Latest Post



  നമ്മുടെ ഭാരതത്തിന്റെ മണ്ണ്, ബഹു സ്വരതയേയും സഹിഷ്ണുതയേയും  വിളിച്ചുണര്‍ത്തുന്ന മണ്ണാണ്. ലേക രാജ്യങ്ങളില്‍ വെച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം   ഇതിന്റെ പേരില്‍ നാം ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുന്നു. ദീര്‍ഘ വീക്ഷണത്തോടെ രൂപം കൊണ്ട പ്രൗഢമായ ഒരു ഭരണഘടനയുണ്ടെന്ന് തന്നെയാണ് ഇതര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നു. ഭരണ പഥത്തിലിരിക്കുന്നവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്നു. മത-വര്‍ഗ-വര്‍ണ-ഭാഷ-ദേശമന്യേ ഏതുതരത്തിലും പൗരന്‍ അനുവര്‍ത്തിക്കാവുന്ന തരത്തില്‍ജീവിക്കാന്‍ ഇന്ത്യന്‍ ഭാരതത്തിന്റെ മണ്ണ് അനുയോജ്യമാണ്. അതു കൊണ്ട് തന്നെ രാജ്യം ഭരിക്കുന്ന ഭരണക്കുടത്തേക്കാള്‍ വലുത് ഭരണഘടനയാണ്. പക്ഷേ 1992ല്‍ ഡിസംബര്‍6ന് തകര്‍ക്കപ്പെട്ടപ്പോള്‍ അതോടെ നിലം പൊത്തിയത് ഇവിടുത്തെ ഭരണഘടനയുടെ പ്രസക്തിയും ജനാധിപത്യ ബോധവുമായിരുന്നു. അതിലുപരി ലോകത്തിനു മുമ്പില്‍ ഭരതത്തിന്റെ മതേതര സംസ്‌കാരവും ഐക്യവും കീഴ്മറിയുകയായിരുന്നു.
    സാക്ഷാല്‍ ശ്രീരാമന്‍ ജനിച്ചു വീണ ഭൂമിയാണെന്നു വാദിച്ചാണ് കര്‍സേവകര്‍ (ഹിന്ദു സന്യാസിമാര്‍) അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ ശ്രീരാമന്‍ എന്ന ദൈവ സങ്കല്‍പത്തിന് തന്നെ പ്രസക്തിയുണ്ടോയെന്ന് ഈ വര്‍ഗീയ കാപാലികര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വിഷ്ണുവിനെയല്ലാതെ ഒരു ദൈവത്തേയും ഞാന്‍ ധ്യാനിക്കില്ല, ശിവനെയല്ലാതെ ഒരു അവതാരത്തെയും ഞാന്‍ ആരാധിക്കില്ല, എന്നെല്ലാം ഹിന്ദുസന്യാസിമാരായ ശ്രിശങ്കരാചാര്യര്‍ വിലയിരുത്തുന്നു. പിന്നെയെന്തിനാണ് ഹൈന്ദവ വിശ്വാസ പ്രമാണങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മനുഷ്യ മൃഗങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നത്.
  മാത്രമല്ല,അങ്ങനെ ഒരു ദൈവസങ്കല്‍പം ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് അരുതെന്ന് പറഞ്ഞാലും പള്ളി പൊളിച്ച് അമ്പലം പണിയുമെന്നുള്ളപ്രഖ്യപനമായിരുന്നു സംഘപരിവാര്‍ നേതാവ്  വിനയ കത്യാര്‍ എന്നയാള്‍ അവകാശപ്പെട്ടത്. സ്വന്തം ദൈവ സങ്കല്‍പത്തെ പോലും നിഷേധിച്ചുകൊണ്ട് നടത്തിയ ഈ കൊടും ക്രൂരത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചങ്കിനേറ്റ വെട്ടാണ്. ബി.ജെ.പിയും സംഘപരിവാറും ചേര്‍ന്ന് പള്ളി പൊളിച്ചതിന്റെ രക്തത്തിന്റെ സ്വാദ് നുണഞ്ഞ് പുളകം കൊള്ളുകയാണ് ഉണ്ടായത്. അക്രമത്തിലൂടെ അവര്‍ കൈവരിച്ചു ഈ നേട്ടം അനുഭവിക്കാന്‍ 2019ലെ പാര്‍ലമെന്റെ തിരഞ്ഞെടുപ്പ് ഹേതുവാക്കരുത്. ഇതിന് സാധിക്കുന്ന ഒരു പ്ര്തിപക്ഷ ചേരി ഉള്‍തിരിഞ്ഞുണ്ടാവല്‍ നിര്‍ബന്ധമാണ്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രിയ കരുക്കള്‍ വേണമെങ്കില്‍ അങ്ങനെ വ്യാഖ്യാനിക്കാം. വേര്‍ത്തിരിവാല്ലാത്ത വിധം ഈശ്വര വിശ്വാസം വിവേചിച്ച ഹൈന്ദവ ദര്‍ശനത്തിന്റെ മറവാല്‍ യഥാര്‍ത്ഥത്തില്‍ ആള്‍കൂട്ടങ്ങള്‍ക്ക് ആക്രമാകളാവാന്‍ കഴിയില്ല. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആചാര്യ വിനോബ ദാവെ തുടങ്ങി നേതാക്കള്‍ ഈശ്വര വിശ്വാസികളായിരുന്നു. അതുപോലെ ജവഹര്‍ലാല്‍ നെഹുറുവിനെ പ്പോലുള്ള നേതാക്കള്‍ നിരീശ്വര വിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ബഹുസ്വരതയെ ഉള്‍കൊള്ളാന്‍ മനസ്സുള്ള വിശാലമനസ്‌കരായിരുന്നു.ആത്മീയത ആക്രമണമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു ഇങ്ങനെയൊക്കെ മതേതരത്ത്വത്തെ ഗ്രഹിച്ച നേതാക്കള്‍ വിശ്വാസത്തെ മുറിവേല്‍പ്പിച്ചിട്ടില്ല.അത്തരത്തിലുള്ള ഒരു ആഹ്വാനവും നടത്തിയിട്ടില്ല. അവരൊക്കെ സ്വപ്‌നം കണ്ടത് വര്‍ഗീയ മുക്ത അക്രമ രഹിത ഭാരതമായിരുന്നു. ഇന്ന് കിട്ടാകനിയായത് ഇക്കാര്യം തന്നെ എന്നാല്‍ രാഷ്ട്ര സേവക സംഘമെന്നപേരില്‍ രൂപം കൊണ്ട ആര്‍.എസ്.എസിന്റെ തലതിരിഞ്ഞ പ്രവര്‍ത്തനം ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്താനത്തിലേക്ക് നീങ്ങി. കോണ്‍ഗ്രസിലെ ഭരണ തകര്‍ച്ചയും അടിയന്തരാവസ്തയും ചേരി തിരിവും ഇന്ത്യന്‍ ജനതയെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്  ചിന്തിപ്പിച്ചു. രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ തീവ്ര ഹിന്ദുത്ത്വം അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ നേതാക്കള്‍ ഇറങ്ങി പുറപ്പെട്ടു. ഇത് ബാബരിയുടെ ദുഃഖത്തിലേക്ക് അതിവേഗം നടന്ന് നീങ്ങി. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന്റെ അന്നെത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനും തുല്ല്യ പങ്കുണ്ട്. കേന്ദ്രഭരണകൂടം വരെ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തെ കലുശിതമാക്കിയ സംഭവ ബാഹുല്യമായിരുന്നു അയോധ്യയിലെ ഈ കൊടും ക്രൂരത. ഫാസിസത്തിന്റെ കളിതൊട്ടിലാക്കാന്‍ ഇന്ത്യയെ നിരവധി വര്ഗീയ കൊതിയന്മാര്‍ ആഗ്രഹിക്കുമ്പോഴാണ് ഇവിടെയുള്ള മാനുഷിക ബന്ധങ്ങള്‍ തലകീഴായി മറിയുന്നത്. നിലവിലുള്ള രാഷ്ട്രീയ കലഹങ്ങള്‍ക്കോ കോടതി വിധികള്‍ക്കോ സംഘികള്‍ യാതൊരു വിധ ചുക്കും കല്‍പ്പിക്കുന്നില്ല. രാമ ക്ഷേത്രം പണിയണമെന്ന് വിശ്വ ഹിന്ദുപരിശ്വത്തും ശിവസേനയും പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. കോടതിവിധികളൊന്നും ഇവരാരും കാത്ത് നില്‍ക്കുന്നല്ല.പാര്‍ലമെന്റെില്‍ നാലര വര്‍ഷകാലം മൃഗീയ ഭൂരിപക്ഷത്താല്‍ അവര്‍ തന്നെയാണ് മുന്നില്‍ അല്‍പമെങ്കിലും ആശ്വാസം രാജ്യസഭയിലാണ്. നാലര വര്‍ഷത്തില്‍ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ക്ക് ഇരട്ട പ്രഹരം കിട്ടുന്നുമുണ്ട്. എങ്കിലും പുതിയൊരും പ്രതിപക്ഷ കൂട്ടായ്മ നിലവില്‍ വരുമ്പോള്‍ ചര്‍ച്ചയാവുന്നത് അയോധ്യതന്നെയാണ്. ഇവിടെ പള്ളിയാണ് പൊൡക്കപ്പെട്ടത്. അത് നിര്‍മിക്കപ്പെടുകതന്നെ വേണം എന്ന് പറയുന്നവരാണ് കോടതി ദാര്‍ശനികര്‍ അപ്പോള്‍ ക്ഷേത്രനിര്‍മാണം പാടില്ലന്നല്ല പറയുന്നത്.പള്ളിയുടെ സ്ഥാനത്ത് പള്ളി പണിയലാണ് നീതി. മറിച്ചാണെങ്കില്‍ അനീതിയാണ്. മഹാ പാപമാണ്.പ്രത്യേകിച്ച് മുസ്ലിമീങ്ങള്‍ക്ക് പരിമിതമാണെങ്കിലും അതിന്റെ പേരില്‍ മത വിശ്വാസങ്ങളെയും ചിഹ്്‌നങ്ങളെയും ക്രൂശിക്കപ്പെടാന്‍ പാടില്ല. ഇത്തരത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന പോക്കിരികള്‍ പാവപ്പെട്ട മുസല്‍മാന്റെ മേല്‍ അധിനിവേശം നടത്തിയത് സാക്ഷാല്‍ നാം
ബഹുമാനിക്കുന്ന ഹൈന്ദവ ദര്‍ശനങ്ങളുടെ മറവിലാണെന്ന് പറയുമ്പോള്‍ ലജ്ജിച്ചു പോകുന്നു. കാത്തിരിന്നു കാണാം അയോധ്യയില്‍ എന്ത് സംഭവിക്കുമെന്ന്‌

                                                                                                   
                                                                                                                            | Suhaib Mukkam | 



   വസന്തത്തിന്റെ പര്യവസാനത്തെയാണ് റബീഉല്‍ ആഖര്‍ അടയാളപ്പെടുത്തുന്നത്. പുണ്യ വസന്തത്തില്‍ നിന്നുള്ള ഒത്തിരി അദ്ധ്യാത്മിക അധ്യായങ്ങള്‍ തുന്നി ചേര്‍ത്ത മാസം കൂടിയാണിത്. പ്രവാചക നിദര്‍ശന സ്മരണകളുടെ രണ്ടാം മാസം തന്നെ എന്നു പറയാം.
        സുല്‍ത്താനുല്‍ ഔലിയ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(ഖ), റഈസുല്‍ മുഹഖിഖ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍(ന.മ),പണ്ഡിത സൂര്യ തേജസ്സ് ശംസുല്‍ ഉലമ(ന.മ), ജീവിതം കൊണ്ട് സൂഫിസം പഠിപ്പിച്ച അത്തിപ്പറ്റ മുഹ്‌യുദ്ധീന്‍ മുസ്ലിയാര്‍(ന.മ), സമസ്തയുടെ ആധുനിക സംഘാടകന്‍ ടി.എം ബാപ്പു മുസ്ലിയാര്‍(ന.മ)തുടങ്ങിയ മഹത്തുക്കളുടെ സുകൃത സ്മരണകളാല്‍ സമ്പുഷ്ടമാണ് ഈ മാസം. ആ സുകൃത സരണികള്‍ ഉണര്‍ന്നു പാട്ടായി ചരിത്രത്തോടോതുന്നതും സമ്പുഷ്ടം തന്നെ. ആദ്ധ്യാത്മികതയെ പരിപോഷിച്ച് വര്‍ണ പകിട്ടേകിയതിന്റെ ചിത്രങ്ങളായിരുന്നു അവരുടെ പച്ചയായ ജീവിതങ്ങള്‍. ആ പച്ച ജീവിതങ്ങളെ സ്വജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് നാമും അവരോടടുക്കുന്നത്.
അല്ലാഹുവിനെ സ്‌നേഹിച്ച് അടുത്തറിഞ്ഞവര്‍, പ്രീതി കാംഷിച്ച് നടന്നവര്‍, ആത്മീയ ദാഹം തീര്‍ത്തവര്‍, ഇലാഹീ പ്രീതിയിലേക്കുള്ള രാപ്രയാണത്തില്‍ മിന്നാ മിനുങ്ങിന്‍ നറുങ്ങ് വെട്ടം പോലും ആയുധമാക്കിയവര്‍, ഘോരമായ മഴയത്തും ഇലാഹീ പ്രയാണത്തിന്റെ ആത്മാവനേഷിച്ചിറങ്ങി നനഞ്ഞ് കുളിച്ചവര്‍, ഹഖീകത്തിന്റെ വജ്ര മുത്തുകളെ ആഴക്കടലില്‍ നിന്നും കരസ്ഥമാക്കിയവര്‍, ജീവിതം മെഴുകുതിരി സമാനമാക്കി ചുറ്റും അറിവും അദബും അദ്ധ്യാത്മികതയും പ്രകാശിപ്പിച്ചവര്‍, പരീക്ഷണങ്ങളുടെ ഇടിമിന്നലുകള്‍ കൊണ്ട് മുഖം കരുവാളിക്കാതെ ക്ഷമയുടെ പടയങ്കിയേന്തിയവര്‍. പുഞ്ചിരി കൊണ്ട് മാനവ മനസ്സിലെ മലീമസതകളെ കഴുകി കളഞ്ഞവര്‍...... 
  സമ്പുഷ്ടതയുടെ പര്യായം തന്നെയാണ് റബീഉല്‍ ആഖര്‍ നമുക്ക് മുന്നില്‍ തുറന്ന് തന്നിരിക്കുന്നത്. ഓരോ അദ്ധ്യയങ്ങള്‍ ആഴമേറിയതും ചിന്തോദ്ദീപകവുമാണ്. ഒരോ ഏടും ദൈര്‍ഘ്യ മേറിയ ജീവിത വഴികളില്‍ നമുക്ക് പ്രകാശം തരികയാണ്. ആ പ്രകാശഗോപുരങ്ങളാണ് നമ്മുടെ വഴികാട്ടികള്‍. നേരിന്റ പാതയിലെ സമാനതകളില്ലാ സമസ്യകളെ സംപൂരണം ചെയ്യുന്ന ചരിത്ര സുകൃതങ്ങളുടെ സമ്പുഷ്ടതയെയാണ് റബീഉല്‍ ആഖര്‍ ഉയര്‍ത്തിപിടിക്കുന്നത്.


                                                                      Irshad Tuvvur
                                                                        9746834141




ആത്മാവിനെ തേടി
അലയുന്ന രാജ്യമോ
അരുതായ്മകള്‍ക്കിവിടം
വിശാലമെന്നോ?
                              സ്വച്ചാതി പതിയായി
                               വാണ്ടാന്‍ തുനിയുന്ന
                               സംഘപരിവാറിവിടം
                               സുരക്ഷരെന്നോ?
നാനാത്വത്തിലേ
ഏകത്വ മൂല്യങ്ങളെ
കാറ്റില്‍ പറത്തിയും
വാണിടുന്നോ?
                            നയനം നിറഞ്ഞു ഈ
                           ന്യൂന പക്ഷങ്ങളും
                               സ്വാതന്ത്ര മുക്തരായി
                               പൊലിഞ്ഞിടുന്നു
ഭാരത മാതവേ
അവിടം ശപിച്ചുവോ?
ഭാരത മക്കളും
നിരപരാതധിനരാണേ
                         ഭാരത ഹൃദയമേ!
                             നീ ഇന്ന് ശോഭയായ്
                            ' തളരട്ടേ താമര
                             ഇതളുകളായി'
പൈതൃക മൂല്യങ്ങളേ
പരിശുദ്ധ മാക്കുവാന്‍
വളരട്ടേ കൈപത്തി
അധരങ്ങളിലായി 
                                            

                                                                                        Ahammed Kabeer Pakkana




|





     മുസ്‌ലിം ജനസാമാന്യത്തിന്റെ നാവിന്‍ തുമ്പിന്‍ ഉമിനീരിനൊപ്പം ഊറി നില്‍ക്കുന്ന വിശുദ്ധ നാമമാണ് ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), ആത്മീയ ലോകത്ത് അത്യുന്നത സ്ഥാനമലങ്കരിക്കുന്നവരാണവര്‍, അധ്യാത്മ ലോകത്ത് ചോദ്യം ചെയ്യപ്പെടാത്ത,എക്കാലത്തെയും ചക്രവര്‍ത്തിയാണ് ശൈഖ് ജീലാനി (ഖ.സി). ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വിസ്മൃതമാവുകയും മുസ്‌ലിംകള്‍ കേവലം നാമം പേറുന്ന ജഢങ്ങള്‍ മാത്രമായി അധഃപതിക്കുകയും ചെയ്ത ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിന്റെ സായാഹ്നത്തിലാണ് ശൈഖവര്‍കളുടെ നിയോഗമുണ്ടായത്. കല്‍പനങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുകയും നിരോധിക്കപ്പെട്ടവ സമ്പൂര്‍ണമായി വര്‍ജിക്കുകയും ചെയ്ത ഇഷ്ടദാസന്മാരെ അല്ലാഹുവിന്റെ പ്രീതിക്കു പാത്രമായ പുണ്യാത്മാക്കളെ അവര്‍ പല പദവികള്‍ ഉയര്‍ത്തുമെന്നും അനുഗ്രഹത്തിന്റെ ഉന്നതങ്ങളില്‍ വാഴിക്കുമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ അര്‍ത്ഥ ശങ്കക്കിടമില്ലാതെ പ്രസ്താവിക്കുന്നുണ്ട്. ഇത്തരത്തില്‍ ദൈവപ്രീതിക്കര്‍ഹമായ സിദ്ധാത്മാക്കളുടെ നേതാവായിട്ടാണ് ശൈഖവര്‍കള്‍ ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്നത്.
കളിപ്രായത്തില്‍ തമാശക്കുപോലും കള്ളം പറയാത്ത വ്യക്തി ഒരത്ഭുതമല്ലേ, ഭൗതികമായ സകല സുഖ സൗകര്യങ്ങളും ത്യജിച്ചു ആത്മീയ ചിന്തയും ആരാധനയുമായി 25 വര്‍ഷമാണ് ശൈഖവര്‍കള്‍ മരുഭൂമിയിലും വനാന്തരങ്ങളിലും ഏകാന്തവാസം അനുഷ്ഠിച്ചത്. ജീവചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഇത് ഇരുപത്തിയഞ്ചിലും അമ്പതിനും വയസ്സിനിടക്കാണ് . ഒരു മനുഷ്യന്റെ സര്‍വ്വ വികാരങ്ങളും ഓജസ്സും തിളച്ചു മറിയുന്ന പ്രായം മുഴുകെ ഭൗതിക വിരഹം വരിക്കുക! ജീവിതത്തിലെ ആദ്യത്തെ 25 വര്‍ഷത്തില്‍ ശൈശവം ഒഴിച്ചുള്ള കാലമെല്ലാം വിജ്ഞാന സമ്പാദനത്തിലും ആത്മീയ ശിക്ഷണത്തിലും മുഴുകുക! ഇങ്ങനെ അഗ്നി സ്ഫുടം ചെയ്ത 50 കഴിഞ്ഞ സ്വാതികനാണ് തന്റെ സമൂഹത്തില്‍ ആത്മീയ ഗുരുവായി വന്നു നിന്ന ഗൗസുല്‍ അഅ്‌ളം (ഖ.സി).
പിന്നീടുള്ള ജീവിതമോ ? പകലിന്റെ ഏറിയ പങ്കും ജനങ്ങള്‍ക്ക് ഉദ്‌ബോധനവും വിജ്ഞാനവും നല്‍കാന്‍ വിനിയോഗിച്ചു. രാത്രിയുടെ മുഖ്യഭാഗവും ഖുര്‍ആന്‍ പാരായണത്തിലും നിസ്‌കാരത്തിലും ഏര്‍പ്പെട്ടിരുന്നു, ഒരുപാട് വലിയ അത്ഭുതകരമായ കറാമത്തുകള്‍ക്ക് ഉടമയാണ് മഹാനവര്‍കള്‍, ചെറുപ്പം മുതലേ ഇലാഹീ ചിന്തയില്‍ ജീവിച്ച് ജീവിതം മുഴുവന്‍ റബ്ബാനിയ്യത്തിലായി വിലായത്തിന്റെ പദവി എത്തിച്ച മഹാനാണ് ശൈഖ് ജീലാനി(റ), ഒരുപാട് കറാമത്തുകള്‍ കേട്ടുകേള്‍വിയുള്ളവര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തല്‍ നിരര്‍ത്ഥകമാണ്. എന്നാലും ,ഒരിക്കല്‍ തന്റെ മദ്രസാ പരിസരത്ത് തടിച്ച് കൂടിയ ജനങ്ങള്‍ക്ക് മഹാനവര്‍കള്‍ മതോപദേശം നല്‍കുകയായിരുന്നു, പെട്ടെന്ന് കഠിനമായ മഴ പെയ്തു, ജനങ്ങള്‍ കൂട്ടം വിട്ട് നാലു ഭാഗത്തേക്കും ഓടി. ഇതു കണ്ട് ആകാശത്തേക്ക് നോക്കി കൊണ്ട് ആ ദിവ്യാത്മാവ് പറഞ്ഞു : 'ഞാന്‍ നിനക്ക് വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടുന്നു, നീ അവരെ നാലുപാടും  ഓടിച്ച് കളയുന്നു.' ഇതു മൊഴിഞ്ഞതും മദ്രസയുടെ ഭാഗത്ത് മഴ നിന്നു. മദ്രസയും പരിസരവുമൊഴിച്ച് മറ്റു സ്ഥലത്തെല്ലാം മഴ കഠിനമായി തുടരുകയും ചെയ്തു. ഇതു മഹാനവര്‍കളുടെ കറാമത്തിന്റെ ചെറിയ ഭാഗം മാത്രമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ആത്മീയ പരിപോഷണത്തിനായി അവലംബിച്ച ഖാദിരിയ്യഃത്വരീഖത്തിന്റെ ശൈഖാണ് മഹാനായ ഗൗസുല്‍ അഅ്‌ളം അബ്ദുല്‍ ഖാദര്‍ ജീലാനി (ഖ.സി), മഹാനവര്‍കള്‍ക്ക് അനേകായിരം ശിഷ്യരും ആത്മീയ ഖലീഫമാരുമുണ്ടായിരുന്നു, ജീവിതം മുഴുവനും ഒരു ആത്മീയ ലോകമായിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ആത്മീയ ജീവിത രംഗത്ത് പദമൂന്നുവാന്‍ മഹാനവര്‍കള്‍ തീരുമാനിക്കുകയും ഒരു ആത്മീയ ഗുരുവെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെയാണ് ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) എന്ന ആത്മീയ ഗുരുവിന്റെ ശിഷ്യത്വം മഹാനവര്‍കള്‍ സ്വീകരിക്കുന്നത്. ഹസ്രത്ത് ഖാസി അബൂ സഈദ് അലീ മുബാറക് (റ) ഇമാമുല്‍ ഔലിയ ഹസ്രത്ത് അലി (ഖ.സി) അവരുടെ ശിഷ്യ പരമ്പരയില്‍ പെട്ടവരാണ് മഹാനവര്‍കള്‍. അല്ലാഹു തആലാ അവരുടെയൊക്കെ മദദിലായി ജീവിക്കാനും അവരുടെ ബറക്കത്ത് കൊണ്ട് ഇല്‍മ് കരസ്ഥമാക്കാനും നമുക്ക് തൗഫീഖ് നല്‍കട്ടെ.
                                                   
     
                                                                                            Muhammed  Musthafa Papinippara 


|


മനസ്സ് എവിടേക്കോ
വലിഞ്ഞ് മുറുകുന്നു.......
വേദന കത്തിയാളുമ്പോള്‍....
മനസ്സ് വറ്റി വരളുന്നു....
കൃഷിയില്ല,കൊയ്ത്തില്ല....
ഊഷരമായി നീണ്ട് കിടക്കുന്നു....
കാളയോ കലപ്പയോ ഇല്ല...
മനസ്സിന്റെ വരമ്പത്ത്...
കൊറ്റികള്‍ കണ്ണും നട്ടിരിക്കുന്നു....
കൊറ്റി മണ്ണില്‍ വന്ന്
ഞണ്ടുകളെ പൊറുക്കിയെടുക്കുന്നു....
തേളും പാമ്പും നീര്‍ക്കോലിയും 
മീനും മണ്ണട്ടയും ഉണങ്ങി ചത്തിരിക്കുന്നു
മഴയില്ല....വെള്ളവുമില്ല...
വിള്ളലുകള്‍ വന്ന് ചാലായിരിക്കുന്നു
ഇടയിലൂടെ എന്തൊക്കെയോ തലയില്‍ 
വച്ച് ഉറുമ്പുക്കള്‍ നീണ്ടു പോകുന്നു.
മൗനം... ഉണങ്ങിയ ഇലകള്‍
കാറ്റില്‍ പാറുന്നു...
ആരൊക്കെയോ വന്ന്
പന്ത് തട്ടി കളിക്കുന്നു....
ഊഷരതയെ കാല്‍ കൊണ്ട് 
ഒന്ന് കൂടി ഉറപ്പിക്കുന്നു.....
പൊടി പാറി,
പ്രതലമാകെ മണ്ണ്-
യുദ്ധസമാനമാക്കുന്നു....
വരമ്പത്തൂടെ പോകുന്നവര്‍...
മൂക്ക് പൊത്തുന്നു...
ആരൊക്കെയോ...
അതിനെ ആക്രോഷിക്കുന്നു
അസഭ്യം പറയുന്നു...
ആരെങ്കിലും... വന്നൊന്ന്്
നന്നാക്കണേ...എന്ന് ഞാന്‍...
വിളിച്ച് കൂവുന്നുണ്ട്...ആര് കേള്‍ക്കാന്‍...?
ഒച്ച ഇടറിയപ്പോള്‍, കുരച്ച്
ചുമച്ച് ചാവാറായി...
രാത്രി ഘോരമായ മഴ...
പാടം തളിര്‍ത്തു,
അന്നിരുട്ടിലൊരാള്‍ വന്ന്്
വിത്തിറക്കി...
മേഘം ഇരുണ്ടുകൂടി...ജലം...
സര്‍വ്വത്ര...മഴ കോരിച്ചോരി പെയ്യുന്നു
വാതിലിലൂടെ ഞാന്‍ എത്തിനോക്കി....
പുറത്തിറങ്ങാന്‍ കഴിയുന്നില്ല....

            ****************
ആരാണ്...... മഴ തന്നത്്?
ഇന്നലെ നേരത്തെ ഉറങ്ങിയതാണോ
പ്രശ്‌നം...
മനസ്സിന്റെ മൂലയില്‍
മന്ദമാരുതനെ പോലെ....
അവര്‍ കടന്ന് വന്നു...
ആ മഴ വന്നതും, കാര്‍ മേഘം
മൂടിച്ചതും വിത്തിറിക്കിയതും
ആവന്ദ്യരായിരുന്നു....പുണ്യാളര്‍...
തിരുമേനി....
ഇപ്പോള്‍ മനസ്സ് ശാന്തമാണ്...
വയലുകളില്‍ വിത്തിറക്കി,
വിള്ളല്‍ പാടം...കോള്‍പാടങ്ങളായി....
മീനും,കൊക്കും,കൃഷിയൊച്ചകളും
സജീവമായി...
കാളയും കലപ്പയും പാടത്തിന്
കാര്‍ഷിക ചലനം നല്‍കി...
ആ ചിത്രവും ചലനവും മനസ്സും
നല്‍കിയത്, അവര്‍ തന്നെയായിരുന്നു....
ആ പച്ച ഖുബ്ബ....
മദീനയിലെ മണവാളന്‍....
എല്ലാം അവിടെ സമര്‍പ്പിക്കുന്നു...
ജീവിതവും ചലനവും നോട്ടവും...
അവിടം കാണാന്‍ കൊതിക്കുന്നു....
വൃഥാവിലാക്കരുതേ എന്നെ
ഉള്ളുണര്‍ന്ന പ്രാര്‍ത്ഥനയോടെ.....


                                                                                             

                                                                                                         Sayyid Muhammed Jalal 
                                                                                                                    7736235880






പ്രവിശാലാമായ അറ്റമില്ലാത്ത മഹാസമുദ്രമാണ് മുഹമ്മദ് നബി(സ).
ലോകത്തെ സകല സമുദ്രങ്ങളിലെയും ജലം മഷിതുള്ളിയായി ഉപയോഗിച്ചാലും പ്രകീര്‍ത്തനം ഒരിക്കലും തന്നെ എഴുതി തീര്‍ക്കാന്‍ കഴിയാത്തതാണ്.أحمدഎന്ന മുത്ത് നബിയുടെ പേരില്‍ തന്നെ സൃഷ്ടികളില്‍ അത്യുല്‍കൃഷ്ടനാണെന്ന് സൂചിപ്പിക്കുന്നുണ്ട്.ഏറ്റവും കൂടുതല്‍ സ്തുതിച്ചവന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ഏറ്റവും കൂടതല്‍ സ്തുതിക്കണമെങ്കില്‍ ആദ്യത്തെ സൃഷ്ടിയാകണമല്ലോ.മാത്രമല്ലأحمد എന്ന നാമം തുടങ്ങുന്നത്ألف  കൊണ്ടാണ് . ألف എന്നുള്ളത് അറബീ അക്ഷരങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്തെ സൃഷ്ടി മുഹമ്മദ് നബി(സ)യാണെന്ന് ഈ അലിഫ് സൂചിപ്പികുന്നുണ്ടന്ന  محمد الرسول الله  എന്ന ആയത്തിന്റെ തഫ്‌സീറില്‍ ഇമാം إسمعاعيل الحق (റ)രേഖപ്പെടത്തിയിട്ടുണ്ട്.മുഹമ്മദ് മുസ്ത്ഥഫ(സ)മറ്റു മുഴുവന്‍ പ്രവാചകന്മാരേക്കാളും ശ്രേഷ്ടതയുണ്ട് മഹാനായ ആദം നബി (അ)മിനെ മലാഇക്കത്തുല്‍ കിറാമില്‍ നിന്നുംسجود .വാങ്ങികൊടുത്തു കൊണ്ട് ആദരിച്ചു.എന്നാല്‍ നബി(സ)തങ്ങളെ صلاةലൂടെയാണ് ആദരിച്ചത്.
   إن الله وملائكته يصلون على  النبي നബി(സ) മേലില്‍ അല്ലാഹുവും അവന്റെ മലാഇക്കത്തും صلاة ചൊല്ലുന്നു.سجودലൂടെ ആദരിക്കുകയാണെങ്കില്‍ കുറഞ്ഞ കാലമാണ് ഉണ്ടാവുക. എന്നാല്‍ صلاة    എക്കാലത്തും നില നില്‍ക്കുന്നു. കാരണംيصلون  എന്ന مضارع ആയ  فعل استمرار   ന്റെ മേലില്‍ ആയിരിക്കും.[ഒരു സെക്കന്റും മുറിയാന്‍ പാടില്ല].
    ഇങ്ങനെ ാെരുപാട് നി തങ്ങളെ കുറിച്ച് പറയാനുണ്ട്. പുണ്യ റബീഉല്‍ അവ്വല്‍ പ്രവാചകരുടെ പ്രകീര്‍ത്തനം കൊണ്ട് അനുഗ്രഹീതമായ മാസമാണ്. മഹാനായ പ്രവാചകന്‍(സ) ലോകത്തിന് സമര്‍പ്പിച്ച മഹത്തായ സംസ്‌കാരവും സുന്ദരമായ സന്ദേശങ്ങളും ഹൃദയത്തിന്റെ കൈ നിവര്‍ത്തി സ്വീകരിച്ച് അതിയായ സ്‌നേഹം വെച്ച് പുലര്‍ത്തി ജീവിക്കേണ്ടവരാണ് ഓരോ വി്ശ്വാസികളും. പുണ്യ നബി(സ)യെ സ്‌നേഹിക്കാതെ അത് പ്രകടിപ്പിക്കാതെയും നമ്മുടെ ഈമാന്‍ പൂര്‍ത്തിയാവില്ല എന്ന് വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും വളരെ വ്യക്തമായിട്ട് നമ്മെ പടിപ്പിക്കുന്നു. സൂറത്തുല്‍ 'അഹ്‌സാബി' ല്‍  അല്ലാഹു പറയുന്നു::  أنفسهمالنبي أولى بالمؤمنين    വിശ്വസി       സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവനേക്കാള്‍ മുത്ത് നബിക്ക് പ്രധാന്യം കല്‍പിക്കേണ്ടവരാണ്. മുന്‍ കാലചരിത്രങ്ങളുടെ വെളിച്ചത്തില്‍ നുക്ക് അത് മനസ്സിലാക്കാം. മഹാനായ ഖുബൈബ് (റ) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍  ദീനിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ തൂക്കിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ ഖുബൈബ്(റ) നോട് അവര്‍ പറഞ്ഞത്. മുഹമ്മദിനെ തള്ളി പറഞ്ഞാല്‍ നിനക്ക് സുഖസുന്ദരമായി ജീവിക്കാം എന്നായിരുന്നു. അതിന് ഖുബൈബ്(റ) വിന്റെ മറുപടി എന്നെ നിങ്ങള്‍ ഇഞ്ചിഞ്ചായി വെട്ടിമുറിച്ച് ഇവിടെ ചിതറിയാട്ടാലും എന്റെ ഹബീബ് മുഹമ്മദ് മുസ്തഫാ (സ) തങ്ങളുടെ കാലില്‍ ഒരു ചെറുമുള്ള് തളക്കുന്നത് പോലും എനിക്ക് സഹിക്കാന്‍ കഴിയില്ല എന്നായിരുന്നു. മരിക്കേണ്ടിവന്നാലും നബിയോടുള്ള സ്‌നേഹം മറച്ച് വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതുപോലെ എത്രയോ സംഭവങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഉഹ്ദിന്റെ പോര്‍ക്കളത്തില്‍ മല മുകളില്‍ നിന്ന് മഴ പോലെ വര്‍ഷിക്കുന്ന അമ്പ്കള്‍ക്ക് നേരെ നെഞ്ച് കാട്ടിയാണ് 'സ്വഹാബാ കിറാം' കാത്ത് രക്ഷിച്ചത്. അങ്ങനെ എഴുപത് ചില്ലറ അമ്പുകള്‍ ദേഹത്ത് പതിച്ചവരുണ്ടായിരുന്നു. നബി(സ)തങ്ങള്‍ വഫാത്തായി എന്നുകേട്ടപ്പോള്‍ പടച്ചവനെ നീ എന്റെ കണ്ണിന്റെ കാഴ്ച എടുത്തു കളയണമെ എന്ന പ്രാര്‍ത്തിച്ചതിനെ തുടര്‍ന്ന് കാഴ്ച നഷ്ടപെടുകയും പിന്നീട് നബി തങ്ങളെ കുറിച്ചുള്ള ഓര്‍മകളുമായി അന്ധരായി കഴിഞ്ഞ കൂടിയ സ്വഹാബികള്‍ ഉണ്ടായിരുന്നു. നബി(സ) വഫാത്തായ ശേഷം ബിലാല്‍ (റ)ഉറക്കെ ബാങ്ക് വിളിക്കാന്‍ കഴിയാതിരുന്നത് അവിടത്തോടുള്ള ഇഷ്ഖിന്റെ കടുപ്പം കൊണ്ടായിരുന്നു.
      അത്‌കൊണ്ട് അവരെ പോലെ നമുക്കും നബിയെ കളങ്കമില്ലാതെ സ്‌നേഹിക്കാന്‍ കഴിയണം. സ്‌നേഹി്ക്കപ്പെടാന്‍ എന്തെക്കെ മാനദണ്ഡങ്ങളുണ്ടോ അതെല്ലാം സമ്മേളിച്ച മഹാനാണ് പ്രവാചകന്‍ (സ)എന്നാല്‍ ഇന്ന് സമൂഹത്തില്‍ ചില അല്‍പന്മാര്‍ കടന്ന് വന്ന് നബി(സ)സാധാരണ മനുഷ്യനാണെന്നും നബിയോടുള്ള സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായി നാം നടത്തുന്ന മൗലിദ് പാരായണം ശിര്‍ക്കാണെന്നും പറയുന്നു. പരിശുദ്ധ ദീനിന്റെ യഥാര്‍ത്ഥ ചരിത്രം അവര്‍ പഠിച്ചിട്ടില്ല. ഇസ്ലാമിന്റെ ശത്രുകളുടെ വ്യാജ വ്യാഖ്യാനങ്ങളില്‍ വഞ്ചിതരാകാതെ മുത്ത് നബി(സ)തങ്ങളെ ജീവിത തുല്ല്യം സ്‌നേഹിക്കാന്‍ നമുക്ക് കഴിയണം.





                                                                                                                               Hafiz Mubashir

                                                                                                                       


ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget