Latest Post



 അബുദുസ്സമദ് ടി. കരുവാരകുണ്ട് 
ഓര്‍മവച്ച കാലം മുതല്‍ കേട്ടുതുടങ്ങിയ വാക്കായിരുന്നു മോല്യേര്... അദ്ദേഹം കെ.ടി മാനു മുസ്‌ലിയാരായിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞു തുടങ്ങിയത്... എന്റെ പഠനകാലം കൂടുതല്‍ തൃശൂരായിരുന്നതിനാല്‍ ആ വലിയ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍ അവസരം കിട്ടിയില്ല എന്നതാണ് അന്നും ഇന്നും എന്നും വലിയ നിരാശയായി തോന്നുന്നത്... എന്നാലും ഉസ്താദിനെ പില്‍കാലത്ത് പഠിക്കാന്‍ വലിയ അവസരങ്ങള്‍ ഉണ്ടായി... പഠിക്കുന്തോറും വിസ്മയപ്പെടുത്തുന്ന ജീവിതമായിരുന്നു ഉസ്താദിന്റേത്... ഉസ്താദിനെകുറിച്ച് ഒരു സ്വതന്ത്രമായ പുസ്തകം തന്നെ ചെയ്യണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ഈ തോന്നലുകള്‍ സഹോദരങ്ങളായ ഹുദവിക്കും ഫൈസിക്കും തോന്നിയത് നിരവധി തവണ എന്നോടു പങ്കുവച്ചിരുന്നു... അവസാനം ഉസ്താദിന്റെ സംഘാടനത്തെകുറിച്ച് ഒരു പഠനം തയ്യാറാക്കാനായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്... നജാത്തില്‍ നിന്ന് മുമ്പ് പുറത്തിറങ്ങിയ പുസ്തകത്തില്‍ ഞാന്‍ തയ്യാറാക്കിയ ആ സംഘാടന ജീവിത്തെ ഇങ്ങനെ വായിക്കാം:

മഹാ പണ്ഡിതനായിരുന്നു അരിപ്ര മൊയ്തീന്‍ ഹാജി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതരായ കൈപ്പറ്റ കുഞ്ഞി മുഹ്‌യുദ്ധീന്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍തുടങ്ങിയവരുടെ ദര്‍സുകളിലാണ് മൊയ്തീന്‍ ഹാജി ഓതിപ്പഠിച്ചത്. ശേഷം മക്കയിലെ ഹറമിലെത്തി  സ്വാതന്ത്ര്യ സമര നേതാവ് കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ പിതാവ് കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു അവിടെ താമസിച്ചു. ഹറമില്‍ ദര്‍സ് നടത്തിയിരുന്ന പ്രധാന ഗുരുക്കളില്‍ നിന്നെല്ലാം വിവിധ ജ്ഞാന ശാഖകളില്‍ അവഗാഹം നേടി. ശേഷം മദീനയിലേക്ക് പുറപ്പെട്ടു. മഹാ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ നബ്ഹാനിയുടെയും മറ്റു പ്രമുഖരുടേയും ശിഷ്യത്വം സ്വീകരിച്ചു. ശേഷം നാട്ടില്‍ തിരിച്ചെത്തി. അരിപ്ര വേളൂരില്‍ ദര്‍സ് ആരംഭിച്ചു. മലബാര്‍ ബ്രിട്ടീഷ് അധിനിവേഷ പോരാട്ടത്തിലേക്ക് പിച്ച വെക്കുന്ന കാലമായിരുന്നു അന്ന്. ഇതിനൊന്നും മുഖം കൊടുക്കാതെ ഹാജി നേരെ പോയത് വെല്ലൂരിലേക്ക് വണ്ടി കയറി. ബാഖിയാത്തില്‍ തുടര്‍ പഠനം നടത്തി, അല്‍പകാലം അവിടെക്കൂടി. ശേഷം നാട്ടിലേക്ക് മടങ്ങ വിവിധ കേന്ദ്രങ്ങളില്‍ ദര്‍സ് നടത്തി കഴിച്ചു കൂട്ടി. പാങ്ങ്, പെരിന്തല്‍മണ്ണ കക്കൂത്ത്, മണ്ണാര്‍ക്കാട്, ആലത്തൂര്‍പടി, തിരൂരങ്ങാടി, വള്ളുവങ്ങാട് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി. ശേഷം പൗര പ്രമുഖനായിരുന്ന നെച്ചിക്കാടന്‍ ഉണ്ണീന്‍കുട്ടി ഹാജിയുടെ അഭ്യര്‍ത്ഥന പ്രകാരം കരുവാരകുണ്ട് ജുമാമസ്ജിദില്‍ ദര്‍സ് ആരംഭിച്ചു. ഹിജ്‌റ 1364മുതല്‍ 1376 വരെ ഒരു വ്യാഴവട്ടക്കാലം അദ്ദേഹം കരുവാരകുണ്ടിന്റെ ആത്മീയ സാന്നിധ്യമായി നിലകൊണ്ടു. 1940കളിലായിരന്നു അത്. 
ഹാജിയുടെ കരുവാരകുണ്ടിലെ ദര്‍സില്‍ പ്രമുഖരായ പല വിദ്യാര്‍ത്ഥികളും ഓതിത്താമസിച്ചിരുന്നു. അവരില്‍ പ്രമുഖനായിരുന്നു കണ്ണത്ത് കാരാട്ടുതൊടിക അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാറ മൊല്ലയുടെ മകന്‍ മുഹമ്മദ് എന്ന് കെ.ടി മാനു മുസ്‌ലിയാര്‍. മാനു മുസ്‌ലിയാര്‍ പ്രാഥമിക ഓത്തുപള്ളി പഠന ശേഷം അല്‍പ കാലം മൊല്ലാക്കയായി കുട്ടികള്‍ക്ക് ഓതിക്കൊടുത്തു. ശേഷം കരുവാരകുണ്ടില്‍ ദര്‍സ് നടത്തിയിരുന്ന പ്രമുഖ പണ്ഡിതന്‍ കാട്ടുകണ്ടന്‍ കുഞ്ഞമ്മദ് മുസ്‌ലിയാരുടെ(കെ.കെ അബ്ദുല്ല മുസ്‌ലിയാരുടെ പിതാവ്) ദര്‍സില്‍ ചേര്‍ന്നു. കുഞ്ഞമ്മദ് മുസ്‌ലിയാര്‍ കരുവാരകുണ്ടിലെ ദര്‍സ് അവസാനിപ്പിച്ചു പോയപ്പോള്‍, മാനു മുസ് ലിയാര്‍ അവിടെത്തന്നെ തുടര്‍ന്നു. പിന്നീട് മുദരിസായി അരിപ്ര മൊയ്തീന്‍ ഹാജിയാണ് വരുന്നതെന്ന് അറിഞ്ഞപ്പോഴാണ് അവിടെത്തന്നെ കൂടാന്‍ തീരുമാനിച്ചത്. 
കാരാട്ടുതൊടിക മുഹമ്മദ് എന്ന ശരാശരി കിഴക്കനേറനാടന്‍ മുതഅല്ലിമില്‍ നിന്ന് കെ.ടി മാനു മുസ്‌ലിയാരിലേക്കുള്ള വളര്‍ച്ച അവിടെയാണ് തുടങ്ങുന്നത്. കേരളത്തിലെ മുസ്‌ലിം പൊതു മണ്ഡലമായി സമസ്ത വളര്‍ന്നു വരുന്ന കാലത്താണ് മൊയ്തീന്‍ ഹാജി കരുവാരകുണ്ടിലെത്തുന്നത്. അതും സമസ്തയുടെ മുന്നണിപ്പോരാളിയായിത്തന്നെ. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്നും പാങ്ങില്‍ അഹ്മദ് കുട്ടി മസ്‌ലിയാരില്‍ നിന്നും സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും വേണ്ടുവോളം അനുഭവിച്ച ആ ഗുരുശ്രേഷ്ഠന്‍ തന്റെ കുട്ടികളിലും ആ ആവേശം പകരുന്നതില്‍ കുറവു കാണിച്ചില്ല. മൊയിതീന്‍ ഹാജിയുടെ ദര്‍സിലെ മാനു മുസ്‌ലിയാര്‍ എന്തുകൊണ്ടും പരിഗണന അര്‍ഹിക്കുന്ന കുട്ടിയായിരുന്നു. നാട്ടില്‍ സമുദായ രാഷ്ട്രീയത്തിലും പൊതു കാര്യങ്ങളിലും സജീവമായി ഇടപെടുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകനായണ് അദ്ദേഹമെന്ന് ഉസ്താദ് നന്നായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രചാരകനാകാന്‍ എന്തുകൊണ്ടും അദ്ദേഹം യോഗ്യനാണെന്ന് ഉസ്താദ് കരുതി. മക്കയിലും മദീനയിലും വിദ്യഅഭ്യസിച്ച ആ പണ്ഡിതന്‍ സമസ്തയുടെ യോഗങ്ങള്‍ക്കും മീറ്റിംഗുകള്‍ക്കും പോകുമ്പോള്‍ മാനു മുസ്‌ലിയാരരെ ഖാദിമായി കൂടെക്കൂട്ടി. 
1952 ഡിസംബര്‍ 10ന് സമസ്ത പ്രസിടണ്ടായിരുന്ന മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വാളക്കുളത്തെ വസതിയില്‍ മൗലാനാ പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിന് ഉസ്താദിന്റെ കൂടെ ഖാദിമായി പോയ മാനു മുസ്‌ലിയാരുടെ സംഘടനാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു അത്. അവിടെ വെച്ചാണ് അദ്ദേഹം സമസ്തയുടെ പ്രമുഖരായ പല പണ്ഡിത മഹത്തുക്കളേയും കണ്ടതും പരിചയപ്പെട്ടതും. കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ബാരി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.കെ സദഖത്തുള്ള മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരെ വാളക്കുളത്തു വെച്ചാണ് മാനു മുസ്‌ലിയാര്‍ ആദ്യം കാണുന്നത്. 
മാനു മുസ്‌ലിയാരിലെ സംഘാടകനെ അന്വേഷിക്കുമ്പോള്‍ തീര്‍ത്തും പരാമര്‍ശിക്കേണ്ട ചില വസ്തുതകളാണ് മുകളില്‍ പരാമര്‍ശിച്ചത്.  ചെറുപ്പം മുതല്‍ തന്നെ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു കെ.ടി ഉസ്താദ്. പഠനകാലത്തു തന്നെ സജീവമായ പ്രാദേശിക രാഷ്ട്രീയവും മദ്രസാ നിര്‍മാണവുമെല്ലാം അതിന്റെ ഭാഗമായി ഉസ്താദിന്റെ ജീവിതത്തില്‍ കാണാനാകും. പഠനവും പ്രവര്‍ത്തന മേഖലയും മതാധിഷ്ഠിത  സാഹചര്യത്തിലായിരുന്നെങ്കിലും മാനു മുസ്‌ലിയാര്‍ മുഖ്യധാരയിലേക്ക് കടന്നു വരുന്നതിനു മുമ്പ് കരുവാരകുണ്ടിലെ സാമുദായിക രാഷ്ട്രീയത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരുന്ന കാഴ്ച മാത്രമാണ് അദ്ദേഹത്തിന്റെ ചരിത്രത്തില്‍ കാണാന്‍ കഴിയുന്നത്. കല്യാണ പാട്ടുകളില്‍ സാന്നിധ്യമറിയിച്ചും പ്രഭാഷണ സദസ്സുകളില്‍ സജീവമായി പങ്കെടുത്തുമുള്ള ഉസ്താദിനെയാണ് കരുവാരകുണ്ടുകാര്‍ ആദ്യകാലത്ത് കാണുന്നത്. എന്നാല്‍ കെ.ടി മാനു മുസ് ലിയാരിലെ സംഘാടകനെ പിന്നീട് ലോകമറിയുന്നത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ പിച്ചവെക്കുന്നതോടുകൂടിയാണ്. പ്രിയ ഗുരു മൊയ്തീന്‍ ഹാജിയില്‍ നിന്നുകിട്ടിയ ഊര്‍ജം അദ്ദേഹത്തെ സമസ്തയുമായും അതിന്റെ പ്രവര്‍ത്തനങ്ങളുമായും കൂടുതല്‍ അടുപ്പിച്ചു. 
ഇന്നത്തെ സംഘടനാ കീഴ്‌വഴക്കം പോലെ ബാലവേദിയോ വി്ദ്യാര്‍ത്ഥി പ്രാസ്ഥാനമോ ഇല്ലാത്ത കാലത്ത് സുന്നി യുവജന സംഘത്തിലൂടെയാണ് പലരും പൊതു രംഗത്തെത്തിയിരുന്നത്. കെ.ടി ഉസ്താദിലെ സംഘാടകനും യുവജന സംഘത്തിന്റെ സംഭാവന തന്നെയായിരുന്നു. 1951 ഏപ്രില്‍25ന് താനൂരില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിലാണ് സുന്നി യുവജന സംഘം എ്ന്ന ആശയം രൂപം കൊള്ളുന്നത്. യുവജനങ്ങള്‍ക്ക് പ്രവര്‍ത്തന സന്നദ്ധതയോടെ സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനെന്ന ലക്ഷ്യത്തോടെ സമസ്തയുടെ സമുന്നതരായ നേതാക്കളാണ് യുവജന സംഘത്തിന് ബീജാഭാവം നല്‍കിയത്. ഈ കാലത്ത് കെ.ടി ഉസ്താദ് മൊയ്തീന്‍ ഹാജിക്കു കീഴില്‍ കരുവാരകുണ്ട് ദര്‍സില്‍ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്ത വര്‍ഷ(1955)ത്തിലാണ് കെ.ടി ഉസ്താദ് ഉപരിപഠനാര്‍ത്ഥം വെല്ലൂരിലേക്ക് വണ്ടി കയറുന്നത്. സമസ്തയുടെ സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന മൊയ്തീന്‍ ഹാജി പ്രസ്തുത സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നിട്ടുണ്ടാവണം. 
വെല്ലൂരിലെ ഉപരിപഠന കാലത്ത് മുസ് ലിംലീഗ് യോഗത്തിന് സ്വാഗതമാശംസിക്കാന്‍ മാനു മുസ്‌ലിയാരെ കമ്പിയടിച്ചു വരുത്തിയ ഓര്‍മകള്‍ അദ്ദേഹം തന്റെ അനുഭവമായി പറഞ്ഞിട്ടുണ്ട്. ഉപരിപഠനാനന്തരം ഇരിങ്ങാട്ടിരി പള്ളിയില്‍ ഖാള്വിയും മുദരിസുമായ കെ.ടി ഉസ്താദിന്റെ പിന്നീട് മതകീയ മേഖലയില്‍ കേന്ദ്രീകരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഉറച്ച മുസ് ലിം ലീഗുകാരനായിട്ടും ഒരു ഖാള്വി രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ ശരിതെറ്റുകളെക്കുറിച്ച് ഉസ്താദിന് കൃത്യമായ ബോധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സമസ്തയുടെ സംഘടനാ രംഗത്തേക്കാണ് അദ്ദേഹത്തിന്റെ കടന്നു വരവുണ്ടായത്. സുന്നി യുവജന സംഘത്തിന്റെ ഏറനാട് താലൂക്ക് കമ്മിറ്റിയില്‍ സജീവമായ ഉസ്താദ് പിന്നീട് സമസ്തയുടെ കിംഗ് മേക്കാറായാണ് ജീവിതത്തില്‍ നിന്ന് വിടപറഞ്ഞത്. നീണ്ട കാലത്തെ ഈ സംഘാടക പ്രതിഭയുടെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നിരവധി ഘടകങ്ങള്‍ നമുക്ക് കാണാം. അതില്‍ പ്രധാനപ്പെട്ടത് ഗുരുവായ മൊയ്തീന്‍ ഹാജി തന്നെയാണ്. പിന്നീട് മൊയ്തീന്‍ ഹാജിയുടെ പ്രമുഖ ശിഷ്യരില്‍ പ്രധാനിയായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരും. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെ കെ.ടി ഉസ്താദ് ഒരു ആത്മീയ ഗുരുവായിട്ടാണ് കണക്കാക്കുന്നത്. ജീവിതത്തില്‍ ഏതു പ്രതിസന്ധിയിലും ഉസ്താദിന് ആശ്വാസവാക്കുകള്‍ നല്‍കിയത് ബാപ്പു മുസ്‌ലിയാരായിരുന്നു. 
ചാപ്പനങ്ങാടി ബാപ്പു മുസ് ലായാരുടെ പ്രചോദനം ഉസ്താദിന് എല്ലാ കാലത്തുമുണ്ടായിരുന്നു. മുദരിസായി ഇരിങ്ങാട്ടിരിയില്‍ കഴിച്ചു കൂട്ടുന്ന കാലത്ത് ഇടക്കിടെ ബാപ്പു മുസ്‌ലിയാരെ സന്ദര്‍ശിക്കും. ഒരു മുദരിസിന്റെ പദവിയിലുരുന്ന് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, വിദ്യാര്‍ത്ഥികളുടെ നാനോന്മുഖമായ പുരോഗതിക്ക് വേണ്ടതെല്ലാം ഉസ്താദ് ചെയ്തിരുന്നു. ചെറുപ്പ കാലത്തേ പരന്ന വായനക്കാരനായ ഉസ്താദ് തന്റെ ശിഷ്യരും ആവഴിയിലൂടെ സഞ്ചരിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. അതിനാനശ്യമായ എന്തും സംഘടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആ കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പടക്കമുള്ള മലയാളത്തിലെ പ്രമുഖമായ പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ ഉസ്താദ് തന്റെ ശിഷ്യരെ പ്രചോദിപ്പിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒരു പ്രമുഖ ശിഷ്യന്‍ ഓര്‍മിക്കുന്നുണ്ട്. 

കഴിവുറ്റ മുദരിസായി പേരെടുത്തിരുന്ന കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി പണ്ഡിത സംഘം രൂപീകരിച്ച് അദ്ദേഹം തന്നിലെ സംഘാടന പാടവം പുറത്തെടുത്തു. 1960 ഏപ്രില്‍ 26ന് കരുവാരകുണ്ട് ജുമാമസ്ജിദില്‍ കിഴക്കനേറനാട്ടിലെ പണ്ഡിതരെ ഉള്‍പ്പെടുത്തി ഒരു വിപുല യോഗം നടന്നു. നിളാമുല്‍ ഉലമയെന്നായിരുന്നു സംഘത്തിന്റെ പേര്. ഈ സംഘത്തിന്റെ മാസ്റ്റര്‍ ബ്രൈന്‍ കെ.ടി മാനു മുസ്‌ലിയാരായിരുന്നു. മാമ്പുഴ മുദരിസ് അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, പുത്തനഴി പുത്തനഴി മുദരിസ് മാനുപ്പ മുസ്‌ലിയാര്‍, തുവ്വൂര്‍ മുദരിസ് സഈദ് മുസ്‌ലിയാര്‍, ഖാള്വി എ. അബ്ദുല്ല മുസ്‌ലിയാര്‍, മുണ്ടക്കോട് മുദരിസ് കെ. അബ്ദുല്ല ഹാജി, ഖാള്വി മുഹമ്മദ് മുസ് ലിയാര്‍, പണത്തുമ്മല്‍ ഖാള്വി കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, തരിശ് ഖാള്വി പി. മുഹമ്മദ് മുസ്‌ലിയാര്‍, പൊട്ടിയാറ മുദരിസ് കെ. മുഹമ്മദ് മുസ് ലിയാര്‍ തുടങ്ങിയവര്‍ ആ സംഘത്തിലെ പ്രധാനികളായിരുന്നു. ആ സംഘത്തിന്റെ പ്രസിഡന്റ് കെ.കെ അബ്ദുല്ല മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി കെ.ടി ഉസ്താദുമായിരുന്നു. 
1967ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ജനറല്‍ ബോഡിയില്‍ അംഗമായതോടെയാണ് കെ.ടി ഉസ്താദിലെ സംഘാടകനെ പുറംലോകമറിയുന്നത്. പങ്കെടുക്കുന്ന യോഗങ്ങളില്‍ കൃത്യമായ ആസൂത്രണ മികവോടെ കാര്യങ്ങളവതരിപ്പിക്കുകയും, പറയുന്ന കാര്യങ്ങള്‍ സ്ഫുടം ചെയ്ത വാക്കുകളില്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യുന്നതില്‍ അദ്ദേഹം സമകാലികരാല്‍ അംഗീകരിക്കപ്പെട്ടു. ശംസുല്‍ ഉലമ പോലും കെ.ടി പറയട്ടെ എന്ന് പല നയ രൂപീകരണ യോഗങ്ങളിലും അഭിപ്രായപ്പെടാറുണ്ടായിരുന്നു. 1969ല്‍ വിദ്യഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനം ചേളാരിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. പൗരപ്രമുഖനായ മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ചേളാരിയിലുള്ള സ്ഥലം അതിനായി അദ്ദേഹം സംഭാവന നല്‍കി. കെട്ടിട നിര്‍മാണത്തിനായി കമ്മിറ്റി രൂപീകരിച്ചപ്പോള്‍ എണ്ണപ്പെട്ട ചിലരില്‍ ഒരാളായി കെ.ടി ഉസ്താദ് തെരെഞ്ഞെടുക്കപ്പെട്ടു.  അതിനായുള്ള ഫണ്ട് പിരിവിലും മറ്റും സജീവമയി പങ്കാളിയായി. അടുത്തവര്‍ഷം നടന്ന കെട്ടിടോദ്ഘാടന സംഗമത്തില്‍ സമസ്തയുടെ മുശാവറ നടന്നു. 1970 ഡിസംബര്‍ 19ന്. ആ യോഗത്തില്‍ അദ്ദേഹത്തെ സമസ്തയുടെ പരമോന്നത സഭയായ മുശാവറയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഫത് വാ കമ്മിറ്റിയിലും വന്നു.

1976ലാണ് ദാറുന്നജാത്ത് സ്ഥാപിക്കപ്പെടുന്നത്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ വ്ന്ന ഒരു ചര്‍ച്ചയുടെ ഭാഗമായി കിഴക്കനേറനാട്ടില്‍ ഒരു യതീംഖാന വേണമെന്നും അത് കരുവാരകുണ്ടില്‍ തന്നെയാവണമെന്നും തീരുമാനിച്ചു. തുടക്കത്തില്‍ വര്‍ക്കിംഗ് സെക്രട്ടറിയായ കെ.ടി ഉസ്താദ് താമസിയാതെ നജാത്തിനെ ഏറെക്കുറെ ഒറ്റക്ക് വളര്‍ത്തുന്ന, വളര്‍ത്തേണ്ട അവസ്ഥയിലെത്തി. പ്രാരാബ്ധങ്ങളുടെയും പ്രതികൂല സാഹചര്യങ്ങളുടേയും കയത്തില്‍ നിന്ന് നജാത്തിനെ വലിയൊരു വൈജ്ഞാനിക സമുച്ഛയമാക്കി മാറ്റിയതില്‍ ആ വലിയ ജീവിതത്തിനു തന്നെയാണ് ഏറിയ പങ്കും. ധാര്‍മികമായും മൂല്യബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും ഒരു വലിയ സംവിധാനം നടത്തിക്കൊണ്ടു പോവല്‍ എങ്ങനെയെന്ന് തിരയുന്നവര്‍ക്ക് ഉത്തരമാണ് ഉസ്താദ് ജീവിച്ചിരുന്ന കാലത്തെ നജാത്ത് സംവിധാനം. 

87ല്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ വഫാത്തോടെ ഉസ്താദ് ബോര്‍ഡിന്റെ മുഖ്യ കാര്യദര്‍ശിയായി. അന്നാണെങ്കില്‍ സമസ്തക്കുള്ളില്‍ വിഘടന വാദം ഉയര്‍ന്നു നില്‍ക്കുന്ന സന്ദര്‍ഭവും. എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സുന്നി യുവജന സംഘത്തെ രാഷ്ട്രീയ വത്ക്കരിക്കാനും സമസ്തയുടെ നയനിലപാടുകളെ വെല്ലുവിളിക്കാനും ഒരു സംഘം ഇറങ്ങിത്തിരിച്ച പ്രത്യേക സാഹചര്യം. വിഘടനവാദക്കാരുടെ കലുഷിത നീക്കത്തെ മര്‍മം നോക്കി പ്രതിരോധിക്കുന്നതില്‍ അന്ന് കെ.ടി മാനു മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് സമസ്തയെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ അന്തസ്സിനെ നിലനിറുത്തിയത്. അന്ന് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത് മര്‍ഹൂം നാട്ടിക മൂസ മുസ്‌ലിയാരായിരുന്നുവെന്ന് ചരിത്രം പറയുന്നുണ്ട്. നാട്ടിക ഉസ്താദ് വഫാത്തായപ്പോള്‍,എന്റെ വലതു കൈ നഷ്ടപ്പെട്ടുവെന്നാണ് ഉസ്താദ് കുറിച്ചത്.

സമസതയിലുണ്ടായ അനിവാര്യമോ ദൗര്‍ഭാഗ്യകരമോ ആയ പിളര്‍പ്പ് സമയത്താണ് കെ.ടി മാനു മുസ്‌ലിയാരെന്ന സംഘാടകന്റെ വില പലരും തിരിച്ചറിയുന്നത്. സമസ്ത മുശാവറ തീരുമാനത്തിനെതിരെ എറണാകുളത്ത് സമ്മേളനം നടത്തിയവര്‍ക്കെതിരെ മുശാവറയില്‍ പ്രമേയമവതരിപ്പിച്ചത് കെ.ടി ഉസ്താദായിരുന്നു. അദ്ദേഹത്തിന്റെ പ്രമേയത്തെ അന്ന് പിന്താങ്ങിയത് സാക്ഷാല്‍ സി.എച്ച് ഹൈദ്രോസ് മുസ് ലിയാരും. പിളര്‍പ്പിനെതിരെ ഓടി നടന്ന് മസ് ലഹത്താക്കാന്‍ ശ്രമിച്ച സി.എച്ച് ഹൈദ്രോസ് മുസ് ലിയാരടക്കമുള്ള വലിയ നേതാക്കള്‍ അന്ന് സുന്നത്ത് ജമാഅത്തിന്റെ നിലനില്‍പ്പ് സമസ്തയിലൂടെയെന്ന് മനസ്സിലാക്കി സംഘശക്തിക്ക് ശക്തി പകര്‍ന്നവരാണ്. തീരുമാനമെടുക്കുന്ന മുശാവറക്കു മുമ്പ് കെ.ടി ഉസ്താദിന്റെ നേതൃത്വത്തില്‍ നടന്ന ഒപ്പു ശേഖരണം ചരിത്രത്തില്‍ അധികം കുറിക്കപ്പെട്ടിട്ടില്ല. ശൈഖുനാ ശംസുല്‍ ഉലമയുടെ നിര്‍ദേശ പ്രകാരം കെ.ടി ഉസ്താദു സംഘവും ഒരോ മുശാവറ അംഗത്തെയും ചെന്നു കണ്ട് അടുത്ത മുശാവറയില്‍ ശംസുല്‍ ഉലമയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പു വാങ്ങി ഒപ്പു ശേഖരിച്ചു. അന്ന് സംഘത്തിലുണ്ടായിരുന്ന അടക്കാക്കുണ്ട് എ.പി ബാപ്പു ഹാജി കൊയ്യോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാരെ അന്തിപ്പാതിരക്ക് കണ്ണൂരിലെ ഏതോ കുഗ്രാമത്തില്‍ പോയ കണ്ട അനുഭവം തന്റെ അനുഭവ പുസ്തകത്തില്‍ പറയുന്നുണ്ട്. 
ഉസ്താദ് പ്രതികൂല സാഹചര്യത്തിലൂടെ വളര്‍ന്നു വന്ന ഒരു ശരാശരി കിഴക്കനേറനാടന്‍ മാപ്പിളയാണ്. മാപ്പിളപ്പാട്ടും മാപ്പിള കലകളും കളിയാടിയിരുന്ന നാട്ടില്‍ നിന്ന് വളര്‍ന്ന കെ.ടി ഉസ്താദില്‍ ഒരു മികച്ച തൂലികക്കാരനുണ്ടായിരുന്നു. സമസ്തയുടെ കീഴില്‍ പുറത്തിറങ്ങുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സംഘടിപ്പിക്കാനും പ്രസിദ്ധീകരിക്കാനും അതില്‍ തന്റെ വിലപ്പെട്ട കുറിപ്പുകള്‍ നല്‍കി സമസതയുടെ വാക്കും നാക്കുമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. സുന്നി ടൈംസ്, സുന്നി വോയ്‌സ്, അല്‍-മുഅല്ലിം, ഫിര്‍ദൗസ്, സുന്നി അഫ്കാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ സബ് എഡിറ്ററായോ ചീഫ് എഡിറ്ററായോ അദ്ദേഹം തിളങ്ങി.

ഉന്നത വിദ്യഭ്യാസ രംഗത്ത് സമുദായത്തിന്റെ ഉന്നമനം സ്വപ്‌നം കണ്ട കെ.ടി ഉസ്താദ് സമസ്‌ക്കു കീഴില്‍ ഒരുന്നത വിദ്യഭ്യാസ സ്ഥാപനം വേണമെന്ന് എന്നും ആവശ്യപ്പെട്ടിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യക്കു കീഴില്‍ എം.ഇ.എ എഞ്ചിനിംയറിം കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിനു പിന്നിലെ വലിയ ഊര്‍ജം കെ.ടി ഉസ്താദായിരുന്നു എന്ന് പലര്‍ക്കും അറിയില്ല. കോളേജ് സ്ഥാപിക്കപ്പെട്ടപ്പോള്‍, അതിന്റെ ്പ്രഥമ കണ്‍വീനര്‍ ഉസ്താദ് തന്നെയായിരുന്നു. സമസ്തക്കു കീഴില്‍ ഒരു വിദ്യഭ്യാസ ഏജന്‍സി വേണമെന്നും അത് യാഥാര്‍ത്ഥ്യമാക്കാന്‍ അണിയറ പ്രവര്‍ത്തനം നടത്തിയതും കെ.ടി ഉസ്താദ് തന്നെയായിരുന്നു. ഇന്ന് പലര്‍ക്കും അറിയാത്ത പല അണിയറ പ്രവര്‍ത്തനങ്ങളും കെ.ടി ഉസ്താദ് അന്ന് എടുത്തു വെച്ചതിന്റെ ഫലമാണ് സമുദായം ഇന്നനുഭവിക്കുന്ന പലതും.  
സമസ്തക്ക് ഓരോ കാലത്തും ഓരോ കിംഗ് മേക്കര്‍മാരുണ്ടായിട്ടുണ്ട്. തുടക്ക കാലത്ത പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാരും ശേഷം പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ് ലിയാരും റശീദുദ്ധീന്‍ മുസ മുസ് ലിയാരും പതി അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാരും ആ നിരയെ ധന്യമാക്കി. ശംസുല്‍ ഉലമയുടെ വിയോഗത്തോടെ സമസ്തയെന്ന് മഹാ പ്രസ്ഥാനത്തിന്റെ വാക്കും നാക്കുമായി വര്‍ത്തിച്ചത് കെ.ടി ഉസ്താദായിരുന്നു. നിര്‍ണായമായ പല തീരുമാനങ്ങള്‍ക്കും മുമ്പ് നേതാക്കള്‍ സമുദായ നേതാക്കള്‍ കെ.ടി ഉസ്താദിലേക്ക് ചെവിയോര്‍ത്തു. പാഠ പുസ്തക വിവാദം പോലെയുള്ള ഏറെ കോളിളക്കം സൃഷ്ടിച്ച വിവാദ സമയത്ത് മുസ് ലിം സംഘടനകളെയെല്ലാം ഒരു കുടക്കു കീഴില്‍ അണിനിരത്തുന്നതില്‍ അദ്ദേഹം കാട്ടിയ നയതന്ത്ര പാടവം ഏറെ ശ്രദ്ധിക്കപ്പെട്ടു. ശംസുല്‍ ഉലമക്കു ശേഷം സമസ്തയുടെ ഏതു യോഗങ്ങളിലും അവസാനം വരെ ഇരുന്ന് എല്ലാം തീര്‍പ്പാക്കിയ ശേഷമായിരുന്നു ഉസ്താദ് മടങ്ങിയിരുന്നത്. 
നിസ്വാര്‍ത്ഥതയും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞ സംഘാടന ജീവിതമായിരുന്നു കെ.ടി ഉസ്താദ് നയിച്ചിരുന്നത്. അതിന്റെ ജീവിക്കുന്ന തെളിവുകളും അനുഭവസ്ഥരും ഇന്നും ഒരുപാട് ജീവിച്ചിരിപ്പുണ്ട്. നജാത്ത് ഇസ്‌ലാമിക് സെന്റെറിനു വേണ്ടി നിരവധി തവണ വിദേശ സന്ദര്‍ശനം നടത്തിയിരുന്ന അദ്ദേഹം ഒരിക്കല്‍ പോലും കമ്മീഷനോ അധിക ചെലവോ എടുത്തിരുന്നില്ല. സംഘടനാ പ്രവര്‍ത്തനം ജീവിത മാര്‍ഗമായി കാണുന്ന പ്രവണത വര്‍ധിച്ചു വരുന്ന കാലത്ത് കെ.ടി ഉസ്താദ് ഒരു മാതൃകയും ചൂണ്ടു പലകയുമായിരുന്നു. ആ ജീവിതം ഇനിയും വേണ്ടപ്പെട്ട രീതിയില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ചതും അതിന് മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതും കെ.ടി ഉസ്താദായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാന രൂപീകരണ യോഗത്തില്‍ സംഘത്തിന്റെ നയനിലപാടുകള്‍ എന്താവണമെന്ന് വിശദീകരിക്കാന്‍ നേതാക്കള്‍ ഏല്‍പ്പിച്ചത് കെ.ടി ഉസ്താദിനെയായിരുന്നു. വിദ്യാര്‍ത്ഥി യുവജന പ്രവര്‍ത്തകര്‍ക്ക് എന്നും ഊര്‍ജവും ഉള്‍ക്കരുത്തുമായിരുന്നു ആ നേതാവ്...




ഉസ്താദ് മൊയ്തീൻ കുട്ടി ഫൈസി വാക്കോട്

കെ.ടി.മാനു മുസ്ലിയാരുടെ വിയോഗത്തിന് ഒരു ദശകം പിന്നിട്ടിരിക്കുകയാണ്.പണ്ഡിതൻ,
സംഘാടകൻ,വാഗ്മി,എഴുത്തുകാരൻ, പത്രാധിപർ, മാപ്പിളകവി,വിദ്യാഭ്യാസ പ്രവർത്തകൻ,സ്ഥാപനസാരഥി എന്നീ നിലകളിലെല്ലാം സ്വതസിദ്ധമായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായത്.

മലബാർ കലാപത്തിന്റെ കനലെരിയും കാലത്താണ് (1932) മാനു മുസ്ലിയാരുടെ ജനനം.കണക്കുതീർക്കാനാവാത്ത വിധം കലാപവിധേയമായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും ദേശവും. ബാല്യത്തിലേ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം ഉമ്മയുടെ കരുത്തിലും കരുതലിലുമാണ് വളർന്നത്. 

     കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിലാണ് പ്രാഥമിക മത-ഭൗതിക പഠനം പൂർത്തീകരിച്ചത്.കാട്ടുകണ്ടൻ കുഞ്ഞമ്മദ് മുസ്ലിയാരിൽ നിന്ന് ദർസ് പഠനം ആരംഭിച്ചു.അദ്ദേഹം കരുവാരക്കുണ്ട് വിട്ടപ്പോൾ തൽസ്ഥാനത്ത് അരിപ്ര സി.കെ.മൊയ്തീൻ ഹാജി നിയമിതനായി. ജ്ഞാനാന്വേഷണ സഞ്ചാരിയായ മൊയ്തീൻ ഹാജി മക്കയിലും മദീനയിലുമെല്ലാം പഠനം നടത്തിയിട്ടുണ്ട്. ഭുവനപ്രശസ്ത പണ്ഡിതരിൽ നിന്നും ആർജിച്ച അറിവ നുഭവ സമന്വിതമായിരുന്നു അദ്ദേഹത്തിന്റെ ദർസ്. മാനു മുസ്ലിയാർ ദർസ് പഠനകാലം പൂർത്തീകരിക്കുന്നത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. മാനു മുസ്ലിയാരിലെ പണ്ഡിതമികവിന്റെയും സംഘടനാപാടവത്തിന്റെയും പിന്നിലെ ചാലകശക്തി പ്രസ്തുത ദർസ് ആയിരുന്നു.
1955-ൽ ഉപരിപഠനത്തിന് വെല്ലൂർ ബാഖിയാത്തിൽ ചേർന്നു.

ശൈഖ്‌ ആദം ഹസ്രത്ത്,അബൂബക്ർ ഹസ്രത്ത്, ശൈഖ് ഹസൻ ഹസ്രത്ത്, മംഗലം അബ്ദുൽ അസീസ് ഹസ്രത്ത്, മീറാൻ ഹസ്രത്ത് എന്നിവരായിരുന്നു ബാഖിയാത്തിലെ ഗുരുനാഥൻമാർ.

     ദർസ് പഠനത്തോടൊപ്പം കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിൽ 'മാനുമൊല്ലാക്ക'യായി ചെറിയ കാലം അധ്യാപനം നടത്തിയിട്ടുണ്ട്. കണ്ണത്ത് ലിവാഉൽ ഹുദ മദ്റസയിൽ മുഅല്ലിമായും സേവനം ചെയ്തു.ഉപരിപഠന ശേഷം ദർസ് മേഖലയിലേക്ക് തിരിഞ്ഞു. 1957-ൽ ഇരിങ്ങാട്ടിരി ജുമുഅത്തു പള്ളിയിൽ അധ്യാപനം ആരംഭിച്ചു. തനിമ ചോരാതെ പുതുമയെ ഉൾകൊണ്ടായിരുന്നു ഇരിങ്ങാട്ടിരി ദർസ്. ശുദ്ധമലയാളത്തിൽ അധ്യാപനം,പാഠ്യപദ്ധതിക്കു പുറമെ യുള്ള അധികപഠനം,നിശ്ചിത സമയങ്ങളിലെ മൂല്യനിർണയം, അദ്കിയ,ബുർദ,ബാനത്ത് സുആദ, ഹംസിയ്യ തുടങ്ങിയ കാവ്യങ്ങൾക്ക് സ്വന്തമായി എഴുതിയ വ്യാഖ്യാനക്കുറിപ്പുകളെ ആധാരമാക്കിയുള്ള ക്ലാസുകൾ, കൈയെഴുത്ത് മാസിക തുടങ്ങിയവയെല്ലാം കെ.ടി.ഉസ്താദിന്റെ ദർസിനെ ആകർഷകമാക്കി.

      ഇല്ലായ്മയുടെ നെരിപ്പോടിലിരുന്നാണ് കെ.ടി.ഉസ്താദ് സമുദായത്തിന്റെ ശോഭനമായ ഭാവിയെ സ്വപ്നം കാണുന്നത്.പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷയുടെ പ്രഭാ കിരണങ്ങളെ അദ്ദേഹം തുന്നിച്ചേർത്തു.പ്രാന്തവത്കൃതമായ ഒരു പ്രദേശത്തിന്റെയും ജനതയുടെയും ഉയർച്ച അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു.  അതിജീവനത്തിന് വിദ്യയും സംഘബോധവുമാണ് ഫലപ്രദമെന്ന പാഠമാണ് കെ.ടി.ഉസ്താദ് പകർന്നു തന്നത്.പത്രവായന പതിവാക്കാൻ ചെറുപ്രായത്തിൽ കുഞ്ഞിമരക്കാർ മാസ്റ്റർ ഉസ്താദിനെ ഉപദേശിച്ചു. .ഭാഷ ശുദ്ധിയും ലോക പരിജ്ഞാനവും പരിപോഷിപ്പിക്കാൻ അത് സഹായകമായി. ചായ മക്കാനിയിലെ പത്രവായനാ കൂട്ടായ്മയിൽ നിന്നാണ് രണ്ടാം ലോകമഹായുദ്ധ വൃത്താന്തങ്ങൾ അദ്ദേഹം കേട്ടു ഗ്രഹിക്കുന്നത്.സാക്ഷരർക്ക് വോട്ടവകാശമുള്ള കാലത്ത് മലപ്പുറം ദ്വയാംഗ നിയോജക മണ്ഡലത്തിൽ സീതി സാഹിബിനും കൊയപ്പത്തൊടി അഹ്മദ് കുട്ടി ഹാജിക്കും അദ്ദേഹം വോട്ടു ചെയ്തിട്ടുണ്ട്. അന്നു പ്രായം പതിമൂന്ന് വയസ്സ് മാത്രം.

            1952-ൽ കണ്ണത്തെ ഏതാനും ചെറുപ്പക്കാർ കെ.ടി.ഉസ്താദിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഒരു യുവ കൂട്ടായ്മക്ക് രൂപം നൽകി. അദ്ദേഹം തന്നെയായിരുന്നു പ്രസിഡണ്ട്.
ഉസ്താദ് മൊയ്തീൻ ഹാജിയാണ് പ്രസ്തുത കൂട്ടായ്മക്ക് ഹയാത്തുൽ ഇസ്ലാം എന്ന് പേരിട്ടത്. ഒരു വർഷം പിന്നിട്ടപ്പോൾ കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്കാണ് രൂപം നൽകിയത്.പ്രഭാഷകരെ ക്ഷണിക്കാൻ ഒരു പാട് കിലോമീറ്റർ സൈക്കിളിലാണ് കെ.ടി.ഉസ്താദ് സഞ്ചരിച്ചത്. ഉച്ച ഭാഷിണി കൊണ്ടുവരാൻ
കോഴിക്കോടുപോയതും അദ്ദേഹം തന്നെ.ഹയാത്തുൽ ഇസ്‌ലാം ഒന്നാം വാർഷിക ഉപോത്പന്നമാണ് കണ്ണത്ത് ലിവാഉൽ ഹുദ മദ്റസ.പ്രാസ്ഥാനിക സംവിധാനങ്ങൾ പരിമിതമായിരുന്ന കാലത്ത്  കരുവാരകുണ്ട് കേന്ദ്രീകരിച്ച് 1960-ൽ നിളാമുൽ ഉലമ എന്ന പണ്ഡിത കൂട്ടായ്മ രൂപീകരിച്ചു. ദർസുകളിൽ ഏകീകൃത പരീക്ഷ നടപ്പിലാക്കുക, നികാഹ്, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലുണ്ടാകാവുന്ന പ്രശ്നങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുക്കുക തുടങ്ങിയവയായിരുന്നു  കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.

        മതരംഗത്തെന്ന പോലെ രാഷ്ട്രീയത്തിലും കെ.ടി.ഉസ്താദിന് വ്യക്തമായ വീക്ഷണമുണ്ടായിരുന്നു.
മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തോടായിരുന്നു അദ്ദേഹത്തിനു  ആഭിമുഖ്യം. സയ്യിദൻമാരും പണ്ഡിതൻമാരും അണിനിരന്ന പ്രസ്ഥാനം എന്ന നിലയിലായിരുന്നു അത്.വണ്ടുരിൽ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തിൽ സംബന്ധിക്കാൻ കാൽനടറാലിയിൽ പങ്കുചേർന്നതും ശൈഖ് ആദം ഹസ്രത്തിന്റെയും മറ്റും പ്രഭാഷണങ്ങൾ കേട്ട് പാതിരനേരത്ത് കരുവാരകുണ്ടിലേക്ക്  മടങ്ങിയതുമെല്ലാം സാഭിമാനം അദ്ദേഹം ഓർക്കുന്നുണ്ട്; തന്റെ ആത്മകഥയിൽ. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം യുവജന ഘടകത്തെ കുറിച്ച് ചിന്തിക്കും മുമ്പ് കരുവാരകുണ്ടിൽ മാനു മുസ്ലിയാർ യുവജന ലീഗ് രുപീകരിച്ച് മാതൃക തീർത്തിരുന്നു. യുവാക്കളെ സംഘടിപ്പിച്ചും വേദികെട്ടിയും പ്രസംഗിച്ചും പ്രയത്നിച്ച കെ.ടി.ഉസ്താദ് മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് ഉയർത്തിപ്പിടിച്ചത്. അതു കൊണ്ടു തന്നെ രാഷ്ട്രീയത്തിലെ മൂല്യ നിരാസത്തോട് വിസമ്മതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

    പാണ്ഡിത്യവും സംഘാടകമികവും പ്രഭാഷണ ചാരുതയും കെ.ടി.ഉസ്താദിന്റെ സമസ്തയിലെ വളർച്ചക്ക് വേഗത കൂട്ടി. 1967-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ ബോഡി അംഗമായി.1970-ൽ മുശാവറയിൽ അംഗമാവുമ്പോൾ ഉസ്താദിന്റെ വയസ്സ് മുപ്പത്തിഎട്ടായിരുന്നു.1987-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ സെക്രട്ടറിയായി ഉസ്താദിനെ നിർദേശിച്ചത് ശംസുൽ ഉലമയാണ്.

മത വിദ്യാഭ്യാരംഗത്ത് കെ.ടി.ഉസ്താദിന്റെ ഇടപെടലുകൾ സക്രിയവും കാലികവുമായിരുന്നു.
'സമുദായത്തിന്റെ വിദ്യാഭ്യാസ മന്ത്രി' എന്നാണ് ഒരു പ്രതിപക്ഷ പത്രം കെ.ടി.ഉസ്താദിന്റെ ഓർമക്കുറിപ്പിന് തലവാചകം നൽകിയത്.

     എഴുപതുകളിൽ നൂരിശാ ത്വരീഖത്തും എൺപതുകളിൽ ശരീഅത്ത് വിവാദവും വിമത നീക്കവും പ്രാസ്ഥാനികരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കെ.ടി.ഉസ്താദിന്റെ പ്രസംഗവും തൂലികയും അക്കാലത്ത് അതിജീവനത്തിന്റെ ആത്മബലം നൽകി. 
ശരീഅത്തിന്റെ പ്രസക്തിയും മുസ്ലിംകൾക്ക് ഭരണഘടന നൽകുന്ന മൗലിക അവകാശവുമെല്ലാം പ്രാമാണികമായി അദ്ദേഹം വിശദീകരിച്ചു. അഭ്യസ്ത വിദ്യരെയും നിയമജ്ഞരെയും അതിശയിപ്പിക്കുന്ന ജ്ഞാന പ്രവാഹമായിരുന്നു ശരീഅ അത്ത് വിശദീകരണങ്ങൾ. ശരീഅത്ത് വിരോധികളെയും പ്രശ്നാധിഷ്ഠിത മുസ്ലിം ഐക്യ വിരോധികളെയും ഒരു പോലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അസ്വസ്ഥമാക്കി. മാനു മുസ്ലിയാരെ കേൾക്കാൻ അന്ന് സമൂഹം കാതോർത്തു.മലപ്പുറം ശരീഅത്ത് വിശദീകരണ സമ്മേളനത്തിൽ  കോട്ടുമല ഉസ്താദ് ; "മാനു മുസ്ലിയാരേ, ഞാൻ പ്രസംഗിക്കുന്നില്ല. നിങ്ങൾ പ്രസംഗിക്കുക" എന്നു പറഞ്ഞ്  ഉസ്താദിനെ കേൾക്കുവാൻ ജനങ്ങൾക്ക് കൂടുതൽ അവസരം നൽകി . 'എനിക്ക് ഏറ്റവും പ്രചോദനമേകിയ വാക്കുകളായിരുന്നു അത് ' എന്ന് ഉന്നതാദ് പറഞ്ഞത് ഓർത്തു പോകുന്നു ... ആലുവ ത്വരീഖത്ത് പ്രശ്നം സമസ്തയിൽ വന്നപ്പോൾ പഠിച്ചു റിപ്പോർട്ട് ചെയ്യാൻ നിശ്ചയിക്കപ്പെട്ട സമിതിയിലെ പ്രധാന അംഗമായിരുന്നു, ഉസ്താദ് .ശൈഖിനെ നേരിട്ട് കണ്ട് സംസാരിച്ച കൂട്ടത്തിൽ ഉസ്താദും ഉണ്ടായിരുന്നു.

       വിദ്യാഭ്യാസ പ്രവർത്തകൻ എന്നത് കെ.ടി.ഉസ്താദിനോട് കൂടുതൽ ചേരുന്ന വിശേഷണമാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ നിദർശനമാണ് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ.അവഗണിക്കപ്പെട്ടവരെ വിദ്യയിലൂടെ മുഖ്യധാരയിലെത്തിക്കുക ഉസ്താദിന്റെ സ്വപ്നമായിരുന്നു. ആ അഭിലാഷവുമായി നടക്കുമ്പോഴാണ് സമസ്ത മലപ്പുറം ജില്ലാ ഘടകം കിഴക്കനേറനാട്ടിൽ അനാഥശാല സ്ഥാപിക്കുക എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരും കെ.സി.ജമാലുദ്ദീൻ മുസ്ലിയാരുമായിരുന്നു ജില്ല കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ.1976 ൽ ദാറുന്നജാത്ത് മുസ്‌ലിം ഓർഫനേജ് കമ്മിറ്റി നിലവിൽ വന്നപ്പോൾ പ്രഥമ പ്രധാന ഭാരവാഹികളും ഇവർ തന്നെയായിരുന്നു.കെ.ടി ഉസ്താദ് ,ഓർഫനേജ് കമ്മിറ്റി സഹകാര്യദർശിയായിട്ടാണ് തുടങ്ങിയത്.പിന്നീട് അദ്ദേഹത്തിന്റെ മുഴുസമയ പ്രവർത്തന കളരിയായി ദാറുന്നജാത്ത്.തന്റെ കാഴ്ച്ചപ്പാടുകൾക്കനുസൃതം ദാറുന്നജാത്തും വളർച്ച പ്രാപിച്ചു. അനാഥശാലയിൽ നിന്ന് ഒരു വൈജ്ഞാനിക സമുച്ചയത്തിലേക്ക് ദാറുന്നജാത്തിനെ വളർത്തിയ മാനു മുസ്ലിയാർ സഹിച്ച ത്യാഗങ്ങൾ അവർണനീയമായിരുന്നു.ശരീഅത്തിന്റെ വൃത്തത്തിൽ നിന്ന് സ്ത്രീ വിദ്യാഭ്യാസവും ശാക്തീകരണവും സാക്ഷാത്കരിക്കാമെന്നതിന്റെ സാക്ഷ്യമാണ് ദാറുന്നജാത്ത്. കാലത്തോടൊപ്പം ദാറുന്നജാത്ത് നടക്കാൻ പ്രാപ്തമാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. ദാറുന്നജാത്ത് മുപ്പത്തിമൂന്നാം വാർഷിക സുവനീറിൽ ;'ഇനിയുമുണ്ടേറെ സ്വപ്നങ്ങൾ' എന്ന ശുഭപ്രതീക്ഷ പങ്കുവെച്ചാണ് അദ്ദേഹം വിടവാങ്ങിയത്.

     വേറിട്ട ഒരു കവനസിദ്ധി കെ.ടി.ഉസ്താദിലുണ്ടായിരുന്നു.പാണ്ഡിത്യത്തിന്റെ വജ്രശോഭയിൽ ആ സർഗശേഷി ഒളിമങ്ങിക്കിടന്നു. മാപ്പിളപ്പാട്ടുകളെ ജീവിതത്തോട് ചേർത്തുപിടിച്ച കിഴക്കനേറനാടൻ സാംസ്കാരികത്തനിമയിൽ സ്വാംശീകരിക്കപ്പെട്ടതായിരുന്നു ആ ജൻമ
സിദ്ധി. മാപ്പിളപ്പാട്ടുകളിലെ കമ്പി, കഴുത്ത്, വാൽക്കമ്പി, വാലിൻമേൽക്കമ്പി തുടങ്ങിയ സാങ്കേതിക സംജ്ഞകൾ
അക്കാദമികമായി നിർദ്ധാരണം ചെയ്യാൻ  അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മാപ്പിളകലാ കുലപതികളെ നിരൂപിക്കാൻ മാത്രം ഉന്നതമായിരുന്നു ഈ ഏറനാടൻ 'മോല്യേരു'ടെ കാവ്യാവബോധം. .ആലാപനത്തോടൊപ്പം പാട്ടുകെട്ടാൻ പരിശീലിച്ചതും അങ്ങനെയാണ്. ആദ്യം അനുകരണ രചനയാണ് നടത്തിയിരുന്നതെങ്കിലും പിന്നീട് പ്രാസനിയമങ്ങളെല്ലാം അഭ്യസിച്ചു.പ്രാർഥന,സാരോപദേശം, നബി കീർത്തനം തുടങ്ങി ഭക്തി പ്രചോദിതമായ നിരവധി സ്വതന്ത്രരചനകൾ നടത്തി. ഉസ്താദിന്റെ പാട്ടുകെട്ടു വൈഭവത്തിന്റെയും കാവ്യപരിജ്ഞാനത്തിന്റെയും അമരസ്മാരകമാണ് 'ഹജ്ജ് യാത്ര'.

എം.കെ.ബാപ്പുട്ടി എന്ന ആത്മസുഹൃത്ത് നാലു ഇശലുകളിൽ  മനോജ്ഞമായ ഒരു കത്തുപാട്ട് ഉസ്താദിനയച്ചു. പാട്ടിലൂടെ ഒരു ഹജ്ജ് യാത്രാവിവരണം എന്നതായിരുന്നു കത്തിലെ അപേക്ഷ.
നാല്പത്തി ഏഴ് ഇശലുകളിലാണ് ഉസ്താദ് മറുപടി കുറിച്ചത്. ആശയാലങ്കാരങ്ങളാലും അമൃതനിഷ്യന്ദങ്ങളായ പദങ്ങളാലും അദ്ധ്യാത്മ പ്രചുരിമയാൽ പ്രശോഭിതമാണ്  ഈ കാവ്യ തല്ലജം.
മൂല്യ നിരാസങ്ങൾക്കെതിരെ ഹൃദയവിങ്ങലോടെ ഉസ്താദ് എഴുതിയ  ഗുണകാംക്ഷ ഗാനങ്ങൾ നിത്യ സാംഗത്യമുള്ളതായിരുന്നു.

   ഏഴു പതിറ്റാണ്ടിലധികം ദീനിന് ,സമൂഹത്തിന്, സമുദായത്തിന്, സമസ്തക്ക് സമർപ്പിതമായിരുന്ന ആ ജീവിതത്തിന് വിരാമം കുറിക്കുന്നത് 2009 ഫെബ്രുവരി ഒന്നിനാണ്. 
കോഴിക്കോട് കടപ്പുറം ....
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അൻപതാം വാർഷിക സമാപന മഹാ സമ്മേളന വേദി...
പകലന്ത്യത്തിൽ തുടങ്ങിയ ശാരീരിക അസ്വസ്ഥത വർദ്ധിക്കുന്നു ...
താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ജനലക്ഷങ്ങളെ കൺനിറയെ കണ്ട് ആത്മസംതൃപ്തിയോടെ  വേദിയോടു വിടപറയുന്നു ...
ആംബുലൻസിൽ വെച്ച് സ്വന്തം കൈ കൊണ്ട് വെള്ളം വാങ്ങിക്കുടിച്ച്, അല്ലാ.. ലാ ഇലാഹ ഇല്ലല്ലാ... എന്നുറക്കെ ആവർത്തിച്ച് ഉച്ചരിച്ചു കൊണ്ട് ഈ ലോകത്തോടു വിട വാങ്ങുന്നു...

Courtesy: Suprabhaatham 


| Muhammed Favas Akambadam |

നവയുഗത്തിൽ സോഷ്യൽ മീഡിയകളിലും മറ്റും ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്  'യുക്തിവാദം'
പലപ്പോഴും സമൂഹത്തിൽ യുക്തി- ഭൗതിക വാദങ്ങൾ നിരത്തി ഇസ്ലാമിന്റെ മഹിതമായ ആശയാദർശങ്ങളെ കരിവാരിത്തേക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ വ്യക്തമായ ധാരണകളും പഠനങ്ങളും നടത്തിയിട്ടില്ലാത്ത ഭൂരിപക്ഷം വരുന്ന ജനങ്ങളും ഇത്തരം വാദങ്ങൾ കണ്ണടച്ച് വിശ്വസിക്കുകയും അതിൽ അകപ്പെടുകയും ചെയ്യുന്നു എന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം ഘട്ടത്തിൽ നേരായ പഠനങ്ങളിലൂടെയും  വീക്ഷണങ്ങളിലൂടെയും യാതാർത്ഥ്യത്തെ ഉൾക്കൊള്ളാൻ സാധിച്ചവർക്ക് യുക്തി -ഭൗതിക വാദങ്ങൾ പൊള്ളയാണെന്ന്  മനസ്സിലാക്കാനും  വിശ്വാസ തീരത്ത് തന്നെ  അടിയുറച്ചു നിൽക്കാനും സാധ്യമായിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ഇസ്ലാമിനെ കരിവാരിത്തേക്കാനും വേട്ടയാടാനും മാത്രമായി ഇസ്ലാമോഫോബിയകളുടെ വലിയൊരു സംഘം തന്നെ ഇന്ന് പ്രവർത്തനാസജ്ജമായി നിലകൊള്ളുന്നുണ്ട്. വിക്കി ഇസ്ലാം പോലോത്ത ഇസ്ലാംവിരുദ്ധ പോർട്ടലുകളും സൈറ്റുകളും മാത്രം എടുത്ത് പരിശോധിച്ചാൽ തന്നെ ഇസ്ലാം വിരുദ്ധത നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കേവലം ഭൗതിക വാദങ്ങൾ മറയാക്കി ഇസ്ലാമിനെ ക്രൂരമായി വേട്ടയാടുന്നവർ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനിറ്റിക്കെതിരെയൊ, മറ്റു മതവിഭാഗങ്ങൾക്കെതിരെയൊ ഇത്തരം വിക്കി ക്രിസ്ത്യാനിറ്റി, വിക്കി ഹിന്ദുത്വം, വിക്കി ബുദ്ധിസം തുടങ്ങിയ യാതൊരു പോർട്ടലുകൾക്കും തുടക്കം കുറിച്ചതായി കേട്ടുകേൾവി പോലും ഇല്ലാത്തതും ഇസ്ലാം വിരോധത്തിന്റെ ആഴം കൂടുതൽ മനസ്സിലാക്കി തരുന്നതാണ്.

നവനാസ്തിക ചിന്താഗതികൾക്ക് ഊടും പാവും നൽകി ഭൗതികവാദങ്ങൾ പ്രചരിപ്പിക്കുന്നവർ ഇന്ന് യഥാർത്ഥത്തിൽ സ്വയം കണ്ണടച്ചിരുട്ടാക്കുക എന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഖുർആനിക ഭ്രൂണശാസ്ത്രത്തെയും മറ്റും വിമർശിച്ച് സമൂഹ മധ്യേ മണിക്കൂറുകൾ നീണ്ട പഠന ക്ലാസുകൾ നടത്തുന്നവർ പ്രാഥമികമായി ചെയ്യേണ്ടത് വിമർശന വിധേയമാക്കാൻ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളെ പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക എന്നതാണ്. എന്നാൽ അത്തരത്തിലുള്ള യാതൊരു ഒരുക്കങ്ങളും ഇല്ലാതെ എല്ലാത്തിനെയും വിമർശിച്ച് ഇദംപ്രഥമമായ തരത്തിൽ പുതിയ കണ്ടെത്തലുകൾ നടത്തി, അതിനെ പ്രചരിപ്പിക്കുക എന്നത് ഒരു നിലക്കും സ്വീകരിക്കാൻ സാധിക്കുകയില്ല.

പ്രശസ്ത ഗ്രീക്ക് എഴുത്തുകാരനും ദീനീ പ്രബോധകനുമായ ഹംസ ട്ടട്ടസ്, ടൊറന്റോ യൂണിവേഴ്സിറ്റി ഭ്രൂണ ശാസ്ത്ര ഗവേഷകൻ ക്വീത് മൂർ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കി എന്നും അതിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ അവർ തന്നെ തിരുത്തിയിട്ടുണ്ടെന്നുമുള്ള വ്യാജപ്രചരണങ്ങൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു വിഭാഗം ഇസ്ലാമിക വിരോധത്തിനടിമപ്പെട്ട് എത്രത്തോളം അന്ധൻമാരായിരിക്കുന്നു എന്നത് മനസ്സിലാക്കാൻ ഇവരുടെ ഇത്തരം പ്രവർത്തനങ്ങൾ തന്നെ ധാരാളം.

പരിശുദ്ധ ഖുർആൻ മുന്നിൽ വെക്കുന്ന നിയമ നിർദ്ദേശങ്ങൾ പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് സാക്ഷ്യം വഹിച്ച് ദീനിൽ നില നിന്ന് പോരുന്ന വിശ്വാസികൾ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരാണെന്ന് വാതോരാതെ നാടുനീളെ പ്രസംഗിച്ചു നടക്കുന്നവർ പരിശുദ്ധ ദീനിന്റെ യഥാർത്ഥമായ ആശയാദർശങ്ങളും വിശുദ്ധ മതഗ്രന്ഥമായ ഖുർആൻ ശരീഫിലെ ഒരേടെങ്കിലും യഥാർത്ഥമായി പഠിച്ച് മനസ്സിലാക്കാൻ തുനിഞ്ഞിരുന്നുവെങ്കിൽ, അതിലെ  ഒരു വചനമെങ്കിലും ഇരുളടയാത്ത മനസ്സിൽ സ്വീകരിച്ചിരുന്നുവെങ്കിൽ മഹിതമായ ദീനിനെതിരെ കൊഞ്ഞനം കുത്താൻ അവർക്ക് സാധിക്കുമായിരുന്നില്ല എന്നതാണ് വാസ്തവം.
ഇസ്ലാമിക വൈരുദ്ധ്യത നിഴലിച്ചു നിൽക്കുന്ന ലേഖനങ്ങൾ തിരഞ്ഞെടുത്ത്  അതിലെ പൊള്ളയായ വാദങ്ങൾ മാത്രം കോപ്പി-പേസ്റ്റ് ചെയ്യുന്ന 'യുക്തി പണ്ഡിതന്മാർ' യഥാർത്ഥത്തിൽ വിശ്വാസി സമൂഹത്തിന്റെ ചിന്തകളും മതവാദങ്ങളും എന്താണെന്ന് പോലും മനസ്സിലാക്കാതെ അർത്ഥഗർഭമില്ലാത്ത വിമർശന പഠനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ വേണ്ടവർക്ക് സ്വീകരിക്കാനും അല്ലാത്തവർക്ക് തള്ളിക്കളയാനുമുള്ള അവകാശം ഇസ്ലാം നൽക്കുന്നുണ്ട്. എന്നാൽ മുന്നേ സൂചിപ്പിച്ചതുപോലെ നിയമ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിക്കാൻ തയ്യാറാണെന്ന് സാക്ഷ്യംവഹിച്ച ഏതൊരു വ്യക്തിക്കും അത് പാലിക്കൽ നിർബന്ധമാണ്. അത് ദീനിൽ എന്നല്ല ഭൗതിക കാര്യങ്ങളിലും അങ്ങനെ തന്നെയാണ്. എന്നാൽ ഇവിടെയും ചിന്താ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നവർ മനസ്സിലാക്കേണ്ടത് ചിന്തകൾക്കും അതിന്റെതായ പരിധികളുണ്ടെന്നും എല്ലാം ചിന്തിച്ചു മാത്രം കണ്ടെത്തുക എന്നത് പ്രായോഗികമല്ലാ എന്ന യാഥാർത്ഥ്യവുമാണ്. 

മനുഷ്യ സംസ്കരണത്തിനായി ഇറക്കിയ ഗ്രന്ഥത്തിൽ മാനുഷിക ജീവിതത്തിലെ ഇടനാഴികൾ ഏറെയും ചർച്ച ചെയ്യപ്പെടുമ്പോൾ അതിനെയും ഭൂമിശാസ്ത്രപരമായും, ഗോളശാസ്ത്രപരമായും മാത്രം ചിന്തിച്ച് സ്വയം അന്ധരാകുന്നവരോട് തർക്കിച്ചു ജയിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ വിജയം. 
മനുഷ്യമനസ്സുകളിൽ ഇളക്കം സൃഷ്ടിച്ച് വ്യതിചലനങ്ങൾക്ക് വഴിയൊരുക്കുന്ന 'യുക്തി ബോധം' പോലും വേണ്ടവിധത്തിൽ ഇല്ലാത്ത കപട വാദികൾ ഏതൊരർത്ഥത്തിലാണ് സമൂഹത്തിൽ ഭൗതിക- മത  വാദങ്ങളിൽ താരതമ്യ പഠനം നടത്തുന്നതെന്ന്   ഉത്തരമില്ലാത്ത ചോദ്യമാണ്. പരിശുദ്ധ ഖുർആൻ വ്യക്തി നിർമ്മിതമാണെന്ന് പറഞ്ഞു മുന്നേ വന്നവർക്ക് മുമ്പിൽ വെല്ലുവിളി ഉയർത്തിയ ഒരു വലിയ ചോദ്യമുണ്ട്... 
"ഇതിനോട് കിടപിടിക്കുന്ന ഒരു വചനക്കെങ്കിലും കൊണ്ടു വരാൻ തയ്യാറുണ്ടോ...?" എന്ന് .
എന്നാൽ ഇതേ വെല്ലുവിളിക്ക് ഇന്നും ഉത്തരം നൽകാൻ സാധിക്കാത്ത പക്ഷവും പുതിയ വാദങ്ങളും ചിന്തകളും നിരത്തി നിങ്ങൾ ആരെയാണ് പൊട്ടന്മാരാക്കുന്നത്? 
ഇഖ്‌റഇന്റെ സന്ദേശങ്ങൾ ആശയ ചോർച്ചയില്ലാതെ  ജനഹൃദയങ്ങളിൽ പകർന്നുനൽകിയ ലോക നായകരുടെ അനുയായികളെയോ...? 
ഇസ്ലാമിനെ എത്രത്തോളം ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നുവോ അതിനനുസരിച്ച് ഇസ്ലാമിന്റെ വളർച്ച ധൃതഗതിയിൽ ആവുന്നുണ്ടെന്ന് ഇത്തരം ഇസ്ലാം വിരോധികൾ മനസ്സിലാക്കിയാൽ നന്ന്. വർഷങ്ങൾക്കപ്പുറം  വിമർശകർക്കു മുമ്പിൽ കൂടുതൽ അസൂയാ പരമായ രീതിയിൽ ഇസ്ലാം വളർച്ചയുടെ ഉത്തുംഗതയിൽ എത്തുമെന്ന് ആധുനിക പഠനങ്ങളും തെളിയിച്ച് കൊണ്ടിരിക്കുന്നു. അതിനെല്ലാം പുറമേ കാല്പനികമായ മൂല്യങ്ങളിലൂടെ നേടിയെടുത്ത അടിയുറച്ച വിശ്വാസവും, ആത്മീയ പരമായ ഉൾവെളിച്ചവും സമംചേർന്ന്  ഇസ്ലാമിക വ്യതിചലനങ്ങളെ മനസ്സിലാക്കി ദീനീ സംരക്ഷണ വീഥികളിൽ പ്രോഢ്ജ്വലിച്ച് മൺ മറഞ്ഞതും, ജീവിച്ചിരിക്കുന്നതുമായ  പണ്ഡിത മഹത്തുക്കളുടെ പിന്മുറക്കാരായി ഇന്നും ഈ കേരളക്കരയിൽ സമസ്ത എന്ന മഹിതമായ പണ്ഡിത പ്രസ്ഥാനത്തിന്റെ കീഴ്ഘടകമായി പ്രവർത്തിച്ച് യഥാർത്ഥമായ ദീനിന്റെ ആശയാദർശങ്ങൾ വരച്ചു കാണിച്ചു മുന്നേറുന്ന 'ഇബാദിന്റെയും' 'ഇസ്തിഖാമ' യുടെയും നട്ടെല്ലുള്ള നായകൻമാർക്കും പിന്നണി കൾക്കും മുമ്പിൽ നാസ്തിക ചിന്താഗതികൾക്ക് ചൂട്ടുപിടിക്കുന്ന ഇത്തരം കപട വാദികൾ ഉത്തരമില്ലാതെ മുട്ടുമടക്കേണ്ടി വരുന്നുണ്ടെന്നും, ഇതിവിടം നിലനിൽക്കുന്ന കാലത്തോളം ദീനി വെളിച്ചം അസ്തമിക്കില്ലെന്നും  വിശ്വാസി സമൂഹം മനസ്സിലാക്കി മുന്നേറാൻ സന്നദ്ധരാവണം.


| ശഫീഖ് വാക്കോട് |
       പ്രിയ പിതാവ് വാക്കോട് ഉസ്താദിൻ്റെ കൂടെ സമസ്തയുടെ മുശാവറ യോഗത്തിനും മറ്റു യോഗങ്ങൾക്കും മിക്ക ദിവസങ്ങളിലും ഉസ്താദ് കൂടെ ഉണ്ടായിരുന്നു. ഉപ്പയുടെ കൂടെ അധിക ദിവസവും ഞാനായിരുന്നതിനാൽ എന്നോട് നല്ല സ്നേഹമായിരുന്നു.ഇടക്ക് കയ്യിൽ കാശൊക്കെ നൽകി ദുആ ചെയ്യാനൊക്കെ ആവിശ്യപ്പെട്ടിരുന്നു. എവിടുന്ന് കണ്ടാലും മോനേ എന്തൊക്കെ വിശേഷം നിൻ്റെ അസുഖമൊക്കെ സുഖായില്ലേ എന്നന്വേഷിക്കാത്ത ദിനം ഞാനോർക്കുന്നില്ല.

       വീട്ടിൽ നിന്നും സമസ്തയുടെ യോഗത്തിന് പുറപ്പെട്ടാൽ നേരെ ചെല്ലുന്നത് എം.എം ഉസ്താദിൻ്റെ വീട്ടിലേക്കാണ്. നിറ പുഞ്ചിരിയുമായി വീട്ടുമുറ്റത്ത് ഞങ്ങളേയും പ്രതീക്ഷിച്ച് ഉസ്താദ് നിൽപ്പുണ്ടാവും .ചായ കുടിപ്പിക്കാൻ കരുതിയിട്ടുണ്ടെങ്കിൽ നിർബന്ധിപ്പിച്ച് കുടിപ്പിക്കും. അല്ലെങ്കിൽ യാത്ര ആരംഭിക്കും.

     കാറിൽ കയറി അവിടെ എത്തുമ്പോഴേക്കും സമസ്തയുടേയും നേതാക്കളുടേയും പല അനുഭവ ചരിത്രങ്ങൾ ഉസ്താദ് പങ്കു വെക്കലുണ്ട്.ഉസ്താദ് പല നാടുകളിലേക്കും പ്രബോധനത്തിന് പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവങ്ങൾ കൂട്ടത്തിലുണ്ടാവും.ശംസുൽ ഉലമയാണ് ഉസ്താദിനെ മുശാവറയിലെടുത്തത്." എടോ, നിന്നെ ഞാൻ മുശാവറയിലെടുക്കാണ്". ഉസ്താദേ ഞാൻ അതിന് യോഗ്യനല്ല." പിന്നെ ആരെയെടോ അവിടുന്ന് എടുക്കുവാ " .തൃശൂർ ജില്ലയിൽ നിന്നാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഹൈദ്രൂസ് ഉസ്താദിൻ്റെ വഫാത്തിന് ശേഷം ശംസുൽ ഉലമയാണ് അദ്ധേഹത്തെ മുശാവറയിൽ എടുക്കുന്നത്.

      പിതാവിനോട് വല്ലാത്ത സ്നേഹ ബന്ധമായിരുന്നു.എല്ലാ കാര്യങ്ങളും പിതാവ് ഉസ്താദിനോടും ഉസ്താദ് പിതാവിനോടും മുശാവറ ചെയ്യലുണ്ട്.ഉപ്പാക്ക് ഇടക്ക് ചായ കുടിക്കേണ്ടി വരുമെന്ന് ഉസ്താദ് മനസ്സിലാക്കിയതിനാൽ ഇടവിട്ട് എന്നോട് മെല്ലെ പറയും.ഉപ്പാക്ക് ചായ കുടിക്കേണ്ടി വരും. നമ്മുക്ക് ഒരു കടയുടെ അടുത്ത് നിറുത്തണം. ചായക്കടയുടെ അടുത്ത് നിറുത്തിയാൽ ഉസ്താദിന് ആവിശ്യമുണ്ടെങ്കിൽ ഉപ്പയുടെ കൂടെ ചായ കുടിക്കാൻ പോവും.അല്ലെങ്കിൽ കാറിൽ ദിക്റുകൾ ചൊല്ലിയിരിക്കും. പലപ്പോഴും കോഴിക്കോടിൽ നിന്നും തിരിച്ചു വരുമ്പോൾ മോങ്ങത്ത് എത്തുന്നതിൻ്റെ മുമ്പ് ഒരു ചായക്കടയുണ്ട്.പല തര എണ്ണക്കടികളും ഓർഡർ ചെയ്ത് കഴിക്കും. മുളക് ബെജി കഴിക്കുമ്പോഴൊക്കെ പറയും ഇതൊക്കെ കഴിക്കുന്നത് നല്ലതാണ്.
     വഴിയിൽ വെച്ച് മൂന്നു കിലോയുടെ ഓറഞ്ച് ഉസ്താദിൻ്റ വീട്ടിലേക്കും അതുപോലോത്ത ഒന്ന് ഉസ്താദിൻ്റെ വക എൻ്റെ വീട്ടിലേക്കും വാങ്ങും.
തിരിച്ച് വീട്ടിലേക്ക് എത്തുന്നതിൻ്റെ മുമ്പെ ഭാര്യയോട് വിളിച്ച് പറയും.ഞാനും വാക്കോട് ഉസ്താദും മോനും വരുന്നുണ്ട്. ചായ ഉണ്ടാക്കിക്കോ.
ചിലപ്പോഴൊക്കെ ഭാര്യയോട് ചില തമാശ  പറഞ്ഞ് കളിയാക്കിയിട്ട് ഞങ്ങളോട് പറയും .ഇവരെ ഇങ്ങനെയൊക്കെ കളിയാക്കുന്നത് ഒരു രസമാണ്.
അവസാന നാളുകളിലൊക്കെ ഫൈസിമോനെ എന്നാണ് എന്നെ വിളിച്ചിരുന്നത്. ഇനി ആ മോനെ എന്ന വിളി കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നു.
   നാഥൻ സ്വർഗത്തിൽ ഒരുമിച്ച് സംഗമിക്കാനുള്ള സൗഭാഗ്യം നൽകട്ടെ... ആമീൻ



 | ശഫീഖ് വാക്കോട് | 
ഉപ്പയാണ് എന്റെ ഹീറോ. പത്താം ക്ലാസ് വരെ എന്റേതായ ജീവിതമായിരുന്നു എനിക്ക്.പത്താം ക്ലാസിൻ ശേഷം ദർസിൽ ചേർത്തിയപ്പോൾ ജീവിതത്തിൻ ചെറിയ മാറ്റം വരുത്തി. ചില കാര്യങ്ങളിലെല്ലാം ഉപ്പയുടെ ജീവിതം പകർത്തിയെടുക്കാൻ തീരുമാനിച്ചു.പരസ്പര സ്നേഹം, സ്വ ദു:ഖം മറച്ചുവെച്ച് മറ്റുള്ളവരുടെ സന്തോഷത്തിൻ വേണ്ടി പ്രവർത്തിക്കുക, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് പരമാവധി മാറി നിൽക്കുക, ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ കാണിക്കുക ഇങ്ങനെ ഒരുപാട് പകർത്തുവാനുണ്ട് ഉപ്പയുടെ ജീവിതത്തിൽ നിന്ന്.

സമസ്ത എന്ന് പറഞ്ഞാ ഉപ്പാക്ക് ജീവനാണ്. ജീവിതത്തിന്റെ നല്ലൊരു ശതമാനം ഉപ്പ സമസ്തക്ക് വേണ്ടി ചിലവഴിച്ചു. എനിക്ക് തോന്നുന്നു മുശാവറയല്ലാത്ത സമസ്തയുടെ മുഴുവൻ യോഗത്തിലും ഉപ്പ ഉണ്ടാവാറുണ്ടായിരുന്നു. മുശാവറയിൽ എത്തിയതോടെ അതിലും പങ്കാളിയായി.
എഴുത്താണ് ഉപ്പയുടെ ജീവിതം. പേനയാണ് കൂടെ പിറപ്പ്. ചില ദിനങ്ങളിൽ രാത്രി 12 മണിക്ക് ഉറങ്ങാൻ പോവുമ്പോഴും സുബ്ഹിക്ക് എണീക്കുമ്പോഴും ഉപ്പ എഴുതുകയായിരിക്കും. വായനയിലൂടെ മാത്രമേ എഴുത്തുകാരനാവാൻ സാധിക്കുകയൊള്ളു എന്ന് വീട്ടിലെ അലമാറകളിലുള്ള പുസ്തകങ്ങൾ കണ്ടാൽ വ്യക്തമാകും. ഇന്നും മുടങ്ങാതെ വായന കൊണ്ട് നടക്കുന്നു. ദർസ് പഠനം രണ്ട് വർഷം പിന്നിട്ട് അമാനത്ത് ഉസ്താദിന്റെ ദർസിൽ നിന്ന് കെ.ടി ഉസതാദിന്റെ ദർസിൽ എത്തിയതിൻ ശേഷം തുടങ്ങിയതാണ് ഈ എഴുത്ത്.നല്ല ലേഖനം എഴുതിയതിൻ അമാനത്ത് കോയണ്ണി മുസ്ലിലിയാരുടെ അനുമോദനവും സമ്മാനവുമായിരിക്കാം ഉപ്പാനെ ഈ നിലയിൽ എത്തിച്ചത്.കൂടാതെ കെ.ടി ഉസ്താദിന്റെ ശിഷ്യത്വവും ഉപ്പാനെ ഉന്നതതലങ്ങളിൽ എത്തിച്ചു.

മനസ്സ് നിറയേ സ്നേഹമാണ് ഉപ്പാക്ക്.വീട്ടുകാരായാലും കുടുംബക്കാരായാലും ശിഷ്യൻമാരായാലും സ്നേഹം വേണ്ടതിലതികം നൽകി. കുടുംബത്തിലെയെന്നല്ല ദിനീ കാര്യങ്ങളിൽ നാട്ടിലെ അവസാന വാക്ക് ഉപ്പയുടേതാണ്. ആദർശത്തിൽ ഒരാളുടെ മുന്നിലും അടിയറവ് വെക്കരുതെന്ന് ഉപ്പജീവിതത്തിലൂടെ കാണിച്ച് തന്നു. അൽ മുഅല്ലിം മാസികക്കും മറ്റു ലേഖനങ്ങൾക്കുവേണ്ടിയും ഈ പ്രായത്തിൽ ഉറക്കമൊഴിച്ച് കഷ്ടപ്പെടുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കാറുണ്ട്‌. കാറിൽ സഞ്ചരിക്കുമ്പോൾവരെ ലേഖനം എഡിറ്റ് ചെയ്യുന്ന ഉപ്പയെ കണ്ടിട്ടുണ്ട്. എഴുത്ത് നിറുത്തിയ പല എഴുത്തുകാരോടും നമ്മുടെ അറിവിനെ മറ്റുള്ളവർക്ക് അറിയിച്ച് കൊടുക്കുന്നതിൽ മടികാണിക്കരുതെന്ന് ഉപദേശിക്കുമായിരുന്നു. മറ്റു ള്ളവരുടെ കഴിവ് കണ്ട് അവരെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഉപ്പ മികവ് കാണിച്ചു.ഹംസ റഹമാനിയെ പോലുള്ളവരെ സമൂഹത്തിൻ സമർപ്പിക്കുന്നതിന് പിന്നിൽ ഉപ്പയാണെന്നത് റഹ് മാനി ഉസ്താദ് തന്നെ പല വേദികളിൽ പറഞ്ഞിട്ടുണ്ട്. തന്നെ പോലെ തന്റെ ശിഷ്യന്മാരേയും മികച്ച എഴുത്തുകാരാക്കി. 

പത്താം ക്ലാസ് കഴിഞ്ഞതിൻ ശേഷം മികച്ച ദർസ് അന്വേഷിക്കുകയും ആലത്തൂർപടി ദർസിൽ ചേർക്കുകയും ചെയ്തു. ജീവിതത്തിൽ നല്ലൊരു ഉപ്പയെ കിട്ടിയത് പോലെ സ്നേഹനിധിയായ നല്ലൊരു ഉസ്താദിനേയും ഉപ്പ തന്നെ സമ്മാനിച്ചു. ദർസിനെ വളരെ സ്നേഹിച്ച വ്യക്തിത്വമാണ് ഉപ്പ. പഴയ മോലിയാരാവാനാണ് ഉപ്പയുടെ താൽപര്യം. പല കോളേജുകളിലേക്കു ക്ഷണിച്ചെങ്കിലും ദർസ് നടത്തി മരിക്കാനാണ് ആഗ്രഹമെന്ന് ഉപ്പ പറയാറുണ്ട്.

കെ-ടി. ഉസ്താദിനെ ജീവൻ തുല്യം സ്നേനിച്ചു.ഉസ്താദിന്റെ മരണം വാപ്പയെ വല്ലാതെ വിഷമിപ്പിച്ചു. എന്നാലും ഇന്ന് ഉപ്പ ഓരോ തീരുമാനമെടുക്കുമ്പോഴും കെ .ടി ഉസ്താദിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചായിരിക്കും. ഒരുപാട് കാലം ഉപ്പയുടെ തണലിൽ ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.  



Muhammed Salih |

ഞാനൊരു മുസ്ലിമാണ്, ഇസ്ലാം എനിക്ക് അനുവദനീയമാക്കിയ രണ്ട് ആഘോഷ ദിനങ്ങൾ ഈദുൽ ഫിത്വറും ഈദുൽ അദ്ഹയുമാണെന്നിരിക്കെ ഇതര മതസ്ഥരുടെ ആരാധനാപരമായ ആഘോഷങ്ങളിൽ ഈ സമയം വരെ ഭാഗവാക്കായിട്ടില്ല, അത് കൃസ്തുമസായാലും ഓണമായാലും അങ്ങനെ തന്നെ. ادخلو في السلم كافة (സമ്പൂര്‍ണമായും ഇസ്ലാമിൽ പ്രവേശിക്കുക) എന്ന ഖുർആനിന്റെ കൽപ്പനക്ക് കീഴടങ്ങി ജീവിക്കുന്ന മുസ്ലിമിന് ശിർക്ക് വന്നു ചേരുന്ന ഇതര മതസ്ഥരുടെ ആരാധനാ ബന്ധിതമായ ആഘോഷങ്ങൾ നിഷിദ്ധമാണ് എന്ന മതവിധി തന്നെ കാരണം.

ഓരോ ശ്വാസത്തിലും 'അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാണ്' എന്നുരുവിടുന്ന മുസ്ലിമിനെ സംബന്ധിച്ചടത്തോളം ചീള് രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ എന്ത് പറയുന്നുവെന്നതല്ല മറിച്ച്, ആത്യന്തികമായി അല്ലാഹുവും അവസാന പ്രവാചകൻ മുഹമ്മദ് (സ)യും സ്വഹാബയും ഫുഖഹാഉം പഠിപ്പിച്ച മാതൃക എന്ത് എന്നതാണ് നോക്കി കാണുന്നത്. അത് കൊണ്ട് തന്നെ കപട മതേതര മാപ്ലമാർ... അത് സായിബോ സഖാവോ ആവട്ടെ, നിങ്ങളുടെ രാഷ്ട്രീയക്കളരിയിലെ കുഴച്ചു വെച്ച മൈദമാവ് നിലപാടിനനുസരിച്ച് ഇസ്‌ലാമിനെ മാറ്റി മറിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ചുരുങ്ങിയ പക്ഷം ഒരു മാതിരി മറ്റേ പരിപാടി (ഭാസിസം) ആണ്.

നമ്മുടെ ബല്യ പെരുന്നാളിന് തക്ബീർ ചൊല്ലി ബലി (ഉദ്ഹിയത്) അറുക്കുമ്പോൾ അയൽവാസിയായ കൃഷ്ണേട്ടനും ജോസഫ് ഇച്ചായനും അതിൽ പങ്കെടുക്കാനുള്ള വിസമ്മതത്തിന്റെ അവരുടെ മതനിഷ്ഠ പോലെ സമാനമാണ്, ഹൈന്ദവ സുഹൃത്തുക്കൾ അവരുടെ ഇഷ്ട ദേവനെ ഓണപ്പാട്ട് പാടി അത്തപ്പൂക്കളമിട്ട് വിളിക്കുമ്പോൾ അല്ലെങ്കിൽ പുൽക്കൂട്ടിലെ കൃസ്തുവെന്ന നസറാനികളുടെ ദൈവത്തിന്റെ ജന്മദിനം അവരാഘോഷിക്കുമ്പോൾ മുസ്ലിമിനും ഉള്ളൂവെന്നത് സ്യൂഡോ സെക്യുലർ
കോ(യ)മാളിമാർ എന്നാണ് ഒന്ന് മനസ്സിലാക്കുക ! പിന്നെ മാനവ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന തരത്തിൽ അനുവദനീയമായ എന്ത് ഭക്ഷണം, വസ്ത്രം, റിലീഫ് ഫണ്ടുകൾ ആര് പങ്ക് വെച്ചാലും ആവശ്യക്കാർ സ്വീകരിക്കട്ടെ.

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു സംഘി അമ്പല പ്രതിഷ്ഠയിൽ മലം വാരിയെറിഞ്ഞപ്പോൾ ഉണരാത്ത മതേതര കുളിര്, കശ്മീരിൽ സർക്കാർ ഇന്ത്യക്കാരെ പുറംലോകമറിയാത്ത ക്രൂരതക്കിരയാക്കുമ്പോൾ പൂക്കാത്ത മതേതര കോൾമയിര്, പന്നി പെറ്റുപെരുകും പോലെ മുസ്ലിം താത്തമാർ പെറ്റു പെരുകുന്നുവെന്ന ഇന്ദ്രിയം വറ്റിയ പ്രസ്താവന വന്നപ്പോൾ ഓടിക്കൂടി ലൈവിൽ വരാത്ത പൊതു ബോധം ഒരുഭാഗത്തും സവർണ്ണന്റെ ഓണസദ്യയിൽ അവർണ്ണന് ഉണ്ണാനിരിക്കാൻ ഇടമില്ലാത്തതിൽ ആർപ്പോ ഹിർറോ ഇട്ട് വികാരം കൊള്ളാൻ ഇന്നും അണ്ടിക്കുറപ്പില്ലാത്ത മുതലക്കുഞ്ഞുങ്ങൾ മറുഭാഗത്തും ഇരിക്കുമ്പോൾ തന്നെ, സ്വാമിയും പാതിരിയും ചുള്ളിക്കാടും വെടിപ്പായി പറഞ്ഞു വെച്ച ഓണാഘോഷത്തെ പറ്റി മുസ്ലിം പ്രഭാഷകനായ സിംസാറുൽ ഹഖ് ഹുദവി പറയുമ്പോൾ മാത്രം ഉന്മാദ ചിത്തരാകുന്നുണ്ടെങ്കിൽ ഉത്തരം ഒന്നേയുള്ളു തെണ്ടിപ്പരിശകളേ, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ വർഗീയതയുടെ പിശാച് ഉറഞ്ഞുതുള്ളി പുറപ്പെടുകയാണ്.

2015ലോ 19ലോ ആവട്ടെ, ആഘോഷങ്ങളിലെ അതിരും ഇസ്ലാമിക പാഠവും വിശദീകരിച്ച സിംസാറുൽ ഹഖിനെ മുക്തകണ്ഠം അഭിനന്ദിക്കുന്നു. മതേതര മുഖം നഷ്ടപ്പെടുമെന്ന് ഭയന്ന് لااله الا الله (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല) യുടെ അർത്ഥം പോലും പറയാൻ മടിച്ച് അമ്പലനടകളിൽ പോയി പ്രസാദം ഏറ്റുവാങ്ങി മതേതരത്വം പുഷ്പിക്കുന്ന മുസ്ലിം നാമധാരികളായ രാഷ്ട്രീയ നപുംസകങ്ങൾക്കിടയിൽ സുൽത്താനുൽ ഹിന്ദിന്റെ ഇസ്‌ലാം  വിശദീകരിക്കാൻ ആൺകുട്ടികൾ ഇനിയുമുണ്ടാവും. ചൊറിയുന്നവർ മാറിയിരുന്ന് അസ്കിത തീർക്കുക.


ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget