്ദേഷിക്കപ്പെടുന്നത.് പ്രസ്തുത സൂക്തം അവതരിച്ചപ്പോള്‍ അലി (റ),ഫാത്തിമ (റ), അസന്‍ (റ), ഹുസൈന്‍(റ) എന്നിവരെ നബി (സ) ഒരു വസ്ത്രം കൊണ്ട് മൂടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു 'ഇവര്‍ എന്റെ അഹ്‌ലുബൈത്ത് ആകുന്നു ഇവരില്‍ നിന്ന് അഴുക്കുകള്‍ നീക്കുകയും ഇവരെ പരിശുദ്ധമാക്കുകയും ചെയ്യേണമെ' (അഹമദ്) മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ) സുബഹി നിസ്‌കാരത്തിന് പള്ളിയില്‍ പോകുമ്പോള്‍ ഫാത്തിമ (റ) യുടെ വീടിനരികില്‍ എത്തിയാല്‍ ഇങ്ങനെ പറയുമായിരുന്നു. 'അഹ്‌ലുല്‍ ബൈത്ത് നിസ്‌കാരം നിര്‍വഹിക്കുക . നബികുടുംബംായ നിങ്ങളില്‍ നിന്ന് മാലിന്യം ശുദ്ധീകരിക്കാനും നിങ്ങളെ സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. 'സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നബി(സ)ഒരു ദിവസം ഞങ്ങളോട് ഉപദേശിക്കാന്‍ എഴുനേറ്റു നിന്നു.ശേഷം  ഇപ്രകാരം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് രണ്ട് ഭാരമുള്ള രണ്ടുസംഗതികളെ ഉപേക്ഷിപ്പിച്ചുപോകുന്നു. അവയില്‍ ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ ആണ്.  അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട് മറ്റൊന്ന് എന്റെ അഹ്‌ലുബൈത്താണ്' എന്നുവച്ചാല്‍ അന്ത്യനാള്‍വരെ അഹ്‌ലുബൈത്തും നിലനില്‍ക്കും എന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം .
       മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം 'അല്ലാഹു ഇസ്മാഈല്‍ സന്തതികളില്‍ നിന്നും കിനാനഃ ഗോത്രത്തേയും കിനാനയില്‍ നിന്ന് ഖുറൈശ് ഗോത്രത്തേയും ഖുറൈശ് ഗോത്രത്തില്‍ നിന്ന് ബനൂഹാശിമിനേയും ബനുഹാശിമില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു'.(മുസ്ലിം ,തുര്‍മുദി) നബികുടുംബത്തിന് ഇസ്ലാം ചില പ്രത്യേക സവിശേഷ സ്ഥാനം നല്‍കിയിട്ടുണ്ട്. അവരുടെ മഹനീയ പതിവിക്ക് ചേരാത്തതിനാല്‍ സമ്പന്നരെ ശുദ്ദീകരിച്ച പദാര്‍ത്ഥമായ സകാത്തിന്റെ മുതല്‍. അവര്‍ക്ക് നിശിദ്ധമാക്കിയിട്ടുണ്ട് ഇത് ബോധിപ്പിക്കുന്ന ചില തിരുവചനങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം . 'സ്വദഖ (നിര്‍ബന്ധ ദാനം ) മുഹമ്മദിന്റെ കുടുംബത്തിന് പറ്റിയതല്ല. അത് ജനങ്ങളുടെ അഴുക്കുകളാണ്.(മുസ്ലിം) ഒരിക്കല്‍ അലി(റ) ന്റെ മകന്‍ ഹസന്‍ (റ) സകാത്ത് വകയിലുള്ള കാരക്കയില്‍ നിന്ന് ഒരു കാരക്ക എടുത്ത് കഴിക്കാന്‍ നിന്നപ്പോള്‍ അവിട്ന്ന് നബി(സ)പറഞ്ഞു. ആ കാരക്ക നീ അത് വലിച്ചെറിയുക നാം സകാത്ത് ഭക്ഷിക്കുകയില്ല എന്ന് നിനക്കറിയില്ലെ ? (ബുഖാരി മുസ്ലിം) എന്നാല്‍ അഹ്‌ലുബൈത്തിന് ഹദിയയും ഭഹീമത്ത് സ്വത്തും സ്വീകരിക്കാം. സന്മാര്‍ഗ സമ്പത്തിന്റെ ഒരു വിഹിതം അവര്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ യുദ്ധത്തില്‍ നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്ന് അതിന്റെ അഞ്ചില്‍ ഒന്ന് അല്ലാഹുവിനും റസൂലിനും അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിവോക്കര്‍ക്കുമുള്ളതാണ് നിങ്ങള്‍ മനസ്സിലാക്കുവിന്‍(അന്‍ഫാല്‍ 41).
         നിസ്‌കാരത്തില്‍ നബി (സ) യുടെ കുടുംബത്തിന് വേണ്ടി സ്വലാത്ത് ചൊല്ലുന്നത് സുന്നത്തായി നിശ്ചയിക്കപ്പെട്ടതില്‍ നിന്നും ഇസ്ലാം അവര്‍ക്ക് നല്‍കിയ മഹത്ത്വം സുതാര്യസ്പഷ്ടമാണ്. നബി(സ)കാലത്തും തുടര്‍ന്നും സ്വഹാബികള്‍ നബി(സ)യുടെ കുടുംബത്തിന് സ്‌നേഹാദരവോടെയാണ് പെരുമാറിയിരുന്നത്. അബൂബക്കര്‍ (റ) പറയുന്നു. അഹ്‌ലുല്‍ ബൈത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുഹമ്മദ് നബി(സ) സൂക്ഷിക്കുക. (ബുഖാരി) മറ്റൊരിക്കല്‍ അദ്ദേഹം അലി (റ)യോട് പറഞ്ഞു. എന്റെ കുടുംബത്തേക്കാള്‍ നബി(സ) യുടെ കുടുംബത്തോട് ബന്ധം പുലര്‍ത്താനാണെനിക്കിഷടം .അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ് അത് കൊണ്ട് തന്നെ നബി തങ്ങളുടെ കാലം മുതല്‍ ഇന്നുവരേയും അവരോടുള്ള സ്‌നേഹാദരവുകള്‍ മുസ്ലിം സമൂഹം കാലങ്ങളായി സംരക്ഷിച്ചു പോന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം ശ്രദ്ധിക്കുക 'നബിയെ താങ്കള്‍ പറയുക ; അതിന്റെ പ്രബോധനത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവിശ്യപ്പെടുന്നില്ല. എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ'. (വി.ഖു. 42;23) ഈ സൂക്തത്തിന്റെ വ്യഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നതിങ്ങനെ ഈ സൂക്തം അവതരിപ്പിച്ചപ്പോള്‍ സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു . പ്രവാചകനെ നങ്ങള്‍ സ്‌നേഹിക്കണം അങ്ങയുടെ കുടുംബമേതാണ് എന്ന് ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു. അലി, ഫാത്വിമ അവരുടെ സന്തതികള്‍ അവരില്‍ സ്‌നേഹം വെക്കുക എന്നാല്‍ ഞാന്‍ അവരേയും സ്‌നേഹിക്കും .
      മുസ്ലിം(റ) അബൂ ഹുറാറയില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം . നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ ഈ രണ്ടുകുട്ടികളെയും ഞാന്‍ സ്‌നേഹിക്കുന്നു അതിനാല്‍ ഇവരെയും ഇവരെ സ്‌നേഹിക്കുന്നവരെയും നീ സ്‌നേഹിക്കേണമെ (മുസ്ലിം)
 അഹ്‌ലുല്‍ ബൈത്തിന്റെ അനുഗ്രഹീത തണലില്‍ നമുക്ക് ജീവിത യാത്ര തുടരാം.......


                                                                           Vahab Karuvarakkund




കാല ചക്രത്തിന്റെ അവിശ്രമ കറക്കം ഒരു പുതുവര്‍ഷത്തിനു കൂടി ജന്മം നല്‍കാനിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശ്ചയിക്കപ്പെട്ട ഐഹിക ജീവിതായുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി തീര്‍ന്നിരിക്കുന്നു. അതെ നാം പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.
 ന്യൂ ഇയര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് ഡിസംബര്‍ 31 ന് രാത്രി പന്ത്രണ്ട് മണിക്ക് ലോകത്തിന്റെ അഖില ദിക്കുകളില്‍ ഉണര്‍ന്നിരിക്കുന്ന പരിഷ്‌കൃതരെന്നവകാശപ്പെടുന്ന ബുദ്ധി ശൂന്യരുടെ നിരര്‍ത്ഥകമായ ആഘോഷ കോപ്രായങ്ങളും പടക്കം പൊട്ടിക്കലും മറ്റും ഓര്‍മ വരുന്ന ആധുനികതയുടെ മധ്യത്തില്‍ സത്യ വിശ്വാസിയുടെ ന്യൂ ഇയര്‍ മുഹറമിന്റെ ആരംഭത്തോടെയാണെന്ന് അവതരിപ്പിക്കപ്പെട്ടാല്‍ പുതു തലമുറ അതുള്‍ കൊള്ളാന്‍ പ്രാപ്തരാണോ എന്നത് സംശയാവഹമാണ്. ആര് ഉള്‍കൊണ്ടാലും തള്ളിയാലും ഒരു സത്യവിശ്വാസിയുടെ വര്‍ഷാരംഭം ദുല്‍ഹിജ്ജയുടെ സൂര്യാസ്തമയത്തോട് കൂടിയാണെന്നതാണ് വാസ്തവം.
ചില ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പല കാരണങ്ങളാല്‍ മറ്റുള്ളവയേക്കാള്‍ മഹത്വം കല്‍പിക്കുന്ന രീതി ഇസ് ലാമിലും ഇതര ഇസങ്ങളിലുമുണ്ട്. അത്തരം മഹനീയ ദിന രാത്രങ്ങളില്‍ ആരാധനകള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകം പുണ്ണ്യവുമായിരിക്കും. ഇസ് ലാം വളരെയധികം മഹത്വം കല്‍പിക്കുന്ന മാസമാണ് മുഹറം. യുദ്ധം നിശിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാമത്തേതാണ് മുഹറം മാസം. അല്ലാഹു (സു) പറയുന്നു, ആകാശ ഭൂമികള്‍ സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അതിനാല്‍ നാലെണ്ണം ശുദ്ധങ്ങളുമാണ്. അതാണ് ഋജുവായ മതം. അതിനാല്‍ അതിനാല്‍ അവയില്‍ നിങ്ങള്‍ സ്വയം അക്രമികളാകരുത് (തൗബ 36). ലോകത്തുള്ള എല്ലാ കലണ്ടറുകളിലും മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന വസ്തുത ഈ വിശുദ്ധ വചനത്തെ അന്വര്‍ത്ഥമാക്കുന്നു.
അല്ലാഹുവിന്റെ മാസമെന്ന് വിശേഷിക്കപ്പെടുന്നുവെന്നതാണ് മുഹറമിന്റെ ഏറ്റവും വലിയ സ്രേഷ്ടത. അബൂ ദര്‍ (റ) വില്‍ നിന്ന് ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ഒരു സ്വഹാബി ചോദിച്ചു, നബിയെ ഏത് മാസമാണ് ശ്രേഷ്ടം അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു നിങ്ങള്‍ മുഹറമെന്ന പേരില്‍ വിളിക്കുന്ന അല്ലാഹുവിന്റെ മാസമാണ് ശ്രേഷ്ടമായ മാസം. ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമളാനാണ് ഏറ്റവും ശ്രേഷ്ടമായ മാസമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ മുഹറം ശ്രേഷ്ടമാസമെന്ന് പറഞ്ഞത് തെറ്റാണോ ? ഒരിക്കലുമല്ല, രണ്ടും ശ്രേഷ്ട മാസങ്ങളാണെന്നും ഇതും മറ്റുള്ള എല്ലാ മാസങ്ങളും അല്ലാഹുവിന്റേത് തന്നെയാണെന്നും നമുക്കറിയാം. എങ്കിലും മറ്റുള്ള മാസങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മുഹറത്തിനുണ്ട്. പത്തു മക്കളുള്ള ഒരാള്‍ കൂട്ടത്തില്‍ ഒരുത്തനെ ചൂണ്ടി ഇവനെന്റെ കുട്ടിയാണെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ അയാളുടേതല്ലെന്ന അര്‍ത്ഥമില്ലല്ലോ. മറിച്ച് ഇവനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കാം. അതിന് പല കാരണങ്ങളുമുണ്ടാകാം.
 റജബ് മാസത്തേയും അല്ലാഹുവിന്റെ മാസമെന്ന് വിശേഷിപ്പിക്കപ്പെട്ടതായി കാണാം. ചുരുക്കത്തില്‍ ഈ രൂപത്തില്‍ വിശേഷിപ്പിക്കപ്പെട്ട മാസങ്ങള്‍ക്ക് പ്രത്യേക ഹേതുവുണ്ട് എന്നാണ് ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നത്. അവയില്‍ തന്നെ മഹത്വത്തില്‍ ഏറ്റ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ രണ്ടിനും മഹത്വമുണ്ടെന്ന കാര്യം അവിതര്‍ക്കമാണ്.
ഇസ് ലാമിക ചരിത്രത്തില്‍ സംഭവ ബഹുലമായ അധ്യായങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. വിശിഷ്യാ മുഹറം പത്ത്. ആശൂറാഅ് എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. മഹാനായ മൂസാ (അ) യെ ഫിര്‍അൗനില്‍ നിന്നും രക്ഷപ്പെടുത്തി ഫിര്‍അൗനെയും കൂട്ടാളികളെയും ചെങ്കടലില്‍ മുക്കി നശിപ്പിച്ചത് മുഹറം പത്തിനായിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥം ജൂതന്മാര്‍ അന്ന് നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ നബി (സ) തങ്ങള്‍ മൂസാ നബിയെ സ്മരിക്കാന്‍ ഏറ്റവും കടപ്പെട്ടവര്‍ മുസ്‌ലിംകളാണെന്ന് പറയുകയും അന്നേ ദിവസം നോമ്പനുഷ്ടിക്കാന്‍ കല്‍പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപ മോചനം ഈ സുന്നത്ത് നോമ്പിന് വാഗ്ദാനം നല്‍കപ്പെട്ടിരിക്കുന്നു. അടുത്ത വര്‍ഷം ഞാന്‍ ജീവിക്കുമെങ്കില്‍ ഒമ്പതിന് കൂടി നോമ്പനുഷ്ടിക്കുമായിരുന്നുവെന്ന് നബി (സ) തങ്ങള്‍ പറഞ്ഞതായി ഹദീസില്‍ കാണാം. ഒമ്പതിന് നോമ്പനുഷ്ടിക്കുന്നതിന്റെ കാരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പത്തിന് മാത്രം നോമ്പനുഷ്ടിക്കുന്ന ജൂതരുടെ അനുഷ്ടാനത്തോട് എതിരാകാന്‍ വേണ്ടിയാണെന്നാണ് പ്രബലാഭിപ്രായം. മാസം തുടങ്ങിയത് നമ്മുടെ കണക്കില്‍ പിഴച്ചിട്ടുണ്ടെങ്കില്‍ ഒമ്പത് പത്തും പത്ത് പതിനൊന്നുമായിരിക്കും. ഒമ്പതിന് കൂടി നോമ്പനുഷ്ടിച്ചാല്‍ ആശൂറാഅ് നോമ്പ് ലഭിച്ചു എന്ന് നമുക്കുറപ്പിക്കാം. എന്ന് പറഞ്ഞവരുമുണ്ട്.
പ്രവാചക ചരിത്രങ്ങളിലെ നാഴികക്കല്ലുകളുടെ സ്മരണയാണ് ഓരോ മുഹറം പത്തും. ഇബ്‌ലീസിന് സ്വര്‍ഗം നിശിദ്ധമാക്കപ്പെട്ടതും ആദം നബി (അ) യുടെ തൗബ സ്വീകരിക്കപ്പെട്ടതും ഇദ്‌രീസ് നബി (അ) നാലാനാകാശത്തേക്ക് ഉയര്‍ത്തപ്പെട്ടതും ഇബ്‌റാഹീം നബി (അ) യെ നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും സുലൈമാന്‍ നബി (അ) ക്ക് രാജാധികാരം നല്‍കപ്പെട്ടതും ഈസാ നബി (അ)യെ ആകാശത്തേക്കുയര്‍ത്തിയതും നബി (സ) തങ്ങള്‍ക്ക് പാപ സുരക്ഷിതത്വം നല്‍കപ്പെട്ടതും പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) കര്‍ബലയുടെ മണ്ണില്‍ രക്ത സാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു. ഹുസൈന്‍ (റ) വിന്റെ രക്ത സാക്ഷിത്വമൊഴിച്ചാല്‍ ബാക്കിയൊക്കെയും സത്യവിശ്വാസികള്‍ക്ക് അനുഗ്രഹങ്ങളുടെ കേദാരമാണ്. പാരത്രിക ലോകത്തെ ഉന്നതമായ സ്ഥാനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ രക്തസാക്ഷിത്വവും വിശ്വാസിക്ക് മഹത്തരം തന്നെ. എന്നാല്‍ ഹുസൈന്‍ (റ) രക്തസാക്ഷിയായ ദിവസമായത് കൊണ്ട് അന്നേ ദിവസം ദുഃഖാചരണം നടത്തുകയും ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമെല്ലാം തെരുവോരങ്ങളിലൂടെ ആര്‍ത്തനാദം മുഴക്കി, ആറാം നൂറ്റാണ്ടിലെ കാട്ടാള വര്‍ഗത്തിന്റെ അപരിഷ്‌കൃത ചെയ്തികളെ അനുസ്മരിപ്പിക്കും വിധം ശിയാക്കള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.
അതുപോലെ തന്നെ ഈ ദിവസത്തെ മഹത്വപ്പെടുത്താന്‍ നിരവധി ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മുഹറം പത്തിന് സുറുമയിട്ടാല്‍ ആ വര്‍ഷം രോഗം സാധിക്കില്ലെന്നും അന്ന് കുടുംബങ്ങളുടെ മേല്‍ വിശാലത ചെയ്യല്‍ പ്രത്യേകം പുണ്ണ്യമാണെന്നുമൊക്കെ ഹദീസുകള്‍ കാണാം. ഇവയൊക്കെയും ശിയാക്കളുടെ നിര്‍മിതിയാണ്. പ്രത്യേകിച്ച് അവരില്‍ പെട്ട റാഫിളീങ്ങളുടെ. ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും പച്ച കള്ളമാണെന്നും പണ്ഡിത ലോകം വിധിയെഴുതിയിട്ടുണ്ട്.
പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പോയ കാലത്തെ തന്റെ പ്രവര്‍ത്തികളെ നിരൂപിക്കുന്നതും ആത്മ വിചിന്തനം നടത്തുന്നതുംവിശ്വാസിക്ക് ഗുണകരമായിരിക്കും. പോരായ്മകളും പിഴവുകളും തിരുത്തുമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെയായിരിക്കണം നാം പുതു പുലരിയെ വരവേല്‍ക്കേണ്ടത്.


                                                                Hafiz Muhammed Basheer 





പരിശുദ്ധിയുടെ പരിമളം തുളുമ്പുന്ന വിശുദ്ധ ഹജ്ജിനായി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും മാനവിക സംഗമ ഭൂമിയായ മക്കയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് നാം നിലകൊള്ളുന്നത്. ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളില്‍ പരമപ്രധാനമായ ഹജ്ജ് കര്‍മ്മം പണവും ശാരീരിക ശേഷിയുമുള്ള ഏതൊരു വിശ്വാസിയും ജീവിതത്തിലൊരിക്കലെങ്കിലും നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന് ശറഅ് പഠിപ്പിക്കുന്നു. ജനിച്ച നാടിനോടും ഉടയവരോടും ഉറ്റവരോടും ഭൗതികമായ സര്‍വ്വ സുഖങ്ങളെയും ത്യജിച്ച് ഇലാഹിലേക്ക് ഹിജിറ പോവുകയാണ് ഓരോ വിശ്വാസിയും ഹജ്ജിലൂടെ ചെയ്യുന്നത്. ഹൃദയാന്തരങ്ങളില്‍ ഇലാഹീ ചിന്തയും പ്രണയവും കോറിയിടുന്ന ആത്മസാഫല്യത്തിന്റെ കഥ പറയുന്ന ഹജ്ജ് ഖലീലുല്ലാഹി ഇബ്‌റാഹീം(അ)ന്റെയും ബീവി ഹാജറ(റ)യുടെയും പുത്രന്‍ ഇസ്മാഈല്‍(അ)ന്റെയും ത്യാഗോജ്ജ്വലമായ ജീവിതത്തന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഹജ്ജിന്റെ തുടക്കം മുതല്‍ ഒടുക്കംവരെയുള്ള ഓരോ കര്‍മ്മങ്ങളിലും ബീവി ഹാജറ(റ)യുടെ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. എല്ലാത്തിലും ഉപരി ദേശ,ഭാഷ,വര്‍ഗ്ഗ,വര്‍ണ്ണ വൈജിത്യങ്ങള്‍ക്കപ്പുറം മനുഷ്യര്‍ ഒന്നാണെന്ന ഇസ്‌ലാമിന്റെ മാനവ ഐക്യമെന്ന മഹിത സന്ദേശം കൂടിയാണ് ഓരോ ഹജ്ജും. കഅ്ബയും അറഫയും മിനയും മുസ്ദലിഫയും പിന്നെ സഫ-മര്‍വ്വയും പരിശുദ്ധ ഹജറുല്‍ അസ്‌വദും വിശ്വാസിയുടെ ഹൃത്തടത്തെ ആത്മീയ വെണ്മകൊണ്ട് പ്രഭപരത്തുമ്പോള്‍ അവ ഓരോന്നിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാണ് ഇവിടെ.


കഅ്ബയും മക്കാദേശവും 

ഭൂമിയുടെ ഒത്തമദ്ധ്യത്തിലായി നിലകൊള്ളുന്നതും ആദ്യത്തേതുമായ ഈ പരിശുദ്ധ ഭവനത്തെ അല്ലാഹുവിന്റെ കല്‍പനപ്രകാരം മലക്കുകളാണ് നിര്‍മ്മിച്ചത്. എഴുപതിനായിരം മലക്കുകള്‍ ദിനംപ്രതി പ്രദിക്ഷണം ചെയ്യുന്ന വാനലോകത്തെ ബൈത്തുല്‍ മഅ്മൂറിന് നേരെ താഴെ ഭൂമിയില്‍ ഇവിടെയുള്ളവര്‍ക്ക് പ്രദിക്ഷണം ചെയ്യാന്‍ വേണ്ടിയാണ് അല്ലാഹു കഅ്ബയെ പണിയിച്ചത്. വിശുദ്ധ ഖുര്‍ആനില്‍ അല്‍ബൈത്ത്, ബൈത്ത്, ഖിബ് ല തുടങ്ങി വിവിധ പേരുകളില്‍ പരിചയപ്പെടുത്തിയ ഇതിന്റെ പുനര്‍ നിര്‍മ്മാണം അബുല്‍ ബശര്‍ ആദം(അ)മും ശേഷം കാര്യമായ മാറ്റങ്ങളോടെ ഇബ്‌റാഹീം(അ)ഉം മകന്‍ ഇസ്മാഈല്‍(അ)ഉം ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചതുരാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഭവനത്തില്‍ ജനങ്ങള്‍ക്ക് ത്വവാഫിന് അടയാളമായിട്ട് സ്വര്‍ഗ്ഗത്തിലെ കല്ലായ ഹജറുല്‍ അസ് വദാണ്. ഒമ്പത് മുഴത്തില്‍ പണിത കഅ്ബ ഖറൈശികളുടെ കാലത്ത് പതിനെട്ട് മുഴമാക്കി. ഇസ്മാഈല്‍ നബി(അ) മുതല്‍ നിരവധി മഹാത്മാക്കള്‍ ആ പുണ്യ കഅ്ബ നിര്‍മ്മിച്ചു. ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് വിജനമായ മക്കയില്‍ എന്റെ നാഥാ.. ഇതിനെ ഒരു സുരക്ഷിത രാജ്യമാക്കേണമേ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍ക്ക് കായ്കനികളെക്കൊണ്ട് ആഹാരം നല്‍കേണമേ എന്ന ദുആക്ക് അല്ലാഹു ഉത്തരം നല്‍കിയതിന്റെ അടയാളമാണ് ഇന്ന് കാണുന്ന നാഗരിക മക്ക.


ഹജറുല്‍ അസ് വദ്

കഅ്ബയുടെ തെക്ക്കിഴക്കില്‍ സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ് വദിനെ ചുംബിച്ചുകൊണ്ടാണ് മുത്ത് നബി(സ്വ) തങ്ങള്‍ ത്വവാഫ് തുടങ്ങിയിരുന്നത്. മഞ്ഞുകണത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന ഹജറുല്‍ അസ് വദ് പാപത്താല്‍ കറുത്തതാണത്രേ. ചുവപ്പു കലര്‍ന്ന കറുപ്പ് നിറത്തില്‍ ഇരുപത് സെന്റീമീറ്റര്‍ നീളമുള്ള ഇത് സ്വര്‍ഗത്തിലേതാണ്. ജനകോടികള്‍ സഹസ്രാബ്ദങ്ങളായി വിശുദ്ധിയോടെ ചുണ്ടുകള്‍ ചേര്‍ത്ത ഈ കല്ല് നഗ്നനേത്രം കൊണ്ട് കാണാനാവുന്നത് ഹൃദയഭേദകം തന്നെയാണ്.


സ്വഫ-മര്‍വ്വ 

നിശ്ചയം സ്വഫയും മര്‍വ്വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്. (അല്‍ബഖറ-158) ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നായ സഅ്‌യ് മിനുസമേറിയ കല്ല് എന്നര്‍ത്ഥമുള്ള സ്വഫക്കും ചെറിയ കല്ലുകളുടേത് എന്നര്‍ത്ഥമുള്ള മര്‍വക്കുമിടയിലാണ്. മനുഷ്യപിതാവ് ആദം(അ), ബീവി ഹവ്വാഅ് (റ) ഇരുവരുടെയും തുടങ്ങി പൊള്ളുന്ന മക്കയുടെ ആ മണലില്‍ കുഞ്ഞിന് വേണ്ടി നഗ്ന പാദവുമായി ഓടിയ മഹതി ഹാജറ(റ)യുടെ പാദം പതിഞ്ഞ മണ്ണാണിത്. തീക്ഷണമായ ആ പരീക്ഷണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും ജനലക്ഷങ്ങള്‍ ഈ മണ്ണില്‍ സഅ്‌യ് ചെയ്യുന്നത്. കുഞ്ഞിന് വേണ്ടി ഒരുമ്മ ഓടിയത് പിന്നീട് വിശ്വാസിടുടെ വിശുദ്ധ കര്‍മ്മത്തിലെ ഒന്നായി റബ്ബ് നിശ്ചയിച്ചുവെന്നത് ഒരു സ്ത്രീയുടെ ത്യാഗത്തെ റബ്ബ് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. പുണ്യം തേടി പരകോടി ജനത ഇന്നുംം എന്നും ആ മണ്ണില്‍ പാദം പതിക്കുകയാണ്. ആത്മീയത തളം കെട്ടിനില്‍ക്കുന്ന ഈ മണ്ണില്‍ പ്രാര്‍ത്ഥനകള്‍കൊണ്ട് ഭക്തി നിര്‍ഭരമാക്കാന്‍ ഹജ്ജിനായ് എത്തുന്നവര്‍ ശ്രദ്ധിക്കണം.

അറഫ

   ഹറമിന്റെ പരിധിയില്‍ തെക്കുകിഴക്കായി 20സാ അകലെയാണ് അറഫ. പ്രവിശാലമായ ഈമൈതാനത്താണ് ആദം(അ)ഉം ഹവ്വാഅ്(റ)യും കണ്ടുമുട്ടിയത്. അറഫ(തിരിച്ചറിഞ്ഞു)എന്ന പേരുവന്നതിങ്ങനെയാണ്. പുണ്യനബിയുടെ ചരിത്ര പ്രസിദ്ധമായ ഹജ്ജതുല്‍വിദാഇന് സാക്ഷിയായ ഈ മണ്ണില്‍ തൂവെളളയില്‍ പാല്‍ക്കടല്‍ തീര്‍ത്ത വിശ്വാസികള്‍ സംഘമിക്കുന്നു. ഹജ്ജിന്റെ മര്‍മപ്രധാനമായ ഒന്നാണ് അറഫയില്‍ രാപാര്‍ക്കല്‍ الحج العرفة അറഫയാവുന്നു എന്ന വചനം ഇതിന്റെ فضل നെ വ്യക്തമാക്കുന്നു. പകലില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമായ ദിനം ഹാജിമാര്‍ ഈ മണ്ണില്‍ പാര്‍ക്കുന്ന അറഫാദിനത്തിലാണ്. മുത്ത് നബിയുടെ തുടക്കം നിരവധിപ്രവാചകരുടെ പാദംപതിഞ്ഞ ഈ മണ്ണിന്الله പ്രാര്‍ത്ഥനക്ക് ഉത്തരമുള്ള സ്ഥലമെന്ന സ്രേഷ്ടതനല്‍കിയിട്ടുണ്ട്. ആരും നിര്‍വൃതിയില്‍ ഒരോ ഹാജിയും ഈ മണ്ണില്‍ നിലകൊള്ളുമ്പോള്‍ അറിയാതെ കണ്‍തടം നിറഞ്ഞ് പോവും.


മിന മുസ്ദലിഫ

  ഉമ്മയുടെ ഗര്‍ഭപാത്രം പോലെ മിന വികസിക്കുമെന്ന ഇബ്‌നു അബ്ബാസ്(റ)ന്റെ വചനത്തിന്റെ പൊരുള്‍ ഓരോവര്‍ഷവും കൂടിവരുന്ന
ഹാജിമാരെ ഒരുപോലെ സ്വീകരിക്കുന്ന മ്‌ന താഴ്‌വര തെളിയിക്കപുന്നത്.
  അയ്യാമുത്തശ്‌രീഫിന്റെ രാത്രിതളിലധികവും ഇവിടെ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബാത്തില്‍ പെട്ടതാണ്. (ഫ:മുഈ)
  ഹജ്ജിന്റെ ഓരോ കര്‍മങ്ങളിലും ബീവി ഹാജറ(റ)യുടെ കഥകള്‍
സ്മരിക്കുന്നുണ്ട്. പിശാചിനെ ആട്ടിയോടിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാ
ണ് മിനയിലെ കല്ലേറ്.ഇങ്ങനെ തുടങ്ങി ഹജ്ജിന്റെ  മുഴുവന്‍ ചലനവും ആത്മാവിനെ സ്ഫുടം ചെയ്യുന്നു.
   ഇസ്മാഈല്‍(അ) ന്റെ പാദം കൊണ്ടിടത്ത് ജിബ്‌രീല്‍(അ) ചിറകിട്ടടിച്ചപ്പോള്‍ ഉറവ കൊണ്ട് ഇന്നും വറ്റാത്ത ജലപ്രവാഹമായ  സംസം
ആത്മീയ ജലമാണ്.ഭൂമിയിലെ മറ്റൊരു വള്ളത്തിലുമില്ലാത്ത പോഷകം അതിലടങ്ങിയിട്ടുണ്ട്.ഹജ്ജിനെത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും  വര്‍ദ്ധിക്കുമ്പോള്‍ സംസമിന്റെ ഉറവ ഒരിറ്റു പോലും കുറഞ്ഞില്ല എന്നത് എത്ര അത്ഭുതകരമാണ്.ഒരു പ്രത്യേക കാരണത്തിന്
1 മിനുട്ടില്‍ 8000 ലിറ്റര്‍ മോട്ടോര്‍ വെച്ച് 24 മണിക്കൂര്‍ പമ്പ് ചെയ്തിട്ടും
വറ്റാതെ കിടന്ന ആ കിണറ്റിലെ ജലം നേരിട്ട് പാനീയം ചെയ്യുന്നതിനെ ഏത് ഭാഷയിലാണ് നിര്‍വചിക്കാനാവുക.

ഹജിന്റെ സന്ദേശം 

ജനങ്ങളെ നാം നിങ്ങളെ ഒരു പരുഷ്യനില്‍ നിന്നും സ്ത്രിയില്‍ നിന്നും സൃഷ്ട്ടിച്ചു. നിങ്ങള്‍ ഗോത്രങ്ങളും ശാഖകളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ അല്ലാഹവിന്റെ അടുത്ത് ഉത്തമന്‍ തഖ്‌വയുള്ളവനാണ് (സൂറത്തുല്‍ ഹുജറാത്ത്) വ:ഖുര്‍ആന്റെ ഈ വചനത്തെ ലോകത്തിന് മുമ്പല്‍ സാക്ഷ്യപ്പെടുത്തുകയാണ് ഹജ്ജ് സംഗമങ്ങള്‍ പഞ്ചനേരങ്ങളില്‍  പള്ളിയില്‍  ഒരു മിച്ചുകുടുന്ന വിശ്വസികള്‍ ആഴ്ച്ചയില്‍  അല്‍പം കൂടി ബൃഹത്തായി ജുമുഅ സംഗമം നടത്തുന്നു. വര്‍ഷത്തിലൊരിക്കെ ലക്ഷങ്ങള്‍ ഒരുമിച്ചുകൂടി തിരുപ്പിറവികൊണ്ട പുണ്യനാട്ടില്‍ മാനവ സംഗമം നടത്തുന്നു. പണ്ഡിതനും പാമരനും പണക്കാരനും പണിക്കാരനും മുതലാളിയും തൊഴിലാളിയും കറുത്തവനും വെളുത്തവനും അറബിയും അനറബിയും ഉന്നതനും സാധാരണക്കാരനും ഒരേ വേഷത്തില്‍ ഒരേ മന്ത്രത്തില്‍ പരിശുദ്ധ കഅ്ബ വലയം ചെയ്യുന്നു. അവിടെ മിനയിലും അറഫയിലും സംഗമിക്കുന്നു. കൊട്ടാരത്തില്‍ നിന്ന് വന്നവനും കുടിലില്‍ നിന്നെത്തിയവനും ആ മണ്ണില്‍ ഒരുമയുടെ സാഹോദര്യത്തിന്റെ കഥ പറയുന്ന എങ്ങും തല്‍ബിയത്തിന്റെയും പ്രാര്‍ത്ഥനയുടെയും ധ്വനികള്‍ മാത്രം. കണ്‍തടങ്ങളില്‍ ആത്മീയതയുടെ അശ്രുകണങ്ങള്‍ മാത്രം. കറുത്തവന്റെ പാദം പതിഞ്ഞിടത്താണ് വെളുത്തവന്‍ നെറ്റി വെക്കുന്നു. പരസ്പരം പുഞ്ചിരി സലാം പറഞ്ഞും സ്‌നേഹ സൗഹൃദത്തിന്റെ ഇത്രയും വലിയ സംഗമം നടക്കുന്ന മറ്റേതാണുള്ളത്. അമേരിക്കയിലെ ചീഞ്ഞുനാറുന്ന വര്‍ണവെറിക്ക് നടുവില്‍ വെന്തുരുകി പിന്നീട് ഹിദായത്തിന്റെ വെളിച്ചംകൊണ്ട മാലിക് അശ്ശഹബാസ്സ്(മാല്‍കം എക്‌സ്) എന്ന അമേരിക്കയുടെ വംശീയ വിമോചകന്‍ അറഫാ മണ്ണില്‍ ഹജ്ജ് കര്‍മ്മത്തിനിടയില്‍ ഇരിക്കവെ മറ്റുള്ളവര്‍ ചോദിച്ചു താങ്കളെ ഇവിടെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് എന്താണ്? അപ്പോള്‍ മാലിക് അശ്ശഹബാസ്സ് പറഞ്ഞു. സാഹോദര്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഫം പുടക്ക് തതുല്ല്യമായ വെളുത്ത വസ്ത്രത്തില്‍ ഉറ്റവരോടും ഉടയവരോടും താല്‍കാലികമായി ബന്ധം വിഛേദിച്ച് സാമ്പത്തിക ബാധ്യതകള്‍ കൊടുത്തുവീട്ടി ബന്ധപ്പെട്ടവരോടൊക്കെ ക്ഷമാപണങ്ങള്‍ നടത്തി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ജനിച്ച മണ്ണിനോടും നാടുനോടും താല്‍കാലികമായി വിടപറയുന്ന ഈ യാത്ര മരണത്തിന്റെ ബാഹ്യരൂപം കൂടിയാണ്. മരണം എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തഖ് വയുള്ളവരാണ് എന്ന ഖുര്‍ആനിക സന്ദേശത്തെ സാക്ഷാല്‍കരിക്കുകയാണ് ഹജ്ജിന്റെ അത്യന്തിക ലക്ഷ്യം.
സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റൊരുപ്രതിഫലമില്ലെന്നാണ് തിരുനബി(സ) തങ്ങള്‍ അരുള്‍ ചെയ്യുന്നത്. അരുതായ്മകളില്ലാതെ നിര്‍വഹിക്കപ്പെടുന്ന ഹജ്ജിന് ഒരുമ്മ പ്രസവിച്ച  പിഞ്ചുകുഞ്ഞിന്റെ ഹ്യദയമായിരിക്കും എന്നും അവിടുന്ന് അരുള്‍ ചെയ്യുകയുണ്ടായി.
വര്‍ത്തമാനക്കാലത്തിന്റെ നെറികേടായ,സെല്‍ഫി,യെ പരിശുദ്ധമണ്ണില്‍ പോലും ഉപയോഗിക്കുന്നവരും പ്രശസ്തിക്കോ മറ്റോ പടച്ചവന്റെ വജ്ഹില്ലാതെ പുണ്ണ്യകര്‍മം മേന്മയുടെ മുദ്രയായ്കാണുന്നവരും ഈ പ്രതിഫലത്തിന്നന്യമാണ്. ഇവ രണ്ടും ഇന്നും കാണുന്ന വേദന നിറഞ്ഞ സത്യമാണ്.
സ്വീകാര്യകരമായ മര്‍ഗത്തില്‍ ഹജ്ജും തിരുനബിയുടെ ചാരത്തുനിന്ന്  റൗള ദര്‍ശിക്കാനും അതിലൂടെ ഇലാഹിലേക്ക് ലയിച്ചു ചേരുവാനും നമിക്ക്  തൗഫീഖ് നല്‍കട്ടെ.


                                                                                                                                Ali Karippur

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget