Articles by "കവിതകള്‍"




മധുവൂറും ഓര്‍മ്മകള്‍ സമ്മാനിച്ച

കലാലയ മുറ്റവും,

ത്രിവര്‍ണ പതാകയാല്‍ നിറഞ്ഞ ക്ലാസ് മുറികളും,

സ്വതന്ത്രരായി ഈണത്തില്‍ 

പാടിയ ദേശീയ ഗാനവും,

ഒരിലകുമ്പിളില്‍ കുഞ്ഞികൈകളാല്‍ 

പങ്കിട്ടെടുത്ത പാല്‍പായസവും

പുതു നന്മയാല്‍ വെണ്മയേകിയ

തൂവെള്ള കുപ്പായവും,

വയല്‍ വരമ്പിലൂടെ പതാകയാല്‍

തിമിര്‍ത്തോടിയ ബാല്യങ്ങളും,

മഹാമാരിയുടെ അന്ധകാരത്താല്‍

പ്രഹസനത്തില്‍ ചേര്‍ത്ത്

ബന്ധനസ്ഥരായി...

ആധുനികതയുടെ ഓണ്‍ലൈന്‍ അഴികളില്‍.!!


മുഹമ്മദ് ജാസിം ആദൃശ്ശേരി



✍️മുഹമ്മദ്‌ ഇർഷാദ് തുവ്വൂർ


പൂങ്കാവനം പോലെ വർണ്ണ - സ്വർണ്ണ -

സുന്ദരിയാണെൻ ഭാരതം

നീരൊലിക്കുന്ന നീല നദികൾ ..

ഉയിരായ് നിൽക്കുന്ന ഹിമപഥങ്ങൾ

നീണ്ട് നിവർന്ന ഭാഷാ-ജാതികൾ

വർണ്ണനിറവാർന്ന സംസ്കാരങ്ങൾ

തൊപ്പിയും കുറിയും മാലയും 

നിറഞ്ഞ ഗ്രാമവീഥികൾ 

ഓല മേഞ്ഞ സന്ധ്യാ ജീവിതങ്ങൾ

ദാരിദ്ര്യം പിടിച്ച മൺറോഡുകൾ

കണ്ണടയും ഷൂസുമിട്ട നഗര ജീവിതങ്ങൾ

എല്ലാമൊരു ഭസ്മ ഗന്ധം നിറയുന്നു

ഒപ്പം നിലാവിന്റെ നിറവും സംഗീതവും

പക്ഷേ..!

ഘോഷിച്ചെതെല്ലാം ആവിയാവുന്ന പോൽ

നീതിയുടെ ചന്ദനത്തിരിയും സ്നേഹം -

നിറച്ച കർപ്പൂരങ്ങളുമിന്ന് ഗന്ധിക്കുന്നില്ല

നിലവിളക്കുകളിൽ രക്തം കത്തിച്ച്

അക്രമ ഗന്ധം വമിക്കുന്നു

ആക്റ്റുകളും അസഹിഷ്ണുതയും

ഭക്ഷണ തളികയിലെത്തുന്നു  

ഹൃദയാക്ഷരങ്ങൾ കാവി - 

മഷിയിൽ വാളേന്തുന്നു

ഗാന്ധിയും നെഹ്റുവും അയോധ്യയിൽ

രാമനൊപ്പം നിലവിളിക്കുന്നു

ഭാരത മണ്ണ് മഞ്ഞ് പോലെ ഉരുകുന്നു

അപര ബോധം നാടുനീളെ ,  

ബാങ്കൊലി തീർക്കുന്നു ,.... !

എന്നാലും

എവിടെയോ എന്റെ ഭാരതം 

ഹൃദയസ്പൃക്കായി നീതി - സ്നേഹത്തിന്റ

നിശാഗന്ധി പൊഴിക്കുന്നുണ്ട്..

അമ്മ ഭാരതത്തിലെ വിടെയോ ..

വന്ദേ മാതരത്തിന്റെ സംഗീത മീട്ടുന്നുമുണ്ട്.....!



| മുഹമ്മദ്‌ ഇര്‍ഷാദ് തുവ്വൂര്‍ |

രാത്രിയേറെ കഴിഞ്ഞിട്ടും 
കവിതയെഴുതാന്‍ തുനിഞ്ഞില്ല...
കണ്ണിലും, മനമിലും
 കോവിഡിന്റെ ഭീതിയാണ്.!
ഒരു തരം കറുത്തിരുണ്ട  ഭയം
സര്‍വ്വതിലും വൈറസ് നിറച്ച് വെച്ചിരിക്കുന്നു
ഇന്നലെ വാങ്ങിയ നീല മഷിപ്പേന 
മേശപ്പുറത്ത് കിടന്നു വിറക്കുന്നപ്പോലെ...
എഴുത്തു പുസ്തകം ശ്യൂന്യമായിക്കിടക്കുന്നു
നടുവിലൊരു ഗൗളി കാഷ്ഠിച്ചിരിക്കുന്നു
നീണ്ട് നിവര്‍ന്ന വടിയെടുത്ത് ഞാന്‍ 
തട്ടി ഒഴിവാക്കി, കത്തിച്ചിട്ടു......
കരിയുന്ന ആ ഗന്ധത്തിലും
കൊറോണപ്പേടി വമിക്കുന്നു....

ശൂന്യത വരച്ചിട്ട ഡയറിയില്‍
കഫന്‍ പുടവയുടെ 
വര്‍ണ്ണങ്ങള്‍ ചുറ്റിവരിഞ്ഞിരിക്കുന്നു
ശ്മശാന ഭൂമിയിലിരുന്ന്
കവിതാശകലങ്ങള്‍ ആര്‍ത്തലക്കുന്നു
മുറിക്ക് മൂലയില്‍ നിന്നും
കരിഞ്ഞ വിശപ്പിന്റെ ഗന്ധം വമിക്കുന്നു.....



|Muhammed Jasim N Athershery|

മുന്നേറണം ഇനിയും ഏറെ കടമ്പകൾ
മങ്ങാതെ സ്നേഹം പകർന്നീടാം
തകരാത്ത മനസ്സുമായൊന്നിച്ച് നീങ്ങണം
സർവ്വരും സഹകരിച്ചൊന്നായി നിൽക്കണം

ലോകം വിറങ്ങലിച്ചീടുന്നുവെങ്കിലും
വർദ്ധിത വീര്യത്തിൽ പൊരുതീടണം
വൈറസിൻ ശക്തിയെ തുരത്തീടണം
പുതിയൊരു ചേതന സൃഷ്ടിക്കണം..!

അനുസരിച്ചീടണം അംഗീകരിക്കണം ആതുരശുശ്രൂഷ സേവകരെ...
ആരും അന്യരെല്ലെന്നതോർക്കണം
ആശങ്കയില്ലാതെ കർമ്മോത്സു കരാവണം

ഉണർവ്വോടെ ഉശിരോടെ പ്രയത്നിക്കണം
ഉണ്മയാൽ കാര്യങ്ങൾ വീക്ഷിക്കണം
നേരും നെറിയും നെഞ്ചിലേറ്റീടണം
നല്ലൊരു നാളയ്ക്കായി പ്രാർത്ഥിക്കണം

അറിയണം പ്രതിരോധ മാർഗ്ഗങ്ങളെല്ലാം
കൃത്യമായി കൃത്യത പാലിക്കണം
വെടിയുക ഭീതികൾ വേവലാതികൾ
വളരട്ടെ ഉണർവ്വുള്ള പുതുനാമ്പുകൾ!!! 




|Muhammed Jasim Athershery|

ഇതു മൊഴിയല്ല
മനുജന്റെ വ്യഥകളാണ്
മണ്ണിനു വേണ്ടൊരു വാക്കുകളാണ്
ഇതു കഥയല്ല
പൗരന്റെ രോദനമാണ്
പരശതം നിറയുന്ന തേങ്ങലാണ്
ഇതു കാവ്യമല്ല
ഭാരതത്തിന്‍ *അനഘമാണ്
ബധിരത വെടിഞ്ഞൊരു മന്ത്രമാണ്
ഇതു ഭ്രാന്തല്ല
പൂര്‍വ്വികര്‍ നേടിയ അവകാശമാണ്
തകര്‍ക്കാന്‍ കഴിയാത്ത ഐക്യമാണ്
ഇതു ഇന്ത്യയാണ്
ചുവന്ന മണ്ണില്‍ രക്തം പൊടിഞ്ഞ
ചാഞ്ചാട്ടമില്ലാത്ത പൗരരാണ്..!
ഞാന്‍ പൗരനാണ്
ഈ മണ്ണില്‍ പിറന്നൊരു മനുജനാണ്
ഓര്‍ക്കണം സകലരും സര്‍വ്വ നേരം.
ഒരു ചോദ്യം ഹൃത്തിലുണ്ട്
ഉത്തരം തരുമോ നിങ്ങള്‍ ?
'നാനാത്വത്തില്‍ ഏകത്വ 'മെന്ന
വചനമാണോ മനുഷ്യരെ...
സ്‌നേഹം വെടിയാന്‍ പ്രേരണയായത്..?


*അനഘം-മഹത്വം




|Jasim Atharssery|

മൊബൈലില്‍ മുഖം പൂഴ്ത്തിയിരുന്നപ്പോഴാണ്
അമ്മ മരിച്ചത്
ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കാത്തതിനാല്‍
ഒടുവില്‍ അയല്‍ക്കാരനാണ് അവനെ
ഫോണ്‍ വിളിച്ചു വരുത്തിയത്

നാട്ടില്‍ പ്രളയം വന്നതും
പത്രക്കാരനു സൂര്യാഘാതമേറ്റതും
വാട്ട്‌സ് ആപ്പിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

അജ്ഞാതമായ മിസ്‌ക്കാളുകള്‍
പ്രണയം കൊണ്ടുവരുന്നതും
നോക്കിയിരുന്നതിനാല്‍
ഉറ്റവെരെല്ലാം പിരിഞ്ഞു പോയത്
സുഹൃത്ത് പറഞ്ഞപ്പോഴാണ് അറിഞ്ഞത്

വൃക്ക നിലച്ച് പോയവര്‍ക്കും
കരള്‍ ദ്രവിച്ച് പോയവര്‍ക്കും വേണ്ടി
എന്നും ഛായ ചിത്രങ്ങള്‍ വരും
അവന്‍ മുടങ്ങാതെ ലൈക്കും ഷെയറും
ചെയ്യാറുണ്ട്

വൃക്കയോ....കരളോ....കിട്ടിയോ എന്തോ.....?
ആര്‍ക്കറിയാം
അജ്ഞാതമായ ആ വിളിയില്‍
സ്‌നേഹം ഒഴുകി വരുന്നതും കാത്ത്
പുരതിണ്ണയില്‍ അവനിരുന്നപ്പോള്‍.....പെട്ടെന്ന്
തെരുവില്‍ നിന്ന് സെറന്‍ മുഴക്കി ആമ്പുലന്‍സ്
വന്നു നില്‍ക്കവേ....

വെള്ളയില്‍ പൊതിഞ്ഞ ഉറ്റവരുടെ മരവിച്ച
ശരീരങ്ങള്‍
വരാന്തയിലേക്ക് ഇറക്കി അനുഗമിച്ചപ്പോള്‍
നെറ്റ് വര്‍ക്കില്ലാത്ത
അഞ്ചിതമാം പ്രണയം മറന്ന്
അവന്‍ തരിച്ച് നിന്നു...?



|Alsaf Chittur|

ഏകാന്ത പതികരായ്
ഏകനെ തേടി
ഏതോ ദിക്കിലേക്ക്
ഏകരായ് അലഞ്ഞവര്‍....!

അനുരാഗ തീവ്രതയില്‍
അഹദിനെ ഏറ്റിയോര്‍
അല്ലലില്ലാതെ....
ആയുസ്സ് നീക്കിവര്‍....!

ഇഷ്ടഭോജനം
ഇനി വേണ്ടെന്നു വെച്ചു
ഇഷ്ടമുള്ള തേകനാണെന്നും
ഇടതടവില്ലാതെ മൊഴിഞ്ഞവര്‍....!

വര്‍ണ്ണ്യമില്ലാതെ...
വചസ്സുകള്‍ തിങ്ങി
വഹ്ദാനിയ്യത്തിന്റെ രാഗങ്ങള്‍
വാക്കോ ചുരുക്കി വെച്ചു....!

ദീര്‍ഘ ദൂരം സഞ്ചരിച്ചു
ദൈര്‍ഘ്യം ദുഷ്‌കരമായില്ല
ദുനിയാവും പരിത്യജിച്ചു
ദേഹയെ ആശ്വസിപ്പിച്ചു

ജ്ഞാന ജീവാമൃതമായ
ജഗത്പതിയെ അറിഞ്ഞവര്‍
ജീവന്റെ അംശവും, അതിലപ്പുറവും
ജവാബായ ഭരമേല്‍പ്പിച്ചവര്‍

ഭയമില്ലവര്‍ക്കൊരു ഖല്‍ബിനെയും
ഭാരമതേറിയില്ലവര്‍ക്കതൊരിക്കലും
ഭീരുത്വം തൊട്ടു തീണ്ടിയില്ല
ഭാഗങ്ങളില്‍ നാഥനുണ്ടല്ലോ....!

നിത്യശാന്തിതേടി
നിത്യവും ദിക്‌റിലായ്
നിസാരം എന്ന് വിളിച്ചവര്‍
നാം തേടും ഐഹികത്തെ

പാപഭാരങ്ങള്‍ ഭയപ്പെടുത്തുന്നു
പശ്ചാതാപം പതിവാക്കി
പതറിയില്ല വാക്കുകള്‍
പരിപാലകനെ സ്മരിക്കുമ്പോള്‍

മനുഷ്യര്യമെന്ന ഇരുട്ടില്‍ നിന്ന്
മോചിതനായ് നടന്നവര്‍
മറകള്‍ നീക്കി മുന്നോട്ട് ഗമിച്ചു
മന്നാന്റെടുക്കലെത്തി നിന്നു

ഹൃദയം നിറച്ചുവെച്ച
ഹാര്‍ദവ പരിമളം
ഹരമായ് ഉയര്‍ന്നുവന്നു
ഹര്‍ഷമായ് പരന്നൊഴുകി

സസ്‌നേഹം സര്‍വ്വാതിപതിയോട്
സര്‍വ്വവും സമര്‍പ്പിച്ചു
സ്വശരീരവും മറ്റുള്ളതും
സാഷ്്ടാംഗത്തിലായ് എപ്പോഴും....!





 |മുഹമ്മദ് ഫവാസ് അകമ്പാടം|
ഇന്നിവിടം
ചോര ചിന്തുകയാണ്...!
ഒപ്പം ആളിപ്പടരുന്ന
ജനരോഷവും...
കേവലം പ്രതിഷേധ 
ജ്വാലകളല്ലിത്...
യുവത്വത്തിന്‍ സിരകളില്‍ 
ആളിപ്പടരുന്ന 
പ്രതിഷേധാഗ്നിയുടെ 
നാളങ്ങളാണിത്...
ധീരതകളുറങ്ങുന്ന 
ഇന്നലകളുടെ
ഓര്‍മ്മ ക്കുറിപ്പുമായ്
ദേശ-ജാതി-മത 
ഭാഷാന്തരങ്ങളില്ലാതെ 
മുന്നിട്ടിറങ്ങയായ്
വെടിയൊച്ചകള്‍ നിലക്കാത്ത,
നിണത്തിന്‍ രൂക്ഷ ഗന്ധമുയരുന്ന,
രോഷാഗ്നിയുടെ ചൂടേല്‍ക്കുന്ന
തെരുവീഥികളില്‍...
ഇവിടം ജനിച്ച്,
ഇവിടം ജീവിച്ചിരിക്കുന്ന
ഈ രാജ്യ 'പൗരരായ്' തന്നെ
അഭിമാന പൂര്‍വ്വം...



|Suhail Aarattuppuzha|

നഷ്ടങ്ങളില്ലാത്ത പ്രണയത്തെ തേടി
അലയുമ്പോള്‍
ഹൃദയത്തില്‍ തണുപ്പൂതുന്ന ഒരു
പ്രണയത്തിന്റെ പ്രവിശാല സഹാറയുണ്ട്
അനുരാഗത്തിന്റെ അതിരുകളില്ലാത്ത ആശി
ഖീങ്ങള്‍ അലിഞ്ഞിറങ്ങുന്ന ആനന്ദ നഗരി
മദീന.....
വിലാപങ്ങളില്ലാത്ത.... വിരഹത്തിന്റെ കണ്ണീരൊ
ലിക്കാത്ത വിശുദ്ധ പ്രണയത്തിന്റെ മുല്ല പൂക്കുന്ന
പ്രണയ നഗരി.
അത് ഒഴുകുന്ന പുഴപോലെ ഹൃദയത്തിന്റെ
വരണ്ടുപോയ വിള നിലങ്ങളില്‍ ഇശ്ഖിന്റെ പൂമൊട്ടുകള്‍
കോര്‍ത്ത് കൈമാറ്റത്തിന്റെ പ്രണയം തൂകി.....
സഞ്ചാര പഥത്തിലാണ്.....
ഇശ്‌ഖെഴുതുമ്പോള്‍ ഹബീബ് വരികളില്‍
കവിത കോര്‍ക്കുന്നത് എന്റെ ഹൃദയത്തില്‍
ഉറവയെടുത്ത പ്രണയാവിഷ്‌കാരത്തിന്റെ നീര്‍ചോല
യില്‍ നിന്നാവണം
ആ കുളിര്‍ പെയ്ത്തില്‍ കരകവിഞ്ഞൊഴുകുന്ന 
പ്രേമത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍
നിലത്തേക്കുതിര്‍ന്നിറങ്ങുമ്പോഴും ആ മണ്ണിന് മദീനയുടെ
ഗന്ധമായിരുന്നു.




|Swalih Alappuzha|


മദീന.....
അലങ്കരിക്കാന്‍ അതിരുകള്‍ തേടുമ്പോള്‍
അനന്തമാകുന്ന വര്‍ണനയുടെ സഹാറപോലെ
കരയിലെ കാഴ്ചയില്‍ അദൃശ്യമാകുന്ന
കടലിന്റെ അതിര്‍വരമ്പുകള്‍ പോലെ
എന്റെ വരികളെ അത് തളര്‍ത്തിക്കളയുന്നു
ഇഷ്‌ക്കിന്റെ ഖിസ്സ പറയുമ്പോള്‍
രാവുകളെല്ലാം നിമിശങ്ങളുടെ ദൃതിയില്‍
കാഴ്ചകള്‍ക്കപ്പുറത്തേക്ക് മറയുന്നു
പകലോ..... അറിയാതെ അസ്തമയമെഴുതുന്നു.
മോഹങ്ങളെയെല്ലാം ദിക്ക് തെറ്റാതെ
ഞാന്‍ മദീനയിലേക്ക് പറഞ്ഞ് വിടാറുണ്ട്
ചിലപ്പോഴെന്നെ തഴുകുന്ന കാറ്റിനോട്
മദീനിലെ മലര്‍വാടിയോട്
പറയാന്‍ സലാം കൊടുത്തയക്കാറുണ്ട്
അത് മദീനയില്‍ ചെന്ന് ഖുബ്ബയെ തുഴുകുമ്പോള്‍
അനുരാഗമെല്ലാം അലകടലായ്
കണ്ണിലേക്കിറങ്ങിവരും
പിന്നെ അതൊരു പേമാരിയായ്
നിലക്കാത്ത തോരാ മഴയായ്
എന്റെ കവിള്‍ തടത്തിലേക്ക്
ഒളിച്ചിറങ്ങുന്നത് ഞാന്‍ അറിയുമായിരുന്നു.....




|അല്‍സ്വഫ് ചിറ്റൂര്|

ഒരു കയർ 
രണ്ടു ജീവൻ
ഒരു ചെറു കയറിൽ
ഒതുക്കി നിർത്തിയെന്നയവർ..
ആരോടു പറയാൻ
ജീവനില്ലല്ലോ..!

എന്തിനായിരുന്നു..?

നിസ്സഹായതയുടെ വേലികൾ
ഞാൻ നന്നായറിഞ്ഞു

വേദന എന്നെ മാത്രമല്ല കാർന്നത്
ഈ ലോകത്തെ കാണാൻ കൊതിച്ച
എന്റെ പൈതലെ കൂടിയാണ്
അതെന്തു ചെയ്തു നിങ്ങളോട്..?

മനുഷ്യത്ത്വം മരവിച്ചു പോയോ..?
മാനവാ വേണ്ടായിരുന്നു...
എന്റെ കുഞ്ഞിനെ ഓർത്തെങ്ങിലും
എന്റെ രോദനം കണ്ടപ്പോഴെങ്കിലും
ആ കയർ ഒഴിവാക്കാമായിരുന്നു...

ഓടിച്ചിരുന്നെങ്കിൽ മാറിപോകുമായിരുന്നു
നിനക്കൊരു ക്ലേശമാകാതെ
മനസ്സകം കറുത്തുപോയോ..?
മറുപടി വേണമെനിക്ക്...

എന്റെ രോദനം കേട്ടവരോട്
നീ പറയണം അണമുറിയാതെ
കാരണം, ഇനിയൊന്നിനും
എന്റെ അവസ്ഥ ഭവിക്കരുത്

ഇത്, വെറും വാക്കുകളല്ല
എന്റെ രോദനമാണ്...
തൃണവൽക്കരിക്കുകയാണെങ്ങിൽ
എന്നപ്പോലുള്ളവർ ഇനിയും
ചെറുകയറിൽ കുരുങ്ങിത്തീരും.




|Jasim Adirssery|

ഇന്നന്റെ ഹൃദയത്തില്‍ സ്ഫുരിക്കുന്ന
ഓരോ ജലകണികകളാലും
ഞാന്‍ ആനന്ദത്താല്‍
കണ്ണീര്‍ പൊഴിച്ചപ്പോഴും 
ജനങ്ങളില്‍ ഒരുവനാലും
മിഴിനീര്‍ തുടക്കാനാവില്ലെന്ന് 
എന്‍ ഗാത്രം മൊഴിഞ്ഞപ്പോഴും
ജാലമായ് ഉയിരിന്റെ തുടിപ്പുകള്‍
കേഴുകയായിരുന്നുവോ.....?
ഒരു കുമ്പിള്‍ ജീവന്റെ തുടിപ്പുകള്‍ 
മൗനമായ് ഒഴുകുമ്പോഴും  ആ സ്‌നേഹ
സ്പന്ദനം നിതാന്തമായ് ഒരു കുരിളില്‍
നിറഞ്ഞിരുന്നു.
നുരയും പതയുമല്ല
കാഴ്ചയുടെ മായാ ലോകമില്‍
നവ യൗവ്വനമായിരുന്നുവോ....നിങ്ങളെഞ്ഞിലൂടെ
കവര്‍ന്നെടുത്തത്....?
അഞ്ചിതമാം നല്ല ചെരുവകളാല്‍
ഞാന്‍ ഒഴുകിയപ്പോഴും 
മാനവ ജനതയുടെ നയനങ്ങളില്‍
കാര്‍മേഘത്തില്‍ ഇരുട്ട് കൂടുമോയെന്ന്
എന്‍ മനം വിതുമ്പുന്നു
നിങ്ങളെന്നെ അമിതമായ്
അനഘമാക്കിയപ്പോള്‍
എരിഞ്ഞമര്‍ന്നത് പലരുടെയും
ജീവിതമാണെന്നറിയാന്‍
ഞാനേറെ വൈകിയിരുന്നു.








|Abdul Basith Elamkulam|
 

തളിരായ് പൊടിച്ചും
തണലായ് പടര്‍ന്നും
ഓരോ ഋതുവിലും
സ്വപ്‌ന കവാടങ്ങള്‍
സൃഷ്ടിച്ച സഖ്യം
പുണ്യ സമസ്ത
ഉള്‍വരതയിലുണര്‍ന്നവര്‍
അതിരിന്‍ അലങ്കിലാണ്ടവര്‍
ഗര്‍ഭപാത്രത്തില്‍ നീറി
തീറെഴുതിയെടുത്ത തലമുറ
കവര്‍ന്ന പച്ചപ്പുകള്‍
ഉടലാളുന്ന ശക്തി
ഉറവ പൊട്ടിയൊലിച്ച്
ശരീരം ഒരടയാളമാകുന്നു
ഉരുകുന്ന പകലുകള്‍
ഉറയുന്ന രാത്രികള്‍
മുറിച്ചു മാറ്റിയ വാക്കുകള്‍
മരച്ചുവട്ടിലെ നിഴലുകള്‍
പുകയുന്ന പകലറുതികള്‍
ചേക്കേറും കിളികള്‍ക്കും
ഉടലില്‍ പടര്‍ന്നുകയറും
പരാഗങ്ങള്‍ക്കും
കരിഞ്ഞുണങ്ങും വരെ
അഭയമായി മാറുന്നു.
ഉല്‍പതിഷ്ണുക്കള്‍
വഞ്ചന കുത്തി വെക്കെ
വറ്റി വരളും മണ്ണില്‍
അടിവേരിളകുമ്പോള്‍
വീണ്ടും തളിര്‍ക്കുവാന്‍
മഴ മണം പടര്‍ന്നെങ്കില്‍.....!





 |Abdul Basith Elamkulam|

ആട്ട്....
കുത്ത്....
തൊഴി....
ഭാണ്ഡത്തിന്‍ ഭാരം പേറിയവര്‍,
കരുണ....
സ്‌നേഹം....
അഭയം....
തൊട്ടു തീണ്ടാത്ത ജീവശവം,
ഇവരുടെ പേരെത്ര അഭയാര്‍ത്ഥി.
ഉള്‍ വരതയിലുണര്‍ന്നവര്‍,
അതിരിന്‍ അലകിലാണ്ടവര്‍,
ഗര്‍ഭ പാത്രത്തില്‍ നീറി,
തീറെഴുതിയെടുത്ത തലമുറ
ഓരോ തളിരിലും
അണുപാത കേറി വിലസി
ജീവിതം ഒരു അടയാളമായ്
മാറുന്നു.
ജന്മനാട്ടില്‍ പോലും
ഇവര്‍ കേവലം
ഇത്തിക്കണ്ണികള്‍ മാത്രം
സഹായം തീര്‍ത്തിടേണ്ട
നിയമവും
അധികാരിയും
ഇവര്‍ക്ക് മുന്നില്‍
തലതിരിച്ച് മാറുന്നു.
വറ്റി വരളും മണ്ണില്‍
അടിവേരിളകുമ്പോള്‍
വീണ്ടും തളിര്‍ക്കുവാന്‍
മഴ മണം പടര്‍ന്നെങ്കില്‍........!



ആത്മാവിനെ തേടി
അലയുന്ന രാജ്യമോ
അരുതായ്മകള്‍ക്കിവിടം
വിശാലമെന്നോ?
                              സ്വച്ചാതി പതിയായി
                               വാണ്ടാന്‍ തുനിയുന്ന
                               സംഘപരിവാറിവിടം
                               സുരക്ഷരെന്നോ?
നാനാത്വത്തിലേ
ഏകത്വ മൂല്യങ്ങളെ
കാറ്റില്‍ പറത്തിയും
വാണിടുന്നോ?
                            നയനം നിറഞ്ഞു ഈ
                           ന്യൂന പക്ഷങ്ങളും
                               സ്വാതന്ത്ര മുക്തരായി
                               പൊലിഞ്ഞിടുന്നു
ഭാരത മാതവേ
അവിടം ശപിച്ചുവോ?
ഭാരത മക്കളും
നിരപരാതധിനരാണേ
                         ഭാരത ഹൃദയമേ!
                             നീ ഇന്ന് ശോഭയായ്
                            ' തളരട്ടേ താമര
                             ഇതളുകളായി'
പൈതൃക മൂല്യങ്ങളേ
പരിശുദ്ധ മാക്കുവാന്‍
വളരട്ടേ കൈപത്തി
അധരങ്ങളിലായി 
                                            

                                                                                        Ahammed Kabeer Pakkana





|


മനസ്സ് എവിടേക്കോ
വലിഞ്ഞ് മുറുകുന്നു.......
വേദന കത്തിയാളുമ്പോള്‍....
മനസ്സ് വറ്റി വരളുന്നു....
കൃഷിയില്ല,കൊയ്ത്തില്ല....
ഊഷരമായി നീണ്ട് കിടക്കുന്നു....
കാളയോ കലപ്പയോ ഇല്ല...
മനസ്സിന്റെ വരമ്പത്ത്...
കൊറ്റികള്‍ കണ്ണും നട്ടിരിക്കുന്നു....
കൊറ്റി മണ്ണില്‍ വന്ന്
ഞണ്ടുകളെ പൊറുക്കിയെടുക്കുന്നു....
തേളും പാമ്പും നീര്‍ക്കോലിയും 
മീനും മണ്ണട്ടയും ഉണങ്ങി ചത്തിരിക്കുന്നു
മഴയില്ല....വെള്ളവുമില്ല...
വിള്ളലുകള്‍ വന്ന് ചാലായിരിക്കുന്നു
ഇടയിലൂടെ എന്തൊക്കെയോ തലയില്‍ 
വച്ച് ഉറുമ്പുക്കള്‍ നീണ്ടു പോകുന്നു.
മൗനം... ഉണങ്ങിയ ഇലകള്‍
കാറ്റില്‍ പാറുന്നു...
ആരൊക്കെയോ വന്ന്
പന്ത് തട്ടി കളിക്കുന്നു....
ഊഷരതയെ കാല്‍ കൊണ്ട് 
ഒന്ന് കൂടി ഉറപ്പിക്കുന്നു.....
പൊടി പാറി,
പ്രതലമാകെ മണ്ണ്-
യുദ്ധസമാനമാക്കുന്നു....
വരമ്പത്തൂടെ പോകുന്നവര്‍...
മൂക്ക് പൊത്തുന്നു...
ആരൊക്കെയോ...
അതിനെ ആക്രോഷിക്കുന്നു
അസഭ്യം പറയുന്നു...
ആരെങ്കിലും... വന്നൊന്ന്്
നന്നാക്കണേ...എന്ന് ഞാന്‍...
വിളിച്ച് കൂവുന്നുണ്ട്...ആര് കേള്‍ക്കാന്‍...?
ഒച്ച ഇടറിയപ്പോള്‍, കുരച്ച്
ചുമച്ച് ചാവാറായി...
രാത്രി ഘോരമായ മഴ...
പാടം തളിര്‍ത്തു,
അന്നിരുട്ടിലൊരാള്‍ വന്ന്്
വിത്തിറക്കി...
മേഘം ഇരുണ്ടുകൂടി...ജലം...
സര്‍വ്വത്ര...മഴ കോരിച്ചോരി പെയ്യുന്നു
വാതിലിലൂടെ ഞാന്‍ എത്തിനോക്കി....
പുറത്തിറങ്ങാന്‍ കഴിയുന്നില്ല....

            ****************
ആരാണ്...... മഴ തന്നത്്?
ഇന്നലെ നേരത്തെ ഉറങ്ങിയതാണോ
പ്രശ്‌നം...
മനസ്സിന്റെ മൂലയില്‍
മന്ദമാരുതനെ പോലെ....
അവര്‍ കടന്ന് വന്നു...
ആ മഴ വന്നതും, കാര്‍ മേഘം
മൂടിച്ചതും വിത്തിറിക്കിയതും
ആവന്ദ്യരായിരുന്നു....പുണ്യാളര്‍...
തിരുമേനി....
ഇപ്പോള്‍ മനസ്സ് ശാന്തമാണ്...
വയലുകളില്‍ വിത്തിറക്കി,
വിള്ളല്‍ പാടം...കോള്‍പാടങ്ങളായി....
മീനും,കൊക്കും,കൃഷിയൊച്ചകളും
സജീവമായി...
കാളയും കലപ്പയും പാടത്തിന്
കാര്‍ഷിക ചലനം നല്‍കി...
ആ ചിത്രവും ചലനവും മനസ്സും
നല്‍കിയത്, അവര്‍ തന്നെയായിരുന്നു....
ആ പച്ച ഖുബ്ബ....
മദീനയിലെ മണവാളന്‍....
എല്ലാം അവിടെ സമര്‍പ്പിക്കുന്നു...
ജീവിതവും ചലനവും നോട്ടവും...
അവിടം കാണാന്‍ കൊതിക്കുന്നു....
വൃഥാവിലാക്കരുതേ എന്നെ
ഉള്ളുണര്‍ന്ന പ്രാര്‍ത്ഥനയോടെ.....


                                                                                             

                                                                                                         Sayyid Muhammed Jalal 
                                                                                                                    7736235880

അന്ന് നേരെത്തെ കിടന്നു ..
ദീർഘ ശ്വാസോച്ഛാസത്തോടെ
ഉറക്കിലേക്ക് വഴുതി
മുമ്പിൽ എന്തൊക്കെയോ
പിരിമുറുക്കങ്ങൾ
വലിഞ്ഞു  കേറുന്നു 
ഏതോ അർദ്ധ രാത്രിയിൽ
സ്വപ്നം ഇല്ലാതെ
ഭീതിയുടെ നിഴലിൽ
തലയിണ വെക്കുന്നു
രാത്രി ശബ്ദങ്ങൾ
നിഴൽപ്പേടിയായിരിക്കുന്നു
രാത്രികൾക്ക് പഴയ
സുഗന്ധമില്ലാതായിരിക്കുന്നു
ചീവീടും നനചീറും രാശ്വാനവും
അതിരുകളില്ലാതെ ഒച്ചവെക്കുന്നു
കുണുങ്ങി നിന്ന് മൂടിപ്പുതക്കുമ്പോഴും
ആരോ വാതിൽ ...
മുട്ടി വിളിക്കുന്ന പോലെ
കണ്ഠമിടറുന്നു ,
വാക്കുകൾ അന്യാമാവുന്നു 
നാക്ക് ഉൾവലിഞ്ഞു
അണ്ണാക്കിൽ ഒട്ടിപിടിക്കുന്നു
അട്ടഹസിക്കാൻ നോക്കുമ്പോൾ
എന്നെ ആരോ ഞെക്കി കൊല്ലുന്നു
വിയർത്തു രക്തം ഛർദിക്കുന്നു
മാരണം
കാലൻ അടുത്തേയ്ക്ക് വന്നു
ശ്വാസം മുട്ടിച്ചു
കഴുത്തു പിരിച്ചു ...

എണീക്കടാ ...
ആ ആക്രോശത്തിന്റെ
വാക്കുകളിൽ ഞാൻ   
ഞാൻ ഡയറിയിലെഴുതി
"കാളരാത്രി"








ശമനമില്ലാ ദാഹവും പേറിയൊരു

വഴിപോക്കനായ്....

കൂടണഞ്ഞു ഞാനീ വേരുറച്ചൊരു

മരച്ചുവട്ടില്‍


ഈ പടിക്കല്‍ കടന്നു പോകും

വെള്ളരിപ്രാവുകളിതെത്ര

മനോഹരം

ഇത്തിരിക്കാലമീ വിളക്കുമാട

പടവിങ്കല്‍ തപസ്സിരിപ്പു

ഞാന്‍......

ജ്വാലയായ് ഉയരും ജ്ഞാന

സിന്തുരമില്‍

ദാഹിയായ് അലയുന്ന

സഞ്ചാരിയോ...

തിരിവചന പൊരുള്‍ നുകരും

അഹ്‌ലുസ്സുഫ്ഫയുടെ പിന്നിലായ്

ആത്മീയ മേറും താരഗന്ധി

കള്‍ക്കുതണലിലായ്

അണയരുതൊരിക്കലുമീ ജ്ഞാന

മേകും ശരറാന്തലായ് പൃതിയില്‍

പകരണം പര്യാവസാനം വരെ

അനന്തമേറിപ്പറക്കണം മദീന

യുടെ മരതക കീഴില്‍

ആത്മഹര്‍ശം ചൊരിഞ്ഞൊരാ

പൈതൃകത്തെ


                                                                                   |Suhail Alappuzha|


 |ABDUL BASITH| 

ഭാഷ......മാതൃ ഭാഷ.....
ഇരുട്ടില്‍ നിന്നും കൈപിടിച്ചെന്നെ....
വെളിച്ചം കാണിച്ചൊരാം ഭാഷ.....
പാമ്പിന്‍ മാളങ്ങള്‍ പോലെ....
വഴി വീഥികള്‍....
വേറിട്ടുകാണിച്ചു.....
തന്നൊരാ ഭാഷ....
ആലോടകത്തിന്‍....
കൈപ്പതിലുണ്ടെ ന്നോതി.....
എങ്കിലും....
ഔഷധ സത്താണ് സത്യം.....
മാതൃഭാഷയെ പെറ്റമ്മയായും.....
മറ്റു ഭാഷകള്‍ ദാത്രിമാരായും....
പണ്ടൊരുനാള്‍ ചിത്രീകരിച്ചതും.....
മഹാസത്യം.....
ഗാന്ധിയെന്നോവര്‍ ചൊന്നു.....
വൈകല്യങ്ങളതു േമതുമാകട്ടെ....
തന്‍ മാറിലേക്കെന്നപോല്‍......
പറ്റിപിടിച്ചു കിടക്കുമെന്ന്....
കാരണം എന്തെന്നാല്‍....
എന്‍ ജീവന്റെ നിലനില്‍പ്പിനായി....
പാല്‍ നെല്‍കിടുവാന്‍ ....
ശേഷിയതു....
എന്‍ പെറ്റമ്മയാം
മാതൃ ഭാഷയ്ക്കു മാത്രം....
മാത്രം..




 

Irshad Tuvvur

ഓ ഖുര്‍തുബാ....
അങ്ങ് പ്രകാശം പരത്തുന്ന-
അഗ്നിയായിരുന്നു, അല്ല
അത്യുന്നതിയിലെ സൂര്യഗോളം.
അവിടം സ്മരിക്കാന്‍ ഇന്ന്
അറപ്പാണ്, ഇരുള്‍ മുറ്റിയ അന്ധത...
കനലെരിഞ്ഞെന്തോ വമിക്കുന്നവിടം...
ആ പൊടി നിറഞ്ഞ മാറാല നീക്കുമ്പോള്‍-
പലതും പ്രകാശിക്കുന്നു...
ഓ ഖുര്‍തുബ....

വിജ്ഞാന ദാഹം തീര്‍ത്ത മണ്ണായിരുന്നു നീ...
അക്ഷരങ്ങള്‍ക്ക് ഗര്‍ഭം നല്‍കി ഇത്രമേല്‍
പുണരുമെന്നൊരിക്കലും നിനച്ചില്ല
പുണ്യാളര്‍ നടന്നുനീങ്ങി മുദ്രചാര്‍ത്തിയ
ഖുര്‍തുബാ.. നിന്നില്‍ ചലിച്ച ചരിതങ്ങളസ്തമിക്കുന്നില്ല..
പകല്‍ തന്നിലെ സൂര്യനും, നിശയിലെ നിലാവും..
വാക്കുകള്‍ വാനോളമാണ് നിനക്ക് മുമ്പില്‍..
ഓ ഖുര്‍തുബ...
ഇന്നവിടം ഖബറിടമാണ്.. ശ്മശാനമാണ്...
പ്രകാശത്തെ കുഴിച്ചിട്ട് ഇരുളിനെ നമിക്കുന്നു..
ആരൊക്കെയോ ഭ്രാന്തിന്‍ പന്ത് തട്ടിക്കളിക്കുന്നു..
വിഢികളുടെ രാജകത്വം പൂജിക്കുന്നു..
വിജ്ഞാന ചഷകങ്ങള്‍ക്ക് പകരം മദ്യമൊഴുകുന്നു...
വിജ്ഞാനപുരകള്‍ക്ക് പകരം പബ്ബും ക്ലബ്ബും നൃത്തമാടുന്നു.
ഓ ഖുര്‍തുബ....
നീ ആ യവ്വനത്തിലായിരുന്നെങ്കില്‍...
ഇവിടം വിജ്ഞാനക്കടലൊഴുകുമായിരുന്നു...
ലോകര്‍ക്ക് പ്രകാശ ഗോപുരമായിരുന്നേനെ...
ഓ ഖുര്‍തുബ ഇനിയുണ്ടാകുമോ....
ഇന്ദുലുസില്‍ ഇസ്‌ലാമിന്റെ ഇങ്ക്വിലാബുകള്‍ ?



ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget