Articles by "പഠനം"

ഹാഫിള്


അമീന്‍ നിഷാല്‍

✍🏻ഹാഫിള് അമീന്‍ നിഷാല്‍

    ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയും രാഷ്ട്ര ശില്പിയുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. മഹാത്മാഗാന്ധിയുടെ വലംകൈയായി നിലകൊണ്ട, രാജ്യത്തിൻ്റെ  സ്വാതന്ത്ര്യത്തിനായി അഹോരാത്രം പോരാടിയ നെഹ്റു സ്വാതന്ത്ര്യാനന്തരം ഉറച്ച നിലപാടുകളുടെയും ധീരമായ നടപടികളിലൂടെയും ദീർഘവീക്ഷണത്തോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. മതേതരവാദി,ജനാധിപത്യ വാദി,രാഷ്ട്രതന്ത്രജ്ഞൻ, ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിലെല്ലാം അറിയപ്പെട്ട നെഹ്റുവിൻ്റെ ജന്മദിനം കുട്ടികളെ ഏറെ സ്നേഹിച്ചതിനാൽ രാജ്യം ശിശുദിനം ആയി കൊണ്ടാടുന്നു.എന്നാൽ രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ നെഹ്റുവിനെ  ഇകഴ്ത്താനും അദ്ദേഹത്തിൻ്റെ സംഭാവനകളെ വിലകുറച്ചു കാണിക്കാനുമാണ് ശ്രമിക്കുന്നത്.തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിച്ചും മാറ്റിഴെഴുതിയും  സംഘപരിവാർ അക്ഷീണം പ്രയത്നിക്കുമ്പോൾ മോദി ഇന്ത്യയിൽ നെഹ്റു വിസ്മരിപ്പിക്കപ്പെട്… ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയും രാഷ്ട്രശില്പിയുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.മഹാത്മാഗാന്ധിയുടെ വലംകൈയായി നിലകൊണ്ട് രാജ്യത്തിൻ്റെ  സ്വാതന്ത്ര്യത്തിനായി അഹോരാത്രം പോരാടിയ നെഹ്റു, സ്വാതന്ത്ര്യാനന്തരം ഉറച്ച നിലപാടുകളിലൂടെയും ധീരമായ നടപടികളിലൂടെയും ദീർഘവീക്ഷണത്തോടെയും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു.മതേതരവാദി,ജനാധിപത്യ വാദി,രാഷ്ട്രതന്ത്രജ്ഞൻ,ശാസ്ത്രജ്ഞൻ,എഴുത്തുകാരൻ,വാഗ്മി തുടങ്ങിയ മേഖലകളിലെല്ലാം അറിയപ്പെട്ട നെഹ്റുവിൻ്റെ ജന്മദിനം കുട്ടികളെ ഏറെ സ്നേഹിച്ചതിനാൽ രാജ്യം ശിശുദിനം ആയി കൊണ്ടാടുന്നു.എന്നാൽ രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ നെഹ്റുവിനെ  ഇകഴ്ത്താനും അദ്ദേഹത്തിൻ്റെ സംഭാവനകളെ വിലകുറച്ചു കാണിക്കാനുമാണ് ഇന്ന് ശ്രമിചുകൊണ്ടിരിക്കുന്നത്.തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിച്ചും മാറ്റിഴെഴുതിയും  സംഘപരിവാർ അക്ഷീണം പ്രയത്നിക്കുമ്പോൾ മോദി ഇന്ത്യയിൽ നെഹ്റു വിസ്മരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എങ്കിലും ജനാധിപത്യ മൂല്യങ്ങൾക്കും സാമ്പത്തിക,തൊഴിൽ മേഖലകൾക്കുമെല്ലാം വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യം ഏറ്റവും കൂടുതൽ തേടുന്നത് നെഹ്റുവിനെയാണ്.


പ്രഥമ പ്രധാനമന്ത്രി


ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ജവഹർലാൽ നെഹ്റു രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.1947 ഓഗസ്റ്റ് 14 ൻ്റെ അർദ്ധരാത്രിയിൽ പാർലമെൻറിൻ്റെ ദർബാർ ഹാളിൽ നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. "വർഷങ്ങൾക്കു മുമ്പ് വിധിയുമായി നാം ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.അത് നിറവേറ്റാനുള്ള സമയം എത്തിയിരിക്കുന്നു.ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്.." എന്ന് തുടങ്ങുന്ന ആ പ്രസംഗം 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പേരിൽ ചരിത്രത്തിലിടം നേടി.പിറ്റേന്ന് കാലത്ത് എട്ടര മണിക്ക് നെഹ്റു രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലെ മിക്ക അംഗങ്ങളും നെഹ്റുവിനെക്കാൾ മുതിർന്ന സർദാർ പട്ടേലിനെയാണ് പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നത്.എന്നാൽ ഗാന്ധിജി നെഹ്റുവിൻ്റെ പേര് നിർദ്ദേശിക്കുകയും എല്ലാവരും അത് അംഗീകരിക്കുകയുമായിരുന്നു.നൂറ്റാണ്ടുകൾ നീണ്ട അടിമത്വം സമ്മാനിച്ച കെടുതികളിൽ നിന്നും വിഭജനത്തെ തുടർന്നുണ്ടായ  രക്തരൂക്ഷിതവും സങ്കീർണവുമായ സാഹചര്യങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നെഹ്റുവിനെ പോലെ അടിയുറച്ച മതേതര ജനാധിപത്യ വീക്ഷണമുള്ള ഒരാൾക്കെ കഴിയൂ എന്ന ഉറച്ച ബോധ്യം ഗാന്ധിക്കുണ്ടായിരുന്നു.


മതേതര വീക്ഷണം

        1949 നവംബർ 7 ന്  അന്നത്തെ ആർ.എസ്.എസ് സർസംഘ് ചാലകായിരുന്ന എം.എസ് ഗോൾവാർക്കർ മുംബൈയിൽ തൻ്റെ ഒരു ലക്ഷം അനുയായികളെ  സംഘടിപ്പിച്ചുകൊണ്ട് ഹിന്ദു സംസ്കാരത്തിൻ്റെ നന്മയും മേന്മയും ഉയർത്തിക്കാട്ടി,രാജ്യം ആ ഒരു സംസ്കാരം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെയും അനിവാര്യതയെയും ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രസംഗിച്ചു.കൃത്യം ഒരാഴ്ച കഴിഞ്ഞ് നവംബർ 14 ന് തന്റെ അറുപതാം ജന്മദിനത്തിൽ നെഹ്റു അതേ മൈതാനത്ത് അതേ മൈക്രോഫോണിലൂടെ ആറു ലക്ഷം പേരെ സാക്ഷിനിർത്തി  'മതമൗലികവാദത്തിനെതിരെ മതേതരത്വവും ഏകാധിപത്യത്തിനെതിരെ ജനാധിപത്യവുമാണ് നമ്മുടെ ആയുധം' എന്ന് ഉറക്കെ പ്രഖ്യാപിച്ചു.അതായിരുന്നു ജവഹർലാൽ നെഹ്റുവിൻ്റെ മതേതര നിലപാട്.തികഞ്ഞ മതേതരവാദിയായിരുന്നു അദ്ദേഹം വർഗീയതയോട് ഒരിക്കലും രാജിയായില്ല.അത്തരം വർഗീയ പ്രവണതകൾ രാജ്യത്തിൻ്റെ സമൂല നാശത്തിന് ഇടയാക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.തന്റെ മതേതര നിലപാടുകളിൽ നിന്ന് അദ്ദേഹം ഒരിഞ്ചു പോലും പുറകോട്ട് പോയില്ല.സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഒരിക്കൽ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നുവെങ്കിൽ നെഹ്റു ഒരിക്കലും വഴിതെറ്റി പോലും അവിടെ പോയില്ല.സ്വാതന്ത്ര്യ സമരകാലത്ത് തന്നെ കോൺഗ്രസിനുള്ളിലെ തിലകൻ - പട്ടേൽ ഹിന്ദുത്വ ലൈനിനെ സമർത്ഥമായി പ്രതിരോധിക്കാൻ നെഹ്റുവിനായി.ആർ.എസ്.എസുകാർ ആയുധം ഉപേക്ഷിച്ചാൽ അവർക്ക് കോൺഗ്രസിൽ അംഗത്വം നൽകണമെന്ന് ചിലർ വാദിച്ചപ്പോൾ അന്ന് അതിനെ എതിർത്തത് നെഹ്റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള കോൺഗ്രസിലെ യുവനിരയായിരുന്നു. 


       പിന്നീട് സ്വാതന്ത്രരാനന്തരം അഭയാർത്ഥി പ്രവാഹത്തെ തുടർന്നുണ്ടായ പ്രതിസന്ധിഘട്ടത്തിൽ മന്ത്രിസഭയിലെ ചില അംഗങ്ങൾ മതാടിസ്ഥാനത്തിൽ അഭയാർത്ഥികളെ പരസ്പരം കൈമാറണമെന്ന് വാദിച്ചപ്പോൾ 'ഹിന്ദു അല്ലാത്തതിന്റെ പേരിൽ ഒരാളെയും രാജ്യത്തുനിന്ന് പുറത്താക്കില്ലെന്നും അങ്ങനെ സംഭവിക്കുന്ന പക്ഷം അത് രാജ്യത്തിൻ്റെ സർവ്വനാശത്തിനിടയാക്കുമെന്നും'  പ്രഖ്യാപിച്ച നെഹ്റു അത്തരം നീക്കങ്ങൾക്കെതിരെ അകത്തുനിന്നും പുറത്തുനിന്നും താൻ പോരാടുമെന്നും യാതൊരു അർത്ഥശങ്കകൾക്കുമിട നൽകാതെ വ്യക്തമാക്കി.പിന്നീട് രാജ്യത്തിൻ്റെ ഭരണഘടന രൂപീകരണത്തിലും നെഹ്റുവിയൻ ചിന്തകൾ വലിയ പങ്കു വഹിച്ചു.1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ അവകാശങ്ങളെയും മൗലികാവകാശങ്ങളെയും കടമകളെയും കുറിച്ച് നെഹ്റു അവതരിപ്പിച്ച 14 ഇന പദ്ധതികളാണ് പിന്നീട് ഭരണഘടനയിലെ മൗലികാവകാശങ്ങളായി ഇടംപിടിച്ചത്.ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദിന്റെ അസ്തിത്വത്തിനെതിരെ സ്വാതന്ത്രരാനന്തരം ആദ്യമായി അപശബ്ദം ഉയർന്നത് നെഹ്റുവിൻ്റെ കാലത്തായിരുന്നു.അന്ന് രാത്രിയുടെ മറവിൽ ചില വർഗീയ കോമരങ്ങൾ പള്ളിക്കുള്ളിൽ വിഗ്രഹം കൊണ്ടുപോയിട്ടപ്പോൾ ആ വിഗ്രഹമെടുത്ത് യമുനനദിയിലെറിയാനായിരുന്നു അന്നത്തെ ഫൈസാബാദ് കളക്ടറോട് നെഹ്റു ആവശ്യപ്പെട്ടത്.വർഷങ്ങൾക്ക് ശേഷമിന്ന് രാജ്യത്തിൻ്റെ അധികാര കസേരയിലിരിക്കുന്ന അതേ വർഗ്ഗീയ ശക്തികൾ പള്ളി പൊളിക്കുകയും പകരം അമ്പലം പണിയാനിരിക്കുകയും ചെയ്യുന്ന വേളയിൽ നെഹ്റുവിൻ്റെ പിൻഗാമികൾ എന്നവകാശപ്പെടുന്നവർ വരെ അതിനെ മത്സരിച്ചു പ്രകീർത്തിക്കുകയും ഐക്യത്തിന്റെ പ്രതീകമായി വാഴ്ത്തുകയും ചെയ്യുമ്പോൾ മതേതര ബോധമുള്ള രാജ്യതെ ഏതൊരു പൗരനും ഏറ്റവും കൂടുതൽ നഷ്ടത്തോടെ ഓർത്തിരിക്കുക ജവഹർലാൽ നെഹ്റുവിനെ ആയിരിക്കും.


ജനാധിപത്യ വീക്ഷണം

        1947 ൽ ഇന്ത്യസ്വാതന്ത്രമാ കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച്  ധാരാളം ആശങ്കകൾ ഉണ്ടായിരുന്നു.ആയിരക്കണക്കിന് ജാതികളും മതങ്ങളുമടങ്ങിയ നൂറു കണക്കിന് നാടുരാജ്യങ്ങളിലായി നിലകൊള്ളുന്ന കോടിക്കണക്കിന് ജനങ്ങളടങ്ങിയ ഒരു രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലേക്ക് മാറ്റുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു.എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറുന്നതാണ് ലോകം പിന്നെ കണ്ടത്.ഇന്ത്യ ക്കൊപ്പം സ്വാതന്ത്ര്യം നേടിയ മിക്ക രാജ്യങ്ങളും ഏകാധിപത്യത്തിനും പട്ടാള അട്ടിമറികൾക്കും വിധേയമായപ്പോഴും ഇന്ത്യ സുസ്ഥിരമായൊരു ഭരണക്രമത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തി.ഏറ്റവും നല്ലൊരു  പാർലമെന്റ് ഭരണരീതി ഇന്ത്യയിൽ തുടക്കം കുറിക്കപ്പെട്ടു.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച് ഫെഡറലിസം കാത്തുസൂക്ഷിച്ചു.വിമർശകരുടെ വായ അടിപ്പിച്ചുകൊണ്ട് വളരെ നീതിപൂർവ്വമായ തെരഞ്ഞെടുപ്പുകൾ രാജ്യത് നടന്നു. അതുപോലെ ലോകനിലവാരത്തിലുള്ള പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളോടും  മാധ്യമലോകത്തോടും കിടപിടിക്കാവുന്ന നീതി ന്യായവ്യവസ്ഥയും മാധ്യമ ലോകവും ഇന്ത്യയിൽ നിലനിന്നു.അഭിമാനകരമായ ഈ ജനാധിപത്യം മുന്നേറ്റത്തിനും വ്യവസ്ഥക്കും രാജ്യം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോടാണ്.

        

          ഒരു അടിയുറച്ച ജനാധിപത്യ വിശ്വാസിയായിരുന്ന ജവഹർലാൽ നെഹ്റു ജനാധിപത്യത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി പിടിച്ചു ക്കൊണ്ട് തന്നെയായിരുന്നു രാജ്യത്തെ മുന്നോട്ട് നയിച്ചത്.അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്ര ശില്പിയായി  മാറിയതും. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ഉൾക്കൊള്ളാനും പ്രതിപക്ഷത്തെ ബഹുമാനിക്കാനു മുള്ളൊരു വിശാല മനസ്സ് നെഹ്റുവിന് ഉണ്ടായിരുന്നു.പ്രതിപക്ഷം ഇല്ലാതെ ജനാധിപത്യമില്ലെന്ന്  അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പാർലമെൻറിൽ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടും തന്റെ എതിരാളികളായ പ്രതിപക്ഷ നേതാക്കളെ വളരെ അദ്ദേഹം മന്ത്രിസഭയിൽ ഉൾപ്പെടുത്തി.കോൺഗ്രസ് പിന്നോകക്കാരെ പരിഗണിക്കുന്നില്ല എന്നും പറഞ്ഞ് പാർട്ടി വിട്ട അംബേദ്കർ ആയിരുന്നു നെഹ്റു മന്ത്രിസഭയിലെ നിയമ മന്ത്രി.മാത്രമല്ല ഭരണഘടന രൂപീകരണസമിതിയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായും അംബേദ്കറെ നെഹ്റു നിയമിച്ചു.എന്തിനേറെ പറയുന്നു നെഹ്റുവിന്റെ ബദ്ധ ശത്രു അന്നത്തെ ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജി വരെ വ്യവസായ മന്ത്രിയായി  മന്ത്രിസഭയിൽ ഉണ്ടായിരുന്നു.ഇന്ന് രാജ്യം ഭരിക്കുന്ന മോദി സർക്കാർ പ്രതിപക്ഷത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ ചൂടപ്പം പോലെ ബില്ലുകൾ പാസാക്കുകയും ഇതേ കോൺഗ്രസിന് രണ്ട് സീറ്റ് കുറഞ്ഞതിന്റെ പേരിൽ പ്രതിപക്ഷ പാർട്ടി പദവി ചോദിച്ചിട്ടും നൽകാതിരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു  വിരോധഭാസമായെ നമുക്കതിനെ കാണാനാകൂ.


വിദേശനയം

     വിദേശരംഗത്ത് ചേരിചേരാ നയമമായിരുന്നു നെഹ്റു സ്വീകരി ചിരുന്നത്.ലോകരാജ്യങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കെന്നും പ്രത്യേക സ്ഥാനവും സ്വീകാര്യതയും നേടിത്തന്നത്  നെഹ്റുവിന്റെ ഈ നയങ്ങൾ കൊണ്ടാണ്.വ്യക്തിപരമായി ലോക നേതാക്കൾക്കിടയിൽ ഉയർന്ന സ്ഥാനം നേടാനും നെഹ്റുവിന് കഴിഞ്ഞിരുന്നു.സ്വാതന്ത്ര്യസമരകാലത്ത് തന്നെ പല ലോകരാജ്യങ്ങളും സന്ദർശിച്ചിരുന്ന നെഹ്റു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് അവരോടെല്ലാം പിന്തുണയും ഐക്യവും സഹകരണവും ആവശ്യപ്പെടുകയും  ചെയ്തിരുന്നു.അടിയുറച്ച ജനാധിപത്യവാദിയും സോഷ്യലിസ്റ്റ് ആയിരുന്ന നെഹ്റു നാസിസത്തെയും ഫാസിസത്തെയും അങ്ങേയറ്റം വെറുത്തു.അവരുമായി യാതൊരുവിധത്തിലുള്ള സഹകരണം അദ്ദേഹം പുലർത്തിയില്ല. ലോകരാജ്യങ്ങൾ  സന്ദർശിക്കുന്നതിനിടയിൽ 1939-ൽ നെഹ്റുവിനെ ബെനിറ്റോ മുസ്സോളിനി ഇറ്റലിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നെഹ്റു ആ ക്ഷണം നിരസിക്കുകയാണണ്ടായത്.അതുപോലെ ഫലസ്തീന്റെ മണ്ണ് കയ്യേറാനുള്ള  സാമ്രാജ്യ നീക്കങ്ങൾക്കെതിരെ നെഹ്റു  ശക്തമായി പ്രതികരിച്ചിരുന്നു.ഫലസ്തീന്റെ  മണ്ണ്  അറബികൾക്ക് അവകാശപ്പെട്ടതാണെന്ന് 1938 ൽ തന്നെ പ്രഖ്യാപിച്ച മഹാത്മാഗാന്ധിയും നെഹ്റുവും ആ വിഷയത്തിലെ ഇന്ത്യൻ നിലപാട് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു.


       എന്നാൽ ഇന്ന് ഈ നിലപാടുകളിൽ  നിന്നെല്ലാം വ്യതിചലിച് അമേരിക്കക്കും ഇസ്രായേലിനുമൊപ്പം കൂട്ടുകൂടാൻ വല്ലാത്ത ആവേശം കാണിക്കുന്ന മോദി ഇക്കാലമത്രയും പീഡിതർക്കൊപ്പം നിലകൊണ്ട ഇന്ത്യയുടെ വിദേശനയത്തിനും മഹത്തായ പാരമ്പര്യങ്ങൾക്കുമാണ് തുരങ്കം വെക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.നിഗൂഢമായ താല്പര്യങ്ങൾ മുൻനിർത്തിയുള്ള ഇത്തരം നീക്കങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സൽ പേരിന് കളങ്കം ചാര്‍ത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന മോദിക്ക് ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളുമായി പോലും നല്ല ബന്ധമില്ല.ചൈനയുമായും പാക്കിസ്ഥാനുമായുള്ള ബന്ധമെല്ലാം മുമ്പൊന്നുമില്ലാത്ത വിധം വഷളായി.അറബ് രാജ്യങ്ങളുമായി ഉണ്ടായിരുന്ന സൗഹൃദങ്ങളിലും വിള്ളൽ വീണുകൊണ്ടിരിക്കുന്നു.ഇവിടെയാണ് ജവഹർലാൽ നെഹ്റു പിന്തുടർന്ന വിദേശ നയത്തെ നാമറിഞ്ഞിരിക്കേണ്ടത്.അമേരിക്ക നേതൃത്വം കൊടുത്ത മുതലാളിത്ത ചേരിയിലേക്കും സോവിയറ്റ് യൂണിയൻ നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റ് ചേരിയിലേക്കും ഇന്ത്യക്ക് ക്ഷണം ലഭിച്ചിരുന്നു.എന്നാൽ യുദ്ധവും സംഘർഷവും ഇല്ലാത്ത ലോകത്ത് മാത്രമേ ശാന്തിയും സമാധാനവും ഉണ്ടാകൂ എന്ന് ഉറച്ചു വിശ്വസിച്ച ജവഹർലാൽ നെഹ്റു രണ്ടു പേരോടും ബൈ പറഞ്ഞു.തുടർന്ന് യൂഗോസ്ലോവിയയുടെ മാർഷൽ ടിറ്റോ,ഈജിപ്തിന്റെ ഗമാൽ അബ്ദുൽ നാസർ,ഇന്ത്യാനേഷ്യയുടെ അഹമ്മദ് സുകാർണോ തുടങ്ങിയവരോടൊപ്പം ചേർന്ന് ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകി.അങ്ങനെ മൂന്നാംകിട രാജ്യങ്ങളുടെ ഒരു വലിയ സഖ്യം തന്നെ രൂപീകരിക്കാനും ലോകരാജ്യങ്ങളുമായി എന്നും സമാധാനപരമായ സഹവർത്തിത്വം കാത്തുസൂക്ഷിക്കാനും ഇന്ത്യക്കായി.സാമ്രാജ്യത്വവും കോളനിവൽക്കരണവും അവസാനിപ്പിക്കലും എല്ലാവിധത്തിലുമുള്ള വർണ്ണ വംശീയ വിവേചനങ്ങൾ ഇല്ലായ്മ ചെയ്യലുമാണ് ചേരിചേരാ പ്രസ്ഥാനത്തിൻ്റെ മുഖ്യലക്ഷം."ചേരിചേരാ പ്രസ്ഥാനം ലോകരാജ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലല്ല; മറിച്ച് സജീവമായി ഇടപെടലാണെന്ന നെഹൃവിയൻ  വീക്ഷണം പ്രസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കുന്നതാണ്.


സംഘ്പരിവാറിന് അനഭിമിതൻ


    നെഹ്റുവിൻ്റെ മതേതര വീക്ഷണമാണ് ഇന്ത്യയെ മറ്റൊരു 'സംഘിസ്ഥാൻ' ആയി മാറ്റാതിരുന്നത് എന്നും, നെഹ്റുവിൻ്റെ ജനാധിപത്യ ബോധം കൊണ്ടാണ് ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിനും സൈനിക അട്ടിമറികൾക്കും വിധേയമായപ്പോഴും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലകൊണ്ടത് എന്നും, നെഹ്റുവിൻ്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ മറ്റൊരു ആഫ്രിക്കയായി മാറ്റാതിരുന്നത് എന്നും,നെഹ്റു സ്വീകരിച്ച വിദേശനയം ആണ് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് എന്നും സവിശേഷമായ ഒരു സ്ഥാനം നേടിക്കൊടുത്തത് എന്നും നിസ്തർക്കമായ കാര്യമാണ്.ഇതുകൊണ്ടൊക്കെ തന്നെയാണ് ഇന്ന് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് നെഹ്റു അനഭിമിതനായതും. ഇന്ന് രാജ്യം അകപ്പെട്ടിരിക്കുന്ന  സാമ്പത്തികതകർച്ചക്കും തൊഴിലില്ലായ്മക്കും വരെ നെഹ്റുവിനെയാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കാശ്മീർ പ്രശ്നത്തിന്റെ പേരിലും ചൈന -  പാക്കിസ്ഥാൻ ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോഴുമെല്ലാം നിരന്തരം പഴി കേൾക്കുന്നതിന് നെഹ്രുവിന് തന്നെ.


      യഥാർത്ഥത്തിൽ സംഘപരിവാർ സ്വപ്നം കണ്ട ഇന്ത്യയുടെ നേർവിപരീതമായിരുന്നു നെഹ്റു പടുത്തുയർത്തിയ ഇന്ത്യ.നെഹ്റുവിൻ്റെ ജനാധിപത്യ മതേതര വീക്ഷണങ്ങളോടൊ സാമ്പത്തിക,വിദേശ നയങ്ങളോടോ ഒട്ടും തന്നെ അവർക്ക് യോജിപ്പില്ല.നെഹ്റു പ്രഥമ പ്രധാനമന്ത്രിയായതുകൊണ്ടാണ് ഇന്ത്യയിൽ മതേതരത്വം നിലനിന്നത് എന്നും,അഞ്ച് പതിറ്റാണ്ട് കാലത്തോളം തങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ഭരണസിരാ കേന്ദ്രങ്ങളുടെയും  പടിക്ക് പുറത്തായതെന്നും സംഘപരിവാറിന് നന്നായിയറിയാം.അതിനാൽ തന്നെ ഇപ്പോൾ പഠിക്കകത്ത്  കയറിയ അവർ നെഹ്റുവിനെ തള്ളിപ്പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിൽ ഒട്ടും തന്നെ അതിശയോക്തി കാണേണ്ടതില്ല.



✍🏻ല്‍ഫാസ് നിസാമി ചെറുകുളം

  പ്രകടന പരതയിൽ അതിരു കടന്ന ബഹുസ്വരതയും മതേതരത്വവും മുസ്‌ലിംങ്ങൾക്കിടയിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല. അതിനാൽ തന്നെ, ഈ അടുത്ത വർഷങ്ങളിലായി ഇളവുകൾ തേടിയുള്ള നെട്ടോട്ടത്തിലാണ് സമുദായം. പാലിൽ നിന്നും വേർതിരിക്കപ്പെട്ട വെണ്ണയേക്കാളുപരി ഇസ്‌ലാമിക വിധി വിലക്കുകൾ ഇവിടെ അവിതർക്കിതമായി വ്യക്തമായിട്ടും അവ അംഗീകരിക്കാൻ വൈമനസ്യം കാണിക്കുന്നതാണ് കഷ്ടം. കേരളീയർ ഒരു ഓണത്തെ കൂടി വരവേൽക്കാനിരിക്കെ, തീർത്തും ഹൈന്ദവ വിശ്വാസത്തിൽ നിന്നും ഐതീഹ്യത്തിൽ നിന്നും പരിണമിച്ച ഓണത്തെ - അവരേക്കാളുപരി ഊഷ്മളതയോടെ വരവേൽക്കാൻ സമുദായം മുന്നിടുന്നത് എത്ര മാത്രം ലജ്ജാവഹമാണ്. ആരാണീ പ്രവണതക്ക് ചുക്കാൻ പിടിക്കുന്നതെന്ന ചോദ്യത്തിനു മുമ്പിൽ മൗനിയാവാനേ പലപ്പോഴും സാധ്യമാവുന്നുള്ളൂ. തീവ്ര മതേതരത്വ ബോധമാണ് അതിന് ഉത്തരമെങ്കിൽ സ്വത്വം നശിച്ചു പോകുന്നതിന് വലിയ വില നൽകേണ്ടി വരും. മതങ്ങൾ പരസ്പരം സൗഹാർദ്ദത്തിൽ ആവില്ലെന്നും മനുഷ്യ സൗഹാർദ്ദമേ സാധ്യമാവൂ എന്നുമുള്ള സത്യം ഇനിയും തിരിച്ചറിയാതെ പോവരുത്. അല്ലെങ്കിൽ പാരത്രിക ലോകത്ത് വെച്ച് പരിശുദ്ധ പ്രവാചകർ (സ) ശുപാർശ ചെയ്യുന്നവരിൽ പല മുസ്‌ലിം നാമധാരികളേയും കണ്ടില്ലെന്നു വരാം ...


ഐതീഹ്യങ്ങളിലെ ഓണം


       നൂറ്റാണ്ടുകൾക്ക് മുമ്പ്, "തൃക്കാക്കര" യിലാണ് ഓണം വിരചിതമാവാൻ ഇതിവൃത്തമായ സംഭവം അരങ്ങേറിയതെന്ന് ഹിന്ദു പുരാണങ്ങളിലും ഐതീഹ്യങ്ങളിലും കാണാം. ഭഗവാന്റെ "തൃക്കാൽ" വെച്ച "കര" യാണ് പിന്നീട് "തൃക്കാക്കര" യായത് എന്നതും ഓണവും ആ നാടും തമ്മിലുള്ള അഭേദ്യ ബന്ധവും ഹൈന്ദവ ആചാര്യന്മാർ വ്യക്തമാക്കുന്നുണ്ട്. കേരളീയർ കേട്ടു പഠിച്ച ഒരു പാട് കെട്ടുക്കഥകൾ ഓണത്തിനു പിന്നിൽ ഉണ്ടെങ്കിലും അവരുടെ  "ശ്രീമത് ഭാഗവതം" എന്ന സംസ്കൃത ശ്ലോക പ്രമാണത്തിൽ പറയുന്നത്, പ്രധാന വാമനാവതാര ക്ഷേത്രമായ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഭഗവാനെ വീട്ടിൽ കൊണ്ടു വന്നു ആരാധിക്കുന്ന ദിവസമാണ് തിരുവോണ ദിവസം. അസുര ചക്രവർത്തിമാരിൽ നിന്നും വിഭിന്നമായി നല്ല രീതിയിൽ ഭരിച്ച മഹാബലിയെ സ്വർഗ്ഗത്തേക്കാൾ ഉന്നത സ്ഥാനത്തെത്തിക്കാൻ വേണ്ടിയാണ് ഭഗവാൻ വാമനനായി അവതരിച്ച് മൂന്ന് അടി മണ്ണ് വേണമെന്ന് ആവശ്യപ്പെട്ടത്. ആകാശവും ഭൂമിയും മറ്റുമെല്ലാം രണ്ടടിയിൽ തന്നെ അളന്നെടുത്ത ഭഗവാൻ, മഹാബലിയെ പ്രസ്തുത സ്ഥലത്തേക്കയച്ചു. ചിങ്ങം മാസത്തിലെ "തിരുവോണ" നക്ഷത്രം പിറക്കുന്ന നാളിൽ തന്റെ ദാസന്മാരെ വന്നു കണ്ടു കൊള്ളാൻ ആ ഉത്തമ രാജാവിന് വരവും നൽകി. ഈ സംഭവമാണ് 

ശ്രോണായാം ശ്രവണദ്വാദശ്യാം മുഹൂർത്തേടഭിജിതി പ്രഭുഃ

സർവേ നക്ഷത്രതാരാദ്യശ്ചക്രുസ്തജ്ജന്മ ദക്ഷിണം.

[ ശ്രീമത് ഭാഗവതം - അഷ്ടമ സ്കന്ധം : 5 ]

എന്ന് തുടങ്ങുന്ന ശ്ലോകത്തിലൂടെ പ്രതിപാദിക്കുന്നത്.

  

  ഓണാഘോഷമെന്ന പേരിൽ യതാർത്ഥത്തിൽ ആ ദിവസം കൊണ്ടാടുന്നത് തൃക്കാക്കരയപ്പനെ വീട്ടിൽ കൊണ്ടുപോയി പൂജിക്കലാണ്. അതിലൂടെ മഹാബലിയും സ്മരിക്കപ്പെടുന്നു. അതിനാൽ, യതാർത്ഥ ഇസ്‌ലാം മത വിശ്വാസിക്ക് എങ്ങനെയാണ് ഓണമാഘോഷിക്കൽ ഭൂഷണമാവുക..? എത്ര തന്നെ അതിന് വേണ്ടി ചരട് വലിക്കപ്പെട്ടാലും കണ്ണടച്ച് ഇരുട്ടാക്കാൻ ഉത്ബുദ്ധരായ സമുദായം മുതിരരുത്.


 ശരീഅത്ത് എന്ത് പറയുന്നു


     സത്യവിശ്വാസികളോടാണ് മതത്തിന്റെ വിധി വിലക്കുകൾ സംവദിക്കുന്നത്. മറ്റുള്ളവർ സത്യവും ധർമ്മവും നീതിയും ബോധ്യമായാലും അതിന് മുഖം കൊടുക്കണമെന്നില്ല. ഓണം, ക്രിസ്തുമസ് തുടങ്ങിയ ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കുകൊള്ളുന്നതിന് കൃത്യമായ അതിർത്തി ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. "നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം" [109 - 06] എന്ന ഖുർആനിന്റെ സമീപനം ഇവിടെ ഇരുത്തി ചിന്തിപ്പിക്കുന്നു. "ഒരാൾ ഒരു ജനതയെ അനുകരിക്കുന്ന പക്ഷം അവൻ അവരിൽ പെട്ടവനാണ്"[ അബൂ ദാവൂദ്] , " നാമല്ലാത്തവരെ അനുകരിക്കുന്നവൻ നമ്മിൽ പെട്ടവനല്ല. നിങ്ങൾ യഹൂദരോടും ക്രിസ്ത്യാനികളോടും അനുകരിച്ച് പ്രവർത്തിക്കരുത്" [തിർമുദി] - പരിശുദ്ധ നബി (സ) യുടെ ഈ മഹത് വചനങ്ങൾ ഇത്തരം ആഘോഷങ്ങൾക്ക് മുതിരുന്നവരെ തടയിടുന്നു.

        മാത്രമല്ല, ശാമുകാരുടെ "നൈറൂസ്" എന്ന ആഘോഷത്തെ സംബന്ധിച്ച് ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈതമി (റ) വിന്റെ ഫതാവൽ കുബ്റയിൽ വിസ്തരിച്ച ഫത്‌വകൾ ഇവിടേയും ബാധകമാകുന്നു. കുഫ്റിൽ സാദൃശ്യപ്പെടുക എന്ന ഉദ്ദേശത്തോടെ ആഘോഷിച്ചാൽ കാഫിറാകുന്നതാണ്. കുഫ്റിൽ സാദൃശ്യത ഉദ്ദേശിച്ചില്ല - പക്ഷെ, അവരുടെ ആഘോഷത്തിൽ സാദൃശ്യപ്പെടുന്നു എന്ന് ഉദ്ദേശിച്ചാൽ കാഫിറാകില്ലെങ്കിലും കുറ്റക്കാരനാകും. സാദൃശ്യത തീരെ തന്നെ ഉദ്ദേശിക്കാതെ അവരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടാൽ നിർബന്ധമായും എതിർക്കപ്പെടേണ്ടതുമാണ് [ഫതാവൽ കുബ്റ - 4 /239 ] .ചുരുക്കത്തിൽ, ഇസ്‌ലാം മത വിശ്വാസികൾ ഈ വിധ ആഘോഷങ്ങൾ വെടിയൽ  അനിവാര്യമാണ്. എങ്കിലും, ആഘോഷങ്ങളുടെ ഭാഗമായിട്ട്  അവർ തയ്യാറാക്കിയ വിഭവങ്ങളിലേക്ക് ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കുന്നത് പ്രശ്നമില്ല. പക്ഷേ, അവർക്ക് സമ്മാനങ്ങൾ നൽകലും ആശംസ നേരലും പാടില്ലാത്തതാണ്. കാരണം, അവരുടെ മതാചാരത്തെ നാം അംഗീകരിച്ചു എന്ന ചിന്ത അവർ സത്യത്തിലാണെന്ന ഉൾനാട്യത്തിലേക്ക് അവരെ നയിക്കുക വഴി തിന്മയിൽ സഹായിക്കലാവുമത്. നിങ്ങൾ പരസ്പരം ശത്രുതയിലും തിന്മയിലും സഹായിക്കരുതെന്നാണ് [5:2] ഖുർആനിക അധ്യാപനം.


ഉത്സവക്കെണി 


  പരിപൂർണ്ണ ഇസ്‌ലാം മത വിശ്വാസിക്ക് ഓണം, വിഷു, ക്രിസ്തുമസ് തുടങ്ങിയ ആഘോഷോത്സവങ്ങൾ കെണിയായിരിക്കുകയാണ്. മക്കളുടെ വിദ്യാഭ്യാസത്തിൽ വരെ ഭയാനകരമായ കൈയ്യൊപ്പാണ് ഇത്തരം ഉത്സവങ്ങൾക്കുള്ളത്. പൂക്കളം ഇടലും ക്രിസ്തുമസ് ട്രീ ഒരുക്കലും മുണ്ടും സെറ്റ് സാരിയും മാവേലിയും സാന്താക്ലോസും തിരുവാതിരയുമെല്ലാം ഗ്രെയ്ഡ് മാർക്കിന് മാനദണ്ഡമാവുമ്പോൾ ,  മക്കനയിട്ട ഫാത്വിമയും തൊപ്പിയിട്ട മുഹമ്മദും - പൊട്ട് തൊട്ട ശ്രീകൃഷ്ണനും കുരുശുമാലയിട്ട കന്യാമറിയവുമാവുന്നത് നെഞ്ചിടിപ്പോടെയല്ലാതെ എങ്ങനെയാണ്‌ നോക്കികാണാനാവുക.? 

  അതോടൊപ്പം, പെരുന്നാൾ ദിനത്തിൽ അമുസ്‌ലിംങ്ങളിൽ നിന്ന് ഒരാളും തൊപ്പിയിട്ട ഫോട്ടോ സ്കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാറില്ലെന്നത് ചേർത്ത് വായിക്കേണ്ടതാണ്. ഉത്സവങ്ങളും ഇസ്‌ലാമിനെതിരെയുള്ള ഒളിയജണ്ടയാണോ എന്ന് സംശയിച്ചു പോകുന്നു.ങ്ങൾ ഏത് തന്നെ മാറി മാറി വന്നാലും പ്രതിസ്ഥാനത്ത് ഇസ്‌ലാം മാത്രമാണെന്നത് ഇസ്‌ലാമിന്റെ സത്യത്തെയാണ് വിളിച്ചോതുന്നത്.

  മുൻഗാമികൾ ജീവനർപ്പിച്ച് നേടിത്തന്ന ഈ പവിത്രത നമ്മുടെ കരങ്ങളാൽ കളങ്കപ്പെടാൻ പാടില്ല. വീട് മുതൽ നാട് വരെയും ചെറുപ്പം മുതൽ വലുപ്പം വരെയും തുടക്കം മുതൽ ഒടുക്കം വരെയും മതം മാത്രം മുഖമുദ്രയാക്കിയ ഒരാളും ഈ വിധ പ്രതിസന്ധികളിൽ കുലുങ്ങുകയില്ല. എന്ന് മാത്രമല്ല, കാലം കാതോർക്കുന്ന ദിശാബോധം നൽകാൻ അവൻ പ്രാപ്തനായിരിക്കും. അത്തരക്കാരിൽ നിന്ന് അറിയാതെ പോലും വീഴ്ച വരാൻ പാടില്ല. പോസിറ്റീവ് എനർജിയുള്ളവരിൽ പോലും ഒരു പണ്ഡിതന്റെയോ മത വിദ്യാർത്ഥിയുടെയോ "ഓണാംശംസ സ്റ്റാറ്റസ് " ഉത്തേജിപ്പിക്കുന്ന നെഗറ്റീവ് എനർജി അതി തീവ്രമാവും. സത്യം സത്യമായി മനസ്സിലാക്കാനും ശരിയെ ശരിയായി നിലനിർത്താനും നാം പ്രതിജ്ഞാബദ്ധരാണ്. ധർമ്മം അധർമ്മത്തിന് വഴിമാറരുത്…

 


✍🏻ഹാഫിള് അമീന്‍ നിഷാല്‍

    ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികവും മഹത്തരവുമായ സ്വാതന്ത്ര്യ സമരമാണ് നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്രസമരം.വിവിധ മത- ജാതി വര്‍ഗ്ഗക്കാരായ കോടാനക്കോടി ദേശസ്‌നേഹികളായ ഭാരതീയരുടെ ഒത്തൊരുമിച്ചു നിന്നു കൊണ്ടുള്ള ത്യാഗോജ്വലമായ പോരാട്ടങ്ങളാണ് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്തത്തില്‍ നിന്നും നമ്മെ  മോചിപ്പിച്ചത്.ഗാന്ധിജിയുടെ അഹിംസ സമര രീതിയും ഇന്ത്യക്കാര്‍ വെച്ചു പുലര്‍ത്തിയ ദേശീയബോധവുമാണ് ലോകത്തിലെ മറ്റു സ്വാതത്ര പോരാട്ടങ്ങളില്‍ നിന്നും വിപ്ലവങ്ങളില്‍ നിന്നും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ  വേര്‍തിരിക്കുന്നതും. എന്നാല്‍ ആദ്യം ബ്രിട്ടീഷുകാരും  പിന്നീട് കാലങ്ങളായി രാജ്യത്തെ ഹിന്ദുത്വ ഫാസിസ്റ്റുകളും മുസ്ലിംകളുടെ സ്വാതന്ത്രസമരത്തിലെ സംഭാവനകളെ വില കുറച്ചു കാണിക്കാന്‍ തീവ്രമായി ശ്രമിച്ചിട്ടുണ്ട്.സമര ചരിത്രത്തെ വളച്ചൊടിച്ചു  കൊണ്ടുള്ള നീചമായ പ്രചാരണങ്ങള്‍ വ്യാപകമായി നടന്നിട്ടുണ്ട്.ഫാസിസം അതിന്റെ എല്ലാവിധ തീവ്രതയോടു   കൂടിയും കളം വായുന്ന സമകാലിക ഇന്ത്യയില്‍ മുസ്ലിംകളുടെ അസ്ഥിത്വം വരെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വിസ്മൃതിയിലാണ്ടുപോയ നമ്മുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ചരിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്.

 കുഞ്ഞാലിമരക്കാര്‍മാരും ആദ്യകാല സമരവും 


 ഇന്ത്യയിലേക്ക് ആദ്യമായി കടന്നുവന്ന അധിനവേശ ശക്തികളായ പറങ്കികളുടെ വൈദേശികാധിപ ത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ന ടത്തിയവരാണ് കുഞ്ഞാലിമരക്കാർ മാര്‍.ജന്മ നാടിനു വേണ്ടി വീരേതിഹാസം രചിച്ച കുഞ്ഞാലിമാരില്‍ ചരിത്രത്തിലിടം പിടിച്ചത് മുഹമ്മദ് മരക്കാര്‍,കുട്ടി അലി മരക്കാര്‍,പട മരക്കാര്‍,മുഹമ്മദ് മരക്കാര്‍ എന്നി നാലുപേരാണ്.സാമൂതിരി രാജാവിന്റെ നാവികതലവന്‍മാരായിരുന്നു ഈ ധീര യോദ്ധാക്കള്‍.സര്‍വ്വവിധ സജ്ജീകരണങ്ങളോടും കൂടിയ അക്കാലത്തെ ഏറ്റവും വലിയ നാവിക ശക്തികളായിരുന്ന പറങ്കികള്‍ക്കെതിരെ ചെറു വള്ളങ്ങളും ആയുധങ്ങളുമുപയോഗിച്ച് കുഞ്ഞാലിമാരുടെ നാവികപ്പട നടത്തിയ വിരഗാഥ സ്വാതന്ത്രസമരത്തിലെ ആവേശം ജനിപ്പിക്കുന്ന ഒരധ്വായം തന്നെയാണ്.ഒരു നൂറ്റാണ്ടു കാലത്തോളം നീണ്ടുനിന്ന കുഞ്ഞാലിമാരുടെ പേ രാട്ടങ്ങള്‍ പറങ്കികളെ ശരിക്കും വെള്ളം കുടിപ്പിച്ചു.അതില്‍ ഏറ്റവും പ്രശസ്തമായതാണ് 1571 ല്‍ പറങ്കികളില്‍ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തത്.ഇതിനെ തുടര്‍ന്ന് സാമൂതിരി കുഞ്ഞാലി മൂന്നാമന് പ്രതിഫലമായി ഒരു കോട്ട കെട്ടാന്‍ അനുവാദം നല്‍കി.അതാണ് 'കോട്ടക്കല്‍ മരക്കാര്‍ കോട്ട'.എന്നാല്‍ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്.കുഞ്ഞാലിമാരെ കൊണ്ട് പൊറുതിമുട്ടിയ പറങ്കികള്‍ അവസാനം ചതിപ്രയോഗത്തിലൂടെ അവരെ കീഴ്‌പ്പെടുത്തുകയായാരുന്നു.സാമൂതിരിയെ കുതന്ത്രത്തിലൂടെ വശീകരിച്ച അവര്‍ കുഞ്ഞാലി നാലാമനെ പിടികൂടുകയും ഗോവയില്‍ കൊണ്ടുപോയി വധിക്കുകയും ചെയ്തു.എന്നിട്ടും അരിശം തീരാതെ അവര്‍ കുഞ്ഞാലിയുടെ തല ഉപ്പിലിടുകയും കണ്ണൂരില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.


 മൈസൂര്‍ കടുവ ടിപ്പുസുല്‍ത്താന്‍ 

         കച്ചവട ആവശ്യാര്‍ത്ഥം ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാരുടെ

കൊളോണിയല്‍ താല്‍പര്യങ്ങളെ ആദ്യമേ തിരിച്ചറിഞ്ഞ് തന്റെ അവസാന ശ്വാസം വരെ മാതൃരാജ്യത്തിനായി പടപൊരുതിയ  ഭാരത

ത്തിന്റെ ധീരപുത്രനാണ് ശഹീദേ മില്ലത്ത് ടിപ്പുസുല്‍ത്താന്‍.മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പുവും പിതാവ് ഹൈദര്‍ അലിയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു.അക്കാലത്തെ നാട്ടുരാജ്യങ്ങെല്ലാം ബ്രിട്ടീഷ് പാവകളായി മാറിയപ്പോഴും അസാമാന്യ ധീരതയോടെയും കറകളഞ്ഞ രാജ്യ സ്‌നേഹം കൊണ്ടും ടിപ്പു നടത്തിയ ഒറ്റയാന്‍ പോരാട്ടം സ്വാതന്ത്രസമരത്തിലെ തുല്യതയില്ലാത്ത ഒരധ്യായം തന്നെയാണ്.  "ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ്  നൂറ്

കൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാള്‍ മഹത്തരമായിട്ടുള്ളത് '  എന്ന തന്റെ തന്നെ ആപ്തവാക്യം അന്വര്‍ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍.


        ടിപ്പുവും പിതാവ് ഹൈദരാലിയും നാല് ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളിലാണ് ബ്രിട്ടീഷുകാരുമായി  ഏറ്റുമുട്ടിയത്.ഇതില്‍ ഒന്നും രണ്ടും യുദ്ധങ്ങളില്‍ മൈസൂർ പട ബ്രിട്ടീഷുകാരെ നിശേഷം പരാജയപ്പെടുത്തി.റോക്കറ്റ് ഉപയോഗിച്ച് യുദ്ധം നടത്തിയ ലോകത്തെ ആദ്യ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ.ടിപ്പുവിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാതിരുന്ന ബ്രിട്ടീഷുകാര്‍ പലപ്പോഴും അക്കാലത്തെ മറ്റു പ്രബല രാജവംശങ്ങളായ നൈസാമികളോടും മഹാരാഷ്ട്രരോടും കൂട്ടു ചേര്‍ന്നാണ് ടിപ്പുവിനെ എതിരിട്ടിരുന്നത്.എന്നിട്ടും പിടിച്ചുനില്‍ക്കാനാവാതെ  വന്നപ്പോള്‍ ടിപ്പുവിന്റെ ഏറ്റവുമടുത്ത വിശ്വ സ്തരെയും മന്ത്രിമാരെയും   വിലക്കുവാങ്ങി ബ്രിട്ടീഷുകാര്‍   സുല്‍ത്താനെ  കെണിയില്‍ പെടുത്തുകയായിരുന്നു.അങ്ങനെ 1799 മെയ് 31ന് തന്റെ വിശ്വപ്ര സിദ്ധമായ ശ്രീരംഗപട്ടണം കോട്ടയില്‍ വെച്ച് നടന്ന നാലാം ആംഗ്ലോ മെസൂര്‍ യുദ്ധത്തില്‍ വച്ച് ടിപ്പുസുല്‍ത്താന്‍ രക്തസാക്ഷിത്വം വരിച്ചു.അപ്പോള്‍ അന്നത്തെ ബ്രിട്ടീഷ് സൈനിക തലവനായിരുന്ന ജനറല്‍ ഹാരിസണ്‍ ആനന്ദ നൃത്തം ചവിട്ടിക്കൊണ്ട് പറഞ്ഞുവത്രേ 'ഇന്ത്യ  ഇന്ന് നമ്മുടേതായി'.


 ഒന്നാം സ്വാതന്ത്ര്യ സമരവും മുസ്ലിംകളും

  

ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യൻ ജനത നടത്തിയ ആദ്യ ബഹുജന മുന്നേറ്റമാണ് 1857 ലെ ഒന്നാം സ്വാതന്ത്ര സമരം.ബ്രിട്ടീഷുകാരുടെ ആയുധശക്തിക്കും അടിച്ചമർത്തലിനും 

മുന്നില്‍ സമരം പരാജയപ്പെട്ടുവെങ്കിലും രാജ്യത്ത് ഹിന്ദു മുസ്ലിം ഐക്യം രൂപപ്പെട്ടതും ഇന്ത്യക്കാര്‍ക്കിടയില്‍ ദേശീയബോധം വളര്‍ന്നതം സമരത്തിന്റെ ഏറ്റവും വലിയ നേട്ടം തന്നെയായിരുന്നു.ഈ ബഹുജന പ്രക്ഷോഭത്തിലും മുസ്ലിംകള്‍ സജീവമായി പങ്കെടുക്കുകയും മാതൃരാജ്യത്തിനായി അനേകം ത്യാഗങ്ങള്‍ സഹിക്കുകയും ധീര രക്തസാക്ഷിത്വം വരിക്കുകയും ചെയ്തിട്ടുണ്ട്.മീററ്റിലെ പട്ടാളക്യാമ്പില്‍ മംഗള്‍ പാണ്ഡെ തുടങ്ങിവച്ച ശിപായി ലഹള ഡല്‍ഹിയിലെത്തിയപ്പോള്‍ സമരക്കാര്‍ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തത് അന്നത്തെ മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ ഷാ സഫറിനെ ആയിരുന്നു.ജാതി ഭേദമന്യേ അവര്‍ ബഹദൂര്‍ഷയെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.ഒരു മാസത്തിനകം കാണ്‍പൂര്‍,അവധ്, ലഖ്‌നൗ,അലഹബാദ്, ഝാന്‍സി എന്നിവിടങ്ങളിലേക്കെല്ലാം സമരം വ്യാപിച്ചു.ഇവിടങ്ങളിലെല്ലാം രക്തരൂക്ഷിതമായ കലാപങ്ങളും യുദ്ധങ്ങളും അരങ്ങേറി.എന്നാല്‍ ബ്രിട്ടീഷുകാരുടെ സൈനിക ശക്തിക്കും ആധുനിക യുദ്ധസജ്ജീകരണങ്ങള്‍ക്കും മുന്നില്‍ സമരക്കാര്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാനായില്ല.ഉത്തരേന്ത്യയെയാകെ ഏകദേശം ഒരു വര്‍ഷക്കാലം പിടിച്ചുക ലുക്കിയ കലാപത്തെ ബ്രിട്ടീഷുകാര്‍ ക്രൂരമായി അടിച്ചമര്‍ത്തി.ഡല്‍ഹി തിരിച്ചുപിടിച്ച ബ്രിട്ടീഷുകാര്‍ ബഹദൂര്‍ ഷാ രണ്ടാമനെ പിടികൂടുകയും അദ്ദേഹത്തെയും കുടുംബത്തെയും റങ്കൂണിലേക്ക് നാടുകടത്തുകയും ചെയ്തു.പോകുമ്പോള്‍ അദ്ദേഹം ഒരു പിടി ഇന്ത്യന്‍ മണ്ണും തന്റെ കൈവശം വെച്ചിരുന്നു.തന്റെ മാതൃരാജ്യത്തെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ അഭിലാഷമായിരുന്നു അതിന്റെ കാരണം! ബര്‍മ്മയിലെ തടവറയില്‍ വെച്ച് നിരവധി പീഡനങ്ങളും

യാതനകളുമാണ് ബഹദൂര്‍ഷക്ക് നേരിടേണ്ടി വന്നത്.അദ്ദേഹത്തിന്റെ സ്വന്തം മക്കളുടെ തലവെട്ടി ഭക്ഷണ തളികയിലാക്കി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് കൊണ്ടുപോയി കൊടുത്തിരുന്നുവത്രെ.ഒടുവില്‍ അവിടെവെച്ച് തന്നെ 1862 ല്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

       അതുപോലെ അവധ് പ്രവിശ്യയില്‍ സമരത്തിന് നേതൃത്വം കൊടുത്തത് മൗലവി അഹമ്മദുല്ലയും ലഖ്‌നോവില്‍ ബീഗം ഹസ്രത്ത് മഹലും ആയിരുന്നു.വെള്ളക്കാര്‍ക്കെതിരെ ശക്തമായ സമരം നയിച്ച മൗലവിയെ ബ്രിട്ടീഷുകാരുടെ പാരിതോഷികം സ്വീകരിച്ച് പവനിലെ രാജാവ് ചതിച്ചു കൊലപ്പെടുത്തുകയായിരുന്നു.അവധിലെ അവസാന ഭരണാധികാരിയായ വാജിദ് അലി ഷായുടെ ഭാര്യയായിരുന്നു ബീഗംഹസ്രത്ത് മഹല്‍.1856 ല്‍ വാജിദലിയെ കൊല്‍ക്കത്തയിലേക്ക്നാടുകടത്തിയ ബ്രിട്ടീഷുകാര്‍ ഉത്തര്‍പ്രദേശിലെ നിരവധി ഭാഗങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.1857 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചപ്പോള്‍ ബീഗം ഹസ്രത്ത് മഹല്‍ അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേര്‍ക്കുന്ന ശ്രമങ്ങള്‍ക്കെതിരെ പോരാടി.രാജാ ജയ്‌ലാല്‍ സിംഗിന്റെ സഹായത്തോടെ ബീഗം ഹസ്രത്ത് മഹല്‍ ലക്‌നോവിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും തന്റെ മകന്‍ ബിര്‍ജിസ് ഖദ്‌റയെ അവിടുത്തെ ഗവര്‍ണറായി പ്രഖ്യാപിക്കുകയം ചെയ്തു.എന്നാല്‍ ബ്രിട്ടീഷ് സൈന്യം ലഖ്‌നോ തിരിച്ചു പിടിച്ചതോടെ ബീഗം ഹസ്രത്ത് മഹല്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതയായി.ശേഷം നാനാസാഹിബിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിച്ച ബീഗം  ജഹാന്‍പൂര്‍ ആക്രമണത്തിന്റെ സമയത്ത് ഫൈസാബാദ് മൗലവിയുടെ കൂടെ ചേര്‍ന്നും പ്രവര്‍ത്തിച്ചു.ഒടുവില്‍ ബ്രിട്ടീഷുകാര്‍ സമരത്തെ അടിച്ചമര്‍ത്തിയപ്പോള്‍ പിടിക്കപ്പെടുമെന്നുറപ്പായ ബീഗം ഹസ്രത്ത് വെള്ളക്കാര്‍ക്ക് പിടി കൊടുക്കാതെ നേപ്പാളില്‍ അഭയം തേടുകയായിരുന്നു.അവിടെവെച്ച് തന്നെ 1872 ല്‍ ആയിരുന്നു അന്ത്യം.

       ദില്ലിയിലെ വിമതശിപായിമാരുടെ മുഖ്യസൈന്യാധിപനായിരുന്നു ജനറല്‍ ബഖ്ത് ഖാന്‍.ഡെല്‍ഹിയിലെ പരാജയത്തിനുശേഷം ബഖ്ത് ഖാന്‍ അവധിലേക്ക് നീങ്ങി.അവിടെ ബീഗം ഹസ്രത് മഹലിനൊപ്പം ബ്രിട്ടീഷ് സൈനത്തിനെതിരെ പോരാടി.അവധ് ബ്രിട്ടീഷ് നിയന്ത്രണത്തിലായതോടെ ഹസ്രത് മഹലിനോടോപ്പം  നേപ്പാളിലേക്ക് കടന്നു.കാണ്‍പൂരില്‍ നാനാ സാഹിബിനും താന്തിയാതോപിക്കുമൊപ്പം ധീരമായി പോരാടിയ അസീമുല്ലാ ഖാന്‍,ബറേലി, റോഹിന്‍ഗണ്ഡ് കലാപങ്ങള്‍ക്ക് നേത്യത്വം കൊടുത്ത ഖാന്‍ ബഹാദൂര്‍ ഖാന്‍,അലഹബാദില്‍ സമരത്തിന് നേതൃത്വം നല്‍കിയ ലിയാക്കത്ത് അലി,ബഹദൂര്‍ഷാ സഫറിന്റെ പത്‌നി സീനത്ത് മഹല്‍,കാണ്‍പൂരില്‍ സ്ത്രീ റെജിമെന്റ് രൂപീകരിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും 25 ആം വയസ്സില്‍ ബ്രീട്ടീഷുകാര്‍ വെടിവച്ച് കൊല്ലുകയും ചെയ്ത അസീസന്‍ ബീഗം തുടങ്ങി പുരുഷന്‍മാരും സ്ത്രീകളുമായി ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വീരേതിഹാസം രചിച്ച മുസ്ലിംകള്‍ നിരവധിയാണ്.മുസ്ലിമായതിന്റെ പേരില്‍ അവരില്‍ പലരും ചരിത്രത്തിന്റെ വിസ്മൃതിയിലാണ്ട് പോയെന്ന് മാത്രം.


 ഗാന്ധി യുഗത്തിലെ മുസ്ലിം പങ്ക് 

      രാജ്യത്തിന്റെ സ്വാതന്ത്രസമരപോരാട്ടങ്ങളിലെ ഏറ്റവും നിര്‍ണായകമായ ഗാന്ധിയുഗത്തില്‍ ദേശസ്‌നേഹികളായ മുസ്ലിംകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങി സംഘടനകളുടെ ഭാഗമായും അല്ലാതെയും സമര മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗവാക്കായ മുസ്ലിംകള്‍ അനവധിയാണ്.1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ സ്ഥാപക നേതാക്കളിലൊരാളും സംഘടനയുടെ മൂന്നാമത്തെ പ്രസിഡണ്ടുമായിരുന്നു  ബദറുദ്ദീന്‍ ത്വയബ്ജി.ഹിന്ദുക്കളില്‍ നിന്നും മുസ്ലീങ്ങളില്‍ നിന്നും പിന്തുണ നേടുന്നതിനായി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസിന്റെ ദേശീയ വ്യാപ്തി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ത്വയബ്ജി,1887-88 കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രിക്കെ,മുസ്ലീം സമുദായത്തെ ഒന്നിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

          അദ്ദേഹത്തിന്ശേഷം,റഹ്മത്തുള്ള സായാനി,സയ്യിദ് മുഹമ്മദ് ബഹാദൂര്‍,സയ്യിദ് ഹസ്സന്‍ ഇമാം,ഹക്കീം അജ്മല്‍ ഖാന്‍,മുഹമ്മദലി ജൗഹര്‍,അബ്ദുല്‍കലാം ആസാദ് തുടങ്ങി മുസ്ലിം നേതാക്കളും സ്വാതന്ത്ര സമര കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ

പദവി അലങ്കരിച്ചിട്ടുണ്ട്.ഇതില്‍ അബ്ദുല്‍ കലാം ആസാദ് മൂന്ന് തവണ കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.'ക്വിറ്റ് ഇന്ത്യ ' സമരമടക്കം സ്വാന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് നിരവധി സമര പോരാട്ടങ്ങള്‍ അരങ്ങേറിയ 1941- 46 കാലഘട്ടവും ഇതില്‍പ്പെടും.ഗാന്ധിയുടെയും നെഹ്‌റുവിന്റേയും വലംകയ്യായി പ്രവര്‍ത്തിച്ച അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവും ആയിരുന്നു.ഇന്ത്യ പാക്ക് വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്ന അദ്ദേഹം സ്വാതന്ത്രാനന്തരം നെഹ്‌റു മന്ത്രിസഭയില്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.


         മറ്റൊരു പ്രശസ്ത സ്വാതന്ത്രസമരസേനാനിയാണ് അതിര്‍ത്തി ഗാന്ധി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍.ഗാന്ധിയുടെ പ്രിയ സുഹൃത്തും തികഞ്ഞ അഹിംസാ വാദിയുമായിരുന്ന അദ്ദേഹം സ്ഥാപിച്ച 'ഖുദായ്ഖിദ്മത് ഘര്‍'(ദൈവത്തിന്റെ ദാസന്മാര്‍)ബ്രിട്ടീഷുകാര്‍ക്കെതിരായി അഹിംസയിലധിഷ്ഠിതമായ സമരങ്ങളില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു.

 

         കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സംഘടനകളില്‍ പ്രധാനപ്പെട്ടതാണ് ഖിലാഫത്ത് പ്രസ്ഥാനം.തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടതെങ്കിലും പിന്നീട് അത് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റമായി മാറി.1920 ല്‍ കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഇരു സമരങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ ഗാന്ധിജി തീരുമാനിച്ചു.രാജ്യത്ത് കോണ്‍ഗ്രസ് - ഖിലാഫത്ത് സംയുക്ത സമ്മേളനങ്ങള്‍ നടന്നു.ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചു നിന്നുകൊണ്ടുള്ള വലിയ സമരങ്ങള്‍ രാജ്യത്ത് അരങ്ങേറി.മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും ആയിരുന്നു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്.ഏറ്റവും ശക്തമായ ഖിലാഫത്  സമരങ്ങള്‍ അരങ്ങേറിയത് കേരളത്തിലായിരുന്നു.1921 ഓഗസ്റ്റ് 18 ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച്  കോണ്‍ഗ്രസ് ഖിലാഫത് സംയുക്ത സമ്മേളനത്തെ അഭിസംബോധന് ചെയ്ത് പ്രസംഗിച്ചു.ആലി മുസ്ലിയാരുടെയും വാരിയംകുന്നത്ത് കു ഞ്ഞഹമ്മദാജിയുടെയുമൊക്കെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയില്‍ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാര്‍ സമരത്തോളം ശക്തമായ പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.ഒരുഘട്ടത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി കേന്ദ്രമായി ' മലയാളരാജ്യം' എന്ന പേരില്‍ സ്വതന്ത്ര ഭരണകൂടം വരെ നിലവില്‍ വന്നിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാര്‍ നടത്തിയ ഏക യുദ്ധമായ 'പൂക്കോട്ടൂര്‍ യുദ്ധം' ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടിഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത് 'വാഗണ്‍ ട്രാജഡി' പോലെയുള്ള ഒരുപാട് കൂട്ടക്കൊലകള്‍ സമരത്തിന്റെ ഭാഗമായി അരങ്ങേറി.


         നിസ്സഹകരണ പ്രസ്ഥാനം,സിവില്‍ നിയമലംഘനപ്രസ്ഥാനം,ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി ഗാന്ധി യുഗത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രധാനപ്പെട്ട മൂന്ന് ബഹുജന സമരങ്ങളിലും മുസ്ലിംകള്‍ സജീവമായി പങ്കെടുത്തു.1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ ദണ്ഡി യാത്രക്കുശേഷം ഗാന്ധിജിയെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന്റെ നേത്യത്വം ഏറ്റെടുത്തത് അബ്ബാസ് തിയാബ്ജി ആയിരുന്നു ആ വര്‍ഷം തന്നെ ലണ്ടനില്‍ വെച്ച് നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയെ പ്ര തിനിധീകരിച്ചുകൊണ്ട് മൗലാന മുഹമ്മദലി ജൗഹര്‍ പങ്കെടുത്തു.ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ച് അന്നത്തെ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ മുഖത്തുനോക്കി അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.തുടര്‍ന്ന് അദ്ദേഹം അവിടെവെച്ച് നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്: "എന്റെ രാജ്യത്തിനു നിങ്ങള്‍ സ്വാതന്ത്ര്യം തരുന്നത് വരെ അവിടേക്ക് മടങ്ങിപ്പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാളുപരി ഞാനിഷ്ടപ്പെടുന്നത് വിദേശ രാജ്യത്ത് മരിക്കാനാണ്. ഒന്നുകില്‍ നിങ്ങള്‍ എന്റെ നാടിന് സ്വാതന്ത്ര്യം നല്‍കുക, അല്ലെങ്കില്‍ എനിക്കിവിടെ ആറടി മണ്ണ് നല്‍കുക".


          1942 ലെ ക്വിറ്റ് ഇന്ത്യ സമരം ഗാന്ധിജിയുടെ നേത്യത്വത്തില്‍ ആയിരുന്നെങ്കിലും ആ മുദ്രാവാക്യം ഗാന്ധിജിയുടെ സംഭാവനയായിരുന്നില്ല. കോണ്‍ഗ്രസ് നേതാവും അക്കാലത്തെ ബോംബെ മേയറുമായിരുന്ന യൂസഫ് മെഹ്രലിയാണ് യഥാര്‍ത്ഥത്തില്‍ 'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. അതുപോലെ പ്രസിദ്ധമായ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് മുസ്ലിംലീഗ് നേതാവും ഉറുദു കവിയുമായിരുന്ന ഹസ്‌റത്ത് മൊഹാനി ആണ്. ഇന്ത്യയില്‍ ഇന്നും പ്രശസ്തമായ ' സാരേ ജഹാം സേ അച്ഛാ' എന്ന ഉറുദു ദേശഭക്തി ഗാനത്തിന്റെ രചയിതാവ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ആണ്.1925 ലെ പ്രസിദ്ധമായ കക്കോരി തീവണ്ടി കൊള്ളയില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇരുപത്തിയഞ്ചാം വയസ്സില്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ധീര വിപ്ലവകാരിയാണ് അശ്ഫാഖുല്ലാ ഖാന്‍.സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ അംഗമാവുകയും ഇരുപത്തിയാറാം വയസ്സില്‍ തൂക്കിലേറ്റപെടുകയും ചെയ്ത വ്യക്തിയാണ് വക്കം അബ്ദുല്‍ ഖാദര്‍ തൂക്കിലേറ്റപ്പെടും മുമ്പ് അദ്ദേഹം തന്റെ കുടുംബത്തിന് അയച്ച കത്തിലെ അവസാന വരികള്‍ ഇങ്ങനെയായിരുന്നു:"വന്ദ്യനായ പി താവേ,വാത്സല്യനിധിയായ ഉമ്മ,ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,എനിക്കൊരു ആശ്വാസവചനവും നിങ്ങളോടു പറയാനില്ല.ഞാന്‍ നിങ്ങളെ വിട്ടുപിരിയുന്നു നമുക്ക് പരലോകത്ത് വീണ്ടും കാണാം.ഞാന്‍ എത്രത്തോളം ധൈര്യത്തോടും സമാധാനത്തോടും കുടിയാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികളില്‍നിന്ന് ഒരിക്കല്‍ അറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കാതിരിക്കില്ല. തീര്‍ച്ചയായം അഭിമാനിക്കുകതന്നെ ചെയ്യും. ഞാന്‍ നിര്‍ത്തട്ടെ..

 



✍🏻ഹാഫിള് അമീന്‍ നിഷാല്‍

    നൂറ്റാണ്ടുകൾ നീണ്ടുനിന്ന കേരള മുസ്ലിങ്ങളുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും അതിജീവന വഴിയിലും മുൻകാല മുസ്ലിം പണ്ഡിതന്മാർ  നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സമുദായത്തിന് ആത്മീയ നേതൃത്വം നൽകിയ അതേ പണ്ഡിതർ തന്നെയായിരുന്നു ഇക്കാലമത്രയും ഉമ്മത്തിന്റെ ഭൗതിക -  രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമായതും പോരാട്ട ഭൂമികകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരും.പറങ്കികളുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണത്തിനും മർദ്ദകഭരണത്തിനുമെതിരെ ധീരമായി പ്രതികരിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്തവരായിരുന്നു ഇവിടുത്തെ പണ്ഡിത നേതൃത്വം.തങ്ങളുടെ മിഹ്റാബുകളെയും തൂലികകളെയും അവർ കൊളോണിയൽ   ശക്തികൾക്കെതിരെ നിരന്തരം ചലിപ്പിച്ചു.അവരിൽ നിരവധി പേർ മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും നാടുകടത്തപ്പെടുകയും വരെ ചെയ്തു.എന്നാൽ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ,അതിശക്തമായ  അധിനിവേശവിരുദ്ധ സമരങ്ങൾ അരങ്ങേറിയ കേരളത്തിൽ സമരത്തിന്റെ മുൻപന്തിയിൽ നിന്ന  മുസ്ലിം പണ്ഡിതന്മാരുടെ പങ്ക് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് ദുഃഖ സത്യം തന്നെയാണ്.


 പറങ്കികളും മഖ്ദൂമി പണ്ഡിതന്മാരും

  

അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ മുസ്ലിം പണ്ഡിതന്മാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിൽ ആദ്യം പറയേണ്ടത് മഖ്ദൂമുമാരുടെ സംഭാവന തന്നെയാണ്.പറങ്കികളുടെ ആധിപത്യ  ശ്രമങ്ങൾ കൊടുമ്പിരി കൊള്ളുകയും വംശീയ ഉന്മൂലനം ലക്ഷ്യങ്ങളോടെ മുസ്ലിംകളെയും ഭരണാധികാരിയായ സാമൂതിരിയും ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണായക സന്ധ്യയിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ അറബിയിൽ രചിച്ച സമരകാവ്യമാണ് തഹ്രീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ . കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ട് സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് ആത്മീയ ബന്ധമുണ്ടായിരുന്ന കുഞ്ഞാലി മരക്കാർ കുടുംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ട് എത്തിയത്.

       പോർച്ചുഗീസ്കാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ഷെയ്ഖ് അബ്ദുൽ അസീസ് മഖ്ദൂമും പ്രമുഖ പങ്കു വഹിച്ചു.സംഭവബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാളി കൂടിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു.അതുപോലെ പറങ്കികളിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തതിനെ പ്രകീർത്തിച്ചു കൊണ്ട് ഖാളി മുഹമ്മദ് രചിച്ച കൃതിയാണ് 'ഫതഹുൽ മുബീൻ'(വ്യക്തമായ വിജയം).

    

      പറങ്കികൾക്കെതിരെ ശക്തമായി നിലകൊണ്ട മറ്റൊരു പണ്ഡിതനാണ് രണ്ടാം മഖ്ദൂം എന്നറിയപ്പെടുന്ന അഹമ്മദ് സൈനുദ്ദീൻ മഖ്ദൂം.പ്രസംഗത്തിലും രചനയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന മഖ്ദൂം രണ്ടാമൻ മലബാർ കീഴടക്കാൻ എത്തിയ പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയെ സഹായിക്കുകയും പറങ്കികൾക്കെതിരെ പ്രാദേശിക മുസ്ലീങ്ങളെയും ഇതര മുസ്ലിം രാജാക്കന്മാരുടെയും കൂട്ടായ്മ ഉണ്ടാക്കുവാൻ യത്നിക്കുകയും ചെയ്തു.കേരളത്തിലെ ആദ്യകാല ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ (പോരാളികൾക്കുള്ള പാരിതോഷികം) എന്ന ഗ്രന്ഥത്തിന്റെ രചന മഹാനവർകളാണ് നിർവഹിച്ചത്.അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിങ്ങളെ വിശുദ്ധ സമരത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്.മാത്രമല്ല,സാമൂതിരിക്ക് വേണ്ടി ഇന്ത്യയിലെയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങൾ പുലർത്തിയിരുന്നതും മഖ്ദൂം രണ്ടാമൻ ആയിരുന്നു.


 ബ്രിട്ടീഷുകാരെ വിറപ്പിച്ച മമ്പുറം തങ്ങന്മാർ 


മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി ചെറുത്തുനിന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് മമ്പുറം സയ്യിദ് ബാ അലവി തങ്ങൾ.തന്റെ ശിഷ്യരായ ഉണ്ണി മൂസ,അത്തൻ കുരുക്കൾ,ചെമ്പൻ പോക്കർ തുടങ്ങിയവർക്ക് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടവീര്യം പകർന്നത് തങ്ങൾ ആയിരുന്നു.ബ്രിട്ടീഷ് വിരുദ്ധ ഫത് വകൾ അടങ്ങിയ തങ്ങളുടെ കൃതിയാണ് സൈഫുൽ ബത്താർ.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിങ്ങൾ എല്ലാം ഒരുമിച്ച് നിൽക്കണമെന്നും ശത്രുവിൻ്റെ പക്ഷത്ത് നിൽക്കുന്നവർ ഇസ്ലാമിന്റെ പക്ഷത്ത് അല്ലെന്നും പ്രഖ്യാപിക്കുന്ന ഈ കൃതി മാപ്പിള പോരാളികളെ ശക്തിപ്പെടുത്തിയിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിംകളുടെ സമീപനം വ്യക്തമാക്കുന്ന ഈ കൃതിയുടെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഗ്രന്ഥം നിരോധിക്കുകയുണ്ടായി.അതുപോലെ അക്കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നടന്ന മുട്ടിച്ചിറ,ചേറൂർ കലാപങ്ങളിൽ തങ്ങളവർകൾക്ക് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നേരിട്ട് പങ്കെടുത്തിട്ടില്ല,മറിച്ച് പോരാളികൾക്ക് ആശിർവാദം നൽകുകയാണ് ചെയ്തത് എന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടത്.ചേറൂർ കലാപത്തിലേറ്റ മുറിവാണ് തങ്ങളുടെ മരണത്തിനിടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.തങ്ങളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്നെങ്കിലും തങ്ങളുടെ ജനപിന്തുണ ഭയന്ന് പിന്മാറുകയായിരുന്നു.


       അതുപോലെ മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും അധിനിവേശത്തിനെതിരായ പോരാട്ടങ്ങളിൽ ശക്തമായി നിലകൊണ്ടു.'ഉദ്ദത്തുൽ ഉമറാ' എന്ന ബ്രിട്ടീഷ് വിരുദ്ധ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.എന്നാൽ 1851ൽ അന്നത്തെ മലബാർ ജില്ലാ കളക്ടർ എച്ച്.വി കോണാലി ഈ കൃതിയെ നിരോധിച്ച് വിജ്ഞാപനമിറക്കി.അതുപോലെതന്നെ ജുമുആ പ്രഭാഷണങ്ങളിലും മറ്റും മഹാനവർകൾ ബ്രിട്ടീഷുകാർക്കെതിരെ നിലകൊള്ളാൻ ജനങ്ങളെ പ്രേരിപ്പിച്ചതും,ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും,ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തുകൊണ്ട് കയ്യെഴുത്ത് പ്രതികൾ മലബാറിലെ പള്ളികൾ കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിക്കുന്നവയായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ ഏറ്റുമുട്ടി മരണപ്പെട്ട ചേറൂർ രക്തസാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ച് അവരുടെ മഖ്ബറകളിൽ തങ്ങൾ ആരംഭിച്ച ചേരൂർ നേർച്ച സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് കളക്ടർ കനോലി വിലയിരുത്തിയത്.മദ്രാസ് ഗവൺമെൻറ് സെക്രട്ടറിക്ക് അയച്ച കത്തിൽ ജില്ലാ കളക്ടർ എച്ച്. വി കോണോലി പറയുന്നത് ഇങ്ങനെയാണ്: (ഫസൽ പൂക്കോയ തങ്ങൾ ) എല്ലാവിധത്തിലും അപകടകാരിയാണ്.പോലീസുകാർ അദ്ദേഹത്തിന് എതിരെ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്വത്തിനുള്ളിലെ സാമ്രാജ്യമാണ്". അവസാനം മമ്പുറം തങ്ങളുടെ സ്വാധീനശേഷി അറിയാവുന്ന കളക്ടർ നേരിട്ട് നടപടിയെടുക്കുന്നതിന് പകരം തങ്ങൾ അവർകളെ അനുനയിപ്പിച്ച് നാടുകടത്താനാണ് തീരുമാനിച്ചത്.ഇങ്ങനെ 1852 മാർച്ച്  19ന് തന്റെ ബന്ധുക്കളോടൊപ്പം തങ്ങൾ മക്കയിലേക്ക് യാത്ര തിരിച്ചു.മാപ്പിളമാരുടെ മനസ്സിലെ ഏറ്റവും വലിയ മുറിവ് മമ്പുറം തങ്ങളുടെ  ഈ നാടുകടത്തൽ ആയിരുന്നു.അത് ബ്രിട്ടീഷുകാരുടെ ചതിയായിരുന്നുവെന്ന് മനസ്സിലാക്കിയ മാപ്പിളമാർ നാല് വർഷത്തിനുശേഷം കളക്ടർ കോണോലി സായിപ്പിനെ കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വസതിയിൽ കടന്നു വെട്ടിക്കൊലപ്പെടുത്തി.


 നികുതിനിഷേധം നടത്തിയ ഉമർഖാളി 


മമ്പുറം തങ്ങന്മാരുടെ കാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മറ്റൊരു പണ്ഡിതനാണ് മഹാനായ വെളിയംകോട് ഉമർഖാളി.മഹാത്മാഗാന്ധി നികുതി നിഷേധസമരം തുടങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ സമരം നടത്തിയ  മഹാനാണവർ.ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും,അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.അല്ലാഹുവിന്റെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷുകാർക്ക് അവകാശമില്ല എന്നായിരുന്നു മഹാനവർകളുടെ വാദം.ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്കുടി സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.തുക്കുടിയുടെ കല്പനപ്രകാരം ഉമർ ഖാളിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.


 ഖിലാഫത്ത് സമരനായകൻ  ആലി മുസ്ലിയാർ 


മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെയും  അമരക്കാരനായിരുന്നു നെല്ലികുത്ത് ആലി മുസ്‌ലിയാർ.മുസ്ലിംകളുടെ ആഗോള നേതൃത്വമായിരുന്ന തുർക്കിയിലെ ഉസ്മാനി ഭരണകൂടത്തെ തകർക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലക്കാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയിൽ ആരംഭം കുറിക്കപ്പെട്ടതെങ്കിലും ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റവുമായി പ്രസ്ഥാനം മാറി.1920 ൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഇരു സമരങ്ങളും ഒന്നിച്ചു കൊണ്ടു പോകാൻ ഗാന്ധിജി തീരുമാനിച്ചു.തുടർന്ന് ഗാന്ധിജിയുടെയും മൗലാന മുഹമ്മദലി,ഷൗക്കത്തലി തുടങ്ങി ഖിലാഫത്ത് നായകരുടെയും നേതൃത്വത്തിൽ  രാജ്യത്തുടനീളം കോൺഗ്രസ് - ഖിലാഫത് സംയുക്ത സമ്മേളനങ്ങൾ നടന്നു.


       ഏറ്റവും ശക്തമായ ഖിലാഫത്ത് സമരങ്ങൾ അരങ്ങേറിയത് കേരളത്തിലായിരുന്നു.ഖിലാഫത്തിനെ സംരക്ഷിക്കുന്നതിന് പുറമേ ഭൂവുടമകളായ ജന്മിമാർ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ നടപ്പിലാക്കിയ ചൂഷണാത്മകമായ നികുതിനയങ്ങൾ ഉൾപ്പെടെയുള്ള സമീപനങ്ങൾക്കെതിരെ പാവപ്പെട്ട കർഷകകുടിയാന്മാർക്കിടയിൽ ഉടലെടുത്ത പ്രതിഷേധവും സമരം ആളിക്കത്താൻ ഹേതുവായിരുന്നു.കുടിയാന്മാരിൽ ഭൂരിഭാഗവും മുസ്ലിംകൾ ആയിരുന്നു. 1921 ഓഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച് കോൺഗ്രസ് ഖിലാഫത്ത് സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്തു പ്രസംഗിച്ചു.തുടർന്ന് ആലി മുസ്ലിയാരുടെയും വാരിയകുന്നത് കുഞ്ഞഹമ്മദാജിയുടെമൊക്കെ നേതൃത്വത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിൽ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയിൽ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാർ സമരത്തോളം ശക്തമായ ഒരു പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.അന്ന് തിരൂരങ്ങാടി പള്ളിയിൽ മുദരിസ് ആയിരുന്ന ആലി മുസ്ലിയാർ സമരത്തിന്റെ മുന്നണി പോരാളിയായി മാറി.തികഞ്ഞ ദേശാഭിമാനിയായിരുന്ന ആലി മുസ്ലിയാർ വെള്ളക്കാരെയും കോളനി ഭരണത്തെയും    ശക്തമായി എതിർത്തു. ഹിന്ദുക്കൾ അടക്കമുള്ള സമുദായത്തിന്റെ നാനാതുറയിലുള്ളവക്കിടയിലും ആലി മുസ്ലിയാർക്ക് സ്വീകാര്യത ഉണ്ടായിരുന്നു.ഗാന്ധിജിയുടെ അഹിംസ സമരത്തിൽ വിശ്വാസമർപ്പിച്ച മുസ്ലിയാർ നിസാഹകരണത്തിലൂന്നിയ സമരരീതിയാണ് പിന്തുടർന്നത്.ആക്രമണത്തെ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.സംഘടനാപരമായി തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ആയിരുന്നു മുസ്ലിയാർ എങ്കിലും ചെമ്പ്രശേരി തങ്ങളും വാരിയംകുന്നത്തുമടക്കമുള്ള മറ്റു പ്രദേശങ്ങളിലെ ഖിലാഫത്ത് നായകരും  ആലി മുസ്ലിയാരുടെ ശിഷ്യരോ അനുയായികളോ ആയിരുന്നു.


     ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ  ഖിലാഫത് സമരങ്ങൾ ശക്തമായ  ജനപിന്തുണയുടെ ബലത്തിൽ  ഒരു ഘട്ടത്തിൽ തിരൂരങ്ങാടി ആസ്ഥാനമായി 'മലയാള രാജ്യം' എന്ന പേരിൽ സ്വതന്ത്ര ഭരണകൂടം വരെ സ്ഥാപിച്ചിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാർ നടത്തിയ ഏക യുദ്ധമായ പൂക്കോട്ടൂർ യുദ്ധം ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടീഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത്.വാഗൺ ട്രാജഡി പോലെയുള്ള ഒരുപാട് കൂട്ടക്കൊലകൾ സമരത്തിന്റെ ഭാഗമായി അരങ്ങേറി.1921ൽ ആലി മുസ്ലിയാരെ ലക്ഷ്യമാക്കി വന്ന ഹിച്കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു.പള്ളിക്കുനേരെ വെടിയുതീർക്കാൻ തുടങ്ങിയതോടെ    ആലി മുസ്ലിയാരും  അനുയായികളും കീഴടങ്ങി.തുടർന്ന് കോഴിക്കോട്ടുവെച്ച് കോടതിയിൽ വിചാരണ പ്രഹസനം.1922 ഫെബ്രുവരി 2 തിയ്യതി മുസ്ലിയാരെ തൂക്കിക്കൊല്ലാൻ ആയിരുന്നു കോടതി വിധിച്ചത്.എന്നാൽ ബ്രിട്ടീഷ് പൈശാചികർക്ക് അതിന് സാധിച്ചില്ല.തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കാൻ സമയം ചോദിച്ച മുസ്ലിയാർ അവസാനത്തെ റക്അത്തിൽ സുജൂദിൽ കിടന്നുകൊണ്ട് തന്റെ അന്ത്യശ്വാസം വലിക്കുകയായിരുന്നു...

 പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച മുഹമ്മദീയ മൗലിദ് (പ്രവാചക പ്രകീർത്തന കാവ്യം ) ആണ് മൻഖൂസ് മൗലിദ്۔പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോൾ ശൈഖ് മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാൻ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. എന്നാൽ  ഇതിലെ ഓരോ വരികളും  ശിർക്കുകൾ കൊണ്ട് പൊതിഞ്ഞതാണെന്ന് പൊതുസമൂഹത്തിനു മുന്നിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് വിമർഷകർ. വാസ്തവത്തിൽ  ശിർക്ക് എന്താണെന്ന്  ഈ കൂട്ടർക്ക് മനസ്സിലായിട്ടില്ല. ഇവർ ഉന്നയിക്കുന്ന വരികൾ ശിർക്കാണെന്ന്    പറയുന്നതിനെ നമുക്ക് ചർച്ച ചെയ്യാം അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

1- ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ

‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ...  , ആ വിശകത്തിൽ അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്

ഈ വരിയിൽ  വിമർഷകർ ഉന്നയിക്കുന്നത് ഇത് ദോഷങ്ങൾ പൊറുക്കാൻ നബിയോട് ആവശ്യപ്പെടുന്നു  അപ്പോൾ  അല്ലാഹുവിനോട് തുല്യമാക്കി റസൂലിനെ എന്നുള്ളതാണ്. അതിനാൽ  മങ്കൂസ് മൗലൂദ് ശിർക്കാണെന്ന് വാദിക്കുന്നു. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ഈവരിയിൽ  എവിടെയാണ്  പാപമോചനം തേടുന്നത്..?  അല്ലെങ്കിൽ ഇസ്തിഗ്ഫാർ ചെയ്യുന്നത്...?  ഇത്തരത്തിൽ പറ്റുമോ, ഇല്ലയോ എന്ന ചർച്ച നമ്മൾക്ക് വിശദീകരിക്കാം. ഇൻഷാ അള്ളാഹ്. അതിനുമുമ്പ് ഈ വരിയുടെ പൊരുൾ നമുക്കാദ്യം മനസ്സിലാക്കാം.

മുകളിൽ പറഞ്ഞ വരികളിൽ,  പാപമോചനത്തിന് ഉപയോഗിച്ചിട്ടില്ല അവിടെ ഉന്നയിച്ചത് أشكو എന്നതാണ് .എന്നാൽ  ഈ വാക്കും പാപമോചനത്തിൻ്റെ വാക്കും(أستغفر) ഒന്നാണോ...? അത് ആദ്യം നിങ്ങൾ മനസ്സിലാക്കുക. പിന്നെ أشكو ഈ വാക്ക് ഉപയോഗിക്കാൻ പറ്റുമോ..? അടുത്ത ചോദ്യം  എന്നാൽ  ഇതിന് മറുപടിയായി തന്നെ നമുക്ക് സ്വഹാബത്ത് കാണിച്ചു തന്നിട്ടുണ്ട്. ആ തെളിവുകളിലേക്ക് നമുക്ക് കടക്കാം.  മഹാനായ ഇമാം ത്വബ്റാനി അവിടത്തെ ഗ്രന്ഥത്തിൽ പറയുന്നു

عن عثمان بن بشر.قال سمعت عثمان بن أبي العاص.يقول شكوت إلى رسول الله صلى الله عليه وسلم نسيان القرآن.فضرب صدري بيده فقال يا شيطان اخرج من صدر عثمان قال عثمان فما نسيت منه شيئا بعد أحببت (المعجم الكبير. ٨٢٦٨)

ഇവിടെ മഹാനായ സ്വഹാബി ശിർക്ക് ചെയ്തോ..?

عن جرير بن عبد الله البجلي .قال ما حجبني رسول الله صلى الله عليه وسلم منذ أسلمت.ولارآني إلا تبسم في وجهي.ولقد شكوت إليه أني لاأثبت على الخيل .فضرب بيده في صدري وقال اللهم ثبته واجعله هاديا مهديا(ابن ماجة ١٥٩)

ഇവിടെയും  സ്വഹാബി  റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആയോ..?

عن ابي هريرة قال شكوت إلى  رسول الله صلى الله عليه وسلم سوء الحفظ قال افتح كساءك قال ففتحه قال ضمه قال نسيت بعد شيئا. (صحيح البخاري ١١٩)

ഇവിടെയും സ്വഹാബി റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആകുമോ..?

ഈ സന്ദർഭങ്ങളിലെല്ലാം നബി തങ്ങൾ  നിരോധിച്ചിട്ടില്ല. മറിച്ച് അതിനുള്ള പരിഹാരം പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. ഇതിൽ നിന്നും മനസ്സിലായി  ഇത്തരത്തിലുള്ള പ്രവർത്തനം  അനുവദനീയമാണെന്ന്. ഒരാൾക്ക്  വല്ല ബുദ്ധിമുട്ടും സംഭവിച്ചാൽ  അവൻ നാട്ടിലെ കാര്യപ്പെട്ട വ്യക്തിയോട് വേവലാതി പറയുന്നതുപോലെ നമ്മുടെ  നേതാവാണ് നബി തങ്ങൾ അപ്പോൾ നമ്മൾ നബിയോടാണ് പറയേണ്ടത് നബിതങ്ങൾ നമ്മുടെ നേതാവാണെന്ന് ഹദീസിൽ നിന്ന് തന്നെ നമ്മൾക്ക് വ്യക്തമാക്കാം

حدثني  أبو هريرة قال قال رسول الله صلى الله عليه أنا سيد  ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع (صحيح المسلم ٦٠٧٩)

മുകളിൽ പറഞ്ഞ ഹദീസിൽ يوم القيامة ഈ പ്രയോഗം കൊണ്ട് ദുന്യാവിൽ നേതാവല്ല  എന്ന് കിട്ടുകയില്ല കാരണം ഇമാം നവവി തങ്ങൾ  വിശദീകരിച്ചിട്ടുണ്ട് ഇവിടെ ഉദ്ദേശം  ദുന്യാവും ആഖിറവും ആണന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുകളിൽ പറഞ്ഞ ഹദീസുകളിൽ നിന്നും മനസ്സിലായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രശ്നമില്ല എന്ന്  അല്ലാഹു റസൂലും ഒരുപോലെയാണ് എന്നും പറയാൻ പറ്റുകയില്ല എന്ന്. അതുകൊണ്ടാണ് ഈ വാക്കുകൾ സ്വഹാബത്ത് ഉപയോഗിച്ചത്. അതുതന്നെയല്ലേ നമ്മളും മൗലിദിൽ ഉന്നയിച്ചത്. അതുപോലെതന്നെ    "റ ഊഫ്" "റഹീം" എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. എന്നാൽ ഖുർആനിൽ ഈ പ്രയോഗം  നബി തങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് റസൂലും അല്ലാഹു ഒരുപോലെയാണെന്ന് പറയാൻ പറ്റുമോ...?

(لَقَدۡ جَاۤءَكُمۡ رَسُولࣱ مِّنۡ أَنفُسِكُمۡ عَزِیزٌ عَلَیۡهِ مَا عَنِتُّمۡ حَرِیصٌ عَلَیۡكُم بِٱلۡمُؤۡمِنِینَ رَءُوفࣱ رَّحِیمࣱ)(سورة التوبة ١٢٨)

എന്നാൽ സ്വഹാബത്തിൻ്റെ കാലത്ത്  شكوت എന്നതിനേക്കാൾ ഗൗരവമുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.

അവതാ "أتوب"أعوذ" ഇവകളെല്ലാം റസൂലിലേക്കും ചേർത്തുകൊണ്ട്  സ്വഹാബത്ത് പറഞ്ഞതായി ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം

عن أبي مسعود أنه كان يضرب علامه فجعل يقول أغوذ باالله قال فجعل يضربه فقال أغوذ بارسو الله فتركه فقال رسول الله صلى الله عليه وسلم والله الله أقدر عليك منك عليه (صحيح المسلم ٤٣٩٩)


حدثنا عبد الله بن مسلمة عن مالك عن نافع عن القاسم بن محمد عن عائشة رضي الله عنها زوج النبي صلى الله عليه وسلم أنها أخبرته أنها اشترت نمرقة فيها تصاوير فلما رآها رسول الله صلى الله عليه وسلم قام على الباب فلم يدخل فعرفت في وجهه الكراهية قالت يا رسول الله أتوب إلى الله وإلى رسوله ماذا أذنبت قال ما بال هذه النمرقة فقالت اشتريتها لتقعد عليها وتوسدها فقال رسول الله صلى الله عليه وسلم إن أصحاب هذه الصور يعذبون يوم القيامة ويقال لهم أحيوا ما خلقتم وقال إن البيت الذي فيه الصور لا تدخله الملائكة(صحيح البخاري ٥٦١٦ )

ഈ പറയപ്പെട്ട രണ്ടു ഹദീസുകളിലും  ഉപയോഗിച്ച വാക്കുകൾ നോക്കുക  ഇക്കാരണത്താൽ  സ്വഹാബികൾ മുശ്രിക്ക് ആണെന്ന് പറയാൻ പറ്റുമോ..?

ധാരാളം തെളിവുകൾ നമ്മൾ കൊണ്ടുവന്നു  മുകളിൽനിന്ന് മനസ്സിലാകുന്നത്  എല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നാണെങ്കിലും  റസൂലിനോട് തേടി ചോദിക്കൽ പ്രശ്നമില്ല എന്നുള്ളതാണ്. അതുപോലെ തന്നെയാണ് മൗലിദിൽ നമ്മൾ കൊണ്ടുവന്ന വരിയും ഒരു പ്രശ്നവും ഇല്ലാത്തതാണ് . കാരണം  ഇതെല്ലാം സ്വഹാബികളുടെ മാതൃകയാണ്. സുന്നികളെ മുശ്രികാക്കുന്നവർ സ്വഹാബത്തിനെയും മുശ്രികാക്കേണ്ടി വരും അള്ളാഹു കാത്തുരക്ഷിക്കട്ടെ.

ഇത്തരത്തിലുള്ള തെളിവുകൾ  ഇനിയും ധാരാളം  പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്

ഇനി  നബിയോട് പൊറുക്കലിനെ ചോദിക്കാൻ പറ്റുമോ? മഹാന്മാർ എന്തു പറഞ്ഞു എന്ന് നോക്കാം

ولو انهم اذظلموا أنفسهم جاءوك فاستعفروا الله واستغفرلهم الرسول لوجدوا الله توابارحيما

ഇതിൻ്റെ  തഫ്സീർ പരിശോധിക്കാം 

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فاستعفروا الله عنده ويسألوه أن يستعفر لهم فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفرلهم (ابن كثير.الرازي)

ഖുർആനിലും പറയുന്നത്  നബി തങ്ങളിലേക്ക് പാപമോചനത്തിനു അർപ്പിക്കാനാണ്  അതിന്റെ തഫ്സീറുകളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്  ഇത്തരത്തിലുള്ള വിഷയങ്ങൾ  മുൻനിർത്തി  മുസ്ലിമിനെ മുശ്രിക്ക് ആകുന്നവർ ഖുർആനിനെ മുക്തകണ്ഠം വിമർശിക്കാനാണ് അല്ലാഹു കാത്തു രക്ഷിക്കട്ടെ....

ഇതിൽ എല്ലാം പറയുന്നത്  അല്ലാഹുവിന്റെ റസൂലിലേക്ക്  ഖേദിച്ചുമടങ്ങുക  അള്ളാഹു നിങ്ങൾക്ക് പൊറുറത്തു തരുന്നതാണ്. ഇതിൽ നിന്നും മനസ്സിലായി അല്ലാഹുവിന്റെ റസൂലിലേക്കും ഖേദിച്ചു മടങ്ങാം

ധാരാളം തെളിവുകൾ  നമ്മൾ പരാമർശിച്ചു സത്യം മനസ്സിലാക്കി ഖേദിച്ചുമടങ്ങുക. മൗലിദ് ഓതണം എന്ന് നിർബന്ധമില്ല  പക്ഷേ ചെല്ലുന്നവരെ മുശ്രിക് ആക്കാൻ  പാടില്ല,  അങ്ങനെ മുശ്രിക്ക് ആക്കിയാൽ സ്വഹാബത്തിലേക്ക്  ശിർക്കിനെ ചേർക്കേണ്ടിവരും അല്ലാഹു കാത്തു രക്ഷിക്കട്ടെ

ഇതിൽ പരാമർശിച്ച തെളിവുകൾ കിതാബുകളുടെ പേജ് നമ്പറിൽ വ്യത്യാസം സംഭവിക്കാം ബാബുകൾ അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

"തുടരും ഇൻഷാ അള്ളാ"





  ✍️  ഹാഫിള് അമീന്‍ നിഷാല്‍ അരീക്കോട്

"അവസാന ആകാശവും കഴിഞ്ഞാൽ ഈ പറവകൾ എങ്ങോട്ട് പോവും"


കഴിഞ്ഞ 7 പതിറ്റാണ്ട് കാലമായി ഫലസ്തീൻ ജനത അനുഭവിക്കുന്ന നീതിനിഷേധത്തിന്റെയും ദൈന്യതയുടെയും ആഴമാണ്  ഈ വാക്കുകളിലൂടെ വിഖ്യാത ഫലസ്തീൻ കവി ദാർവിശ് പ്രകടിപ്പിക്കുന്നത്.കാലമിത്ര  കഴിഞ്ഞിട്ടും ഇന്നും ലോകത്ത് അനിശ്ചിതമായി തുടരുന്ന ഏറ്റവും രൂക്ഷമായ അന്താരാഷ്ട്ര പ്രശ്നമേതെന്ന് ചോദിച്ചാൽ അതിനോരറ്റയുത്തരമേ ഒള്ളൂ ;ഫലസ്തീൻ ഇസ്രയേൽ പ്രശ്നം.പിഞ്ചുകുട്ടികളെയും നിരായുധരായ സാധാരക്കാരെയും വരെ കൊന്നൊടുക്കി മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിക്കുന്ന ഇസ്രായേലിന്റെ ക്രൂരതയുടെയും ഫലസ്തീനികളുടെ  ചെറുത്തുനിൽപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും  ഒട്ടനവധി സംഭവങ്ങളാണ് ലോകം കണ്ടും കേട്ടും കഴിഞ്ഞത്.ഏറ്റവും ഒടുവിലായി കഴിഞ്ഞ റമദാനിലെ അവസാന വെള്ളിയാഴ്ച വിശുദ്ധമായ മസ്ജിദ് അൽ അഖ്സയിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്കെതിരെ ഇസ്രായേൽ പട്ടാളം അക്രമണം അഴിച്ചുവിട്ടതിനെതുടർന്നാരംഭിച്ച സംഘർഷം ഇതിനോടകം നൂറുകണക്കിന്   നിരപരാധികളുടെ ജീവൻ അപഹരിച്ചിരിക്കുകയാണ്. ന്യായീകരിക്കാൻ നീതിയുടെ ഒരു കണിക പോലുമില്ലാഞ്ഞിട്ടും അമേരിക്കയുടെ തണലിൽ (വിഷയത്തിൽ  അന്താരാഷ്ട്ര സമൂഹവും  ശക്തമായി ഇടപെടുന്നില്ല )തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ചുകൊണ്ട് ഇസ്രായേൽ  പൈശാചികത്വം തുടരുമ്പോൾ  ഫലസ്തീൻ ലോകസമൂഹത്തിന് മുന്നിൽ  ഒരു നോവായി, വികാരമായി അവശേഷിക്കുകയാണ്.


1.ചരിത്രം ചർച്ചയാക്കപ്പെടുമ്പോൾ..


1881ലെ ജൂതരുടെ ഫലസ്തീനിലേക്കുള്ള സംഘടിത പാലായനത്തോടു കൂടിയാണ് ഇന്നത്തെ പലസ്തീൻ ഇസ്രായേൽ പ്രശ്നം ആരംഭിക്കുന്നത്. ചരിത്രാതീതകാലം തൊട്ടേ ഫലസ്തീനിൽ ഒട്ടനേകം അധിനിവേശങ്ങളും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളും  കൂട്ടക്കൊലകളുമൊക്കെ  അരങ്ങേറിയിട്ടുണ്ടങ്കിലും അതിന് ഇന്നത്തെ  ഇസ്രായേൽ  ഫലസ്തീൻ പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം.കാരണം ഇവിടെ കൊലയാളികൾ ജൂതരും ഇരയാക്കപ്പെടുന്നത് മുസ്ലിംകളുമാണല്ലോ.. എന്നാൽ ചരിത്രത്തിലെവിടെയും മുസ്ലിംകൾ ജൂതരെ അവരുടെ പുണ്യഭൂമിയായ ജെറുസലേമിൽ നിന്ന് നാടുകടത്തിയതായോ അവരുടെ ദേവാലയങ്ങൾ നശിപ്പിച്ചതായോ കാണാൻ കഴിയില്ല.ജറുസലേമിനു നേരെ ആദ്യമായി വൈദേശികധിക്രമണം നടത്തിയത് BC 722 ൽ അസീറിയൻ രാജവംശത്തിലെ സൈറൺ രണ്ടാമൻ ചക്രവർത്തിയാണ്.പിന്നീട് ബാബിലോണിയക്കാരും അലക്സാണ്ടറും ടോളമിയും സെലൂക്കസ് സാമ്രാജ്യത്തിലെ അന്ത്യോക്യസുമെല്ലാം ഫലസ്തീൻ അധീനപ്പെടുത്തിതുകയും ജൂതരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂതർക്കു നേരെ ഏറ്റവും കൂടുതൽ ക്രൂരതകൾ നടത്തിയത്  റോമാസാമ്രാജ്യത്തിലെ ഭരണാധികാരിയായ  ടൈറ്റസ് സീസറാണ്.AD 70 ൽ ജൂതരുടെ വിശുദ്ധ ദേവാലയമായാ 'Solaman 's Temple' ന് തീയിടുകയും ആയിരക്കണക്കിന് പുരോഹിതന്മാരെ കൊലപ്പെടുത്തുകയും ചെയ്ത ടൈറ്റസ് ജൂതരെ കൂട്ടക്കൊല ചെയ്തു. അവരുടെ ദേവാലയങ്ങളും ഭവനങ്ങളുമെല്ലാം തകർത്തു.ജെറുസലേമിൽ നിന്ന് അവരെ ആട്ടി പുറത്താക്കുകയും ചെയ്തു. AD 637 ൽ ഉമർ (റ) വിന്റെ നേതൃത്വത്തിൽ ഫലസ്തീനിൽ ഇസ്ലാമിക ഭരണം വന്നത് മുതൽ മാത്രമാണ് ഇതിനെല്ലാം ഒരറുതിയായതും ജൂതർക്ക് തങ്ങളുടെ വിശുദ്ധ ഭൂമിയിൽ പുനരധിവസിക്കാൻ കഴിഞ്ഞത് എന്നതും നിഷേധിക്കാനാവാത്ത ചരിത്രസത്യമാണ്.ഒന്നാം കുരിശുയുദ്ധനന്തരം കുരിശുയൊദ്ധക്കൾ ജെറുസലേം കീഴടക്കിയപ്പോഴും ജൂതർ വംശീയമായി വേട്ടയാടപെട്ടിരുന്നു.പിന്നീട് ഖുദ്സിന്റെ വിമോചകൻ സ്വലാഹുദ്ദീൻ അയ്യൂബിയാണ്  ജെറുസലേമിൽ ജൂതരുടെയും വിമോചകനായത്.മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ഘാതകർ എന്ന നിലക്ക്  യൂറോപ്പിന്റെ പല ഭാഗങ്ങളിലും വംശീയാക്രമണങ്ങൾക്കും വിവേചനത്തിനും ഇരയായ ജൂതർ അഭയംതേടി വന്നിരുന്നത് ഉസ്മാനിയ്യ ഖിലാഫത്തിന്റെ പ്രദേശങ്ങളിലേക്കയിരുന്നു ആയിരുന്നു എന്നതും വിസ്മരിക്കാവതല്ല. അതിനാൽ തന്നെ ഇന്ന് ഇസ്രായേൽ ഫലസ്തീനിലെ അറബ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമണങ്ങളെ  യാതൊരു തരത്തിലും ന്യായീകരിക്കാനോ അംഗീകരിക്കാനോ നമുക്ക് സാധ്യമല്ല.ഇത് ജൂതന്റെ മധുരപ്രതികാരമല്ല മറിച്ച് ചരിത്രം കണ്ട ഏറ്റവും മൃഗീയമായ വഞ്ചനയാണ്, നന്ദികേടാണ്.


2.സിയോണിസം; ജൂതന്റെ അജണ്ട ഭീകരമാണ്


1881 ലാണ് ഫലസ്തീനിലെക്കുള്ള ഇസ്രായേലിന്റെ സംഘടിത കുടിയേറ്റം(ഏലിയ)ആരംഭിക്കുന്നത്.അതൊരു കേവല കുടിയേറ്റമായിരുന്നില്ല; മറിച്ച് ഫലസ്തീനികളുടെ കയ്യിൽ നിന്നും പണം കൊടുത്തു ഭൂമി വിലക്കുവാങ്ങി സ്ഥിരതാമസവും അധികാരവും ഉറപ്പിക്കുന്ന രീതിയിലുള്ള ഒരു 'കൊളോണിയൽ അധിനിവേഷം'ആയിരുന്നു അത്.വേലികെട്ടി അതിരിടുന്ന  തങ്ങളുടെ അതിർത്തിയിലേക്ക് അറബികളെ പ്രവേശിക്കാൻ ജൂതർ അനുവദിച്ചിരുന്നില്ല.തുടർന്ന് 1897 ൽ സ്വീറ്റ്സർ ലൻഡിലെ ബേസിൽ വച്ച്  സയണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിക്കപ്പെട്ടു.ജൂതമതം ഉടലെടുത്ത പാലസ്ഥീൻ പ്രദേശത്ത് ഇസ്രയേൽ എന്ന രാഷ്ട്രം രൂപവൽക്കരിക്കുക എന്നായിരുന്നു സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.ഹങ്കേറിയൻ മാധ്യമപ്രവർത്തകനായ തിയോഡർ ഹെർഷൽ  ആണ്  The 'Jewish State'എന്ന തന്റെ പുസ്തകത്തിലൂടെ ഈ ആശയത്തിന് തുടക്കം കുറിച്ചത്.'ഭൂമിയില്ലാത്ത ജനതക്ക് (ജൂതർ)ജനത ഇല്ലാത്ത ഭൂമി (ഫലസ്തീൻ)നൽകുക' എന്നായിരുന്നു ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്  സയണിസ്റ്റുകൾ ഉയർത്തിയ മുദ്രാവാക്യം. അന്ന് പത്തുലക്ഷത്തോളം അറബികൾ താമസിക്കുന്ന ഫലസ്തീനെയാണവർ ' ജനതയില്ലാത്ത ഭൂമി ' യായി യായി ചിത്രീകരിച്ചത്. പിന്നീട് ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചത്  സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളാണ്.


എന്നാൽ ഇവിടെ നാം   പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം സയണിസത്തിന്റെ അജണ്ട ഫലസ്തീൻ കൊണ്ടും അവസാനിക്കുന്നതല്ല എന്നതാണ്.അവരുടെ സ്വപ്നവും പദ്ധതിയും 'ഗ്രേറ്റർ ഇസ്രായേൽ'ആണ്. അവരുടെ വിശ്വാസപ്രകാരം എബ്രഹാം (ഇബ്രാഹിം നബി) ഭൂമിയിലൂടെ സഞ്ചരിച്ച മുഴുവൻ സ്ഥലങ്ങളും  ദൈവമായ യഹോവ  ജൂതർക്ക് നൽകിയിട്ടുണ്ട് എന്നതാണ്.ലോകഭൂപടത്തിൽ  ഈ പ്രദേശങ്ങളെയൊക്കെയും അടയാളപ്പെടുത്തുന്ന പാമ്പ് ചുറ്റിയ നിലയിലുള്ള വൃത്തത്തിന് 'Zionist Snake' എന്നാണ് പറയപ്പെടുന്നത്. അങ്ങനെ വരുമ്പോൾ സയണിസ്റ്റ് സങ്കല്പത്തിൽ മുഴുവൻ ഫലസ്തീൻ മാത്രമല്ല  ഇന്നത്തെ മക്കയും മദീനയും ഉൾക്കൊള്ളുന്ന ഹിജാസും, മുഴുവൻ സിറിയയും ലബനാനും ഈജിപ്തിലെ കൈറോയുമെല്ലാം ജൂതന് അവകാശപ്പെട്ടതാണ്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം അറബികളെ ഉന്മൂലനം ചെയ്തുകൊണ്ട് ജൂതരെ കുടിയിരുത്തുക എന്നതാണ് സയണിസത്തിന്റെ ആത്യന്തികവും കുടിലവുമായ ലക്ഷ്യം. ഈയൊരു ചതി മനസ്സിലാക്കാൻ അറബ് രാജ്യങ്ങൾക്കോ ഈജിപ്തിനോ ഇതുവരെ  കഴിഞ്ഞിട്ടില്ല എന്നത് തീർത്തും  ദൗർഭാഗ്യകരമാണ്. തങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി  ഇസ്രായേലിന്റെ ചെയ്തികൾക്കെതിരെ പലപ്പോഴും കുറ്റകരമായ മൗനം ദീക്ഷിക്കുകയാണ് അറബ് രാജ്യങ്ങൾ ചെയ്തത്. പ്രതിഷേധങ്ങളാകട്ടെ കേവലം വാക്കുകളിലും 'സമാധാന സന്ദേശത്തി'ലും ഒതുങ്ങി.ഈജിപ്താകട്ടെ, അമേരിക്ക കഴിഞ്ഞാൽ ഇസ്രായേലിന്റെ ഏറ്റവും പ്രിയപ്പെട്ട  സുഹൃത്തുക്കളായിരുന്നു അവിടുത്തെ പല ഭരണാധികാരികളും.മാറിയ സാഹചര്യത്തിലും അമേരിക്കയുമായും ഇസ്രായേലുമായും പുതിയ ആയുധക്കരാറുകൾ ഒപ്പിടാൻ മത്സരിക്കുന്ന അറബ് രാജ്യങ്ങളും ഈജിപ്തിലെ 'രണ്ടാം ഹുസ്നി മുബാറക്ക്' ആകാൻ ഒരുങ്ങുന്ന ഫത്താഹ് അൽ സീസിയുമെല്ലാം സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. ഇനിയും ബോധോധയമുണ്ടായില്ലങ്കിൽ 'ക്ഷണിച്ചുവരുത്തിയ വിപത്ത്' വൈകാതെതന്നെ  അവരെയും പിടികൂടും...


3.ബാൽഫർ പ്രഖ്യാപനം; ബ്രിട്ടന്റെ കുബുദ്ധി


ഒന്നാം ലോകമഹായുദ്ധ സമയത്ത് ഫലസ്തീൻ ജനതയുടെ 90 ശതമാനവും അറബികളായിരുന്നു. എന്നാൽ യുദ്ധത്തിൽ ജൂത ലോബിയുടെ പണവും പിന്തുണയും ഉറപ്പാക്കുന്നതിന് ബ്രിട്ടനടക്കമുള്ള സാമ്രാജ്യത്വശക്തികൾ ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു.1917 ൽ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി  ജെയിംസ് ബാൽഫർ(ക്രിസ്ത്യൻ സയണിസ്റ്റ്) 'Balfer Decleration' (ബാൽഫർ പ്രഖ്യാപനം) നടത്തി. ഫലസ്തീൻറെ മണ്ണിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള സയണിസ്റ്റുകളുടെ ആഗ്രഹത്തെ ബ്രിട്ടൻ അംഗീകരിക്കുന്നു എന്നായിരുന്നു ബാൽഫർ അന്നത്തെ സയണിസ്റ്റ് നേതാവായ വാൽട്ടർ റോത്‍സ് ചയിൽഡിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.ഒരാളുടെ(അറബികളുടെ)ഭൂമി മറ്റൊരാൾക്ക് (ജൂതർക്ക്) മൂന്നാമതൊരാൾ(ബ്രിട്ടൻ) നൽകുന്ന  ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിരോധാഭാസവും വിചിത്രവുമായ നീക്കമായിരുന്നു അത്.യുദ്ധം അവസാനിച്ചപ്പോൾ   ഉസ്മാനിയ ഖിലാഫത്ത് തകരുകയും യുദ്ധത്തിൽ വിജയിച്ച ബ്രിട്ടന്റെ കോളനിയായി ഫലസ്തീൻ മാറുകയും ചെയ്തു.


4.അധിനിവേശവും ഇസ്രായേൽ രൂപീകരണവും


ബാൽഫർ പ്രഖ്യാപനത്തോടെ  ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം വലിയ തോതിൽ വർദ്ധിച്ചു.1929 മുതൽ 39 വരെയുള്ള അഞ്ചാം ആലിയ (സംഘടിത കുടിയേറ്റം) ക്കാലത്ത് രണ്ടര ലക്ഷം ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറി.തുടർന്ന് ജർമ്മനിയിൽ ജൂതർക്കെതിരെ ഹിറ്റ്ലർ നടത്തിയ കൂട്ടക്കുരുതികൾ   ജൂതർക്ക് സ്വന്തമായൊരു രാഷ്ട്രം വേണമെന്ന ആവശ്യത്തിന് ശക്തികൂട്ടി. ഈ സമയത്ത് തന്നെ ജർമ്മനിയിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഫലസ്തീനിലേക്ക്  കുടിയേറിയ ജൂതർ ഫലസ്തീൻ ഭൂമി കൈക്കലാക്കാൻ തുടങ്ങിയിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അഭയാർത്ഥി പ്രവാഹം രൂക്ഷമായി. ഇതിനെതുടർന്ന് ഫലസ്തീനിലെ അറബ് സമൂഹവും ജൂതരും തമ്മിൽ നിരന്തരം സംഘർഷങ്ങളും അരങ്ങേറി.ഇതോടെ വിഷയം യുഎൻ പൊതുസഭ ചർച്ചചെയ്തു.1947 നവുംബർ 29 ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി പലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിക്കുവാൻ തീരുമാനിച്ചു.ബ്രിട്ടനും അമേരിക്കയുമൊക്കെ ചേർന്നെടുത്ത ഈ തീരുമാനത്തെ അറബ് ലീഗ് രാജ്യങ്ങൾ എതിർത്തെങ്കിലും ഫലമുണ്ടായില്ല.അങ്ങനെ 1948 മെയ് 14-ന് അർദ്ധരാത്രി കൊടിയ വഞ്ചനയിലൂടെ ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ഇന്ത്യ-പാക്ക് വിഭജനത്തിന് ശേഷം സാമ്രാജ്യത്വം ലോകത്തിനു സമ്മാനിച്ച മറ്റൊരു ദുരന്തമായിരുന്നു ഫലസ്തീൻ വിഭജനം. ഏഴര ലക്ഷത്തോളം ജനങ്ങളാണ് വിഭജനത്തെ തുടർന്ന് സ്വന്തം വീടും നാടും വിട്ട് അഭയാർത്ഥികളായിതീർന്നത്.


5.നീതി നിഷേധത്തിന്റെ ഏഴു പതിറ്റാണ്ട്


കൊടുംവഞ്ചനയിലൂടെ രൂപീകരിക്കപ്പെട്ട ഇസ്രായേൽ അതിലും വലിയ ചതിയാണ് രൂപീകരണ ശേഷം ഫലസ്തീനികളോട് ചെയ്തത്. ഇസ്രായേൽ, ഫലസ്തീൻ എന്നീ രണ്ട് രാഷ്ട്രങ്ങൾ രൂപീകരിക്കാനായിരുന്നല്ലോ യുഎൻ പൊതുസഭ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇസ്രായേലിനോടൊപ്പം തന്നെ വെസ്റ്റ്ബാങ്കും ഗസ്സയും ചേർന്ന്  ഫലസ്തീൻ രാഷ്ട്രവും രൂപീകൃതമാകേണ്ടതാണ്. എന്നാൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കപ്പെട്ടില്ല. മാത്രമല്ല 1948 ലെയും 1967 ലെയും അറബ് യുദ്ധങ്ങളിലൂടെയും തുടർന്നും  അനധികൃതമായി ഫലസ്റ്റീൻ ഭൂമി കൈയേറി ഇസ്രായേൽ തങ്ങളുടെ അതിനിവേശ പ്രദേശത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തു.ഇപ്പോഴുമതു തുടർന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തെ വരെ ചോദ്യം ചെയ്തുകൊണ്ട് വളരെ ക്രൂരമായ ആക്രമണങ്ങളാണ് ഇസ്രായേൽ പട്ടാളം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.1987 മുതൽ  ഗസയിലെയും ഇസ്രായിലെയും ജൂത ഇടപെടലിനെതിരെ ഫലസ്തീൻ ജനത 'ഇൻതിഫാദ' എന്നപേരിൽ ജനകീയ മുന്നേറ്റം ആരംഭിച്ചു.ഇതിനെയൊക്കെ വളരെ ക്രൂരമായാണ് ഇസ്രയേൽ പട്ടാളം അടിച്ചമർത്തിയത്. 1987 മുതൽ 93 വരെ നീണ്ടുനിന്ന ഒന്നാം ഇൻതിഫാദക്കാലത്ത് രണ്ടായിരത്തിലേറെ ഫലസ്തീനികളാണ് കൊലചെയ്യപ്പെട്ടത്.


ഇസ്രായേലിന്റെ വഞ്ചന പരമ്പരയിലെ മറ്റൊരു ക്രൂര അധ്യായമാണ് 1993 ലെ ഓസ്ലോ കരാർ.ഒന്നാം ഇൻതിഫാദക്ക് അന്ത്യം കുറിച്ചുകൊണ്ട് യു എസിന്റെ മധ്യസ്ഥതയിൽ നോർവേയിലെ ഓസ്ലോയിൽ വച്ച് ഇസ്രായേൽ പ്രധാനമന്ത്രി യിശാഖ് റബീനും പലസ്തീൻ ലിബറേഷൻ അതോറിറ്റിയുടെ നേതാവ് യാസർ അറഫാത്തും തമ്മിൽ ഒപ്പിട്ട ഈ കരാറനുസരിച്ച് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1967-ലെ യുദ്ധത്തിൽ ഇസ്രയേൽ കൈയേറിയ പ്രദേശങ്ങളിൽ  നിന്ന്‌ പിന്മാറി ഗാസയും വെസ്റ്റ് ബാങ്കും ചേർത്ത് സ്വയംഭരണ സർക്കാരുണ്ടാക്കാൻ പലസ്തീന് അനുമതി നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇസ്രായേൽ വീണ്ടും തങ്ങളുടെ തനിനിറം വീണ്ടും കാട്ടി.27 വർഷങ്ങൾ കഴിഞ്ഞിട്ടും  കരാർ വ്യവസ്ഥകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറായില്ല എന്ന് മാത്രമല്ല 'Wailing wall' ( ടൈറ്റസ് തകർത്ത Solaman's Temple ന്റെ അവശിഷ്ടം) ഉയർത്തിക്കാട്ടി, ഫലസ്തീനികൾ തങ്ങളുടെ  പലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കുന്ന മസ്ജിദുൽ അഖ്സ ഉൾക്കൊള്ളുന്ന  'കിഴക്കൻ ജറുസലേമിനു' നേരെ വരെ അവകാശം ഉന്നയിക്കുന്നതാണ് ലോകം കണ്ടത് !. 2000 ത്തിൽ Wailing Wall ഉൾകൊള്ളുന്ന 'Temple Mount'  തീവ്ര സയണിസ്റ്റ് ആയ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ സന്ദർശിച്ചതിനെതുടർന്നാരംഭിച്ച രണ്ടാം ഇന്തിഫാദ ആറായിരത്തോളം പലസ്തീനികളുടെ ജീവൻ അപഹരിക്കുകയും ചെയ്തു.ഓസ്ലോ കരാറിന്റെ ഭാഗമായി 1993 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം  യിഷാക് റബീനും യാസർ അറഫാത്തിനുമായിരുന്നു ലഭിച്ചിരുന്നത് എന്നും നാം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.


ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോൾ അഭയാർഥികളായിതീർന്ന ഫലസ്തീനികൾ എന്നെങ്കിലുമൊരിക്കൽ തങ്ങൾക്ക് തങ്ങളുടെ ജന്മ ഭൂമിയിലേക്ക് മടങ്ങി പോകാം എന്ന് ആശിച്ചിരുന്നു.എന്നാലിന്ന് തങ്ങൾക്ക്  ഐക്യരാഷ്ട്രസഭ  അനുവദിച്ചു തന്ന സ്ഥലത്ത് തന്നെ  സ്വതന്ത്രമായൊരു  രാഷ്ട്രത്തിനായി കാത്തിരിക്കുകയാണവർ. അതിനായവർ അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണനകൾക്കിടയിലും  തങ്ങളോടാവും വിധം പോരാടുന്നു.പടക്കം പൊട്ടും പോലെ ബോംബുകളും മിസൈലുകളും പൊട്ടുന്ന നാട്ടിൽ  കവണയും കല്ലുമായി ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ വരെ നടത്തുന്ന പോരാട്ടം  ലോകത്തെ നൊമ്പരക്കാഴ്ചയാണ്.ഒരു കാര്യം ഉറപ്പാണ് ചരിത്രം അവരോട് നീതി കാണിക്കുക തന്നെ ചെയ്യും.ഫലസ്തീൻമക്കൾ ചിരിച്ചല്ലാതെ, അവരോട് ചെയ്തതിനെല്ലാം ജൂത സയണിസ്റ്റുകൾ കണക്കു പറയാതെ ലോകം അവസാനിക്കുകയില്ല... തീർച്ച.


 

  ✍️  സല്‍മാന്‍ വി.ടി വേങ്ങര


                 ഹിജ്‌റ രണ്ടാം വര്‍ഷമാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. ഇത് ഓരോ മനുഷ്യന്റയും ശരീരത്തിന്റെ സകാത്താണ്. മനുഷ്യ ശാരീരിക ശുദ്ധീകരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തിന്റെ സക്കാത്ത് ആയതിനാല്‍ തന്നെ ധനികന്‍ എന്നോ, ധനം എന്നോ ഒന്നും ഇതില്‍ പരിഗണനീയമല്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ ശരീരത്തിനും ഇത് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഫിത്തര്‍ സക്കാത്ത് വാങ്ങിയവര്‍ തന്നെ കൊടുക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ആവാം. ശാഫി ഇമാമിന്റെ ഗുരുവര്യന്‍ വകീഅ്(റ) പറയുന്ന ഒരു മൊഴിയുണ്ട്


قال وكيع (ر) زكوة الفطر لشهر رمضان كسجدة السهو لصلاة تجبر نقص الصوم كما يجبر السجود نقص الصلوة(فتح المعين)

 

 

             (നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ്വിന്റെ സുജൂദ് പരിഹാരമാകുന്നത് പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമാണ് ഫിത്വ്ര്‍ സകാത്ത്.)


? ആര്‍ക്കാണ് സകാത്ത് നിര്‍ബന്ധം


                തന്റെയും തന്റെ ആശ്രിതരുടെയും അതവാ ഭാര്യ, മക്കള്‍, ഇവരുടെ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും കഴിച്ച് സമ്പത്തു മിച്ചമുള്ളവര്‍ സകാത്ത് നല്‍കണം. പാവപെട്ടവര്‍ക്ക് ധാരാളം സ്വദഖയും മറ്റു ആനുകൂല്യങ്ങളും  ലഭിച്ചവരാണ് എങ്കില്‍ അവര്‍ക്കും ഈ ഘട്ടത്തില്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് തന്നെ പെരുന്നാളിന്റെ പകലും അന്നത്തെ രാത്രിയും ഉള്ള ചിലവുകളാണ് ആണ് പരിഗണിക്കുക


 ? എപ്പോഴാണ് സകാത്ത് നല്‍കേണ്ടത്


             നോമ്പ് അവസാനിച്ച ആ രാത്രി മുതല്‍ കെടുക്കാം. പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പായി കൊടുക്കലാണ് ഏറ്റവും നല്ല സമയം. കാരണം കൂടാതെ  നിസ്‌കാരത്തിന് ശേഷം കൊടുക്കല്‍ കറാഹത്താണ്. അന്ന് സൂര്യന്‍ അസ്തമിക്കുന്നതിന്റെ മുമ്പ് എന്തായാലും കൊടുക്കണം. അതിനുശേഷം കൊടുക്കല്‍ ഹറാമാണ്. എങ്കിലും അതിനെ വീട്ടല്‍ നിര്‍ബന്ധമാണ്

 

? ആര്‍ക്കാണ് കൊടുക്കേണ്ടത്


(۞ إِنَّمَا ٱلصَّدَقَـٰتُ لِلۡفُقَرَاۤءِ وَٱلۡمَسَـٰكِینِ وَٱلۡعَـٰمِلِینَ عَلَیۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِی ٱلرِّقَابِ وَٱلۡغَـٰرِمِینَ وَفِی سَبِیلِ ٱللَّهِ وَٱبۡنِ ٱلسَّبِیلِۖ فَرِیضَةࣰ مِّنَ ٱللَّهِۗ وَٱللَّهُ عَلِیمٌ حَكِیمࣱ)


               ഫഖീര്‍, മിസ്‌കീന്‍, നവമുസ്ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, ഹലാലായ യാത്ര ചെയ്യുന്നവര്‍ , സകാത്ത് സംബന്ധമായ ജോലിക്കാര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവര്‍  എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.


? എവിടെയാണ് നല്‍കേണ്ടത്


               സക്കാത്ത് നിര്‍ബന്ധമാകുന്ന സമയത്ത് എവിടെ യാണോ നാം ഉള്ളത്  ആ നാട്ടില്‍ കെടുക്കണം . ഇനി ഒരാള്‍ സക്കാത്ത്  നിര്‍ബന്ധമാവുന്ന സമയത്ത് പാലക്കാട് ആണങ്കില്‍ അവിടെയാണ് കൊടുക്കേണ്ടത്


 ? എത്രയാണ് നല്‍കേണ്ടത്


                 ഒരാള്‍ക്ക് 1 സ്വാഹ് നല്‍കണം. അതവാ 4 മുദ്ദ്  .1 മുദ്ദ് എന്ന് പറഞ്ഞാല്‍800 ലിറ്ററാണ്. ഇത് അളവാണ് ഇതിനെ ലിറ്ററിലേക്ക് നോക്കിയാല്‍ 300 ലിറ്ററും 200 മില്ലി ലിറ്ററും വേണം. ഇതിനെ കിലോ ആയി കൃത്യമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ചില ആളുകള്‍ പറയും 2.500 kg 2.700kg ,2.800 kg വാസ്തവത്തില്‍ ഇതെല്ലാം ശരിയാണ്  ഈ അളവില്‍ വ്യത്യാസം വന്നത്  അരിയുടെ വലിപ്പത്തിലും തൂക്കത്തിലും ആണ്. അതിനാല്‍ സൂക്ഷ്മത പാലിച്ച് 3 kg കെടുകലാണ് ഉത്തമം


? എന്ത് വസ്തുവാണ് നല്‍കേണ്ടത്


                നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്.  വിവിധ തരം ധാന്യങ്ങള്‍ ഉണ്ടെങ്കിലും മുന്തിയത് കൊടുക്കലാണ് നല്ലത് .ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്ഫ 3/324)

 

പൊതുവായ ചോദ്യവും ഉത്തരം 


1 നീയ്യത്തിന്റെ രൂപം ഒന്ന് വിശദീകരിക്കുമോ ?


 Ans :സക്കാത്ത് വിതരണത്തിന് രണ്ട് നിബന്ധനകളുണ്ട്. ഒന്ന് നിയ്യത്ത്.''ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു'' ''നിര്‍ബന്ധമായ സക്കാത്താകുന്നു.'' എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്.


2 സക്കാത്ത്  അവകാശികളില്‍ ഒരാള്‍ക്ക് മാത്രം  മുഴുവനും നല്‍കാന്‍ പറ്റുമോ ?


Ans : അനുവദനീയമാണ്


3 സകാത്ത് കെടുകാന്‍ വക്കാലത്ത് ഏല്‍പ്പിക്കാന്‍ പറ്റുമോ.?


Ans :നിയ്യത്ത് ഏല്‍പ്പിക്കപ്പെടുന്നയാല്‍ ബുദ്ധിയും പ്രായപൂര്‍ത്തിയു ഉള്ളവനും മുസ്ലിമുമായിരിക്കണമെന്ന നിബന്ധനയുണ്ട്. സകാത്തിനെ കൊടുക്കാന്‍  വേറൊരാളെ  ഏല്‍പ്പിച്ചത് കൊണ്ട്  വീടുകയില്ല കിട്ടി എന്ന് ഉറപ്പുവരുത്തണം. സക്കാത്തിന്റെ അവകാശികള്‍ക്  നേരിട്ട് കൊടുക്കലാണ് ഉത്തമം


4 സ്ത്രീയുടെ സക്കാത്ത് ആരുടെ മേലില്‍ ആണ് നിര്‍ബന്ധം ?


Ans : ഭാര്യയുടെ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണ്. ഭര്‍തതാവിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ -ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ പോലും- ഭാര്യ നല്‍കല്‍ നിര്‍ബന്ധമില്ല. സുന്നത്ത് ഉണ്ട്


5 കടം ഉള്ളവന്‍ സകാത്ത് നല്‍കണോ ?

 

Ans : സകാത്ത് നല്‍കേണ്ടതില്ല . മിച്ചമുള്ള വസ്തുവില്‍ നിന്ന് കടം വീട്ടിയാല്‍ തികയാത്തവര്‍ക്കാണ് സകാത്ത് നല്‍കേണ്ടതില്ലാത്തത് . ഇനി കടം വീട്ടിയാലും പണം ബാക്കിയുണ്ടെങ്കില്‍ ഉള്ളത് കൊണ്ട് സകാത്ത് കെടുക്കണം


6 നമ്മുടെ സക്കാത്ത് അത് നാട്ടില്‍ കൊടുക്കണമെന്ന് പറഞ്ഞു. ഇവിടെ  നാട് എന്നത് കൊണ്ട് ഉദ്ദേശം എന്ത് ?


Ans :ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം എന്നാണ്. അതുപോലെ  ഒരു യാത്രക്ക് ഇറങ്ങിയാല്‍ ജം ഉം ഖസ്വറും  ആക്കി നിസ്‌കരിക്കാന്‍  പറ്റിയ സ്ഥലം വരെയാണ്


7 റമളാന്‍ ഒന്നു മുതല്‍ കെടുക്കാന്‍ പറ്റുമോ ?


Ans : പറ്റും !എന്നാല്‍ ചില   മാനദണ്ഡങ്ങളുണ്ട്. അതായത്  ശവ്വാല്‍ മാസത്തിലെ ആദ്യ നിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും  നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണം എന്നനിബന്ധനയുണ്ട്. റമദാന്‍ മാസത്തില്‍ ഫിത്തര്‍സക്കാത്ത് വാങ്ങിയവന്‍ ശവ്വാല്‍ മാസം ആകുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ ചെയ്താല്‍ സക്കാത്ത് ബാതിലാകുന്നതാണ്. അതുപോലെ  സക്കാത്തായി ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ ധനികന്‍ ആവുകയും ചെയ്താല്‍ നേരത്തെ പറഞ്ഞതുപോലെ സക്കാത്ത് ബാക്കിയാകും



✍️ സൽമാൻ വേങ്ങര


              അല്ലാഹു വിശ്വാസികൾക്ക് നൽകിയ പുണ്യറമളാനിലെ പ്രത്യേക ഇബാദത്തുകളിലൊന്നാണ് തറാവീഹ് നിസ്കാരം. ഇശാഇനു ശേഷം  സുബഹിക്കു മുമ്പായാണ് ഇതിൻറെ സമയം. 

               ഇരുപത് റക്ക്അത്ത് എന്ന് പണ്ഡിത ലോകം വളരെ കൃത്യമായി നമ്മെ പഠിപ്പിച്ച ഈ നിസ്കാരത്തിന്റെ എണ്ണത്തിൽ ഇപ്പോൾ ചിലർ തെറ്റായ വിവരങ്ങൾ സമൂഹത്തിനു നൽകുമ്പോൾ അതിനെ തിരുത്തുകയാണിവിടെ. നാഥൻ തുണക്കട്ടെ.തറാവീഹ്

              നിസ്കാരത്തിന്റെ അനുവദനീയതയും  പ്രതിഫലവും  വ്യക്തമാക്കുന്ന  ധാരാളം നബിവചനങ്ങളുണ്ട്. നബി(സ)പറയുന്നു: സത്യവിശ്വാസം ഉൾക്കൊണ്ടും  പ്രതിഫലം ആഗ്രഹിച്ചും  ഒരാൾ റമളാനിൽ നിസ്കരിച്ചാൽ  അവന്റെ കഴിഞ്ഞുപോയ  ദോഷങ്ങൾ പൊറുക്കപ്പെടും.

              മറ്റൊരിക്കൽ  ഒരു പ്രസംഗം നടത്തവേ നബി തങ്ങൾ പറഞ്ഞു: ജനങ്ങളെ.. അനുഗ്രഹീതവും  മഹനീയവുമായ ഒരു മാസം നിങ്ങളിലേക്ക് കടന്നുവരുന്നുണ്ട് .ആ മാസത്തിൽ രാത്രി നിസ്കരിക്കുന്നത് അള്ളാഹു നിങ്ങൾക്ക് സുന്നത്ത് ആക്കിയിട്ടുണ്ട്.തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, വലിയ ജിഹാദ്, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് . റമളാൻ 30 ദിവസവും ഈ മഹത്തായ ആരാധനയിൽ പങ്കെടുക്കാൻ തൗഫീഖ് ലഭിച്ചവർ ഭാഗ്യവാന്മാരാണ്.

                    സുന്നികൾക്കും മുജാഹിദീങ്ങൾക്കും ഇടയിലുള്ള ഒരു നിസ്കാരത്തെ കുറിച്ചാണ്  മുകളിൽ പരാമർശിച്ചത്. ഈ നിസ്കാരത്തിന്റെ റക്കഅത്തുകളുടെ എണ്ണത്തിൽ 20 ആണോ 11 ആണോ എന്ന തർക്കം നിലനിൽക്കുന്നുണ്ട് . മുജാഹിദുകൾ വാദിക്കുന്ന 11 റക്അ ത്തിൻ്റെ നിധാനം നബി തങ്ങൾ 11 നിസ്കരിച്ചു എന്നതാണ്. നബി തങ്ങൾ ചെയ്തതേ ഞങ്ങൾ ചെയ്യൂ എന്ന മുദ്രാവാക്യത്തിൽ  മുദ്രകുത്തി ഇരിക്കുകയാണവർ .  ഇവരോട് ഒരു മറുചോദ്യം ഉണ്ട്  നബിതങ്ങൾ മൂന്ന് തവണയാണ് പള്ളിയിൽ വെച്ച് നിസ്കരിച്ചത് എന്നാൽ  നിങ്ങൾ നബിയുടെ ഈ പ്രവർത്തനത്തെ റമളാനിലെ മൂന്ന് ദിവസം  പള്ളിയിൽ നിസ്കരിച്ച് ബാക്കി വീട്ടിൽ നിസ്കരിച്ചോളൂ.... എന്ന് നിങ്ങൾ വിശ്വാസി കളോട് ആഹ്വാനം ചെയ്യുമോ.? ഇവിടെ നബി തങ്ങൾ വേണ്ടയോ.? മറുപടി പറയാൻ മുജാഹിദ് സഹോദരങ്ങൾ അവൾ ബാധ്യസ്ഥരാണ്


         നബി തങ്ങൾ പതിനൊന്ന് നിസ്കരിച്ചു എന്ന ഹദീസ് പരിശോധിക്കാം

وروي ابن خزيمة وحبان عن جابر (ر) قال صلى بنا رسول الله صلى الله عليه وسلم في رمضان ثماني ركعات ثم أوتر فلما كانت القابلة اجتمعنا في المسجد ورجونا أن تخرج إلينا حتى أصبحنا(صحيح ابن خزيمة 1070)(صحيح ابن حبان 2409)

              ഇതിനെ ഇബ്നു ഹിബാൻ എന്നവരും, ഇബ്നു ഖുസൈമ എന്നവരും    സ്വഹീഹാക്കിയിട്ടുണ്ട് . ഇവരെ തള്ളി പുറത്താക്കാൻ  നമ്മൾക്ക് സാധ്യമല്ല  പക്ഷേ ഈ ഹദീസിൻ്റെ മാനദണ്ഡത്തിൽ  റകഅത്തിൻ്റെ എണ്ണത്തിൽ തെളിവ് പിടിക്കാൻ കഴിയുകയില്ല. കാരണം ഇതിൻ്റെ ആശയത്തിൽ അവ്യക്തതയുണ്ട്. ഇതിൻ്റെ അർത്ഥം ഒന്ന് ശ്രദ്ധിക്കുക" ഞങ്ങൾ നബി തങ്ങളുടെ കൂടെ എട്ട് റകഅത്ത് നിസ്കരിചു പിന്നെ വിത്റും നിസ്കരിച്ചു . അടുത്ത ദിവസം ആയപ്പോൾ അവിടത്തെ  വരവിനെ പ്രതീക്ഷിച്ച് സുബഹി വരെ  ഞങ്ങൾ പള്ളിയിൽ കാത്തിരുന്നു.


            ഈ ഹദീസ് ഒന്ന് പരിശേധിക്കുക

عن عائشة (ر) أن رسول الله صلى الله عليه وسلم خرج في جوف الليل فصلى في المسجد فصلى رجال بصلاته فأصبح الناس فيحدثون بذلك فاجتمع أكثر منهم.فخرج رسول الله صلى  الله عليه وسلم في الليلة الثانية فصلوا بصلاته فأصبح الناس يذكرون ذالك فكثر أهل  المسجد من الليلة الثالثة فخرج صلوا بصلاته.فلما كانت الليلة الرابعة عجز المسجد عن أهله فلم يخرج إليهم رسول صلى الله عليه وسلم فطفق رجال منهم يقولون.الصلاة فلم يخرج اليهم رسول صلى الله عليه وسلم حتى خرخ الصلاة الفجر فلما قضى الفجر أقبل على الناس،ثم تشهد فقال.أما بعد فإنه لم يخف على شأنكم الليلة ولكني خشيت أن تفرض عليكم صلاة الليل(إمام مسلم في الصحيح)

                ഈ ഹദീസിൽ നിന്ന് ക നബി തങ്ങൾ പള്ളിയിൽ വെച്ച് മൂന്ന് ദിവസം തറാവീഹ് നിസ്ക്കരിച്ചു എന്ന് കിട്ടി . മുകളിൽ പരാമർശിച്ച രണ്ട് ഹദീസുകളും കൂട്ടി വായിക്കുബോൾ  ഒന്നാമത്തെ ഹദീസ് ഒരു ഇഹ്ത്തി മാലിന് സാധ്യതയുണ്ട്. എന്താണെന്ന് വെച്ചാൽ ജാബിർ തങ്ങൾ നിസ്കരിച്ചത് ഒരു രാത്രി ആവാൻ സാധ്യതയുണ്ട്. അതിനാൽ മറ്റു രണ്ട് ദിവസം ജാബിർ തങ്ങൾ നബി തങ്ങൾ നിസ്കരിച്ചത് കണ്ടിട്ടില്ല. അല്ലെങ്കിൽ നബി തങ്ങൾ പന്ത്രണ്ട് റകഅത്ത് നിസ്കരിച്ചു ഇതിനുശേഷം ജാബിർ തങ്ങൾ തുടങ്ങാനും സാധ്യത ഉണ്ട്. ഇതുപോലെയുള്ള പ്രസക്തമായ ഇഹ്ത്തി മാൽ ഉള്ളതിനാൽ തറാവിയുടെ റകഅത്തിൽ തെളിവ് പിടിക്കാൻ കഴിയുകയില്ല.


                 ഒരു പൊതു നിയമം ഉണ്ട് استدلال ൻ്റെ മഖാമിൽ ഇഹ്ത്തിമാൽ  വന്നാൽ ആ ദലീൽ തെളിവിന് പറ്റൂല

🛑തറാവീഹ് 8 റക്അത്ത് അല്ല എന്ന്  ഭാഷാപരമായി തെളിയിക്കുന്നു🛑

                സുന്നികളും മുജാഹിദുകളും  ജമാഅത്തായി പള്ളിയിൽ വെച്ച് നിസ്കരിക്കുന്ന നിസ്കാരമാണ് തറാവീഹ് എന്ന്  പേരിൽ  അറിയപ്പെടുന്നത്

ترويحة എന്ന് പറഞ്ഞാൽ تراويح എന്നതിൻ്റെ ബഹുവജനം ആണ് ഒരു  ترويحة എന്ന് പറഞ്ഞാൽ  നാല് റകഅത്തും രണ്ട് സലാമും ആണ്. ഇത് വെറുതെ പറഞ്ഞതല്ല ഇമാം നവവി തങ്ങൾ ഇതിനെ ശറഹുൽ മുഹദ്ദബിൽ പറഞ്ഞിരികുന്നു

🔰مذهبنا أنها عشرون ركعة بعشر تسليمات عير وتر وذلك خمس ترويحات الترويحة أربع ركعات بتسليمتين (شرح المهذب-4/32)

                  ഇതിൻ്റെ അടിസ്ഥാനത്തിൽ  തറാവീഹ് എന്ന് പറയണമെങ്കിൽ  മിനിമം  മൂന്ന്  ترويحة നിർബന്ധമാണ്. കാരണം أقل الجمع ثلاثة ഇങ്ങനെയാണെങ്കിൽ പന്ത്രണ്ട് റക്അത്ത് വേണം. ഇതിനാൽ  ഭാഷാപരമായി 8 റക്അത്ത് അല്ല  എന്ന് വ്യക്തമായി.. ഇനി 20 ആണോ എന്ന് ഇന്ന് ശേഷമുള്ള ഉള്ള

 ചർച്ച ശ്രദ്ധിക്കുക🛑തറാവീഹ് ഇരുപത് തെളിവ് പരിശോധിക്കാം🛑

അബൂബക്കർ സിദ്ധീഖ് (റ)ൻ്റെ കാലത്ത് ആഭ്യന്തര വിഷയങ്ങളിൽ വളരെ പ്രയാസമായപ്പോൾ അതിലായിരുന്നു സമയം ചിലവഴിച്ചത്.

ഉമർ(റ)ൻ്റെ കാലത്താണ് ഈ നിസ്കാരത്തെ ഒറ്റ ഇമാമിൻ്റ കീഴിലായി കൊണ്ടുവന്നത്

🔰 عن السائب بن يزيد قال:كنا نقوم في زمان عمر بن الخطاب(ر) بعشرين ركعة والتوتر(إمام بيهقي.معرفة سنن والآثار 5409)

🔰عن السائب بن يزيد قال:كانوا يقومون على عهد عمر بن الخطاب (ر) في شهر رمضان بعشرين ركعة (إمام بيبقي.سنن الكبر)(രണ്ടാം ഭാഗം 693 പേജ്)

🔰 عن السائب بن يزيد قال:كنا ننصرف من القيام على عهد عمر(ر)وقد دنا فروع الفجر وكان القيام عهد عمر ثلاثة وعشرين ركعة(االحافظ عبد رزاق .المصنف 7733)

                 ഈ ഹദീസുകൾ തള്ളാൻ സാധ്യമാണോ? ഈ രൂപത്തിൽ  നിസ്കരിച്ച കാരണത്താൽ ഉമ്മർ (റ) നോട് അവിടെ നിന്ന് ഒരാളും അതെ കുറിച്ച് ചോദിച്ചിരുന്നില്ല. ഇതിൽ നിന്നും മനസ്സിലായി ആയി നബിതങ്ങൾ നിസ്കരിച്ചത് ഇരുപത് റകഅത്താണ്

                ഉമർ തങ്ങൾ ഇല്ലാത്ത നിസ്കാരത്തെ കൊണ്ടുവന്നു എന്ന് പറയാൻ  വിശ്വാസിക്ക്  എങ്ങനെ കഴിയും മറു മറുപടി പറയാൻ  നിങ്ങൾ ബാധ്യസ്ഥരാണ് .ഈ മൂന്ന് ഹദീസുകളിൽനിന്നും പ്രത്യേകം നമ്മൾ ശ്രദ്ധിക്കേണ്ടത്  ഇവിടെ കൊണ്ടുവന്ന പദങ്ങൾ ശ്രദ്ധിക്കുകكنا،كنوا،كنا ഇവിടെയല്ലാംجمع متكلم ൻ്റെ നൂൻ ആണ്. ഇതിൽ നിന്നും മനസ്സിലായി ഈ ഹദീസുകൾ اجماع കൊണ്ട് സ്ഥിരപ്പെട്ടതാണ്. അതിനാൽ  ഈ ഹദീസിനെ തള്ളാൻ സാധ്യമല്ല.

ഇജ്മാആണെന്ന്  വെറുതെ പറഞ്ഞതല്ല മഹാൻമാർ അവിടത്തെ കിതാബിൽ രേഖപെടുത്തിരിക്കുന്നു

🔰اجمع صحابة على أن التراويح عشرون ركعة.وصح أنهم كانو يقومون على عهد عمر في شهر رمضان بعشرين ركعة (ابن حجر هيتمي  .فتح الاله അഞ്ചാം ഭാഗം 130 പേജ്)

🛑 തറാവീഹിൻ്റെ റകഅത്തിൻ്റെ എണ്ണത്തിൽ മദ്ഹബിൻ്റ ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്ന് പരിശോധിക്കാം🛑

നാല് മദ്ഹബിലെ ഇമാമീങ്ങളും അംഗീകരിച്ച വിഷയമാണ്  തറാവീഹ് ഇരുപത് റക്അത്താണ് എന്നത് 

ശാഫീഈ മദ്ഹബ്

🔰هي عشرون ركعة بعشر تسليمات في كل ليلة من رمضان(مغني 1/226)

🔰وهي عشرون ركعة بعشر تسليمات في كل ليلة من رمضان (نهاية 2/121)

ഹനഫി മദ്ഹബ്

🔰ويستحب أن يجتمع الناس في شهر رمضان بعد العشاء فصلى بهم إمامهم خمس ترويحات كل ترويحة بتسليمتين ويجلس بين كل ترويحتين مقدار ترويحة ثم يوتر بهم(هداية 1/130)

മലികീ മദ്ഹബ്

🔰وتراويح وهي عشرون ركعة (إمام أحمد دردير. أقرب المسائل)

ഹൻബലി മദ്ഹബ്


🔰قيام شهر رمضان عشرين ركعة (إمام أبو القاسم خرقي . كتاب الخرقي)

🛑🛑🛑🛑🛑🛑🛑🛑🛑

                  ഇത്തരത്തിലുള്ള  തെളിവുകൾ ഇനിയും ബാക്കിയാണ്. ഇവിടെ പരാമർശിച്ച മദ്ഹബുകളിലെ ഇമമീങ്ങൾക്കും ചർച്ചകൾക്കും  ഒന്നും ഇല്ലാത്ത ഒരു വാദം ആണ് മുജാഹിദ് പ്രസ്ഥാനത്തിനു ള്ളത് .ഇവരോട് ഒരു ചോദ്യം  മദ്ഹബിൻ്റെ ഇമാമുകൾ  ബിദ്അത്ത് കൊണ്ടുവന്നവരാണോ ?

ഉമർ തങ്ങളും അവിടത്തെ അനുയായികളും ബിദ്അത്തിന് കൂട്ടു നിന്നവരാണോ?

മറ്റു ഖലീഫമാർ ബിദ്അത്തിനെ കൂട്ടുപിടിച്ചോ?

നിങ്ങൾ എട്ട് നിസ്ക്കരിച്ചോളൂ എങ്കിലും എട്ട് മാത്രമെ ഉള്ളൂ എന്ന് പറയരുത് കാരണം നബി മാരെയും പണ്ഡിതന്മാരെയും കുഫ്റിലേക്ക്  വലിച്ചെറിയാൻ  കാരണമാകും. അല്ലാഹു നല്ലത് മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ

⚠️ ഇതിൽ കൊണ്ടുവന്നിട്ടുള്ള  തെളിവുകൾ  പല കിതാബുകളിൽ നിന്നാണ്  . അതിനാൽ  കൊടുത്തിട്ടുള്ള പേജ് നമ്പറുകൾകൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. കാരണം കിതാബുകൾ പല نسخ ആയിരിക്കും അതിനാൽ നമ്മൾ കൊണ്ടുവന്ന  വിഷയത്തിൻ്റെ ബാബു കളിൽ അന്വേഷിക്കുക⚠️


 ✍🏻 സല്‍മാന്‍ വേങ്ങര


             ദീനിൻ്റെ പേരിൽ ദിനേനെ പാർട്ടികളും പ്രസ്ഥാനങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണ്. പ്രവാചകരുടെ ദീർഘ ദർശനത്തിൻ്റെ പുലർച്ചെ മാത്രമായേ ഇവയെ കണക്കാക്കാൻ കഴിയുകയുള്ളൂ. ആ വിഭാഗത്തിൽ ഉൾക്കൊള്ളുന്നതാണ് തബ് ലീഗ് ജമാഅത്ത്. എന്നാൽ അതിൻ്റെ വക്താക്കൾ അതിനെ നിർവ്വചിക്കുന്നതാവട്ടെ വിശ്വാസം പ്രചരിപ്പിക്കുന്ന സമൂഹം എന്നാണ് പോലും. ഉത്തർപ്രദേശിലെ ദയൂബന്ദ് ദാറുൽ ഉലൂം കേന്ദ്രീകരിച്ച് രൂപീകൃതമായ ചിന്തയുടെ കർമധാരയാണ് തബ്ലീഗ് ജമാഅത്ത്. 1926 മുഹമ്മദ് ഇല്യാസ് ഈ പ്രസ്ഥാനത്തിന് ദീപം കൊളുത്തിയതോടെയാണ്  ഇസ്ലാം പ്രചാരകരുടെ പട്ടികയിൽ പുതിയ നാമം ചേർക്കപ്പെട്ടത്. പല വിഷയങ്ങളിലും തനി വഹാബി വീക്ഷണം വെച്ച് പുലർത്തിയിരുന്ന റഷീദ് അഹ്മദ് ഗംഗോഹിയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരു. സ്ഥാപകന്റെ വരമൊഴി യികൾ മക്കാതീബ് എന്ന പേരിലും വാമൊഴികൾ മൽഫുളാത്ത് എന്ന പേരിലും സമാഹരിക്കപെട്ടിട്ടുണ്ട്. തനിക്ക് ഉണ്ടായ ചില സ്വപ്ന ദർശനങ്ങളുടെ അടിസ്ഥാനത്തിലാണ് തബ്ലീഗ് ജമാഅത്തിന് തുടക്കം കുറിയുന്നത് എന്നാണ് ഇല്യാസ് സാഹിബ് പറയുന്നത് (മൽ ഫുളാത്ത് 51.52 ) ഇസ്ലാമിൻ്റെ ആശയാദർശങ്ങളുടെ മുഖ ചിത്രത്തെ മായ്ച്ച് പുതിയത് പറയാൻ വേണ്ടിയാണ് തുടക്കം മുതലേ ഇവർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ബഹുജനങ്ങളിൽ മതബോധം വളർത്തുകയും നബി തങ്ങളുടെ സുന്നത്തിനെ സമൂഹത്തിനു സമർപ്പിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ വഹാബിസത്തിൻ്റെ ആദർശത്തെയാണ് ഇവർ കൈവെള്ളയിൽ കൊണ്ട് നടന്നിരുന്നത് . ഇവർ നടത്തുന്ന പ്രയാണങ്ങൾ പരിശുദ്ധമാക്കപ്പെട്ട ഇസ്ലാമിനെതിരെ ആണെന്ന് കണ്ടപ്പോൾ ഇവരെക്കുറിച്ച് വിശദമായ അന്വേഷണ പഠനങ്ങൾക്ക് സമസ്ത സന്നദ്ധത പ്രകടിപ്പിക്കുകയും 1965 ഒക്ടോബർ 16ന് മർഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്തയുടെ സമുന്നത യോഗത്തിൽ തബ്ലീഗ് ജമാഅത്ത് പുത്തനാശയക്കാരുടെ സംഘമാണെന്നും തെക്കുപടിഞ്ഞാറ് അറ്റത്തുനിന്നും അടിച്ചുവീശുന്ന തിരമാലയിലേക്ക് അതിനെ എടുത്ത് എറിയുകയും ചെയ്യണമെന്ന് സമസ്ത വിജ്ഞാപനം ചെയ്തു.


قال رسول الله صلى الله عليه وسلم من احدث في امرنا هذا ما ليس منه فهو رد


          മനുഷ്യകുലത്തിന് മുന്നിൽ കാപട്യത്തിൻ്റെ വേഷമണിഞ്ഞ് അഹ്ലുസ്സുന്നയുടെ അടിത്തറയെ ഇളക്കി മറിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇവരുടെ യാഥാർത്ഥ ലക്ഷ്യം. താടിയും നീളൻ ജുബ്ബയും പുഞ്ചിരിയും കൈയ്യിൽ ഒരു തസ്ബിമാലയുമെടുത്ത് സാധാരണക്കാരനു മുന്നിൽ വലിയ 'ശുജായി' ആയി വേഷപ്രച്ഛന്നനായി ഇതാണ് യഥാർത്ഥ മുസ്ലിമീങ്ങൾ, വലിയ മുത്തഖീങ്ങൾ എന്ന് ജനസമക്ഷം ബോധിപ്പിക്കുന്ന ചിന്താഗതിയുലൂടെയാണ് അവരുടെ സഞ്ചാരം. എന്നാൽ തബ്ലീഗ്‌ ജമാഅത്തുകാർക്ക് ആദർശപരമായി വൈകല്യങ്ങൾ ഒന്നുമില്ല എന്ന തെറ്റിദ്ധാരണ  സാമാന്യ മുസ്‌ലിം സമൂഹത്തിന് മുമ്പിൽ നിലനിൽക്കുന്നതിൻ്റെ ഒരു വശം എന്നുള്ളത് കർമ്മശാസ്ത്ര മദ്ഹബുകൾ, സ്ത്രീ ജുമുഅ - ജമാഅത്ത്, തറാവീഹ് എണ്ണം തുടങ്ങിയ തർക്കവിഷയങ്ങളിൽ മുജാഹിദുമായി അകന്നു നിൽക്കുന്നതിനാലാണ്. എന്നാൽ,നബിദിനം,ഇസ്തിഗാസ,അദ്യശ്യജ്ഞാനം എന്നീ അടിസ്ഥാന പരമായ വിശ്വാസവിഷയങ്ങളിൽ മുജാഹിദുകളുടെ ഊട്ടുപുരയിലാണ് അവരുടെ ജീവിതം കഴിച്ചു കൂട്ടുന്നത് എന്ന വസ്തുത അധികമാളുകൾക്കും അറിയില്ല. 


             സാമാന്യ മുസ് ലിംങ്ങൾക്കിടയിൽ അവരെ ആകർഷിപ്പിക്കുന്നത് മുജാഹിദുകൾ ചവറ്റുകൊട്ടയിലേക്ക് എടുത്തറിഞ്ഞ വേഷവിധാനത്തിലൂടെയാണ്.ഈ കോലം കെട്ടലിലൂടെയാണ് കേരളത്തിലേ വിവിധ മുസ്ലിം നഗരങ്ങളിൽ തബ്ലീഗ് ജമാഅത്ത് ആശയങ്ങൾ രക്ത സിരകളിലേക്ക് അതിശ്രീ ഘം അവരുടെ ആശയം സിറിഞ്ച് ചെയ്യുന്നത്. ഇത്തരത്തിലുള്ള അവരുടെ ബാഹ്യചേഷ്ട കൊണ്ടാണ് ആളുകൾ ഇവർക്ക് എന്താണ് പ്രശ്നം എന്ന് ചോദിക്കുകയും അവരുടെ ആശയങ്ങളിലേക്ക് വേഗം ചേക്കേറുകയും ചെയ്യുന്നത് . 


          എന്നാൽ ഇസ്‌ലാമിൽ വിശ്വാസ കാര്യങ്ങളാണ് മുഖ്യമെന്നും ബാഹ്യ ചേഷ്ടകൾക്ക് യാതൊരു സ്ഥാനവുമില്ല എന്ന വസ്തുത പലരും വിസ്മരിക്കുകയാണ്. അതുകൊണ്ട് പ്രസ്താവ്യ വിഭാഗം വിശ്വാസ വൈകല്യം സംഭവിച്ചവരാണെന്നും ഇത്തരത്തിലുള്ള അവരുടെ കർമ്മങ്ങൾ യാതൊരു ഫലവും ചെയ്യാത്തതുമാണെന്നും പരിശുദ്ധ പ്രവാചക വചസ്സുകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.


قال رسول الله صلى الله عليه وسلم 

(لا يقبل الله صاحب بداعة صوما،ولاصلاة،ولاصدقة،ولاحجا،ولاعمرة،ولاجهادا،ولاصرفا،ولاعدلا،يخرج من الإسلام كما تخرج الشعرة من العجين) رواه ابن ماجه 


(വിശ്വാസ വൈകല്യമുള്ളവരിൽ നിന്ന് നോമ്പ്,നിസ്കാരം, ധർമ്മം, ഹജ്ജ്-ഉംറ, ധർമ്മയുദ്ധം, ഇടപാട് എന്നീ പ്രവൃത്തികൾ ഒന്നും സ്വീകരിക്കുകയില്ലെന്നും ശവത്തിൽ നിന്ന് മുടി കൊഴിഞ്ഞു പോകും പ്രകാരം അവർ ദീനിൽ നിന്ന് പുറത്തുപോകും. )


            തബ്ലീഗ് നേത്രത്തുംപുറത്ത്‌ വിട്ട അപകടകരമായ ചില കാര്യങ്ങൾ കൂടി

1️⃣ പ്രവാചക വിമർശനം

                  പ്രവാചകർ (സ്വ) സാധാരണ ജനങ്ങളുമായി സഹവർത്തിത്വം സ്ഥാപിക്കുന്നത് നിമിത്തം നബിയിൽ നിന്ന് കറാമത്തുകൾ ഉണ്ടാകുന്നു (മൽ ഫുളാത്ത്  87

അള്ളാഹു പറയുന്നു തിരുദൂതരിൽ നിങ്ങൾക്ക് മഹത്തായ മാതൃകയുണ്ട് തീർച്ച (അൽ അഹ്സാബ്: 21 )

2️⃣ പ്രവാചക നിന്ദ:

                നിസ്കാരത്തിൽ നബിയെ ഒർകൽ കാള, കഴുത മുതലായവകളെ ഒർക്കുന്നതിനേകാൾ മോശമാണ് (സ്വിറാത്തോ മുസ്തക്കീം 148 )

ഇമാം ഗസ്സാലി (റ) പറയുന്നു നിൻ്റെ ഹൃദയ വിശുദ്ധിയോട് കുടെ നബിയെ ഹാജറാക്കി സലാം പറഞ്ഞാൽ .തന്നെ സലാം അവിടെ എത്തുമെന്നും അതിലേറെ പൂർണ്ണമായ രൂപത്തിൽ മടക്കുമെന്നും നീ മനസ്സിൽ ഉറപ്പികുക (ഇഹ് യ 1/169)

3️⃣ മരണാനന്തര ചടങ്ങുകൾ:      

             മരിച്ചവന് വേണ്ടി മുന്നാം ദിവസം ഒരുമിച്ച് കൂടൽ ഹിന്ദുക്കൾക്കിടയിൽ നിലവിലുള്ള ആചാരമാണ്.അവരോട് സാമ്യമുള്ളത്തിനാൽ ആ ആചാരം ഹറാമാണ് (ഫതാവാ റഷീദിയ 146)

സുന്നത് ജമഅത്തിൻ്റെ വിഷയങ്ങളിൽ ദാരാളം വിഷയങ്ങളിൽ എതിർപ്പ് പ്രഗടിപ്പികുന്നവരാണ്.ഇവിടെ കെണ്ടു വന്ന വിഷയത്തിന് സത്യം മനസ്സിലാക്കാൻ വേണ്ടി മാത്രം കുറച്ച് തെളിവുകൾ മത്രമെ കൊണ്ടുവന്നുട്ടുള്ളൂ ഓരാളം തെളിവുകൾ ഇനിയും ഉണ്ട്  അതിനാൽ സത്യം മനസ്സിലാക്കുക


         ،തബ്ലീഗുകാരുടെ മുൻകാല നേതാക്കളുടെ ഗ്രന്ഥങ്ങളിൽ അടങ്ങിയതും ആശയങ്ങൾക്ക് വിരുദ്ധവുമായ ചിന്താഗതികളാണ്  ഇവിടെ പരാമർശിക്കുന്നത്.


....... നബിദിനം .........

              മൗലീദ് പാരായണ പാരായണവും നബിദിനാഘോഷവും തുടങ്ങിയവയെകുറിച്ചും തബ്ലീഗ് നേതാക്കൾ എന്ത് പറയുന്നു എന്ന് പരിശേധിക്കാം. ഇവരിൽ ചില മൗഢ്യ താരികൾ പറയുന്നു നബി തങ്ങളുടെ മദ്ഹ് പറയൽ നിരുപാധികം ആണെങ്കിൽ സുന്നത്താണ് എന്നും അത് ഒരു പ്രത്യേക ദിനത്തിൽ ആണെങ്കിൽ അത് ശിർക്കാണ് എന്നും. എന്നാൽ ചില മൗഢ്യ ധാരികൾ പറയുന്നു നബി തങ്ങളുടെ മദ്ഹ് പറയൽ നിരുപാധികം അത് ശിർക്കാണ് അവർ അതിന് ന്യായം പറയുന്നത് നബിയുടെ കാലത്ത് ചെയ്തിട്ടുണ്ടോ സ്വഹാബത്ത് ചെയ്തിട്ടുണ്ടോ എന്നതാണ്.


          ഗാംഗോഹി പറയുന്നു: മൗലിദ് സംഘടിപ്പിക്കൽ ശറഇൽ വിരുദ്ധമാണ് (ഫതാവാ റശീദിയ 115) ഈ മജ്ലിസ് ബിദ്അത്തും ദുർമാർഗവുമാണ്(ഫതാവ റശീദിയ 114 ) നബിയുടെ ജന്മദിനം ആഘോഷിക്കുന്ന നബിയെ നിസാരമാക്കലാണ്(അശ്റഫുൽ ജവാബ് 104 ) നിലവിലുള്ള രീതിയിൽ നബിദിന സദസ്റ്റ് സംഘടിപ്പിക്കൽ അടിസ്ഥാനരഹിതമായ ബിദ്അത്തും നിഷിദ്ധവുമാണ്(ഫതാവാ മഹ് മൂദിയ്യ 1:190)


......മൗലീദ് കർമ്മത്തിെൻ്റ വിധി.....

              മുകളിൽ പറയപ്പെട്ട മൗലിദ് മനുഷ്യൻ നടത്തുന്ന ഒരു കർമ്മമാണ്. മറ്റുള്ള കർമ്മങ്ങൾക്ക് ഉള്ളതുപോലെ ശറഇൽ അംഗീകൃതമായ അഞ്ചൽ ഒരു വിധി അനിവാര്യമാണ്. ഒന്ന് വാജിബ് രണ്ട് മുബാഹ് മൂന്ന് കറാഹത്ത് നാല് ഹറാം അഞ്ച് സുന്നത്ത് ഇവകളിൽ പെട്ട ഏതെങ്കിലും ഒരു വിധി അനിവാര്യമാണ്. ഇസ്ലാമിൽ ഈ വിധികളിൽ ഒതുങ്ങാത്ത ഒരു കർമ്മവുംഇല്ല. കാരണം ഇസ്‌ലാം സമ്പൂർണ്ണമാണ്. ഇസ്ലാമിലുള്ള ഏത് കാര്യത്തിനും അതിൻറെ തായ വിധികളുണ്ട്(ജമുൽ ജവാമിഅ‌) നബിയും സ്വഹാബത്തും അങ്ങനെ ഒരു കർമ്മം നടത്തിയിരുന്നില്ല അതുകൊണ്ട് അത് അനാചാരമാണ് ബിദ്അത്താണ് എന്ന് കൊട്ടി ആഘോഷിക്കുന്ന മൗലൂദ് വിരോധികളെ അങ്ങ് വാദിക്കുന്നു. ഒരു കർമ്മം അത് നല്ലതാണ് അല്ല അത് ബിദ്അത്താണ് എന്ന് തെളിയണമെങ്കിൽ നബിയും സ്വഹാബത്തും പ്രവർത്തിച്ചു എന്ന് തെളിയണമെന്നോ എന്തരു വിണ്ഡിത്യമാണ്. ഇങ്ങനെയെല്ലാം വാദിച്ചാൽ ഇസ്ലാമിൻറെ സമ്പൂർണ്ണതക്കും സമകാലികത്തും അത് ഭീഷണിയാവൂലെ...


           നേക്കുക: ഇസ്ലാമിൽ സുന്നത്തായ കാര്യമാണ് നികാഹ് ഇത് ഈ കാലഘട്ടത്തിൽ എങ്ങിനെയാണ് കഴിക്കുന്നത്     ആദ്യം പുതുനാരൻ സ്ത്രീയെ പോയി കാണുന്നു. പിന്നെ നിശ്ചയം സംഘടിപ്പിക്കുന്നു. വിവാഹത്തിന് വേണ്ടിയുള്ള പന്തലൊരുങ്ങുന്നു. അതിലേക്ക് ആളുകളെ ക്ഷണിക്കുന്നു. അതിനിടയിൽ നികാഹ് ചെയ്തു കൊടുക്കുന്നു .ആ ചടങ്ങിൽ പ്രസംഗം സംഘടിപ്പിക്കുന്നു. സീ അകൾ  പരസ്പരം ഉരുവിടുന്നു ഇതുപോലെയുള്ള കർമങ്ങൾ നബിയുടെ കാലത്ത് ഉണ്ടായിട്ടുണ്ടോ? സ്വഹാബത്ത് ചെയ്തിട്ടുണ്ടോ? അപ്പോൾ ഇതുപോലെയുള്ള ചടങ്ങുകൾ നിശിന്ധ മാവുമോ ബിദ്അത്ത് ആകുമോ?


          ഇതുപോലെതന്നെയാണ് അറിവ് പഠിക്കലും പഠിപ്പിച്ചു കൊടുക്കലും ഇസ്‌ലാമിൽ നിർബന്ധമാണ് ആണ്. എന്നാൽ ഈ കാലഘട്ടത്തിൽ അതിനെ ആവശ്യമായ ബിൽഡിങ്ങുകൾ നിർമ്മിക്കുകയും അതുപോലെ തന്നെ അതിൽ ആവശ്യമായ സാധനങ്ങൾ കൊണ്ടു വരികയും വിദ്യാർത്തികളെ പഠിപ്പികാൻ ആദ്യ പകരെ ഏർപെടുത്തുന്നു.അവർക്ക് ശബളം കെടുകുന്നു. അതിനാവശ്യമായ സിലബസുകൾ തിരിക്കുകയും വിദ്യാർഥികൾക്ക് വേണ്ടി പരീക്ഷകൾ നടത്തുകയും വിജയിച്ചവരെ കയറ്റി നിർത്തുകയും തോറ്റവരെ അതേ ക്ലാസിൽ പഠിപ്പിക്കുകയും ചെയുന്നു. ഇങ്ങനെയല്ലാം നബിയുടെ കാലത്ത് ഉണ്ടായിട്ടുണ്ടോ? സ്വഹാബത്ത് ചെയ്തിട്ടുണ്ടോ? അതുകൊണ്ട് വിദ്യ അഭ്യസിക്കൽ ശിർക്കാണ്. അല്ലെങ്കിൽ ബിദ്അത്താണ്. എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കുമോ.? അപ്പോൾ ഈ മൗഢ്യ ദാരികൾ ഒന്ന് ചിന്തിക്കുക .നബിയുടെ കാലത്ത് ഉണ്ടാവട്ടെ ഉണ്ടാവാതിരിക്കട്ടെ ഇതുപോലെയുള്ള സൽകർമ്മത്തിന് എന്തെങ്കിലും ഒരു വിധി തീർച്ചയായും ശറഇൽ ഉണ്ടാകും.


           ഇതുകൊണ്ടാണ് വിധി നിർണായക അടിസ്ഥാനത്തിൽ വിധി 5 വിധമാണെന്ന് പണ്ഡിതന്മാർ പറയുന്നത്. ഒരു ഉദ്ധരണി കാണുക: പുതിയ ആചാരങ്ങൾ വാജിദ് ഹറാം സുന്നത്ത് കറാഹത്ത് മുബാഹ് എന്നിങ്ങനെ വിവിധ ഇനങ്ങൾ ആണ്. മുകളിൽ പറഞ്ഞത് ശരീഅത്ത് നിയമങ്ങളുടെ പൊതു നിയമങ്ങളാണ്. വാജിബിനെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് ആയിരിക്കും ഉദാഹരണം അറബി വ്യാകരണ ശാസ്ത്രം അഭ്യസികൽ അദ്യസിപ്പിക്കൽ ഇവകളെ പോലെ. ഹറാമിനെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് ഹറാം ആയിരിക്കും ഉദാഹരണം റാഫിളത്ത്, മുജസ്സിമത്ത്, മുർജിഅത്ത്, എന്നീ മുബതി ദീങ്ങളുടെ  ആചാരങ്ങൾ ഹറാമാണ്. സുന്നത്തിനെ പ്രമാണങ്ങൾ വരുന്ന വിധത്തിൽ സുന്നത്താണ് ഉദാഹരണം മദ്രസകൾ. സത്രങ്ങൾ പേലെയുള്ളവ പണിയുക' ആദ്യകാലത്ത് നടപ്പില്ലാത്ത സദുബ്ദെശകാര്യങ്ങൾ ഇവകൾ സുന്നത്താണ്. മു ബാഹിൻ്റ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് മുബാഹ് ആയിരിക്കും ഉദാഹരണം സുബഹി നിസ്കാരത്തിനും അസർ നിസ്കാരത്തിനു ഉടനെ പരസ്പരം മുസാഫഹത്ത് ചെയ്യൽ ഇത് മുമ്പാഹാണ്. ശർവാനി (10/235) ഈ അടിസ്ഥാനത്തിൽ മൗലിദ് കർമ്മത്തിന് വിധി എന്താണെന്ന് പരിശോധിക്കാം. ഇന്നത്തെ രീതിയിലുള്ള മൗലിദ് കഴിക്കൽ നബിയുടെ കാലത്തെ ഇല്ലാത്തതിനാൽ ബിദ്അത്താണ്. എന്നാൽ ദീനിനെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമായ ബിദ്അത്ത്അല്ല . ഏത് കർമ്മങ്ങളുടെയും വിധി നിർണയിക്കുന്നത് ഫിഖ്ഹി നെ ആധാരമാക്കിയാണ് ' ഖുർആനിനെയും ഹദീസുകളെയും ഒറ്റക്ക് പിടിച്ചുകൊണ്ട് വിധി നിർണയിക്കാൻ സാധ്യമല്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇന്ന് നടന്ന വരുന്ന മൗലിദ് സമ്പ്രദായത്തിന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നൽകപ്പെട്ടിരിക്കുന്ന വിധി മൻദൂബ്(പ്രതിഫലാർഹവും ഒരു പുണ്യകർമ്മവും) ആണ് ശർവാനി (7/422)


          ഇസ്ലാമിൽ ഒരു കാര്യം സുന്നത്താണ് അല്ല എന്ന് പറയണമെങ്കിൽ നബിയോ സ്വഹാബത്തോ ചെയ്യണമെന്നില്ല . എന്നാൽ നബിയോ സഹാബത്തോ ചെയ്താൽ മാത്രമേ സുന്നത്താവൂ എന്ന മൗഢ്യ ദാരികളുടെ ചിന്ത അസ്ഥാനത്താണ്. ഒരു ഉദാഹരണം കാണുക നിസ്കാരത്തിൻറെ സമയമായ ശേഷം ഒറ്റക്ക് നിസ്കരിച്ച ആൾക്ക് ശേഷം ജമാഅത്തായി നിസ്കരിക്കുമ്പോൾ അതിൽ നിസ്കരിക്കൽ സുന്നത്താണ്.ഇതിനെ കുറിച്ച് ഫിഖ്ഹ് പന്ധിതൻമർ പറയുന്നു

وعدم نقل الاعادة عنه صلعم لا يستلزم عدم نذبها(تحفه ١_٤٣٤ )

          ഇങ്ങനെ നബി തങ്ങളെ തൊട്ട് മടക്കി നിസ്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നിലെന്ന് വെച് ആ കാര്യം സുന്നതല്ലന്ന് വരൂല

ഇതുപോലെ നബിതങ്ങൾ പ്രവർത്തിച്ചിട്ടില്ല എങ്കിലും ഇന്നത്തെ മൗലിദ് കർമ്മവും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവും ആണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് മനസിലാക്കാൻ പ്രയാസമൊന്നുമില്ല


 തെളിവ് ഖുർആനിൽ

🔰അല്ലാഹു നൽകിയ റഹ്മത്തിൽ സന്തോഷിക്കാൻ കൽപ്പിക്കുന്നു

١- قل بفضل الله وبرحمة فبذالذالك

فليفرحوا هو خير مما يجمعون


🔰നബിതങ്ങൾ റഹ്മത്ത് ആണെന്ന് ഖുർആനിലൂടെ

٢ وماأرسلناك إلا رحمة للعالمين


ഇവിടെ റഹ്മത്ത് ഉദ്ദേശം നബി തങ്ങൾ ആണെന്ന് എല്ലാ തഫ്സീറിലും കാണാം

٣-وأمابنعمة ربك فحدث

അല്ലാഹുവിൻറെ അനുഗ്രഹത്തിന് എപ്പോഴും ഓർത്ത് കൊണ്ടിരിക്കുക.

ഇത്രത്തിലുള്ള ഖുർആൻ ആയത്തുകൾ ഉണ്ടാകുമ്പോൾ എന്തിനാണ് വിഷം ചീറ്റി നടക്കുന്നത്.  


🔰٣٣٩٧ - حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا أَيُّوبُ السَّخْتِيَانِيُّ، عَنِ ابْنِ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، لَمَّا قَدِمَ المَدِينَةَ، وَجَدَهُمْ يَصُومُونَ يَوْمًا، يَعْنِي عَاشُورَاءَ، فَقَالُوا: هَذَا يَوْمٌ عَظِيمٌ، وَهُوَ يَوْمٌ نَجَّى اللَّهُ فِيهِ مُوسَى، وَأَغْرَقَ آلَ فِرْعَوْنَ، فَصَامَ مُوسَى شُكْرًا لِلَّهِ، فَقَالَ «أَنَا أَوْلَى بِمُوسَى مِنْهُمْ» فَصَامَهُ وَأَمَرَ بِصِيَامِهِ(صحيح البخاري)


🔰١٢٧ - (١١٣٠) حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا هُشَيْمٌ، عَنْ أَبِي بِشْرٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَدِمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ فَسُئِلُوا عَنْ ذَلِكَ؟ فَقَالُوا: هَذَا الْيَوْمُ الَّذِي أَظْهَرَ اللهُ فِيهِ مُوسَى، وَبَنِي إِسْرَائِيلَ عَلَى فِرْعَوْنَ، فَنَحْنُ نَصُومُهُ تَعْظِيمًا لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَحْنُ أَوْلَى بِمُوسَى مِنْكُمْ فَأَمَرَ بِصَوْمِهِ»(صحيح مسلم)


ഈ പറയപെട്ട രണ്ട് ഹദീസിൽ നിന്ന് قياس കൊണ്ട് സ്ഥിരപെടുത്തി

ഇതിനു പുറമെ തെളിവുകൾ വേണമെങ്കിൽ(إمام سيوطى)الحاوي للفتاوى നോക്കുക


         കേരളത്തിലെ ബിദഈ പ്രസ്ഥാനക്കാരുമായി അഹ്ലു സുന്നയുടെ കർമ പടൻമാർക്ക് ഇടയിൽ വിയോജിപ്പുള്ള ഒരു പ്രധാന വിഷയമാണ് ഇസ്തിഗാസ.തവസ്സുൽ


          ഇസ്തിഗാസയുടെയും തവസ്സുലിൻ്റെയും പേരിൽ മുസ്ലിംകളെ മുഴുവനും മുശ്രിക്കാകാൻ ഈ കൂട്ടർക്ക് ഒരു മടിയും ഇല്ല. ഉപര്യുക്തർ ഇമാം ബുഖാരി അബൂഹുറൈ(റ) നിന്ന് ഉദ്ധരിച്ച ഈ ഹദീസ് ശ്രദ്ധിക്കുന്നത് നന്നാവും;


          നബി(സ) പറഞ്ഞു. ഒരാൾ തന്റെ  സഹോദരനെ 'കാഫിർ' എന്ന് വിളിച്ചാൽ അത് കൊണ്ട് രണ്ടിൽ ഒരാൾ മടങ്ങി.അഥവാ വിളിക്കപ്പെട്ടവൻ അർഹനല്ലെങ്കിൽ വിളിച്ച വ്യക്തി കാഫിറാകുമെന്ന് സാരം.


           ഒരാൾ നബിയാണെന്ന വിശ്വാസത്തോടെ അല്ലെങ്കിൽ ഒരു വലിയ്യ് ആണെന്ന വിശ്വാസത്തേടെ കാര്യ- കാരണ ബന്ധങ്ങൾക്കതീതമായ രീതിയിൽ അവരോട് സഹായ അഭ്യർത്തന നടത്തുന്നത് അനുവധനീയമാണെന്ന സുന്നി പണ്ഡിതരുടെ നിലപാടിന് കത്തിവെച്ച് കൊണ്ട് ശിർക്കാണെന്നാന്ന് തബ്ലീഗിന് അനുകൂലമായ പണ്ഡിതൻമാരുടെ നിലപാട്.


          എന്നാൽ അവർ പറയുന്നത് ഇങ്ങനെ വായിക്കാം: ഏതെങ്കിലും ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സംഘമോ ദൂരെ നിന്നോ അല്ലാതയോ മഹാൻമാരെ ഞങ്ങളുടെ ആവിശ്യപൂർത്തീകരണം സാധ്യമാവാൻ അങ്ങ് അള്ളാഹുവിനോട് ഒന്ന് പറയുമോ. 


           ഇത് ശിർക്കാണ്.. പ്രാർത്ഥന അള്ളാഹുവിന് ആണെങ്കിലും ചെയ്തത് ശിർക്കാണ്.കാരണം മഹാൻമാർ മുഖേനയും  അള്ളാഹു വിളി കേൾക്കും എന്ന വിശ്വാസം ഉള്ളതിനാലാണ്(തഖ് വിയത്തുൽ ഈമാൻ 32)


           ഇവർ പറയുന്നു ജീവിച്ചിരിക്കുന്നവരെ വിളിക്കുന്നതിൽ ശിർക്ക് വരില്ല കാരണം അവർക്ക് സഹായിക്കാനുള്ള കഴിവ് ഉണ്ട് എന്നതാണ്. മരണപെട്ടവർ, അങ്ങനെയല്ല അവർ മരിക്കലോട് കൂടെ അവരുടെ മുഴുവൻ കഴിവും മുറിഞ്ഞ് പോയി എന്നതാണ്

 

തെളിവ് പരിശോധിക്കാം


🔰واسأل من أرسلنا من قبلك(الزخرف-)" താങ്കൾക്ക് മുൻപ് നാം അയച്ചിട്ടുള്ള മുർസലീങ്ങളോട് നബിയേ ചേദിക്കുക"


🔰قيل أدخل الجنة قال ليت قومي يعلمون(يسى-٢٦

)

ഹബീബുബ്നുന്നജ്ജാറി(റ) സംഭവംആണ് ഇതിൽ നിന്ന് മനസ്സിലായി മഹാൻ വഫാത്തായി എന്ന്


🔰ഹദീസിൽ കാണാം ബദ്റിൽ കൊല്ലപെട്ട ശത്രുക്കളെ ഒരു പൊട്ടൻക്കിണറ്റിൽ വലിച്ചിട്ടതിൻ്റെ അരികിൽ നിന്നു കൊണ്ട് നബി(സ) ഓരോരുത്തരുടെ പേരു വിളിച്ച് ഇപ്രകാരം ചോദിച്ചു. ഞങ്ങൾക്ക് ഞങ്ങളുടെ റബ്ബ് വാഗ്ദാനം ചെയ്തത് കിട്ടി. നിങ്ങൾക്ക് വാഗ്ദാനം ചെയ്തത് കിട്ടിയോ? ഇത് കേട്ട് ഉമർ തങ്ങൾ ചോദിച്ചു അള്ളാഹുവിൻ്റെ തിരു ദൂതരെ ജീവനില്ലാത്ത ജഢങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്?


           നബി തങ്ങൾ പറഞ്ഞു: ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നതിനേക്കാൾ ശക്തമായി അവർ കേൾക്കുന്നു .എങ്കിലും അവർ ഉത്തരം ചെയുന്നില്ല (ബുഖാരി 566/2)


അഹ്ലുസുന്നയുടെ വീക്ഷണത്തിൽ സഹായ അഭ്യർത്തന പലവിധത്തിൽ ഉണ്ട്.


1- ജീവിച്ചിരിക്കുന്നവർ ജീവിച്ചിരിക്കുന്നവരോട്.2- ജീവിച്ചിരിക്കുന്നവർ മരിച്ചവരോട്... 


           ഏത് രൂപത്തിൽ ആയാലും ശരി അവരുടെ കഴിവ് കൊണ്ടാണ് എന്നെ സഹായിച്ചത് എന്ന വിശ്വാസത്തിലാണെങ്കിൽ ശിർക്ക് ആവുന്നതാണ്.. അള്ളാഹു നൽകിയ കഴിവ് കൊണ്ടാണ് എന്ന് വിശ്വസിച്ചാൽ ശിർക്ക് അല്ലാ എന്നും ആണ് വിശ്വാസം


തെളിവ് പരിശോധിക്കാം


🔰وإذ استسقى موسى لقومه (البقرة ٦٠)

മൂസാ നബിയുടെ സമുദായം മൂസാ നബിയോട് സഹായം ചോദിച്ചു മഴക്ക് വേണ്ടി. മഴ ലഭിക്കുകയും ചെയ്തു


🔰 وَعَنْ رَبِيعَةَ بْنِ كَعْبٍ رَضِيَ اللَّهُ عَنْهُ، قَالَ: «كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ، فَقَالَ لِي: " سَلْ "، فَقُلْتُ: أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ، قَالَ: " أَوَغَيْرَ ذَلِكَ؟ "، قُلْتُ: هُوَ ذَاكَ، قَالَ: فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ» " رَوَاهُ مُسْلِمٌ.

ഈ ഹദീസിൽ നിന്ന് വെക്തമാണ് സ്വഹാബി നബിയോട് സ്വർഗത്തിലെ ഉയർന്ന പദവി ചോദിച്ചു.ഈ ചോദിത്തെ നബി എതിർത്തിടും ഇല്ല


🔰ولو انهم اذظلموا أنفسهم جاءوك فاستعفروا الله واستغفرلهم الرسول لوجدوا الله توابارحيما


ഇതിൻ്റെ തഫ്സീർ പരിശോധിക്കാം


يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فستعفروا الله عنده ويسألوه أن يستعفر لهم فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفرلهم (ابن كثير.الرازي)


           തവസ്സുൽ


          ബിദഈ പ്രസ്ഥാനക്കാരുമായി വിയോജിപ്പുള്ള  വിഷയമാണ് വിഷയമാണ് തവസ്സുൽ. ഇട തേടുക എന്നാണ് തവസ്സുൽ ഇൻറെ അർത്ഥം ഇത് സൽകർമ്മങ്ങൾ  കൊണ്ടും സദ് വൃത്തരെ കൊണ്ടുമാകാം. പ്രവാചകനിയോഗത്തിന് മുമ്പ് തന്നെ മുഹമ്മദ് (സ) യെ കൊണ്ട് ഇടതേടുന്ന പതിവ് പൂർവ വേദക്കാരിൽ ഉണ്ടായിരുന്നു'


🔰 اللهم إنا نسألك بحق النبي الأمي الذي وعدتنا إن تخرجه لنا في آخر الزمان الا تنصرنا عليهم ( تفسير القرطبي  2/27)

"അള്ളാഹുവേ' നിരക്ഷരമായ മുഹമ്മദ് നബിയുടെ ഹഖ് കൊണ്ട് ഞങ്ങളെ സഹായികുകയും വിജയിപ്പിക്കുകയും ചെയേണമേ" എന്നവർ പ്രാർത്തിച്ചിരുന്നു


🔰 قال العلامة الآلوسي ولا أرى بأسا في التوسل إلي الله تعالى بجاه النبي ص عند الله تعالى حيا وميتا (تفسير روح المعاني 6/128)

"നബിയുടെ ജാഹ് കൊണ്ട് ഇട തേട്ടി പ്രാർഥി കുന്നതിൽ ഞാൻ യാതെ രു വിരോധവും കാണുന്നില്ല ജീവിതകാലത്തും മരണാനന്തരവും"


🔰عن أنس رضي أن عمر بن الخطاب رضي:كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون (بخاري ابواب الاستقاء)

ഇനിയും ദാരാളം തെളിവുകൾ ഉണ്ട് സത്യം മനസ്സിലാകാൻ ഇത് തന്നെ ദാരാളം


              ഇവിടെ അവസാനിപ്പിക്കുന്നു. മുകളിൽ പരാമർശിച്ച വിഷയങ്ങളിൽ ഇനിയും ദാരാളം തെളിവുകൾ അന്തരീക്ഷത്തിൽ ഉണ്ട്. സത്യം മനസ്സിലാക്കാൻ വേണ്ടി മത്രംമാണ് ശക്തിയായ തെളിവുകൾ പരാമർശിച്ചത് 'അതിനാൽ സത്യം മനസ്സിലാക്കി ഇസ് ലാമിലേക്ക് കടന്നുവരുക അള്ളാഹു തൗഫീഖ് നൽകട്ടെ ..ആമീൻ


അവലംബം

1. ലേഖനം- നാട്ടിക മൂസ മുസ്ലിയാർ

2. തഹീദ് - ഹമീദ് ഫൈസി അമ്പലകടവ്

3. ലേഖനം അബൂത്വാഹിർ ഫൈസി മാനന്തവാടി

4. ദർശനം ആലർത്തുർ പടി ദർസ്

5. സമസ്ത 85 വാർഷിക ഉപഹാരം

6. മറ്റുള്ളവരുംമായി അഭിമുഖം

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget