Latest Post




|Sayyid Ilyas|

കുറച്ചു കാലമായി സമസ്തയുടെയോ കീഴ് ഘടകങ്ങളുടെയോ സമ്മേളനം നടക്കുകയാണെങ്കിൽ ഇയാൾക്ക് ഒരേ ഡ്യൂട്ടിയാണ് ഉണ്ടാവാറ്.അത് സ്റ്റേജിലോ പേജിലോ നിറഞ്ഞു നിൽക്കുന്നതല്ല.നിവർന്ന് നിൽക്കാൻ നേരമില്ലാതെ ഊണും ഉറക്കവുമൊഴിച്ച് ദിവസങ്ങളോളം വലിയൊരു ടീമിനെയും കൂടെ നിർത്തി സമ്മേളനങ്ങളെ കുറ്റമറ്റതാക്കലും വിജയിപ്പിച്ചെടുക്കലുമാണ്.ആലപ്പുഴ സമ്മേളനത്തിൽ നിന്നും വ്യത്യസ്തമായി ഒന്നുകൂടി അടുത്തു നിൽക്കാൻ കൊല്ലത്ത് വെച്ച് അവസരമൊത്തപ്പോഴാണ് ആ സൗമ്യ സ്വഭാവത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും അകത്തെയറിയാൻ കഴിഞ്ഞത് , ചെയ്യുന്ന സേവനത്തിന് കൂലി നൽകയാണെങ്കിൽ കണക്കാക്കാൻ സാധ്യമല്ല.തീർത്തും നാഥന്റെ പ്രീതിക്കായ് ചെയ്ത പ്രവർത്തനങ്ങൾക്ക്   സ്വർഗം പാരിതോഷികമായി സ്രഷ്ടാവ് നൽകട്ടെയെന്ന് പ്രാർത്ഥിക്കാം.
അണികൾക്ക് നൽകുന്ന  ആർക്കും മാതൃകയാക്കാൻ പറ്റുന്ന പലവുരി ആവർത്തിച്ച് പറഞ്ഞ മനസ്സിൽ എന്നും ഓർത്തെടുക്കാവുന്ന ഉസ്താദിന്റെ നിർദ്ദേശം
(നിങ്ങൾ മറ്റൊരാളെയൊ പരസ്പരമൊ ചീത്ത പറയരുത് ആർക്കു വേണമെങ്കിലും എന്നെ ചീത്ത പറയാം )
കൊല്ലം സമ്മേളനം സന്തോഷത്തോടെ സമാപിച്ചപ്പോഴും പാതിരാവിൽ  ചിരിച്ചും തമാശകൾ പറഞ്ഞും ആ നഗരിയും അതുമായി ബന്ധപ്പെട്ടവയും പഴയ രീതിയിൽ തിരിച്ചേൽപ്പിക്കാനുളള ഉത്തരവാദിത്ത നിർവ്വഹണത്തിലായിരുന്നു.

ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോടിനെ കുറിച്ച് ഒരു കുറിപ്പ്

- കടപ്പാട -

ഇന്നലെ ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമ്മേളനത്തിൽ നമ്മൾ 36 പേർ ഒരു ബസ്സിൽ എത്തിയിരുന്നു. രാത്രി ഭക്ഷണം ഒരു ഹോട്ടലിൽ ബുക്ക് ചെയ്തതിനാൽ അതു വാങാനായി നഗരിക്കു പുറത്തു കണ്ട ആദ്യ ഓട്ടോയിൽ കയറി ...
കയറി ഉടനെ അദ്ദേഹത്തിന്റെ കമെന്റ് 
ഈ മൈതാനം ഫുൾ ആയത് ഞാൻ ആദ്യായിട്ടാ കാണുന്നത്. ഇത്ര വലിയ സമ്മേളനമായിട്ടും ഒരു ബ്ലാക്കുമാവാതെ പോലീസുകാർക്ക് ഒരു പണിയും ഇല്ലാതെ മുഴുവൻ കൃത്യമയി നിയന്ത്രിക്കുന്ന വളണ്ടിയർ വിങിനെ കുറിച്ചും വാ തോരാതെ അദ്ദേഹം സംസാരിച്ചു. ഒരു ചെറിയ യോഗം ഉണ്ടായാൽ പോലും ബ്ലോക്കായി ഓട്ടോ പോവാൻ കഴിയാറില്ല എന്നദ്ദേഹം പറഞ്ഞു.
ഞാൻ അദ്ദേഹത്തിന്റെ പേരു ചോദിച്ചു: പേര് സജി എന്നാണെന്നും ആശ്രമം മൈതിനിയുടെ അടുത്തായിട്ടു തന്നെയാണ് താമസമെന്നും പറഞ്ഞപ്പോ??? ആ നാട്ടുകാരനായ ഒരു അമുസ്ലിം സഹോദരന്റെ സമ്മേളനത്തെ കുറിച്ചുള്ള സംസാരം കേട്ട് ശരിക്കും കോരിത്തരിച്ചു ... സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു ... അദ്ദേഹം ഹോട്ടലിൽ നിർത്തി വൈകുമെന്ന് പറഞ്ഞപ്പോ സാരമില്ല ഞാൻ തിരിച്ചു വിട്ടു തരാം എന്നു പറഞ്ഞു ഒരു മുശിപ്പും കാട്ടാതെ ഞാങളെ കാത്തിരുന്നു ... ടൗണിലെ കുറച്ചൊക്കെ അറിയപ്പെടുന്ന സിററി ഹോട്ടലിൽ നിന്നും ഭക്ഷണം ഓട്ടോയിൽ വെച്ചു തിരികെ വിട്ടു. ഒന്നു രണ്ടു കിലോ മീറ്റർ പിന്നിട്ടപ്പോൾ   ഹോട്ടലിൽ നിന്നും വിളി ... നിങ്ങളുടെ ഭക്ഷണത്തിനു കൂടെയുളള ഒരു ഐറ്റം തരാൻ വിട്ടു പോയി അവിടെ കാത്തിരിക്കുമോ എന്ന ചോദ്യവും ... അപ്പോഴും സജി ഏട്ടൻ ഓട്ടോ സൈഡാക്കി ഞങളോട് സഹകരിച്ചു. 5 മിനുട്ട് ശേഷം ഹോട്ടലിൽ നി്നനും ആ ഐറ്റവും കൊണ്ടു ആളെത്തി. ഞങളെ തിരികെ വിട്ടു മാന്യമായ ഒരു തുകയും വാങി ഓട്ടോ ഡ്രൈവർ മടങ്ങി.
ഞാൻ കന്തൂറയും തലൈക്കെട്ടുമാ വേഷം കൂടെയുള്ള ഇംറാന് തലയിൽ തൊപ്പിയുമുണ്ട് വേഷം നോക്കി ജാതിതിരിക്കുന്ന ഇന്ത്യയല്ല എന്റെ ഇന്ത്യ ... കൊല്ലം ജില്ലയുടെ സത്യസന്ധതയും കണ്ടു. തീർത്തും വലിയ പ്രാധാന്യമില്ലാത്ത ഒരു ഐറ്റം ഞങൾക്കായി മാത്രം മാറ്റി വെച്ചത് വിളിച്ചു പറഞ്ഞു, കൊണ്ടു തരാൻ കാണിച്ച സത്യസന്ധതയും വലിയ അനുഭൂതിയായി ....
രണ്ടും വലിയ സന്തോഷദായകം തന്നെയാണ്. മനുഷ്യത്വം വറ്റാത്ത ജാതിയുടേയും മതത്തിന്റെയും പേരിൽ കടിച്ചു കീറാത്ത നല്ല മനുഷ്യർ പച്ച മനുഷ്യരായി ജീവിക്കുന്ന ഈ ഇന്ത്യ എന്ന മാതൃരാജ്യത്തെ കീറിമുറിക്കാൻ അനുവദിച്ചു കൂടാ...

#NO CAA#
#Reject NRC#
Samastha sammelanam
Kollam.

|അബൂത്വാഹിർ ഫൈസി മാനന്തവാടി|

രാജ്യത്ത് മതേതര ജനാധിപത്യ വിശ്വാസികൾക്ക് അതീവ പ്രതിസന്ധി  നേരിട്ടിരിക്കുകയാണ്. ഇന്ത്യാ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ മാത്രം ‘ടാർഗറ്റ്’ ചെയ്തുകൊണ്ട് പുതിയ നിയമനിർമ്മാണങ്ങൾ നടത്തി മുസ്‌ലിംകളെ ഈ രാജ്യത്ത് നിന്ന് കെട്ടുകെട്ടിക്കാനുള്ള തന്ത്രപ്പാടിലാണ് ഫാസിസ്റ്റ് ഭരണകൂടം.         ഇതിനെതിരെയുള്ള സമരമുഖത്താണ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ.
ഈ നീക്കത്തിനെതിരെ ചെറുത്തുനിൽപ്പും സമരവീര്യവും അനിവാര്യം തന്നെയാണ്.
ഇന്ത്യയുടെ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിന് ഒറ്റക്കെട്ടായി മുന്നേറുകയും വേണം.
പക്ഷേ ഇത്തരം സമര നിരകളിലേക്ക് മുസ്ലിം സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുവരേണ്ട കാര്യമില്ല. അത് ഇസ്ലാമിക ഭരണഘടനയ്ക്ക്  വിരുദ്ധമാണ്.

“നിങ്ങള്‍ ഉദാത്തമായ സംസാരം നടത്തുകയും സ്വഗൃഹങ്ങളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക; പുരാതന അജ്ഞാനയുഗത്തിലേതു പോലുള്ള സൗന്ദര്യപ്രകടനം നടത്തരുത്.”(സൂറ:അൽ അഹ്സാബ്)

സ്ത്രീകളെ സമരരംഗത്തേക്ക് വലിച്ചിഴക്കുന്നവർ ഒരു നിമിഷം ചിന്തിക്കേണ്ടതുണ്ട്.
ഇസ്ലാമിൻറെ ഭരണഘടന പൊളിച്ചിട്ട് വേണോ രാജ്യത്തിൻറെ ഭരണഘടന സംരക്ഷിക്കാൻ.?
ഉപോൽബലകമായി ആഇഷ ബീവി(റ) യുദ്ധത്തിനു പോയ കഥയാണ് പലർക്കും പറയാനുള്ളത്.
പ്രത്യേക സാഹചര്യത്തിൽ യുദ്ധക്കളത്തിലേക്ക് പോകേണ്ടിവന്ന ആയിഷാബീവി(റ) ഒട്ടക കട്ടിലിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല, അന്യ പുരുഷന്റെ മുമ്പിൽ മുഖം പോലും തുറന്നിട്ടില്ല, അവിടുത്തെ ആകാര വടിവ് കാണിക്കാൻ പോലും അവർ തയ്യാറായില്ല എന്ന വസ്തുതകൾ ഈ നിഷ്കളങ്കർ അറിയുമോ..?

ഇസ്ലാം എത്ര യുദ്ധങ്ങൾ അഭിമുഖീകരിച്ചു. അതിൽ പലതും മുസ്ലിമീങ്ങളുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന  പോരാട്ടങ്ങളായിരുന്നു. ചിലതെല്ലാം അംഗബലത്തിന്റെ കുറവുകൊണ്ട് ആശങ്കാവഹമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ പോലും മുസ്ലിം സ്ത്രീകളെ ആ സമരമുഖത്തേക്ക് പരിശുദ്ധ പ്രവാചകർ വലിച്ചിഴച്ചിട്ടില്ല എന്നത് ഒരു പരമാർത്ഥമാണ്.

എന്നാൽ സ്ത്രീകൾ ഹജ്ജിനും ഉംറക്കും പുറത്തിറങ്ങി യാത്ര ചെയ്യുന്നുണ്ടല്ലോ..?
അവർ പ്രാർത്ഥനയുടെ മജ്ലിസു കളിലേക്ക് സഞ്ചരിക്കുന്നുണ്ടല്ലോ തുടങ്ങിയ ചോദ്യങ്ങളുമായി വരുന്നവർക്ക് പ്രവാചകർ(സ) തന്നെ മറുപടി നൽകിയിട്ടുണ്ട്.
وَعَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: قُلْتُ: يَا رَسُولَ اللَّهِ، عَلَى النِّسَاءِ جِهَادٌ؟ قَالَ: نَعَمْ، جِهَادٌ لَا قِتَالَ فِيهِ، هو الْحَجُّ وَالْعُمْرَةُ.
رَوَاهُ ابْنُ مَاجَه،
സ്ത്രീകൾക്ക് യുദ്ധമുണ്ടോ.? എന്ന് ചോദിച്ച പ്രവാചക പത്നി ആയിഷ ബീവിയോട് പ്രവാചകർ(സ) പറഞ്ഞത് നിങ്ങളുടെ യുദ്ധം ഹജ്ജും,ഉംറയും ആണെന്നാണ്.

അപ്പോൾ ഇസ്ലാമിക ശരീഅത്ത് പ്രോത്സാഹിപ്പിച്ച കാര്യങ്ങൾക്കുവേണ്ടി സ്ത്രീകൾ പുറത്തിറങ്ങാം എന്നും, അതുതന്നെ പൂർണ്ണ മണിയോടുകൂടി ആവണമെന്നും  ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. അത് വച്ചുകൊണ്ട് ഇസ്ലാം നിരുത്സാഹപ്പെടുത്തിയ കാര്യങ്ങളിലേക്ക് സ്ത്രീകളെ എഴുന്നള്ളിക്കണമെന്ന് പറയുന്നത് ഏറ്റവും ചുരുങ്ങിയത് വിവരക്കേടാണ്.

തെരുവുകളിൽ കിടന്നും നടുറോഡിൽ പ്രകടനം നടത്തിയും ‘ആസാദി’ മുഴക്കുന്ന മഹിളകൾക്ക് വേണ്ടി  ഘോരഘോരം ശബ്ദിക്കുന്നവരിൽ എത്രപേർ വീട്ടിലുള്ള സ്വന്തം ഉമ്മയെയും പെങ്ങളെയും ഭാര്യയെയും തെരുവിൽ ഇറക്കാൻ താൽപര്യപ്പെടുന്നവരാണ്.?
ഇന്ത്യയുടെ ഭരണഘടനയെയും സർവോപരി ഇസ്ലാമിൻറെ ഭരണഘടനയെയും പൊളിച്ചെഴുതാൻ ഒരാളെയും സമ്മതിക്കില്ല.


മുഹമ്മദ് ഫവാസ് അകമ്പാടം|


ഹിമകണങ്ങൾ പെയ്തിറങ്ങിയ താഴ്‌വര പോലെ പ്രവിശാലമായ കൊല്ലം ആശ്രാമം മൈതാനിയിൽ വിജ്ഞാനത്തിന്റെ മധു നുകരാനെത്തിയ ശുഭ്ര വസ്ത്രധാരികളെ എല്ലാ നിലയ്ക്കും മനസ്സ് നിറച്ച് തിരിച്ചയക്കാൻ സാധിച്ചതിൽ ഇന്ന് കൊല്ലം അഭിമാനിക്കുകയാണ്.

ചരിത്രം പിറക്കും എന്നതിൽ സംശയം തെല്ലും ഇല്ലായിരുന്നു. കാരണം, സമ്മേളനം വിളിച്ചതും എത്തിയതും വിജയിപ്പിച്ചതും എല്ലാം സമസ്തയുടെ മക്കളായിരുന്നു. മഹിതമായ പണ്ഡിത പാരമ്പര്യത്തിന്റെ ആശിർവാദം അറ്റു പോവാത്ത അഭിമാനമായ ഈ പ്രസ്ഥാനത്തെ അളവറ്റ് സ്നേഹിക്കാനും നെഞ്ചോട് ചേർത്ത് വെക്കാനും അന്ത്യനാൾവരെ ജീവകണികകൾ ഇവിടെ അവശേഷിക്കുമെന്നത് തീർച്ചയാണ്.
വിഖായയുടെയും ത്വലബയുടെയും മക്കൾ ഊണും ഉറക്കവും ഒഴിച്ചെന്നുള്ള കേവല ആലങ്കാരിക പ്രയോഗങ്ങൾക്കും അപ്പുറം അതിനെ പ്രാവർത്തികമാക്കി ഓടി നടന്ന് രാപ്പകലുകൾ കഷ്ടപ്പെട്ടത് ഭൗതിക നേട്ടങ്ങൾക്കൊ രാഷ്ട്രീയ താൽപര്യങ്ങൾക്കൊ വേണ്ടിയായിരുന്നില്ല. 
കെ.ടി ഉസ്താദിന്റെ ഓർമ്മകൾ അലയടിച്ചുയർന്ന് സുഗന്ധം പരത്തിയ നഗരി ആഥിതേയർക്കായ് ഒരുക്കിയ ആദിത്യ മര്യാദ അനുഭവിച്ചറിയാൻ അനേകായിരം പേർക്കാണ് ഭാഗ്യം ലഭിച്ചത്.

പ്രാഥമിക കർമ്മങ്ങൾക്കായി ഒരുക്കിയ സംവിധാനങ്ങൾ തീർത്തും സമ്മേളന വിജയത്തിന്റെ ഒരു ഭാഗമായിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനും  ഇബാദത്തിനുമെല്ലാം കാമ്പ് പ്രതിനിധികൾ യാതൊരു ബുദ്ധിമുട്ടും അറിഞ്ഞില്ല എന്നതിലുപരി സംഘാടകരും വാളണ്ടിയർമാരും
അറിയിച്ചില്ല എന്നതായിരുന്നു ശരി.
രാജ്യത്തിന്റെ കലുഷിതമായ സാഹചര്യങ്ങളിൽ വിശ്വാസ ഹൃദയങ്ങളിൽ ഈമാനും ചുണ്ടുകളിൽ ആശ്വാസത്തിന്റെ സംസവും പകർന്ന് നൽകാൻ സമസ്തയുടെ പടയണി ഇവിടെയും സജ്ജരായിരുന്നു. അബ്ദുല്ലാഹി ബ്നു മുബാറക് ,അബൂദ്ദർ രിഫാഈ, സ്വലാഹുദ്ധീൻ അയ്യൂബി തുടങ്ങിയ വിഖ്യാത മഹത്തുക്കളുടെ സ്വഭാവ മഹിമയുടെയും ഈമാനിന്റെയും
കുഞ്ഞാലി മരക്കാർമാരുടെയും ടിപ്പുവിന്റെയും പഴശ്ശിയുടെയുമെല്ലാം  മാനവ സൗഹാർദ്ദത്തിന്റെയും ചരിത്ര പാഠവങ്ങൾ സമകാലിക സാഹചര്യത്തിൽ വിശ്വാസി ഹൃദയങ്ങളിൽ അതിവേഗം ചൊരിഞ്ഞ് നൽകാൻ  നാമം പോലെ വ്യത്യസ്ഥത പുലർത്തി സമയബന്ധിതമായി മുന്നോട്ട് നീങ്ങിയ മുഅല്ലിമീൻ പഠന വേദികൾ സഹായകമായി എന്നത് തീർച്ചയാണ്.

ശീതീകരിച്ച ക്ലാസ് മുറികൾ ഒരുക്കി വിരുന്നൊരുക്കിയവർ കാമ്പവസാനം നൽകിയ സ്നേഹ സമ്മാനം ഓർമകളുടെ നിലക്കാത്ത സൂചികയായ് ഗമിക്കുമെന്നതാണ് സത്യം. ചരിത്രത്തിന്റെ അടയാളപ്പെടുത്തലിന് സാക്ഷിയായ് വാനിൽ പാറിപറന്ന ആ അറുപത് പതാകകളിൽ ആത്മാഭിമാനം കൊണ്ട് ഇനിയും ഇത്തരം അനേകായിരം ഹർഷപുളകിതമാക്കുന്ന സമസ്തയുടെ വിളിക്കുത്തരം നൽകാൻ കഴിയണേ .... എന്ന പ്രാർത്ഥനയോടെയാണ് വിശ്വാസി സമൂഹം ഈ കൊല്ലാവസാനം കൊല്ലത്തിന്റെ മണ്ണിനോട് യാത്ര പറഞ്ഞിറങ്ങിയത്...

| ശഫീഖ് വാക്കോട് |

പത്ത്‌ വർഷം മുമ്പ്,
ജന സാഗരം തീർത്ത കോഴിക്കോട് കടപ്പുറം.
ജന ലക്ഷങ്ങളെ കൺകുളിർക്കെ കണ്ട്
സമസ്തക്ക് നെടും തൂണായി നിന്ന്
ആദർശം ആരുടെ മുന്നിലും പണയം വെക്കാതെ ആർജവത്തോടെ കേരള മുസ്ലിംകളെ നയിച്ച ഒരു വലിയ പണ്ഡിത തേജസ് ആ വേദിയിൽ നിന്നും മെല്ലെ ഇറങ്ങി. തൻ്റെ അവസാനത്തെ ഇറക്കം. അദ്ദേഹം
ഈ ലോകത്തോട് വിട പറഞ്ഞു.
ജന ലക്ഷങ്ങൾ ആ കടപ്പുറത്ത് വെച്ച് തന്നെ ആ വലിയ മനുഷ്യന് വേണ്ടി ജനാസ നമസ്ക്കരിച്ചു.
അതെ,
ഉസ്താദ് കെ.ടി. മാനു മുസ്ലിയാർ.
തികഞ്ഞ പണ്ഡിതൻ, നല്ല എഴുത്തുക്കാരൻ,ഉജ്ജല വാഗ്മി, മികച്ച മാപ്പിള കവി, സുന്നത്ത് ജമാഅത്തിൻ്റെ ധീര ശബ്ദം,സംഘാടകൻ തുടങ്ങീ മത-സാമൂഹിക മേഖലയിൽ തൻ്റേതായ വ്യക്തി പ്രഭ തെളിയിച്ച വലിയ മനുഷ്യൻ.
പേനയും പീoവും എങ്ങനെ വിനിയോഗിക്കണമെന്ന് മാനു മുസ്ലിയാർ ജീവിതത്തിലൂടെ നമ്മുക്ക് കാണിച്ച് തന്നിട്ടുണ്ട്.
സമസ്തക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു പോരാളിയായി അദ്ദേഹം മുന്നിലുണ്ടാവും. അല്ലാത്ത പക്ഷം സർവ്വ മേഖലയിലും ഒരു ഉപദേശകനായി പിന്നിലുണ്ടാവും.
ഒരു കാലത്ത് സമസ്തക്കെതിരെ ചിലർ മുറവിളി കൂട്ടിയപ്പോൾ അവരെ ചെറുത്ത് നിറുത്തിയതിൽ മാനു മുസ്ലിയാരുടെ പങ്ക് വലുതാണ്. അസഭ്യങ്ങളേയും ശബ്ദ കോലാഹലങ്ങളേയും കല്ലേറിനേയും തൻ്റെ പ്രഭാഷണം കൊണ്ട് തിരിച്ചടിച്ചു.
മലയോര മേഖലയിലെ മത-സാമൂഹിക-വിദ്യഭ്യാസ മേഖലയിൽ മാനു മുസ്ലിയാർ തീർത്ത വിപ്ലവം  ചെറുതല്ല.
ലളിത ജീവിതത്തിൻ്റെ നേർരൂപമായിരുന്നു കെ.ടി.ഉസ്താദ്.

പത്ത് വർഷങ്ങൾക്കിപ്പുറം,
ആ വലിയ മനുഷ്യൻ്റെ പ്രതിഫലനമാണ് ആ നഗരി.മാനു ഉസ്താദിൻ്റെ ഓർമകൾ ആ നഗരിയിലൂടെ കേരളമാകെ കള മാടി കൊണ്ടിരിക്കുന്നു. മാനു ഉസ്താദിൻ്റെ പാഥ പിന്തുടർന്ന് സമസ്തക്കു കീഴിൽ അണി നിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ.


 |മുഹമ്മദ് ഫവാസ് അകമ്പാടം|
ഇന്നിവിടം
ചോര ചിന്തുകയാണ്...!
ഒപ്പം ആളിപ്പടരുന്ന
ജനരോഷവും...
കേവലം പ്രതിഷേധ 
ജ്വാലകളല്ലിത്...
യുവത്വത്തിന്‍ സിരകളില്‍ 
ആളിപ്പടരുന്ന 
പ്രതിഷേധാഗ്നിയുടെ 
നാളങ്ങളാണിത്...
ധീരതകളുറങ്ങുന്ന 
ഇന്നലകളുടെ
ഓര്‍മ്മ ക്കുറിപ്പുമായ്
ദേശ-ജാതി-മത 
ഭാഷാന്തരങ്ങളില്ലാതെ 
മുന്നിട്ടിറങ്ങയായ്
വെടിയൊച്ചകള്‍ നിലക്കാത്ത,
നിണത്തിന്‍ രൂക്ഷ ഗന്ധമുയരുന്ന,
രോഷാഗ്നിയുടെ ചൂടേല്‍ക്കുന്ന
തെരുവീഥികളില്‍...
ഇവിടം ജനിച്ച്,
ഇവിടം ജീവിച്ചിരിക്കുന്ന
ഈ രാജ്യ 'പൗരരായ്' തന്നെ
അഭിമാന പൂര്‍വ്വം...

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget